മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

November 21st, 2011

accident-graphic-epathram
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ്‌ എക്‌സ്കോര്‍ട്ട്‌ ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ്‌ വിജയനെ ആശുപത്രിയിലെത്തിച്ചത്‌. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു

November 10th, 2011

accident-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍ കയറ്റത്തിലെ വഴുക്കും പാറയില്‍ സ്വകാര്യ ബസ്സ് മറിഞ്ഞ് കണ്ടക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശി ബാലന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. വഴുക്കും പാറ ഇറക്കത്തില്‍ ബസ്സിന്റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാതിക്കുടം ഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് പത്തുപേര്‍ ആശുപത്രിയില്‍

November 2nd, 2011

കാതിക്കുടം: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോമ്പൗണ്ടിനകത്തെ ബയോഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം പത്ത് സമീപവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എന്‍.കെ. ഉണ്ണി, ആര്‍ദ്ര സുനില്‍, ധീരജ് സുനില്‍, ഭവാനി, അര്‍ജുനന്‍, ആദിത്യന്‍, സൂര്യജിത്ത്, സൂര്യ, ആര്യ, ചന്ദ്രശേഖരന്‍, പ്രസാദ് എന്നിവരെയാണ്ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഉണ്ണിയെയാണ് നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ഇവര്‍ക്ക്  കടുത്ത ശ്വാസതടസ്സവും ബോധക്ഷയവും ഛര്‍ദിയും അനുഭവപ്പെടുന്നു. മാരകമായ രാസമാലിന്യവും വിഷപ്പുകയും പരിസരത്താകെ പടര്‍ന്നിരിക്കുകയാണ്.  മാലിന്യം പൊട്ടിയൊഴികി  കമ്പനി പരിസരമാകെ   നിറഞ്ഞിരിക്കുകയാണ്. മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നതുവരെ കമ്പനിയില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് പ്ളാന്‍റ് പണിത 15 അടി ഉയരവും 6000 ചതുരശ്രയടി വീതിയുമുള്ള കമ്പനിയിലെ മാലിന്യമുപയോഗിച്ച് ബയോഗ്യാസ് നിര്‍മിക്കാന്‍ പണിത കൂറ്റന്‍ ടാങ്ക്  ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.  കിലോമീറ്ററുകള്‍ക്കപ്പുറം പൊട്ടിത്തെറി യുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. . പരിസരമാകെ മാലിന്യത്തോടൊപ്പം വിഷപ്പുകയും പരിസരമാകെ പരന്നു. ശബ്ദംകേട്ടതോടെ  ജനങ്ങള്‍ ഭയന്നോടി. പൊട്ടിത്തെറിച്ചത്. ജപ്പാന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്ന ടാങ്ക് സമ്മര്‍ദം മൂലമാണ് പൊട്ടിത്തെറിച്ചത്. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും രാസ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നതിനാല്‍ ഉണ്ടാകുന്ന ജല മലിനീകരണത്തിന് എതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരരംഗത്ത് ഉണ്ട്. ഈ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനോ, സമരത്തെ ജനങ്ങളിലേക്ക് എത്തിക്കുവാനോ പല മാധ്യമങ്ങളും വിമുഖത കാണിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ വിഷയം ഏറ്റെടുത്തത്‌.
സംഭവമറിഞ്ഞയുടന്‍ ഡെ. കലക്ടര്‍ ഇ.വി. സുശീല, ആര്‍.ഡി.ഒ എന്‍.അനില്‍കുമാര്‍, തഹസില്‍ദാര്‍ ഷാജി  ഊക്കന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ഫ്രാന്‍സിസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ് എന്നിവര്‍ അപകടസ്ഥലത്തെത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബോട്ടപകടം : ഇരകള്‍ക്ക്‌ ആദരാഞ്ജലി

October 1st, 2011

thekkady boat tragedy-epathram

കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.

75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്കൂള്‍ വാന്‍ അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ കേസ്

September 27th, 2011
ACCIDENT-epathram
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാര്‍വതിപുത്തനാറിലേക്ക്  സ്കൂള്‍ വാന്‍ മറിഞ്ഞ് നാലു കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍  ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവറല്ലെന്നും ക്ലീനറായിരുന്നു എന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ലീനര്‍ ഷിബിന്‍ കേസില്‍ ഒന്നാം പ്രതിയാകും. പത്തൊമ്പതുകാരനായ ഇയാള്‍ക്ക് വാഹനമോടിക്കുന്നതിനു ലൈസന്‍സില്ല. ഡ്രൈവര്‍ ജഫേഴ്സണെ രണ്ടാം പ്രതിയും സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയുമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥകാണിച്ചതിനാണ് സ്കൂള്‍ അധികൃതരെ പ്രതിചേര്‍ത്തത്. പത്തുവര്‍ഷം ഡൈവിങ്ങ് പരിചയം ഉള്ളവര്‍ ആയിരിക്കണംസ്കൂള്‍ വാഹനം ഓടിക്കേണ്ടതെന്നിരിക്കെ അഞ്ചു ദിവസം മുമ്പ് മാത്രം ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ച ജഫേഴ്സണേയും ഡൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ഷിബിനേയും വാഹനം ഏല്പിച്ചത് അധികൃതരുടെ ഭാഗത്തുനിന്നും ഉള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു.
അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നേരത്തെ കരിക്കകം അപകടത്തെ തുടര്‍ന്ന്  സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് സംബന്ധിച്ചും ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ചുമെല്ലാം ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഇന്നലത്തെ അപകടം വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ്  അധികൃതരുടേയും  സ്കൂള്‍ മാനേജുമെന്റുകളുടെയും അനാസ്ഥമൂലം ഒരു വര്‍ഷത്തിനിടെ രണ്ടുതവണയായി നിരവധി പിഞ്ചു ജീവിതങ്ങളാണ് പാര്‍വ്വതി പുത്തനാറില്‍  പൊലിഞ്ഞത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 261016171820»|

« Previous Page« Previous « ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭം: അന്വേഷണം സി.ബി.ഐക്ക് വിട്ടില്ല
Next »Next Page » ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine