ബോട്ടപകടം : ഇരകള്‍ക്ക്‌ ആദരാഞ്ജലി

October 1st, 2011

thekkady boat tragedy-epathram

കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.

75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്കൂള്‍ വാന്‍ അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ കേസ്

September 27th, 2011
ACCIDENT-epathram
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാര്‍വതിപുത്തനാറിലേക്ക്  സ്കൂള്‍ വാന്‍ മറിഞ്ഞ് നാലു കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍  ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവറല്ലെന്നും ക്ലീനറായിരുന്നു എന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ലീനര്‍ ഷിബിന്‍ കേസില്‍ ഒന്നാം പ്രതിയാകും. പത്തൊമ്പതുകാരനായ ഇയാള്‍ക്ക് വാഹനമോടിക്കുന്നതിനു ലൈസന്‍സില്ല. ഡ്രൈവര്‍ ജഫേഴ്സണെ രണ്ടാം പ്രതിയും സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയുമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥകാണിച്ചതിനാണ് സ്കൂള്‍ അധികൃതരെ പ്രതിചേര്‍ത്തത്. പത്തുവര്‍ഷം ഡൈവിങ്ങ് പരിചയം ഉള്ളവര്‍ ആയിരിക്കണംസ്കൂള്‍ വാഹനം ഓടിക്കേണ്ടതെന്നിരിക്കെ അഞ്ചു ദിവസം മുമ്പ് മാത്രം ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ച ജഫേഴ്സണേയും ഡൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ഷിബിനേയും വാഹനം ഏല്പിച്ചത് അധികൃതരുടെ ഭാഗത്തുനിന്നും ഉള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു.
അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നേരത്തെ കരിക്കകം അപകടത്തെ തുടര്‍ന്ന്  സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് സംബന്ധിച്ചും ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ചുമെല്ലാം ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഇന്നലത്തെ അപകടം വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ്  അധികൃതരുടേയും  സ്കൂള്‍ മാനേജുമെന്റുകളുടെയും അനാസ്ഥമൂലം ഒരു വര്‍ഷത്തിനിടെ രണ്ടുതവണയായി നിരവധി പിഞ്ചു ജീവിതങ്ങളാണ് പാര്‍വ്വതി പുത്തനാറില്‍  പൊലിഞ്ഞത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു

September 27th, 2011
school-bus-accident-epathram
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് ഇന്നലെ  മൂന്നു കുരുന്നുകള്‍ മരിച്ചു. കഴക്കൂട്ടത്തെ ജ്യോതി നിലയം സ്കൂളിലെ വിദ്യാര്‍ഥികളാണ് കഠിനം കുളം ചാന്നാങ്കര പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ പെട്ടത്. കനിഹ സന്തോഷ്, ആരോമല്‍, അശ്വിന്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ നാലു കുട്ടികളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ട കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സി.ആര്‍.പി.എഫും നേവിയും എത്തി രക്ഷാപ്രവര്‍ത്തനം എറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
parvathy puthanar-epathram
റോഡില്‍ ഒരു നായ വാഹനത്തിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് വാന്‍ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരങ്ങള്‍. റോഡില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ വാന്‍ ഒരു പഴയ കെട്ടുവള്ളത്തിനു മുകളിലേക്കാണ് വീണതിനാല്‍  പെട്ടെന്ന് വാഹനം പുഴയില്‍ മുങ്ങിയില്ല. ഇതു മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു.  എഴുമാസങ്ങള്‍ക്ക് മുമ്പ്  പാര്‍വ്വതി പുത്തനാറിലേക്ക് കരിക്കകത്ത് വച്ച് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ആറു കുട്ടികളും ആയയും കൊല്ലപ്പെട്ടിരുന്നു. ആ അപകടത്തില്‍ പെട്ട ചില കുട്ടികള്‍ ഇപ്പോളും ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി കൂടി ഇന്ന് രാവിലെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നാലായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാദാപുരത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

September 24th, 2011

Bomb-epathram

കോഴിക്കോട്: നാദാപുരം കുന്നംകോട് ടൌണിലുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റോഡിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകള്‍. രാവിലെ ഒമ്പതു മണിയോടെയാണ് നാദാപുരം പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം ബോംബ് പൊട്ടി മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

September 17th, 2011
Bomb-epathram
പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ വഴിയരികില്‍ നിന്നും കിട്ടിയ ഐസ്ക്രീം ബോംബ് പൊട്ടി രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പോയില്‍ സ്വദേശികളായ അജ്‌നാസ് (13), സിനാല്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സമീപത്തെ ആസ്പത്രിയില്‍ പ്രഥമ സുശ്രൂഷക്ക് വിധേയരാക്കി. ഇവരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ എട്ടരയോടെ വൈദ്യര്‍ പീടികക്ക് സമീപം വച്ച് വഴിയരികില്‍ കിടന്ന ഐസ്ക്രീം ഡപ്പി വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുമ്പോളാണ് സ്ഫോടനം ഉണ്ടായത്. സംഭവമറിഞ്ഞ് പാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 251016171820»|

« Previous Page« Previous « ദര്‍ശന ചാനല്‍ പരീക്ഷണ സംപ്രേഷണം തുടങ്ങി
Next »Next Page » കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine