ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത

March 1st, 2015

boban-samuel-fake-news-at-face-book-ePathram
തിരുവനന്തപുരം : ‘എനിയ്ക്കും കിട്ടി ഒരു പണി, ആത്മാവി നോട് സംസാരിക്കാന്‍ എന്റെ ഫോണില്‍ വിളിച്ചാല്‍ മതി’ ചലച്ചിത്ര സംവിധായ കന്‍ ബോബന്‍ സാമുവല്‍ തന്റെ ഫെയ്സ്ബുക്ക്‌ പ്രൊഫൈലിൽ കുറിച്ചിട്ടതാണ് ഈ വരികൾ !

ഫെയ്സ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ മീഡിയ കളിൽ ബോബന്‍ സാമുവലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷ പ്പെട്ട തോടെ ഈ വ്യാജ പ്രചാരണ ത്തിന് അദ്ദേഹം തന്നെ മറുപടി യുമായി വന്നു.

face-book-fake-death-news-of-film-director-boban-samuel-ePathram

ബോബന്‍ സാമുവല്‍ പോസ്റ്റ്‌ ചെയ്ത സ്ക്രീന്‍ ഷോട്ട്

ആദരാഞ്ജലി അര്‍പ്പിച്ച വരുടെ പോസ്റ്റു കളുടെ സ്‌ക്രീന്‍ ഷോട്ടും ബോബന്‍ സാമുവൽ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മരണ വാര്‍ത്ത യോട് ബോബന്റെ പ്രതികരണം.

ജനപ്രിയന്‍, റോമന്‍സ് തുടങ്ങിയ ചിത്ര ങ്ങളുടെ സംവിധായ കനാണ് ബോബന്‍. പ്രമുഖ നടി രശ്മി ബോബൻ ഭാര്യയാണ്.

- pma

വായിക്കുക: , , , ,

Comments Off on ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത

സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്

October 13th, 2014

തിരുവനന്തപുരം: ഒരു പ്രമുഖ മലയാളം ചാനലില്‍ ഇന്നലെ സരിത പങ്കെടുത്ത ഒരു ചാറ്റ് ഷോ സൂപ്പര്‍ ഹിറ്റ്. സോളാര്‍ കേസിലെ വിവാദ നായികയായ സരിതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള ഈ ഷോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും ഷോ ധാരാളം പേര്‍ കാണുകയുണ്ടായി. വളരെ ആഹ്ലാദവതിയായാണ് അവര്‍ പങ്കെടുത്തത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ മറുപടി നല്‍കി.ഒപ്പം അവര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പരിപായില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി തന്റെ പ്രണയത്തെ പറ്റി അവര്‍ മനസ്സു തുറന്നു. തന്റെ ഒരു അകന്ന ബന്ധുവാണ് ആദ്യ പ്രണയത്തിലെ നായകന്‍ എന്നും ഇപ്പോളും പരസ്പരം കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കാറില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെ പറ്റി സരിത വാചാലയായി. മാധ്യമങ്ങളുടെ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ അല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും ആദ്യമായി ക്യാമറക്ക് മുമ്പില്‍ നിന്നപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയെന്നും സരിത പറഞ്ഞു. അന്ത്യകൂതാശ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുപത്തിരണ്ടു കാരന്റെ അമ്മയായാണ് സരിത അഭിനയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സീരിയലുകളില്‍ അഭിനയിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ടീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പറയേണ്ടിടത്തു പറഞ്ഞും മൌനം പാലിക്കേണ്ടിടത്ത് മൌനം പാലിച്ചും തന്മയത്വത്തോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ രീതിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തനിക്ക് ആഗ്രഹം ഉണ്ടെന്ന് സരിത വ്യക്തമാക്കി.

ഈ ഷോ പ്രക്ഷേപണം ചെയ്ത ഇന്നലെ തന്നെയാണ് സരിതയുടെ എന്ന പേരില്‍ നഗ്നരംഗങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ വാട്സ് അപ്പ് വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നതും. ഓണ്‍ലൈനില്‍ വിവാദ നായിക സരിതയുടെ എന്ന പേരില്‍ ഉള്ള ആറു ക്ലിപ്പുകള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് വിവാദ ദൃശ്യങ്ങളെ കുറിച്ച് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍

June 14th, 2014

iniya-epathram

തിരുവനന്തപുരം: യുവ നടി ഇനിയയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷെബിനും മോഷണ സംഘാംഗവും അറസ്റ്റില്‍. കരമന എസ്. ഐ. യും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷോബിനാണ് മോഷണത്തിന്റെ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്നു. ഇയാളുടെ കൂട്ടാളികളില്‍ ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പിടിയിലായ മോഷണ സംഘാംഗമായ കരുപ്പാട്ടി സജിയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് മോഷണത്തില്‍ ഷെബിന്റെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ വ്യാഴാഴ്ച നടിയും കുടുംബവും പ്രതിശ്രുത വരനൊപ്പം സെക്കന്റ് ഷോ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇതു സംബന്ധിച്ച് നടിയുടെ പിതാവ് സലാഹുദ്ദീന്‍ കരമന പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ മുന്‍‌വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തതായും, സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ വാതില്‍ തുറന്നു കിടന്നിരുന്നതായും പരാതിയില്‍ പറയുന്നു.

സ്വാതിയുടെ പ്രതിശ്രുത വരനായ ഷെബിനും സുഹൃത്തുക്കളും അവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍ സ്വര്‍ണ്ണവും പണവും വെച്ചിരുന്നതിനെ പറ്റി വിവരം ഉണ്ടായിരുന്നു. മോഷണം ആസൂത്രണം ചെയ്ത ഷെബിന്‍ വീടിന്റെ താക്കോല്‍ കൈവശപ്പെടുത്തി വ്യാജ താക്കോല്‍ നിര്‍മ്മിച്ചു തുടര്‍ന്ന് ഷെബിനെ സംശയിക്കാതിരി ക്കുവാനായിരുന്നു വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോയത്. ഈ സമയം ഷെബിന്റെ സംഘാംഗങ്ങള്‍ മോഷണം നടത്തി. പോലീസും ഫോറന്‍സിക് സംഘവും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്തെല്ലാം കാര്യങ്ങള്‍ വിശദീകരിച്ച് ഷെബിന്‍ കൂടെ ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഷെബിന്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണവും സ്വര്‍ണ്ണവും ഇവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതിശ്രുത വരന്‍ തന്നെ മോഷ്ടാവായത് നടിയുടെ കുടുംബത്തിനു വലിയ ആഘാതമായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍

March 27th, 2014

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിക്കാരുടെ വോട്ട് കുടത്തിലാക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ചിരിയുടെ നിറകുടമായ ഇന്നസെന്റ് ഇപ്പോള്‍ കുടവുമായി തിരശ്ശീലയില്‍ നിന്നും നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്. രാഷ്ടീയത്തില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്നു വീണ്ടും രാഷ്ടീയത്തിലേക്കും എത്തിയ ഇന്നസെന്റിന്റെ ആരാധകരും ഇടതു പ്രവര്‍ത്തകരും ആവേശത്തിലാണ്.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇന്നസെന്റിനു പിന്‍ബലമേകുന്നു.

എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിനെ പി.സി.ചാക്കോ ആണ്. എം.പി.എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതികരണം മോശമാകും എന്ന് കണ്ട് തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ചാലക്കുടിയില്‍ എത്തിയ പി.സി.ചാക്കോ ആണ് പ്രധാന എതിരാളി. ഇന്നസെന്റിന്റെ ജനസ്വാധീനവും ഒപ്പം രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ തരംഗവും ഒപ്പം പി.സി.ചാക്കോയോട് ഉള്ള അതൃപ്തിയും വോട്ടാക്കി മാറ്റാം എന്ന കണക്കു കൂട്ടലിലാണ് ഇടതു പക്ഷം. ഗ്യാസ് സിലിണ്ടര്‍,ടെലിവിഷന്‍ എന്നിവയും ചിഹ്നമായി ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറ്റു സ്വതന്ത്രരും ആവശ്യവുമായി മുന്നോട്ട് വന്നതോടെ അദ്ദെഹം കുടം സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം വോട്ടാക്കി മാറ്റുവാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും ഗ്യാസ് സിലിണ്ടറിനെ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.പി.വീരേന്ദ്രകുമാര്‍ മോതിരവുമായാണ് പാലക്കാട്ടെ വോട്ടര്‍മാരെ സമീപിക്കുന്നത്. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയനായ എം.ബി. രാജേഷാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.ഫിനു മുന്‍‌തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ജനതാദളിനും സ്വാധീനമുണ്ട് ഈ മണ്ഡലത്തില്‍ എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ജനതാദളില്‍ ഉണ്ടായ പിളര്‍പ്പ് വീരേന്ദ്ര കുമാറിനു ദോഷകരമായി മാറാന്‍ ഇടയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യു.ഡി.എഫിലേക്ക് പോയ വീരേന്ദ്രകുമാറിനെതിരെ ശക്തമായ നിലപാടെടുത്തത് പാലക്കാട് നിന്നുള്ള നേതാക്കളും അണികളുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. പി. ഉദയഭാനു അന്തരിച്ചു

January 5th, 2014

singer-kp-udaya-bhanu-ePathram
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.

വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 2511121320»|

« Previous Page« Previous « ആധാര്‍ ചേര്‍ക്കാന്‍ രണ്ടു മാസം കൂടി
Next »Next Page » കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine