പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

November 25th, 2015

pinarayi-vijayan-epathram
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പില്‍ സി. പി. എം. നെ ആരു നയിക്കും എന്ന ചര്‍ച്ച കള്‍ക്ക് ഇപ്പോള്‍ പ്രസക്തി യില്ല എന്ന് പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞ വരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി ആ ലോ ചി ച്ചാല്‍ മാത്രമെ അക്കാര്യ ത്തില്‍ അഭിപ്രായം പറയേണ്ടതുള്ളു എന്നും മാധ്യമ ങ്ങള്‍ ചര്‍ച്ചകള്‍ നടത്തി ക്കൊള്ളു എന്നും പിണറായി പറഞ്ഞു.

ജനതാ ദള്‍ (യു) എല്‍. ഡി. എഫിലേക്ക് വരാന്‍ പറ്റാത്ത വിഭാഗ മാണെന്ന് കരുതുന്നില്ല. അവര്‍ ഇപ്പോള്‍ യു. ഡി. എഫി ന്റെ ഭാഗമാണ്. യു. ഡി. എഫ്. വിട്ട് വരാന്‍ തയ്യാ റാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യു. ഡി. എഫി ന്റെ ഭാഗ മായി ഇരിക്കുന്ന പാര്‍ട്ടി യുമായി എല്‍. ഡി. എഫി ന് ചര്‍ച്ച ചെയ്യാ നാകില്ല.

യു. ഡി. എഫില്‍ നിന്ന് അവര്‍ വിടാന്‍ തയ്യാ റായാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. അത് അവര്‍ തീരു മാനി ക്കേണ്ട കാര്യമാണ്. ജനതാ ദള്‍ (യു) വിന് പിന്നാലെ വെറി പിടിച്ച് ഓടേണ്ട കാര്യമില്ല എന്നും പിണറായി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

November 25th, 2015

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരന്‍ വധത്തിലെ ഗൂഢാലോചന യെ ക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖ കള്‍ ലഭ്യമാക്കണം എന്നാ വശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണ യാണ് ആഭ്യന്തര വകുപ്പ് കത്തയച്ചത്.

മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍ നിന്നുള്ള രേഖ കള്‍ ലഭിക്കാത്ത തിനാല്‍ ടി. പി. വധക്കേസിന്റെ ഗൂഢാലോചന ക്കേസിന്റെ അന്വേഷണം വഴി മുട്ടി യിരിക്കുക യാണ്. രേഖ കളില്‍ പലതും അന്വേഷണ സംഘം സംഘടി പ്പിച്ചി ട്ടുണ്ട് എങ്കിലും കോടതി യില്‍ സമര്‍പ്പി ക്കാന്‍ ഇവയുടെ സാക്ഷ്യ പ്പെടുത്തിയ ഔദ്യോഗിക രേഖ ആവശ്യ മാണ്. ഉന്നത സി. പി. എം. നേതാക്ക ളുടെയും മൊബൈല്‍ ഫോണ്‍ രേഖ കള്‍ നല്‍കാന്‍ ടെലിഫോണ്‍ കമ്പനികള്‍ തയ്യാറായി രുന്നില്ല.

ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് രണ്ടു പ്രാവശ്യം സംസ്ഥാന ആഭ്യ ന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് കത്തയ ച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായി രുന്നില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

ഓണ്‍ലൈന്‍ പെണ്‍‌വാണിഭം: രശ്മി ആര്‍ നായരും രാഹുല്‍ പശുപാലും പിടിയില്‍

November 18th, 2015

കൊച്ചി:വിവാദമായ ‘കിസ് ഓഫ് ലൌ’ നായകനും നായികയും ഓണ്‍‌ലൈന്‍ പെണ്‍ വാണിഭ കേസില്‍ കുടുങ്ങി. ബിക്കിനി മോഡലും രശ്മി ആര്‍.നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലുമാണ് ‘ഓപറേഷന്‍ ഡാഡി’ എന്നു പേരിട്ട് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കൊപ്പം കാസര്‍കോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ അഷ്‌റഫും ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടെ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ അന്യസംസ്ഥനത്തു
നിന്നും ഉള്ള സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്ളതയി കരുതുന്നു. രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ആണ് കസ്റ്റമേഴ്സ് ചമഞ്ഞെത്തിയ പോലീസ് സംഘത്തിന്റെ അടുത്തെത്തിച്ചതെന്നും സൂചനയുണ്ട്.

ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍‌വാണിഭ നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി
സൈബര്‍ സെല്ലിന്റെ കൂടെ സഹായത്താല്‍ നടത്തിയ റെയ്ഡിലാണ് രാഹുല്‍ പശുപാലും രശ്മിയുമടക്കം ഉള്ളവര്‍ പിടിയിലായത്. കാസര്‍കോഡ്, കൊച്ചി,
മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്.ഫേസ് ബുക്ക് വഴിയും ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും നടത്തിയിരുന്ന പെണ്‍‌വാണിഭ ഇടപാടുകള്‍ കുറച്ച് കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചു
സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍‌വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇറ്റക്കാലത്ത് ഈ പേജ് അപ്രത്യക്ഷമായി
എങ്കിലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു. ധാരാളം പേര്‍ ഈ പേജ് ലൈക്ക് ചെയ്തിരുന്നു. രാഹുല്‍ പശുപാല്‍ ആണ് ഈ പേജിന്റെ അഡ്മിന്‍ എന്നാണ് സൂചന.

ബിക്കിനി മോഡല്‍ എന്ന ലേബലില്‍ രശ്മിയുടെ അര്‍ദ്ധനഗ്നമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത് പെണ്‍‌വാണിഭത്തിനു ഡിമാന്റ്കൂ ട്ടുവാന്‍ ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആകാരവടിവ് കാത്തു സൂക്ഷിക്കുന്ന രശ്മി അടുത്തിടെ അതിരപ്പിള്ളിയില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അരുവിയിലെ വെള്ളത്തില്‍ ബിക്കിനിയിട്ട് കുളിക്കുന്നതും പാറയുടെ മുകളില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദമ്പതികളാണ് രാഹുലും രശ്മിയും. ബിക്കിനി മോഡല്‍ എന്ന നിലയില്‍ രശ്മിക്ക് രാഹുലിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട്. അഞ്ചുവയസുള്ള മകനുണ്ട് ഇരുവര്‍ക്കും. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ച് മകനു പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് രശ്മി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധ്യാപികയുടെ മകളാണ് എഞ്ചിനീയറിംഗ് ബിരുധ ധാരികൂടിയായ രശ്മി ആര്‍.നായര്‍. അടുത്തിടെയാണ് ഇവര്‍ ഡി.വൈ.എഫ്.ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.

നേരത്തെ മാറിടം അല്പം മാത്രം മറച്ചു വച്ചുകൊണ്ടുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഒരു വിദേശ മാഗസിന്റെ മോഡല്‍ ആണെന്നാണ് രശ്മി അവകാശപ്പെടുന്നത്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന രശ്മി-രാഹുല്‍ ദമ്പതിമാര്‍ക്ക് ധാരാളം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഉണ്ട്. വിദേശികളുമായി ഈ പെണ്‍‌വാണിഭ സംഘത്തിനു ബന്ധം ഉണ്ടോ എന്നും സംശയമുണ്ട്.

അര്‍ദ്ധനഗ്ന ഫോട്ടോകളും പ്രകോപനപരമായ പരാമര്‍ശങ്ങളും കോണ്ട് ഓണ്‍ലൈനില്‍ സജീവമാണ് രശ്മിയും രാഹുലും. ഇതിന്റെ മറവില്‍ പെണ്‍‌വാണിഭമായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു രാത്രിക്ക് രശ്മി അമ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഓണ്‍ലൈനില്‍ ആവശ്യക്കാരെ കണ്ടെത്തി തുക പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളെ സപ്ലൈ ചെയ്യുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. ആവശ്യക്കാരനു മേല്‍ കൃത്യമായ ട്രാക്കിംഗ് ഉണ്ടായിരിക്കും. ഡിമന്റനുസരിച്ച് ഒരു രാത്രിക്ക് മുപ്പതിനായിരം മുതല്‍ മുക്കാല്‍ ലക്ഷം രൂപവരെ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.ഫെസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ഏഴുപേരെയും

അറസ്റ്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

October 5th, 2015

malayali-peringod-thattathazhath-against-drug-addicts-ePathram
പട്ടാമ്പി : ലഹരി ഉപയോഗി ക്കുന്നവരെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കാൻ അനുവദിക്കരുത് എന്നും സ്ഥാനാര്‍ത്ഥി പട്ടിക കളില്‍ നിന്നു വരെ മാറ്റി നിർത്തണം എന്നും കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് കമ്മിറ്റി യോഗം രാഷട്രീയ പാര്‍ട്ടി കളോട് ആഹ്വാനം ചെയ്തു.

മദ്യപാനി കളും മറ്റു ലഹരി ഉത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന വരും മദ്യ ശാല കള്‍ക്ക് ഒത്താശ ചെയ്യുന്നവരും ജന പ്രതിനിധി കൾ ആയാല്‍ നാട് അരക്ഷിതാ വസ്ഥയിൽ ആവും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തു കളെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത മാക്കാന്‍ സഹ കരിക്കുന്ന വര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ മുന്‍ഗണന നല്‍കണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ ഹുസൈന്‍ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. അലി, വേലുണ്ണി, വിനോദ് തൃത്താല, റസാഖ് പെരിങ്ങോട്, ഫൈസല്‍. കെ, സല്‍മാന്‍ മതില്‍ പറമ്പില്‍, ഹയാത്തുദ്ദീന്‍, നിസാര്‍ ആലൂര്‍, അലിഫ് ഷാ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

September 22nd, 2015

vm-sudheeran-epathram
തിരുവനന്തപുരം : കോണ്‍ ഗ്രസ്സിലെ എ, ഐ, ഗ്രൂപ്പുകളും കെ. പി. സി. സി. പ്രസിഡന്റും തമ്മില്‍ പാര്‍ട്ടി പുന: സംഘടന യുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം.

പുന: സംഘടന ഉടനെ നടപ്പാ ക്കുവാനുള്ള കെ. പി. സി. സി. പ്രസിഡന്റ്വി. എം. സുധീരന്റെ നീക്ക മാണ് ഗ്രൂപ്പു കളുടെ രൂക്ഷ മായ എതിര്‍പ്പിന് കാരണ മായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണ വശാലും പാര്‍ട്ടി പുന: സംഘടന അനുവദിക്കാന്‍ ആവില്ല എന്നാണു എ, ഐ, ഗ്രൂപ്പു കളുടെ നിലപാട്.

പുന: സംഘടന യില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദ്ദേശ ങ്ങള്‍ ഒന്നും തന്നെ ഉണ്ടായി ട്ടില്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന: സംഘടന പൂര്‍ത്തി യാക്കാന്‍ കഴിയും എന്നും സുധീരന്‍ പറഞ്ഞി രുന്നു.

അവസരം കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശ പ്പെടുത്തരുത് എന്ന ആഗ്രഹ മാണ് തനിയ്ക്കുള്ളത് എന്നും വി. എം. സുധീരന്‍ വ്യക്തമാക്കി യിരുന്നു.

ബൂത്ത് തലത്തിലും മണ്ഡല തല ത്തിലും പാര്‍ട്ടി പുന:സംഘടന പൂര്‍ത്തി യായി ക്കഴിഞ്ഞു. ബ്ലോക്ക് ഘട്ട ത്തില്‍ ബാക്കി യുള്ള പുന: സംഘടന യാണ് ഇനി പൂര്‍ത്തി യാക്കാനുള്ളത്. അതേ സമയം സുധീരന്റെ പരസ്യ പ്രസ്താവന കളാണ് കാര്യങ്ങള്‍ ഇത്ര മാത്രം വഷളാക്കി യത് എന്നും ഗ്രൂപ്പു കള്‍ ആരോപി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം


« Previous Page« Previous « ഗായിക രാധിക തിലക് അന്തരിച്ചു
Next »Next Page » തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന് »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine