സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന

November 12th, 2012
കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. എം.കെ.ദാമോദരന്‍, കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് മറ്റുള്ളവര്‍. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചാ‍യിരിക്കും നുണപരിശോധന നടത്തുക എന്നാണറിയുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകുവാനുള്ള നോട്ടീസ് ലഭിച്ചാല്‍ കൈപറ്റുമെന്നും നിയമവിദഗ്ദരുമായി വേണ്ട ഉപദേശങ്ങള്‍ ആരായുമെന്നും മണി വ്യക്തമാക്കിയിരുന്നു.  തൊടുപുഴയില്‍ ഒരു പ്രസംഗത്തിനിടെ മണി  നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണം നടക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനും അതു നടപ്പിലാക്കിയതിനും മറച്ചുവെച്ചതിനും കേസുണ്ട്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ഹ്ര്‍ി തള്ളുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്

November 11th, 2012

illegal-sand-mining-epathram

കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാ‍ഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

മണല്‍‌ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.

വന്‍ മാഫിയയുടെ പിന്‍‌ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.

രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല

November 11th, 2012
കോട്ടയം: കോണ്‍ഗ്രസ്സ് നേതാക്കന്മാരും എം.എല്‍.എ മാരും നടത്തുന്ന പരസ്യ പ്രസ്ഥാവനയെ സംബന്ധിച്ച് യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എം.എല്‍.എ മാര്‍ പര്‍സ്യപ്രസ്ഥാവന നടത്തരുതെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനം പറയുകയാണ് തങ്കച്ചന്‍ ചെയ്തത്. യു.ഡി.എഫിന്റെ നന്മയെ കരുതിയാണ് തങ്കച്ചന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റേയും കോണ്‍ഗ്രസ്സിന്റേയും തെറ്റായ നിലപാടുകളെ പറ്റി വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.മുരളീധരന്‍ തുടങ്ങിയ എം.എല്‍.എ മാര്‍ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇത് ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എല്‍.എ മാര്‍ക്ക് നേരെ തങ്കച്ചന്റെ പരാമര്‍ശം ഉണ്ടായത്. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ നിയന്ത്രിക്കലല്ല യു.ഡി.എഫ് കണ്‍‌വീനറുടെ ജോലിയെന്നും അതിനു കെ.പി.സി.സി പ്രസിഡണ്ടും, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വവും ഉണ്ടെന്ന്  ഉടന്‍ തന്നെ കെ.മുരളീധരന്റെ പ്രതികരണം വരികയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് രമേശ് ചെന്നിത്തല തങ്കച്ചനെ അനുകൂലിച്ച് രംഗത്തെത്തിയത്. നിലവിലെ ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം എം.എല്‍.എ മാര്‍ അസംതൃപ്തരാണ്. നയപരമായ പല തീരുമാനങ്ങളും കൂട്ടായിട്ടല്ല എടുക്കുന്നതെന്ന് എം.എല്‍.എ മാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ വേദികള്‍ ലഭിക്കാത്തതിനാലാണ് തങ്ങള്‍ പരസ്യ പ്രസ്ഥാവാനകളുമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊച്ചി ബിനാലേക്ക് ഇനി സാമ്പത്തിക സഹായമില്ലെന്ന് മന്ത്രി കെ. സി. ജോസഫ്

November 11th, 2012

kochi-biennale-epathram

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിന്‍ ബിനാലെയ്ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട ചിത്ര, ശില്പ പ്രദര്‍ശനം സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി പ്രത്യേക താല്പര്യം എടുത്ത് കൊച്ചി ബിനാലെ ആരംഭിച്ചത്. അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കൊച്ചിന്‍ ബിനാലെയുടെ പേരില്‍ അഞ്ചു കോടി ധൂര്‍ത്തടിച്ചെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൌണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ധൂര്‍ത്തടിച്ച പണം തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബിനാലയ്ക്കെതിരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉള്ള ഒരു വിഭാഗം കലാകാരന്മാര്‍ ബിനാലെയ്ക്കു പുറകിലെ സാമ്പത്തിക തിരിമറികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേസരിയിലെ വിവാദ ലേഖനം: രണ്ടു പേര്‍ രാജി വെച്ചു

November 3rd, 2012

kesari-malayalam-epathram

തിരുവനന്തപുരം: ‘കേരളം കാത്തിരുന്ന സൌഹൃദം‘ എന്ന പേരില്‍ ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ കേസരിയില്‍ വന്ന ലേഖനം വിവാദമായതിനെ തുടര്‍ന്ന് ആര്‍. എസ്. എസ്. നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നും രണ്ടു പേര്‍ രാജി വെച്ചു. വിവാദ ലേഖനം എഴുതിയ ടി. ജി. മോഹന്‍ ദാസ് അയോധ്യ പ്രിന്റേഴ്സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും രാജി വെച്ചു. അയോധ്യ പ്രിന്റേഴ്സ് മാനേജര്‍ ടി. വി. ബാബുവും രാജി വെച്ചിട്ടുണ്ട്. കേസരിയുടെ പത്രാധിപരും ആര്‍. എസ്. എസിന്റെ നേതാവുമായ ജെ. നന്ദകുമാറും രാജി വെച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആര്‍. എസ്. എസ്. ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.  

മുസ്ലിം ലീഗിനു ഭരണത്തില്‍ ഉള്ള സ്വാധീനം ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കുവാന്‍  ആര്‍. എസ്. എസ്. – സി. പി. എം. സഹകരിക്കണമെന്ന് വിവാദ ലേഖനത്തില്‍  പറയുന്നു. ലേഖനം വലിയ ചര്‍ച്ചയായതോടെ സി. പി. എം. നേതാക്കള്‍ ആര്‍. എസ്. എസ്. – സി. പി. എം. സഹകരണം സാധ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടും ലേഖനത്തെ തള്ളിക്കൊണ്ടും രംഗത്തെത്തിയിരുന്നു. ആര്‍. എസ്. എസിന്റെ മുഖപത്രമായ കേസരിയില്‍ സി. പി. എമ്മുമായി സഹകരിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത് ആര്‍. എസ്. എസിലെ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ലേഖനം ആര്‍. എസ്. എസിന്റെ മുഖം നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ ആരോപിച്ചു.  

എന്നാല്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി വളരുന്നതായി ചൂണ്ടിക്കാട്ടി ലേഖനത്തെ അനുകൂലിക്കുന്നവരും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « എസ്.ഐ.ക്ക് കെ. സുധാകരന്‍ എം. പി. യുടെ അസഭ്യ വര്‍ഷം
Next »Next Page » കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവര്‍ അറസ്റ്റില്‍ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine