പൊക്കുളങ്ങര ഉത്സവം ആഘോഷിച്ചു

March 3rd, 2012
pokkulangara-epathram
ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഭഗവതീ ക്ഷേത്രോത്സവം ഫെബ്രുവരി 29 ഗംഭീരമായി ആഘോഷിച്ചു. 23 ആനകള്‍ പങ്കെടുത്ത കൂട്ടി എഴുന്നള്ളിപ്പില്‍ ക്ഷേത്രക്കമ്മറ്റിയ്ക്കു വേണ്ടി മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. വലം‌കൂട്ടായി തെച്ചിക്കോട്ടുകാവ് രാമകചന്ദ്രനും ഇടം കൂട്ടായി ഊട്ടോലി രാജശേഖരന്‍(ചെര്‍പ്ലശ്ശേരി രാജശേഖരന്‍)നും നിന്നു. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങി പ്രമുഖരായ ആനകളും പങ്കെടുത്തു. മൂന്നുമണിയോടെ തൊട്ടടുത്തുള്ള തിരുമംഗലം ശിവ ക്ഷേത്രത്തില്‍ പോയി വണങ്ങിയതിനു ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.രാജീവിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡ് ആനകളെ നിരീക്ഷിക്കുവാന്‍ ഉണ്ടായിരുന്നു.
ശ്രീദുര്‍ഗ്ഗാ ഉത്സവക്കമ്മറ്റിയുടെ തെയ്യം ഉള്‍പ്പെടെ പുലിക്കളി, ശിങ്കാരിമേളം, കാവടി തുടങ്ങിയവയും ഉത്സവത്തിനു മാറ്റുകൂട്ടി. വൈകീട്ട് വെടിക്കെട്ടും ഉണ്ടായിരുന്നു.
ഫൊട്ടോ കടപ്പാട് :  ഫിറോസ് ഖാ‍ന്‍ ഏങ്ങണ്ടിയൂര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു

March 1st, 2012
elephant-stories-epathram
ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ബലറാം എന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി പൂരത്തിനു എഴുന്നള്ളിക്കുവാനായി ആനയെ സമീപിച്ച പാപ്പാന്മാരെ അനുസരിക്കുവാന്‍ ആന കൂട്ടാക്കിയില്ല. പൊക്കുളങ്ങര പടിഞ്ഞാറ് വശത്ത് കരീപ്പാടത്ത് സിദ്ധാര്‍ഥന്റെ വീടിനു സമീപത്താണ് ആനയെ തളച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ നിന്നും വിദഗ്ദരായ പാപ്പാന്മാര്‍ എത്തി ആനയെ കൊണ്ടു പോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനയ്ക്കു ചുറ്റും വന്‍ ജനക്കൂട്ടം ഉള്ളതിനാല്‍ പാപ്പാന്മാര്‍ക്ക് ആനയെ കൈകാര്യം ചെയ്യുവാന്‍ പ്രയാസം നേരിടുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ക്ക് ഏങ്ങണ്ടിയൂര്‍ ഗ്രാമം ഒരുങ്ങി

February 29th, 2012
pooram-epathram
ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ ഏങ്ങണ്ടിയൂര്‍ ഗ്രാമം മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ എന്നറിയപ്പെടുന്ന പൊക്കുളങ്ങര-ആയിരം കണ്ണി ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കായി ഒരുങ്ങി. ഫെബ്രുവരി 29-മാര്‍ച്ച്-1 എന്നീ ദിവസങ്ങളിലാണ് ഉത്സവങ്ങള്‍ നടക്കുക. ജാതിമത ബേധമന്യേ ചേറ്റുവ മുതല്‍ തൃത്തല്ലൂര്‍ വരെ ഉള്ള എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും വിവിധ ഉത്സവക്കമ്മറ്റികള്‍-ഭക്തര്‍ എന്നിവര്‍ കൊണ്ടു വരുന്ന ചെറു പൂരങ്ങള്‍ അതാതു ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍  ഒരു മഹോത്സവമായി മാറുന്നു. ശിങ്കാരിമേളം, കാവടി, തെയ്യം, ദേവനൃത്തം തുടങ്ങി വിവിധ വാദ്യ-കലാ രൂപങ്ങള്‍ ഇതിന് അകമ്പടിയായി ഉണ്ടാകും.
നാഷ്ണല്‍ ഹൈവേ 17-ല്‍  ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പൊക്കുളങ്ങര ക്ഷെത്രം സ്ഥിതിചെയ്യുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഇവിടെ മംഗ‌ലാം കുന്ന് അയ്യപ്പനാണ് ഇത്തവണ ദേവിയുടെ തിടമ്പേറ്റുക. ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഏതാനും ആനകളുടെ അകമ്പടിയോടെ പൊക്കുളങ്ങര സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിലേക്ക് പോകും. അവിടെ ശിവശക്തി ക്ലബിന്റെ തിടമ്പേറ്റുന്ന യുവതാരം ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ഉള്‍പ്പെടെ ഏതാനും ആനകള്‍ ചേര്‍ന്ന് ദേവിയേയും സംഘത്തേയും എതിരേല്‍ക്കും.  തുടര്‍ന്ന് ശിവനെ വണങ്ങി പൊക്കുളങ്ങര ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ കൂട്ടി എഴുന്നള്ളത്ത് നടക്കും.  ഇതിന്റെ ഒപ്പം പൊക്കുളങ്ങര ശ്രീദുര്‍ഗ്ഗാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന  തെയ്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. പകല്‍‌പൂരത്തിനു ശേഷം ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും.
മാര്‍ച്ച് 1-ആം തിയതിയാണ്  കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള ആയിരം കണ്ണി ക്ഷേത്രത്തിലെ ഉത്സവം. ഉച്ചയോടെ ആയിരം കണ്ണി ദേവി ഉത്സവപ്പുറപ്പാട് അറിയിച്ചു കൊണ്ട് ദേവന്റെ അമ്പലത്തില്‍ എത്തി വണങ്ങുന്നതോടെ ആണ് ആയിരം കണ്ണി ക്ഷേത്രോത്സവത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഘടകപൂരങ്ങളെ വരവേല്‍ക്കുന്നു.  ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ നിരവധി ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍  ഇത്തവണ തിരുവമ്പാടിയുടെ തിലകക്കുറിയായ , പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനു തിമ്പേറ്റുന്ന തിരുവമ്പാടി ശിവസുന്ദര്‍ ആണ് ആയിരംകണ്ണി ദേവിയുടെ തിടമ്പേറ്റുന്നത്. തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നില്‍ക്കും. (ഇവിടെ ക്ഷേത്രക്കമ്മറ്റിയുടെ ആനയ്ക്കാണ് തിടമ്പ്, അതിനാലാണ് രാമന്‍ വലം കൂട്ടാകുന്നത്) പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍,  ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ പേരെടുത്ത ഗജവീരന്മാര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കും.
വ്യത്യസ്ഥമായ കലാരൂപങ്ങളുമായി എന്നും ഉത്സവത്തെ വേറിട്ടൊരു അനുഭവമാക്കിയിട്ടുള്ള ഷൂട്ടേഴ്സ് ക്ലബും, വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയും ഇത്തവണയും അതിഗംഭീരമായി തന്നെ ആ‍ണ് ഉത്സവത്തിനായി ഒരുങ്ങുന്നത്. ആയിരംകണ്ണി ഉത്സവത്തില്‍ പേരെടുത്ത നിരവധി ഗജവീരന്മാരെ അണിനിരത്തിയിട്ടുള്ള ഷൂട്ടേഴ്‌സിനു വേണ്ടി ഇത്തവണ പാമ്പാടി രാജന്‍ തിടമ്പേറ്റും. വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയ്ക്ക് വേണ്ടി കുട്ടന്‍‌കുളങ്ങര അര്‍ജ്ജുനന്‍ ആണ് തിടമ്പേറ്റുക.
ജാതിമത ബേധമന്യേ മണപ്പുറത്തുനിന്നുമുള്ള പ്രവാസിമലയാളികളുടെ സജീവമായ സഹകരണമാണ് എടുത്തു പറയേണ്ടത്. വര്‍ഷാവര്‍ഷം ഇവര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് ഉത്സവത്തെ ഗംഭീരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പലരും ഉത്സവം കൂടുവാന്‍മാത്രമായി ഒന്നോ രണ്ടോ ദിവസത്തെ ലീവില്‍ നാട്ടില്‍ എത്തുന്നു. ഉച്ചസൂര്യന്റെ   പ്രകാശത്തില്‍ പൊന്‍പ്രഭചൊരിഞ്ഞ് തിളങ്ങുന്ന ചമയങ്ങളുമായി  തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാര്‍ക്ക് മുമ്പില്‍  മഹോത്സവത്തിന്റെ മേളമുയരുമ്പോള്‍ അവരുടെ മനസ്സില്‍ പഴയകാല പൂരസ്മരണകള്‍ ഇരമ്പിയാര്‍ക്കും. അവരുടെ മനസ്സില്‍ തെച്ചിക്കോടനും,കര്‍ണ്ണനും, വിഷ്ണുവും, പാര്‍ഥനുമെല്ലാം തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കും. നാട്ടിലെ ഉത്സവക്കമ്മറ്റിക്കാര്‍ സമയത്തിനു സി. ഡി കൊടുത്തയക്കാത്തതിന്റെ  പരാതിയും പരിഭവവും പറഞ്ഞ് ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ അടുത്ത വര്‍ഷമെങ്കിലും പൂരം നേരിട്ടു കാണാം എന്ന പ്രതീക്ഷയോടെ അവര്‍ മറ്റൊരു പൂരത്തിന്റെ കൊടിയേറ്റത്തിനായി  കാത്തിരിക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു

February 20th, 2012
elephant-on-lorry-epathram
കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാ‍രനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍)  ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു

February 18th, 2012
തൃശ്ശൂര്‍ : തൃശ്ശൂര്‍ കേച്ചേരിയില്‍ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അതുവഴി വരികയായിരുന്ന പാവറട്ടി മാളിയേക്കല്‍ ആന്റണിയുടെ മകന്‍ അലോഷ്യസാണ് (49) ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. തുടര്‍ന്ന് ആന കേച്ചേരി ആളൂര്‍  റൂട്ടിലോടുന്ന സെന്റ് ജോസഫ് എന്ന ബസ്സ് കുത്തി മറിച്ചിട്ടു. ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍ പെട്ട സിംസണ്‍ എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് റോഡിലൂടെ ഓടിയ ആന വഴിയില്‍ കണ്ട ഒരു ടിപ്പര്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുത്തി മറിച്ചു. മൂന്നു വീടു കള്‍ക്കും കേടുപാടു വരുത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ അസിയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പതിനാലോളം പേര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്.  ഡോ. രാജീവ് ടി. എസിന്റേയും, പി. വി. ഗിരിദാസിന്റേയും നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് എത്തി മയക്കു വെടി വെച്ചാണ് ആനയെ തളച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 299101120»|

« Previous Page« Previous « ഉത്സവകാലം വരവായി; ആനകള്‍ക്ക് പീഡനകാലവും
Next »Next Page » കാറില്‍ അനാശാസ്യം സി. പി. എം നേതാവും അധ്യാപികയും റിമാന്റില്‍ »



  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine