ഉത്സവകാലം വരവായി; ആനകള്‍ക്ക് പീഡനകാലവും

February 16th, 2012

elephant-chained-epathram

തൃശ്ശൂര്‍ : കേരളത്തില്‍ ഇനി ഉത്സവകാലമാണ്. മിക്കവാറും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളിലാണ് ഉത്സവങ്ങള്‍ അരങ്ങേറുന്നത്. വേനല്‍ ചൂടിന്റെ കാഠിന്യം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഈ സമയത്ത് മതത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ മിണ്ടാപ്രാണികളായ ആനകളെ വേഷം കെട്ടിച്ച് മണിക്കൂറുകളോളം എഴുന്നെള്ളിച്ച് നിര്‍ത്തുന്ന ദയനീയമായ കാഴ്ച കേരളം അങ്ങോളമിങ്ങോളം കാണാനാവുന്ന പീഡന കാലമാണിത്‌. മതാചാരത്തിന്റെ പേരില്‍ ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിലൂടെ ആനകളെ ദിവസങ്ങളോളം തന്നെ കൊടും വെയിലില്‍ നിര്‍ത്തുകയും നടത്തുകയുമൊക്കെ ചെയ്യുന്നത് മൃഗസ്നേഹികളെ ഏറെ വേദനിപ്പിക്കുന്നു. പലപ്പോഴും ഇവയെ മതിയായ ഉറക്കമോ, ഭക്ഷണമോ, കുടിവെള്ളമോ നല്‍കാതെയാണ് ഇങ്ങനെ കാഴ്ച വസ്തുക്കളായി കെട്ടി എഴുന്നെള്ളിക്കുന്നത്.

thrissur-pooram-epathram

പൂരത്തിലെ ആനക്കാഴ്ച

മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ അമ്പലങ്ങളില്‍ എഴുന്നെളിഇകുന്ന ആനകളുടെ ഉടമകള്‍ക്ക്‌ ലഭിക്കുന്ന ദിവസ വാടക. അതിനാല്‍ തന്നെ ഈ ഉത്സവകാലം ആന ഉടമള്‍ക്കും, കോണ്ട്രാക്ടര്‍മാര്‍ക്കും, പാപ്പാന്മാര്‍ക്കും കൊയ്ത്തുകാലം കൂടിയാണ്.

എഴുന്നെള്ളിക്കുന്ന ആനകള്‍ അമ്പല പറമ്പില്‍ അക്രമാസക്തമാവുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ക്ക്‌ കേരളം അടുത്തയിടെ ഒരുപാട് തവണ സാക്ഷിയായിട്ടുണ്ട്.

ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും വിനോദ സഞ്ചാരത്തിന്റെയും പേര് പറഞ്ഞ് ആനകളോട് കാണിക്കുന്ന ഈ ക്രൂരത തടയാന്‍ നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു

February 11th, 2012
cherai-epathram
ചേറായി:  ആനകളുടെ തലപൊക്കമത്സരത്തില്‍ കേരളത്തിലെ പേരു കേട്ട ഗജകേസരികള്‍  മാറ്റുരച്ചപ്പോള്‍ ആനക്കമ്പക്കാരുടെ ആവേശം ആകാശം മുട്ടി. മംഗലാം കുന്ന് അയ്യപ്പനും, ചെര്‍പ്ലശ്ശേരി പാര്‍ഥനുമായിരുന്നു ചെറായിലെ ഗൌരീശ്വരം ക്ഷേത്ര മൈതാനത്തെ മത്സര വേദിയില്‍ അണിനിരന്നത്. കുളിച്ച് കുറി തൊട്ട് കഴുത്തില്‍ പൂമാലയും നെറ്റിപ്പട്ടവും അണിഞ്ഞ് എത്തിയ ഇരുവരേയും ആരാധകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. 9.30 നു മത്സരം തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും  വടക്കേ ചരുവാരത്തിന്റെ മംഗലാംകുന്ന് അയ്യപ്പന്‍ തലയെടുത്ത് പിടിച്ച് നിന്നു. തെക്കേ ചരുവാരത്തിന്റെ മത്സരാര്‍ഥിയായെത്തിയ പാര്‍ഥന്‍ കന്നിക്കാരന്‍ ആയതിനാല്‍ ആദ്യം ഒന്ന് പകച്ചു. പിന്നെ മത്സരപ്പൂരങ്ങളില്‍ ആവേശം വിതറുന്ന പാര്‍ഥന്റെ തലയും ഉയര്‍ന്നു. ഏഴുമിനിറ്റ് നീണ്ട മത്സര സമയത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച്  പൊരുതി. എങ്കിലും കര്‍ണ്ണനോടും, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിനോടും മത്സരിക്കുമ്പോള്‍ ഉണ്ടാകാറുള്ള പാര്‍ഥന്റെ പതിവു ഗരിമ അവിടെ കണ്ടില്ല. മംഗലാംകുന്ന് അയ്യപ്പനാകട്ടെ കഴിഞ്ഞ വര്‍ഷം പട്ടത്ത് ശ്രീകൃഷ്ണനോട് തോറ്റതിന്റെ ഓര്‍മ്മയില്‍ ഇത്തവണ അല്പം പോലും തല താഴ്ത്താതെ തന്നെ നിന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സുബ്രമണ്യന്റെ തിടമ്പ് അവനു തന്നെ ലഭിക്കുകയും ചെയ്തു.
കടുത്ത നിബന്ധനകളാണ് ഇവിടെ തലപൊക്ക മത്സരത്തിനുള്ളത്. ആനയെ പാപ്പാന്മാരോ സഹായികളൊ നേരിട്ടോ തോട്ടി, കത്തി തുടങ്ങി എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ തൊടുവാന്‍ പാടില്ല. ഗജമണ്ഡപത്തില്‍ കയറ്റി നിര്‍ത്തി മത്സരത്തിനുള്ള മണി മുഴക്കിയാല്‍ ആനകള്‍ സ്വമേധയാ തലയുയര്‍ത്തി നില്‍ക്കും. നട (മുന്‍‌കാലുകള്‍) മുന്നിലേക്ക് വലിച്ചു വച്ച് നില്‍ക്കുവാന്‍ പാടില്ല. ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തലപൊക്ക മത്സരമാണ് ചെറായിലേത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ ആന സംരക്ഷണ കേന്ദ്രത്തിലാക്കി

January 25th, 2012
elephant-stories-epathram
കാട്ടാക്കട: കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. പരുത്തിപ്പള്ളി റേഞ്ചില്‍ പെടുന്ന മണിതൂക്കി ഒറ്റക്കുടി വനത്തില്‍ മേയുകയായിരുന്ന ആനക്കൂട്ടത്തില്‍ പെട്ടതായിരുന്നു കുട്ടിക്കൊമ്പന്‍. അബദ്ധത്തില്‍ പാറയിടുക്കില്‍ പെട്ട കുട്ടിക്കൊമ്പനെ അവര്‍ രക്ഷിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയാപ്പെട്ടു. ആനകളുടെ കരച്ചില്‍ കേട്ട് എത്തിയ ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. ആനക്കൂട്ടം സമീപത്ത് വനത്തിനുള്ളില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ആനക്കുട്ടിയെ കൊണ്ടു പോകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവ ആനക്കുടിയെ കൂട്ടാതെ ഉള്‍ക്കാട്ടിലേക്ക് പോകുകയായിരുന്നു.
ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആനക്കുട്ടിയെ കാട്ടില്‍ വിടുന്നത് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ചു സംരക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും ആദിവാസികളും അടങ്ങുന്ന സംഘം കുട്ടിക്കൊമ്പനെ കാടിനു വെളിയില്‍ എത്തിച്ചു.നാട്ടിലേക്കുള്ള യാത്രയുടെ ഇടയ്ക്ക് ചെറിയ വിശ്രമം ഒപ്പം കുടിക്കുവാന്‍ കരിക്കിന്‍ വെള്ളവും.  പിന്നീട് ജീപ്പില്‍ കാപ്പുകാട്ടെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക്. ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിയതോടെ കുഞ്ഞന്‍ ഉറക്കെ ഒന്ന് ചിഹ്നം വിളിച്ച് വരവറിയിച്ചു. അതോടെ അവിടെ ഉണ്ടായിരുന്ന മറ്റാനകള്‍ അഭിവാദ്യമെന്നോണം തിരിച്ചും ചിഹ്നം വിളിച്ച്ഉ പുതിയ അതിഥിയെ വരവേറ്റു. പൊക്കിള്‍ കൊടി പോലും ഉണങ്ങാത്തതിനാല്‍ അതീവ ശ്രദ്ധയോടെ ആണ് ആനക്കുട്ടിയെ സംരക്ഷിക്കുന്നത്. പാപ്പാന്‍ പുഷ്കരന്‍ പിള്ളയും സംഘവും ഒപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രത്യേക പരിചരണമാണ് നല്‍കുന്നത്. ഇത്രയും പ്രായം കുറഞ്ഞ ആനക്കുട്ടിയെ ലഭിക്കുന്നത് ഇത് ആദ്യമായാണ്. രണ്ടു വയസ്സു മുതല്‍ നാലു വയസ്സുവരെ ആണ് ആനയുടെ മുലയൂട്ടല്‍ കാലം.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു.

January 19th, 2012
elephant-stories-epathram
ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു കാഴ്ച ശീവേലിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ ചാരുമ്മൂട് ശിവശങ്കരനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ഒന്നാം പാ‍പ്പാന്‍ ബിജുവിനെ തട്ടിയിട്ട് കുത്താന്‍ ആയുകയായിരുന്നു. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ആനയിടഞ്ഞത് കണ്ട് ഭക്തര്‍ നാലുപാടും ചിതറിയോടി. പാപ്പാനെ പുറത്തിരുത്തി കൊണ്ട് നടത്തിയ പരാക്രമത്തില്‍ ക്ഷേത്രത്തിലെ ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയും കല്‍‌വിളക്കും തകര്‍ത്തു. കൊടിമരം മറിച്ചിടുവാന്‍ ശ്രമം നടത്തി. ഉടമ സുരേഷ് എത്തി പഴവും മറ്റും നല്‍കി ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അയാളെയും ആക്രമിക്കുവാന്‍ മുതിര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ആളെ പുറത്തിരുത്തി ആനയെ മയക്കുവെടിവെക്കുന്നത് വളരെ അപകട സാധ്യതയുള്ളതാണ്. മയക്കുവെടി കൊണ്ടാല്‍ ഉടനെ ആന പുറത്തുള്ള ആളെ കുടഞ്ഞിട്ട് ആക്രമിക്കും. മുമ്പ് വണ്ടികുത്തി മോഹനന്‍ എന്ന ആന മയക്കുവെടികൊണ്ട ഉടനെ പുറത്തിരുന്ന പാപ്പാനെ കുടഞ്ഞിട്ട് കുത്തികൊന്നിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു

January 18th, 2012
chemboothra pooram-epathram
തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട്  വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു.  വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി.  പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 2910111220»|

« Previous Page« Previous « കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍
Next »Next Page » വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine