തുലാവർഷം എത്തുന്നു

October 16th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തിൽ രണ്ടു ദിവസ ത്തിനു ള്ളില്‍ തുലാ വർഷം ആരംഭിക്കും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ്. ഇന്നു വ്യാപക മായി മഴ പെയ്യും. ശക്ത മായ കാറ്റ് വീശും എന്നതിനാല്‍ ഇന്ന് മത്സ്യ ത്തൊഴി ലാളികൾ കടലിൽ പോകരുത് എന്നും കാലാ വസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്. ശനി യാഴ്ച വരെ കേരള ത്തില്‍ വ്യാപക മായ മഴ പെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി

October 16th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.

തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.

ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്

October 7th, 2019

vembanadu-kayal-lake-soon-becomes-a-marshy-land-ePathram
ആലപ്പുഴ : പരിസ്ഥിതി സ്നേഹികളെ ഏറെ ആകുല പ്പെടു ത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരി ക്കുന്നു. വേമ്പനാട്ടു കായൽ അധികം വൈകാതെ ചതുപ്പു നിലമായി മാറും എന്നു വിദഗ്ധർ അഭിപ്രായ പ്പെട്ടതായി വാര്‍ത്ത.

കഴിഞ്ഞ പ്രളയ ത്തിൽ വന്നടിഞ്ഞ എക്കൽ മണ്ണ്‍ കായ ലിന്റെ ആഴം കുറ ക്കുകയും പല ഭാഗങ്ങ ളിലും ചെടി കൾ വളർന്നു തുടങ്ങി എന്നും രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ ത്തി ന്റെ നിരീ ക്ഷണ ത്തിൽ കണ്ടെത്തി.

കായലിന് ഒരാൾ പ്പൊക്കം പോലും ആഴം ഇല്ലാത്ത സ്ഥല ങ്ങളിൽ അടി ത്തട്ടു വരെ സൂര്യ പ്രകാശം നേരിട്ടു ലഭി ച്ചതോ ടെയാണ് മണ്ണില്‍ ഉണ്ടായിരുന്ന വിത്തുകൾ മുളച്ചത് എന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാർ പറഞ്ഞു. ഈ ചെടികൾ വളർന്നു തുട ങ്ങുന്ന തോടെ കായൽ നികന്ന് ചതുപ്പ് നിലം ആയി തീരും. കയ്യേറ്റം മൂലം ചെറുതാകുന്ന കായൽ കൃത്യമായ പരി ചരണം ഇല്ലാതെ നാശത്തിലേക്കു പോവുക യാണ് എന്നും   ഗവേഷകർ പറയുന്നു.

കായലിൽ വന്നടിയുന്ന എക്കൽ മണ്ണ് കലാ കാലങ്ങളില്‍ കുട്ടനാട്ടിലെ കൃഷി ക്കാർ കായ ലില്‍ നിന്നും കുത്തി യെടുത്ത് മട കെട്ടുകയും പറമ്പുകളിൽ നിറ ക്കുക യും ചെയ്തു വന്നിരുന്നു. എന്നാൽ, ഈയിടെ യായി എക്കൽ കുത്തി എടു ക്കുന്നത് കുറഞ്ഞതോടെ മണ്ണു വന്നടിഞ്ഞ് കായലിന്റെ ആഴം വളരെ കുറഞ്ഞു എന്നും കുട്ടനാട്ടി ലെ പല പറമ്പു കളുടെയും അടിത്തട്ട് വെള്ള ത്ത‍ാൽ നിറഞ്ഞി രിക്കുന്നു എന്നും പരി ശോധന യിൽ കണ്ടെത്തി.

അടിക്കടി കായലിൽ നിന്നു കുത്തിയെടുക്കുന്ന എക്കൽ ഇടാത്തതു കാരണം പറമ്പു കൾ താഴു ന്നത് കെട്ടിട ങ്ങളെയും ബാധിക്കും എന്നും ഗവേഷകര്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ

September 30th, 2019

tree-on-thrithala-kumbidi-road-ePathram
പട്ടാമ്പി : തൃത്താല – കുമ്പിടി ജംഗ്ഷനിൽ തല ഉയർത്തി നിന്നിരുന്ന, ദേശാടന പക്ഷി കളുടെ സങ്കേതം കൂടി യായ തണൽ മരം മുറിച്ചു മാറ്റി യതില്‍ പ്രതി ഷേധവു മായി പരി സ്ഥിതി പ്രവർത്തകർ രംഗത്ത്.

അനധി കൃത മായി മുറിച്ചു മാറ്റിയ മാവിന്റെ പരി സരത്ത് ഒത്തു കൂടിയ പരിസ്ഥിതി പ്രവർത്തകർ വരും തലമുറക്കും പക്ഷി ജീവ ജാല ങ്ങൾക്കും പ്രകൃതിക്കും വേണ്ടി വൃക്ഷ തൈകൾ നട്ടു.

hussain-thatta-thazth-tree-plantation-on-thrithala-ePathram

ഭാരത പ്പുഴ സംരക്ഷണ സമിതി യുടെ പ്രവർത്തകരായ ഹുസൈൻ തട്ടത്താ ഴത്ത്,  അഡ്വ. രാജേഷ്, ഫൈസൽ കുന്നത്ത്, ആർ. ജി. ഉണ്ണി, നിസാർ, അലിഫ് ഷാ, വിനോദ് തൃത്താല, മുനീർ കാസമുക്ക്, ബാവ എൻ. പി., ബേബി ഫാത്തിമ നജ്ജാഹ് തുടങ്ങിയവർ സംബന്ധിച്ചു.

cutting-tree-on-pattambi-road-ePathram

പക്ഷി സാങ്കേതമായ തണൽ മരം അനധി കൃത മായി മുറിച്ചു മാറ്റി യത് അന്വേ ഷണം നടത്തി ശക്തമായ നടപടി എടു ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃത്താല പോലീസ്, ഡിസ്റ്റ്രിക്റ്റ് ഫോറസ്റ്റ് ഓഫീസർ, ഒറ്റപ്പാലം സബ്ബ് കലക്ടർ എന്നി വർക്ക് പരാതി നൽകി.

വനം വകുപ്പിന് പി. ഡബ്ല്യൂ. ഡി. കൈ മാറിയ മരമാണ് അനധികൃത മായി വെട്ടി മാറ്റിയത് എന്ന് ഭാരത പ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.

 e -പത്രം  പച്ച  : നമുക്കെന്തിനാണ് പക്ഷികള്‍?

സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം’; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine