ആനയെ പൈതൃക ജീവി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഉത്സവ സമിതി

September 15th, 2010

thrissur-pooram-epathram

പാലക്കാട്‌ : ആനയെ പൈതൃക ജീവി ആക്കി പ്രഖ്യാപിച്ച് ആന ഉടമകളുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് കേരള സംസ്ഥാന പൂരം പെരുന്നാള്‍ ഉത്സവ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഹേഷ്‌ രംഗരാജന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ജയറാം രമേഷിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാട്ടാനകളുടെ സംരക്ഷണത്തിനായി ഇവയുടെ ഉടമസ്ഥാവകാശം ഉടമകളില്‍ നിന്നും എടുത്തു മാറ്റി കേവലം സംരക്ഷണത്തിന് മാത്രമുള്ള അവകാശം നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ വേണ്ടത്ര പഠനം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണു ഉത്സവ കമ്മിറ്റിക്കാരുടെ പരാതി. ആനകളുടെ അഭാവത്തില്‍ ഒരു തൃശൂര്‍ പൂരമോ നെന്മാറ വേലയോ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല എന്ന് ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലെ ആനകളുടെ ഉപയോഗത്തെയും ഇത് ബാധിക്കും എന്നും കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍ കുട്ടി, ജന. സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ മത, സാംസ്കാരിക, സാമൂഹ്യ ആചാരങ്ങള്‍ വേണ്ട വണ്ണം പഠിക്കാതെ, തെറ്റായ അനുമാനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും അത്യാവശ്യമായ ആചാരങ്ങള്‍ക്ക് പോലും ആനകളെ ഉപയോഗിക്കാന്‍ കഴിയാതെ വരും. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാട്ടാനകളുടെ അന്ത്യത്തിനും ഇത് കാരണമാവും.

സംരക്ഷണ ചുമതല മാത്രം ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ അവയെ പരിപാലിക്കുന്നതിനും ആനകളുടെ ക്ഷേമത്തിനും ഉള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആനകളെ വനത്തിലേക്ക് അഴിച്ചു വിടാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവും. നാട്ടാനകളെ സ്വീകരിക്കാന്‍ കാട്ടാനകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലും, ഇന്ത്യയിലും പല ദുരാചാരങ്ങളും നിലവില്‍ നിന്നിരുന്നു. ഇതില്‍ പലതും കാലക്രമേണ നിയമ നിര്‍മ്മാണം വഴി തടയുകയും, ഭേദഗതികള്‍ വരുത്തുകയും ചെയ്തതുമാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുഭവിച്ച എത്രയോ ക്രൂരതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ട്. മിണ്ടാപ്രാണികളായ ആനകളെ ഉത്സവത്തിന്റെ (മത നിരപേക്ഷതയെ കരുതി കൃസ്ത്യന്‍ മുസ്ലിം പള്ളികളെയും വിട്ടു കളയുന്നില്ല) പേരില്‍ വേഷം കെട്ടിച്ചു, താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭീതിദമായ (നാട്ടില്‍ ആക്രമണം നടത്തുന്ന ആനകളെ പേടിപ്പിച്ച് അകറ്റാന്‍ മനുഷ്യന്‍ ഇപ്പോഴും ഇതേ മേളങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്) ശബ്ദങ്ങളുടെ നടുവില്‍ മണിക്കൂറുകളോളം തളച്ചിടുന്നതിലെ ക്രൂരത ഏതു ആചാരങ്ങളുടെ പേരിലാണെങ്കിലും അനുവദിക്കാന്‍ ആവില്ല എന്നാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആനയുടെ പൈതൃക ജീവി പദവി ക്ഷേത്രാചാരങ്ങള്‍ക്ക് ഭീഷണിയാകും – സുന്ദര്‍ മേനോന്‍

September 6th, 2010

sundermenonതൃശ്ശൂര്‍: ആനയെ പൈതൃക ജീവിയാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ആനയുടമകളുടെ സംഘടനാ ഭാരവാഹിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ e പത്ര ത്തോട് പറഞ്ഞു. വേണ്ടത്ര ആലോചനയോ അഭിപ്രായ സമന്വയമോ ഇല്ലാതെ ഉള്ള ഈ നടപടി നാട്ടാനകളുടെ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആനയുടെ ഉടമസ്ഥാവകാശം എടുത്തുകളയുവാനും ക്ഷേത്രത്തില്‍ നടയിരുത്തുന്നത് നിര്‍ത്തുവാനും ഉള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിയന്ത്രണം വരുന്നതോടെ ഉടമകള്‍ക്ക് വരുമാനം ഇല്ലാതാകും. കൂടാതെ തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി നിരവധി ചടങ്ങുകളും ആചാരങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഉത്സവങ്ങള്‍ നിര്‍ത്തി വെയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. കാട്ടാനകളുടെ സംരക്ഷണാര്‍ഥം എടുത്തിട്ടുള്ള പല തീരുമാനങ്ങളും സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ആന പരിപാലന രംഗത്തേയും ക്ഷേത്രാചാരങ്ങളെയും പറ്റി വേണ്ടത്ര പരിഗണന നിയമം രൂപീകരിക്കുന്നവര്‍ നല്‍കിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ ആനകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് എതിരല്ലെന്നും, എന്നാല്‍ പ്രായോഗിക മല്ലാത്തതും ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നതുമായ നിയമങ്ങള്‍ ഗുണത്തേക്കാള്‍ ദോഷകരം ആകും എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും, മുഖ്യമന്ത്രിക്കും, എം. പി. മാര്‍ക്കും നിവേദനം നല്‍കുവാന്‍ തീരുമാനമായി. ആനയുടമകള്‍, പാപ്പാന്മാര്‍, പൊതുജനം‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അടുത്ത ദിവസം വിശാലമായ ഒരു കണ്‍‌വെന്‍ഷന്‍ വിളിക്കുവാന്‍ യോഗം തീരുമാനിച്ചു.

ഉത്സവങ്ങളെ ഇല്ലാതാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രക്കമ്മറ്റികള്‍, ഉത്സവക്കമ്മറ്റികള്‍, പൊതുജനം, ക്ഷേത്രവിശ്വാസികള്‍ എന്നിവരെ അണി നിരത്തി ഒക്ടോബര്‍ എട്ടിനുള്ള ഗജദിനം കരിദിനമായി ആചരിക്കുവാനും തീരുമാനിച്ചതായി സുന്ദര്‍ മേനോന്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു

September 1st, 2010

ഗുരുവായൂര്‍: സംസ്ഥാനത്ത് ഉടനീളം ശ്രീകൃഷ്‌ണ ജയന്തി വര്‍ണാഭമായ ആഘോഷങ്ങളോടെ ആഘോഷിച്ചു. ബാല ഗോകുലത്തിന്റേയും വിവിധ ഹിന്ദു സംഘടനകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടേയും ആഭിമുഖ്യത്തില്‍ ശോഭ യാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.

ഗുരുവായൂരില്‍ വന്‍ ഭക്ത ജന ത്തിരക്കായിരുന്നു അമ്പാടി ക്കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന്. പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ ഉണ്ണി ക്കണ്ണന്മാരാലും ഗോപികമാരാലും നിറഞ്ഞ ഗുരു പവന പുരി അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു അമ്പാടിയായി മാറി. ഉറിയടി മത്സരങ്ങളും വലിയ ശോഭ യാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷന്‍ സ്വാമി ക്ഷേത്രത്തിലും വിപുലമായ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂര നഗരിയില്‍ പുലിയിറങ്ങി

August 27th, 2010

pulikkali-epathramതൃശൂര്‍ : പൂര നഗരിയിലെ പ്രദക്ഷിണ വഴിയില്‍ പുലികള്‍ ചെണ്ടയുടെ താളത്തില്‍ ചുവടു വെച്ചപ്പോള്‍ നാടും നഗരവും അവിടേക്ക് ഒഴുകിയെത്തി. മെയ്യെഴുത്തിന്റേയും അലങ്കാരങ്ങളുടേയും പുള്ളിയും വരയുമായി നൂറു കണക്കിനു പുലികള്‍ ആണ് ഇന്നലെ സന്ധ്യക്ക് നഗരത്തില്‍ ഇറങ്ങിയത്. നടുവിലാലില്‍ ഗണപതിയ്ക്ക് നാളികേരം ഉടച്ച് ചുവടു വെയ്ക്കാന്‍ ആദ്യം എത്തിയത് കാനാട്ടുകര സംഘമായിരുന്നു. ആര്‍പ്പും വിളിയുമായി കാണികള്‍ അവരെ വരവേറ്റു. പിന്നെ വെളിയന്നൂര്‍ സംഘത്തിന്റെ ഊഴമായി. അവരും ആവേശം പകരുന്ന ചുവടുകളുമായി മുന്നേറി. മഴയുടെ ചെറിയ ശല്യം ഉണ്ടയിരുന്നുവെങ്കിലും പുലി കളിയുടെ താളം മുറുകിയപ്പോള്‍ ആവേശം മൂത്ത് അവര്‍ക്കൊപ്പം ആസ്വാദകരും കൂടി. കീരം കുളങ്ങരയും, ചക്കാമുക്കും, തൃക്കുമാരം കുടവും, വിയ്യൂരും, വെളിയന്നൂരും, സീതാറാം മില്ലും, പൂങ്കുന്നം സെന്ററും, പെരിങ്ങാവും, കാനാട്ടുകരയും എല്ലാമായി പത്തോളം പുലി സംഘങ്ങള്‍ പങ്കെടുത്തു.

മനോഹരവും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്കൊപ്പം ആനയിച്ചിരുന്നു.  ആസ്വാദകരെ നിയന്ത്രിക്കുവാനും പുലിക്കളിയെ ഗംഭീരമാക്കുവാനും പുലിക്കളി കോ – ഓര്‍ഡിനേഷന്‍ കമ്മറ്റിയും പോലീസും ആവശ്യമായ സൌകര്യം ഒരുക്കിയിരുന്നു.

പുലിക്കളി അവതരിപ്പിക്കുവാനായി ഓരോ സംഘത്തിനും ലക്ഷങ്ങളാണ് ചിലവു വരുന്നത്. അതിരാവിലെ മുതല്‍ മേല്‍ചുട്ടിയിടല്‍ ആരംഭിക്കുന്നു. പുലികളിക്ക് ആളുകളെ സെലക്ട് ചെയ്യുന്നതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തടിയന്മാര്‍ക്കും കുടവയറന്മാര്‍ക്കും ആണ് കൂടുതല്‍ ഡിമാന്റ്. കുടവയറില്‍ പുലിമുഖത്തിന്റെ ഡിസൈനുകള്‍ക്ക് കൂടുതല്‍ ചാരുത ഉണ്ടാകും.
പുലികളിക്ക് ഒരുങ്ങുന്നവരുടെ ശരീരത്തില്‍ ആദ്യം ബേസ് കളര്‍ അടിക്കുന്നു. പിന്നെ അതിനു മുകളില്‍ കലാകാരന്മാര്‍ പുലി രൂ‍പങ്ങള്‍ വരച്ചെടുക്കുന്നു. വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍ എന്നിങ്ങനെ രണ്ടു തരം “പുലി ഡിസൈനുകള്‍“ ആണ് ഉള്ളത് എങ്കിലും ഇതില്‍ വ്യത്യസ്ഥത വരുത്തുവാന്‍ ഓരോ സംഘവും ശ്രമിക്കുന്നു. ഇത്തവണ ഫ്ലൂറസന്റ് നിറങ്ങള്‍ കലര്‍ത്തിയ ഡിസൈനുകളും ഉണ്ടായിരുന്നു. ഈ വരകള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങി.

പ്രദക്ഷിണ വഴിയില്‍ താളച്ചുവടുകളുമായി വലം വച്ച്, ഒടുവില്‍ വടക്കുംനാഥനെ വണങ്ങി പുലികള്‍ വിട പറഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു

August 22nd, 2010

thrikkakara-temple-festival-epathramതൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആ‍ദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.

പഞ്ചവാദ്യത്തെ കൂടാതെ തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും വിധം കുട മാറ്റവും ഇവിടെ നടന്നു. ഉത്സവത്തിനായി അണി നിരന്ന ഗജ വീരന്മാരുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന രണ്ടു കുട്ടിയാനകള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

13 of 1510121314»|

« Previous Page« Previous « റിക്കോര്‍ഡ് ലക്ഷ്യവുമായി കാര്‍ട്ടൂണിസ്റ്റ് സജീവ്
Next »Next Page » സജീവിന്റെ “ഉത്രാട പാച്ചിലില്‍” 651 കാരിക്കേച്ചര്‍ »



  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine