ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം

April 29th, 2019

kanthapuram-epathram
കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ  ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.

കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.

samastha-kerala-jammiyyathul-ulama-against-kanthapuram-musliyar-ePathram

ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.

അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.

എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.

ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി

April 8th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കെ. എസ്. ആർ. ടി. സി. യിലെ 1565 എം – പാനൽ ഡ്രൈവർ മാരെയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി ഉത്തരവ്. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നട ത്തണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 30 നു ഉള്ളില്‍ ഉത്തരവ് നടപ്പിലാ ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

എം- പാനൽ ഡ്രൈവർ മാരുടെ നിയമനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് കോടതി നിരീക്ഷിച്ചു. എം-പാനല്‍ ഡ്രൈവര്‍ മാരെ പിരിച്ചു വിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണം എന്ന് ആവശ്യ പ്പെട്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ള ഡ്രൈവര്‍ മാരാണ് ഹൈക്കോടതിയെ സമീപി ച്ചിരുന്നത്.

മുന്‍പ്, എം – പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാ നുള്ള ഹൈക്കോടതി ഉത്തരവ് അനുസരിച്ചു കൊണ്ട് മുഴുവന്‍ എം- പാനല്‍ കണ്ട ക്ടര്‍ മാരെയും കെ. എസ്. ആർ. ടി. സി. പിരിച്ചു കൊണ്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ളവര്‍ക്ക് നിയമനം നല്‍കി യിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

February 18th, 2019

mathruyanam-mother-and-baby-journey-ePathram
കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.

national-health-mission-mathruyanam-ePathram

പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.

എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.

അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി

January 31st, 2019

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ (സി. എം. ഡി) ടോമിന്‍ ജെ. തച്ച ങ്കരിയെ തല്‍ സ്ഥാന ത്തു നിന്നും മാറ്റു വാന്‍ മന്ത്രി സഭാ യോഗ ത്തില്‍ തീരുമാനിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീ ഷണര്‍ എം. പി. ദിനേ ശി നാണ് പുതിയ ചുമതല ഏല്‍പ്പിച്ചിരി ക്കുന്നത്.

സി. ഐ. ടി. യു. അടക്കം ട്രേഡ് യൂണിയനു കളുമായി ടോമിന്‍ ജെ. തച്ചങ്കരി യുടെ അഭിപ്രായ വിത്യാസ ങ്ങ ളുടെ പ്രതി ഫല നമാണ് ഈ സ്ഥാന ചലനം എന്നു പറയ പ്പെടുന്നു. നഷ്ടത്തില്‍ ഓടി യിരുന്ന കെ. എസ്. ആര്‍. ടി. സി. യെ ലാഭത്തില്‍ എത്തി ക്കാന്‍ വിവിധ പദ്ധതി കള്‍ ആവി ഷ്കരി ച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചു, മെക്കാനിക്കൽ വിഭാഗ ത്തിലെ താൽക്കാലിക ജീവന ക്കാരെ പിരിച്ചു വിട്ടു, അദർ ഡ്യൂട്ടി അവസാനിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ കൊണ്ടാണ് യൂണിയനുകള്‍ തച്ചങ്കരിക്ക് എതിരെ തിരിഞ്ഞത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

January 14th, 2019

job-hunter-interview-government-job-ePathram
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി, 2018 ലെ യു. പി. എസ്. സി. സിവിൽ സർ വ്വീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥി കൾ ക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരീ ശീലനം, തിരുവനന്തപുരം മസ്‌കറ്റ് ഹോട്ട ലിൽ 2019 ജനുവരി 17 ന് ആരംഭിക്കും.

യു. പി. എസ്. സി. നടത്തുന്ന അഭിമുഖ പരീക്ഷ യിൽ പങ്കെടു ക്കുന്ന തിന് കേരളീയ രായ വിദ്യാർ ത്ഥി കൾക്ക് അഭിമുഖ പരിശീലനം, ഡൽഹി യിലേ ക്കുള്ള വിമാന യാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യ മായി ലഭ്യമാക്കും.

താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾ ടിക്കറ്റി ന്റെ പകർപ്പും, പാസ്‌ പോർട്ട് സൈസ് ഫോട്ടോ യു മായി അക്കാദമി യിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

വിശദ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടി ന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാ ച്ചിറ, കവടി യാർ. പി. ഒ, തിരു വനന്ത പുരം.

വിവരങ്ങള്‍ക്ക് വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.

ഫോൺ : 0471 23 13 065, 23 11 654.

പി. എൻ. എക്സ്. 115/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭാഷാ അവബോധ പരി പാടി തൃശൂരില്‍
Next »Next Page » ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine