തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

August 27th, 2020

bank-note-indian-rupee-2000-ePathram
തിരുവനന്തപുരം : ജനുവരി ഒന്നിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസ ധനം ഇതു വരെ 50000 പേർക്ക് വിതരണം ചെയ്തു. 25 കോടി രൂപ യാണ് ഇതിനായി ചെലവഴിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആവശ്യമായ രേഖ കൾ സമർപ്പിച്ചവർക്ക് ബാങ്ക് എക്കൗണ്ടി ലേക്ക് തുക ഡെപ്പോസിറ്റ് ചെയ്യുകയാണ്. ബാക്കി അപേക്ഷ കരിൽ അർഹരായവർക്ക്, അധികം വൈകാതെ തുക കൈമാറും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(പി. എൻ. എക്‌സ്. 2911/2020)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ജാഗ്രത : ബാങ്കു കളില്‍ പുതിയ സമയ ക്രമീകരണം 

August 15th, 2020

bank-note-indian-rupee-2000-ePathram

കൊച്ചി : സംസ്ഥാനത്ത് ബാങ്കുകളില്‍ സേവിംഗ് എക്കൗണ്ട് ഉടമകള്‍ക്ക് ആഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ പുതിയ സമയ ക്രമീകരണം നിലവില്‍ വരും.

എസ്. ബി. എക്കൗണ്ട് നമ്പറിന്ന് അനുസരിച്ചും സമയം നിശ്ചയിച്ചും മാത്രം ബാങ്കില്‍ എത്തണം എന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലറില്‍ പറയുന്നു. ഓണ ക്കാലത്തെ തിരക്കും കൊവിഡ് വൈറസ് വ്യാപനവും കണക്കില്‍ എടുത്താണ് സെപ്റ്റംബര്‍ ഒന്‍പതു വരെ സമയ ക്രമീകരണം നടപ്പിലാക്കുന്നത്.

എക്കൗണ്ട് നമ്പറുകള്‍ 0,1,2,3 എന്നീ അക്കങ്ങളില്‍ അവസാനി ക്കുന്നവര്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ യാണ് സന്ദര്‍ശന സമയം. 4,5,6,7 എന്നീ അക്കങ്ങ ളില്‍ അവസാനിക്കുന്ന എസ്. ബി. എക്കൗണ്ട് ഉടമ കള്‍ 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ യാണ് സന്ദര്‍ശന സമയം.

8,9 എന്നീ അക്കങ്ങളില്‍ എക്കൗണ്ട് അവസാനിക്കുന്ന വര്‍ക്ക്  ഉച്ചക്കു ശേഷം 2.30 മുതല്‍ വൈകുന്നേരം നാലു മണി വരെയും നിശ്ചയി ച്ചിട്ടുണ്ട്.

എസ്. ബി. എക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന തിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് വേണ്ടി യാണ് ഈ സമയ ക്രമീകരണം. മറ്റ് ബാങ്ക് ഇടപാടു കള്‍ക്കും ലോണ്‍ സംബന്ധമായ കാര്യ ങ്ങള്‍ക്കും ഈ സമയ ക്രമം ബാധകമല്ല

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

August 9th, 2020

ramesh-chennithala-epathram
മൂന്നാര്‍ : രാജമല പെട്ടിമുടിയിലെ ഉരുള്‍ പൊട്ട ലില്‍ മരിച്ചവരുടെ കുടുംബ ത്തിനും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജമല സന്ദര്‍ശന ത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാന അപകട ത്തില്‍ പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ യാണ് പ്രഖ്യാ പിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിക്കും. എത്ര സഹായം ലഭി ച്ചാലും മതിയാകില്ല.

പണം ലഭിച്ചതു കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരം ആവുന്നില്ല. പക്ഷേ പെട്ടിമുടി യിലെ ദുരന്ത ത്തില്‍ പ്പെട്ട വര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചി ട്ടുള്ള അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പോരാ എന്നും ഇവിടെയും 10 ലക്ഷം രൂപ തന്നെ പ്രഖ്യാപിക്കണം എന്നും മുഖ്യമന്ത്രി യോട് അവശ്യപ്പെടുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. ഇവിടേക്കും മുഖ്യമന്ത്രി വരേണ്ടതു തന്നെ ആയിരുന്നു. ആളുകള്‍ക്ക് ഇടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട് എന്നും ഇത് സര്‍ക്കാര്‍ കണക്കില്‍ എടുക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

August 9th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉളളവര്‍ക്ക് 50,000 രൂപയും ധന സഹായം നല്‍കും.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടു ത്തുകയും മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു എന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ പോര്‍ട്ട് അധികൃതരും പ്രദേശിക ഭരണ കൂട ങ്ങളും നാട്ടുകാരും സമയോചിത മായി പ്രവര്‍ത്തിച്ച തിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുവാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പോരാളി കള്‍ക്ക് കൂടുതല്‍ പ്രതിഫലം

August 6th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന എന്‍. എച്ച്. എം. ജീവനക്കാരുടെ പ്രതിഫലം പരിമിതം ആയതിനാല്‍ കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്ക പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.  ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാദ്ധ്യതയായി അനുവദിക്കും.

kerala-government-increase-salary-to-health-workers-on-covid-19-ePathram

ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 40,000 എന്നതില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തും. 20 % റിസ്ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങു ന്ന രണ്ടാം കാറ്റഗറിക്ക് 20 % റിസ്ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിലുള്ള സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപയിൽ നിന്നും 20,000 രൂപയായി ഉയര്‍ത്തും. 25 % റിസ്ക് അലവന്‍സും അനുവദിക്കും.

ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസ വേതനത്തിനു പുറമെ 30 % റിസ്ക് അലവന്‍സ് അനു വദിക്കും.

അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്ക പ്പെടുന്ന എല്ലാ ജീവന ക്കാര്‍ക്കും നല്‍കും. വിവിധ രോഗങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍ത്ത് പോളിസി പാക്കേജു കള്‍ കെ. എ. എസ്. പി. സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവന ക്കാര്‍ക്കും നല്‍കും.

കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യ മന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 38910112030»|

« Previous Page« Previous « സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു
Next »Next Page » മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ്  »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine