ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം

January 6th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യ മായ തിലൂടെ  നിറവേറ്റപ്പെട്ടത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി – മംഗളൂരു പൈപ്പ് ലൈൻ രാഷ്ട്ര ത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.

സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകം ആക്കുവാൻ വാതക പൈപ്പ് ലൈൻ പൂർത്തീ കരണം സഹായിക്കും. അതു വഴി, ഗാര്‍ഹിക ആവശ്യത്തിനു വേണ്ടിയുള്ള പ്രകൃതി വാതകത്തിന്റെ ലഭ്യത വർദ്ധിക്കും.

ഫാക്ടി ന്റെ വികസന ത്തിനും നിർദിഷ്ട പെട്രോ കെമി ക്കൽസ് പാർക്ക് യാഥാർത്ഥ്യം ആക്കുന്ന തിനും ഈ പദ്ധതി സഹായിക്കും. ഊർജ്ജ രംഗ ത്തും ഇതു വലിയ വികസനം കൊണ്ടു വരും. ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നിരവധി തടസ്സങ്ങള്‍ ഈ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ജന ങ്ങളുടെ ആശങ്ക കൾ പരിഹരിച്ചു കൊണ്ടാണ് എല്ലാ തടസ്സങ്ങളും സർക്കാർ മറി കടന്നത്.

450 കിലോ മീറ്റർ നീളമുള്ള കൊച്ചി – മംഗളൂരു പൈപ്പ് ലൈനി ന്റെ 414 കിലോ മീറ്ററും കേരള ത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ നേരിടേണ്ടി വരിക എന്നത് സ്വാഭാവികം തന്നെ യാണ്. എന്നാൽ പ്രയാസങ്ങൾ അവ ഗണിച്ചു കൊണ്ട് ജനങ്ങൾ പദ്ധതി യുമായി സഹകരിച്ചു. കാരണം, കേരള ത്തിന്റെ സമഗ്ര വികസന ത്തിന് ഈ പദ്ധതി അനിവാര്യം എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തു വാന്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞു എന്നും ഉല്‍ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെൽവയലു കളുടെ സംരക്ഷണം : ഉടമ കൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി

November 5th, 2020

paddy-kerala-wetlands-ePathram
തിരുവനന്തപുരം : നെൽ വയലുകളുടെ സംരക്ഷണം ഉറപ്പു വരുത്തു വാൻ വയല്‍ ഉടമ കൾക്ക് റോയൽറ്റി വിതരണം ചെയ്തു തുടങ്ങി.

വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി നല്‍കുന്നതിലൂടെ നെല്ല് കർഷർക്ക് പ്രോത്സാഹനവും അതോടൊപ്പം നെൽ വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ധതി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നെൽകൃഷി നഷ്ടമാണ് എന്ന പേരിൽ കൃഷി നിലം തരിശാക്കി മാറ്റുന്ന വർക്കും പ്രയോജന പ്പെടുന്ന ഈ പദ്ധതി, കാർഷിക കേരള ത്തി ന്റെ മുഖ ച്ഛായ മാറ്റാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥ മായ ഇട പെടലു കളുടെ തുടർച്ച യാണ്. പദ്ധതി പ്രകാരം 3909 കർഷകർക്കുള്ള ആനുകൂല്യ ത്തി ന്റെ വിത രണ ത്തി നാണ് തുടക്കം കുറിക്കുന്നത്.

കൃഷി ചെയ്യാവുന്ന നെൽ വയലുകൾക്ക് രൂപ മാറ്റ ങ്ങള്‍ വരുത്താതെ സംര ക്ഷിക്കുകയും കൃഷി ക്കായി ഉപ യോഗി ക്കുകയും ചെയ്യുന്ന നിലം ഉടമ കൾക്കാണ് ഈ പദ്ധതി പ്രകാരം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. പണം കർഷകരുടെ എക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുകയാണ്.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുകയും ഇതിലൂടെ അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോ സാമ്പത്തിക വർഷവും ഇനി മുതൽ റോയൽറ്റി ലഭിക്കുകയും ചെയ്യും.

(പി. എൻ. എക്‌സ്. 3904/2020)

* ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

October 21st, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.

ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ  നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.

പി. എൻ. എക്സ്. 3644/2020

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 

October 19th, 2020

thiruvananthapuram-international-airport-epathram
കൊച്ചി : തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് കൈ മാറുന്നതിന്ന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി യില്‍ എത്തിയത്. സർക്കാരിനെ മറി കടന്നു കൊണ്ട് അദാനി ഗ്രൂപ്പിന് കരാർ നൽകി യതിൽ ക്രമ ക്കേട് ഉണ്ട് എന്നായിരുന്നു സർക്കാർ വാദം. സ്വകാര്യ വത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയ പരമായ തീരുമാനം ആണ് എന്നും ഹര്‍ജി തള്ളി കൊണ്ട് ഹൈക്കോടതി സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ്

October 8th, 2020

logo-kerala-police-alert-ePathram കൊച്ചി : വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്ന തരത്തില്‍ വ്യാപകമായ ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ വിവര ങ്ങളും ജാഗ്രതാ നിര്‍ദ്ദേശ വും മുന്നറി യിപ്പു മായി കേരളാ പോലീസ്. വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ ക്കും ദിവസേന 500 രൂപ വരെ സ്വയം സമ്പാദിക്കാം എന്നാണ് തട്ടിപ്പു കാരുടെ ഓഫര്‍.

ഇതു വിശ്വസിക്കുന്ന വരുടെ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവ മായി ട്ടുണ്ട് എന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റു കളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

സ്റ്റാറ്റസ്സിന് കൂടെ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഒരു വെബ് സൈറ്റ് കണക്റ്റ് ചെയ്യും. വാട്ട്സ് ആപ്പില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസ്സുകള്‍ മുപ്പതില്‍ കൂടുതല്‍ ആളു കള്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാര്‍ നല്‍കി യിരിക്കുന്ന പരസ്യം.

മാത്രമല്ല പ്രമുഖ ബ്രാന്‍ഡു കളുടെ പരസ്യങ്ങള്‍ സ്റ്റാറ്റസ്സ് ഇട്ടാല്‍ ഒരു സ്റ്റാറ്റസിന് 10 രൂപ മുതല്‍ 30 രൂപ വരെ ലഭിക്കും എന്നും വാട്ട്സ് ആപ്പിലൂ ടെ മാത്രം 500 രൂപ നേടാം എന്നും ഇതിനായി അവരുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യു കയും തുടര്‍ന്ന് വ്യക്തി വിവര ങ്ങള്‍ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കു വാന്‍ എന്ന രീതിയില്‍ എക്കൗണ്ട് വിവര ങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പു കള്‍ നടത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഔദ്യോഗിക ട്വിറ്റര്‍ – ഫേയ്സ് ബുക്ക് പേജ് വഴി പോലീസ് മുന്നറി യിപ്പ് നല്‍കിയത്.

മാത്രമല്ല ഒരു കാരണ വശാലും ആധാര്‍ കാര്‍ഡ് പോലെ യുള്ള ഔദ്യോഗിക രേഖ കളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈന്‍ വഴിയോ ഫോണ്‍ വഴി യോ ആര്‍ക്കും നല്‍കരുത് എന്നും കേരളാ പോലീസ് സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും
Next »Next Page » വെള്ളിയാഴ്ച മുതൽ നാലു ദിവസം മഴ ലഭിക്കും »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine