കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

January 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളി ലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനു കളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാന മാർഗ്ഗം തിരുവനന്തപുരത്തും കൊച്ചി യിലും എത്തിച്ചത്.

കൊച്ചിയില്‍ എത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്ത പുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്സിനു കൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിലേക്ക് ഉള്ളതാണ് എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനുവരി 16 ശനിയാഴ്ച മുതല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 133 കേന്ദ്ര ങ്ങളില്‍ വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്ര ങ്ങളിലും കൊവിഡ് വാക്സി നേഷനു വേണ്ടി വിപുലമായ സംവി ധാന ങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതു വരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖല യിലെ 1,73,253 പേരും സ്വകാര്യ മേഖല യിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

(പി. എൻ. എക്സ്. 238/2021) 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു

January 5th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : യു. കെ. യില്‍ നിന്നും കേരളത്തി ലേക്കു വന്ന ആറു പേര്‍ക്ക് കൊവിഡ് (SARS-CoV-2) വൈറസിന്റെ ജനിതക വക ഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ  അറിയിച്ചു.

ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകു കയും മറ്റുള്ള വരിലേക്ക് വേഗം പകരുകയും ചെയ്യും. വിദേശത്തു നിന്ന് എത്തുന്ന വരും ഇവരുമായി സമ്പർക്ക ത്തിൽ ഏര്‍പ്പെട്ടവരും ഉടന്‍ തന്നെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം.

പുതിയ വൈറസിനെ സംസ്ഥാനത്ത് കണ്ടെത്തിയതി നാൽ എയർ പോർട്ട്, സീപോർട്ട് എന്നി വിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയർ പോര്‍ട്ടിലെ കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചവര്‍ കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരും ആലപ്പുഴ യിൽ ഒരു കുടുംബ ത്തിലെ രണ്ടു പേരും കോട്ടയത്തും കണ്ണൂരിലും ഓരോ രുത്തരും ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചത്.

ജനിതക മാറ്റംവന്ന കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെ ടേണ്ടതായ സാഹചര്യം ഇല്ല എന്നും ജാഗ്രത പുലർത്തിയാൽ മതി എന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം കൂടുതൽ കർശ്ശനമായി പാലിക്കണം.

പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധി യാക്കു കയും മറ്റുള്ളവരില്‍ നിന്നും ശാരീരിക അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യ മായി പാലിക്കുവാനും മന്ത്രി ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

December 31st, 2020

covid-19-test-kit-ePathram
തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.

നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.

സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം

December 31st, 2020

plastic-flex-board-banned-election-kerala-ePathram
കൊച്ചി : ജനുവരി ഒന്നു മുതൽ എറണാകുളം ജില്ല യിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമായി നടപ്പില്‍ വരുത്തും എന്ന് ജില്ലാ കളക്ടർ.

ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കൈ മാറ്റം ചെയ്യു ന്നതും നിയമ വിരുദ്ധം ആയിരിക്കും. സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘി ക്കുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടായിരിക്കും.

നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ :-

1. എല്ലാ കനത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ.
3. സ്റ്റൈറോ ഫോമിലും തെർമോ കോളിലും നിർമ്മിച്ച പ്ലേറ്റുകള്‍, കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ.
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കൊടി – തോരണങ്ങൾ.
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്ക് റാപ്പറുകൾ.
7. പ്ലാസ്റ്റിക്കില്‍ നിർമ്മിച്ച കുടിവെള്ള പൗച്ചുകൾ (ബോട്ടിലുകള്‍).

കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തു ക്കളിൽ ഉൾപ്പെടും. പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപ ങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .

ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപന ങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലു കളിലും കൃത്യമായ ഇടവേളകളിൽ സ്ക്വാഡു കളുടെ പരിശോധന ഉണ്ടാകും.

നിയമം കർശ്ശനമായി നടപ്പിലാക്കുന്നു എന്നു ഉറപ്പ് വരുത്തുവാനായി തദ്ദേശ സ്ഥാപന സെക്ര ട്ടറിമാർ അതീവ ജാഗ്രത പുലർത്തണം എന്നും ഒരു ക്ലീൻ ഗ്രീൻ ജില്ലയായി എറണാകുളത്തെ മാറ്റും എന്നും ജില്ലാ കളക്ടർ അറിയിച്ചു.(പബ്ലിക് റിലേഷന്‍സ്)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം

December 21st, 2020

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരാതെ ശ്രദ്ധ ചെലുത്തു വാന്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

കേടു വന്ന ഭക്ഷണങ്ങള്‍, മലിന ജലം എന്നിവ യിലൂടെ പകരുന്ന രോഗമാണ്. ഷിഗല്ല വിഭാഗ ത്തിൽ പെടുന്ന ബാക്റ്റീരിയ കൾ ആണ് ഷിഗല്ലോസിസ് രോഗ ബാധക്കു കാരണം.

വയറിളക്കം, പനി, വയറു വേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജ്ജലീ കരണം എന്നിവ യാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധി ക്കുന്നു. അതു കൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണ ങ്ങള്‍ ഗുരുതര അവസ്ഥ യില്‍ എത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്.

വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണ ങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കോളി ഫോം ബാക്ടീ രിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെയും വെള്ള ത്തിലൂടെ യുമാണ്ഷിഗല്ല എന്ന ബാക്ടീരിയ കുട ലിൽ രോഗം പകര്‍ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.

ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ല എങ്കില്‍ രോഗ വ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗ ലക്ഷണ ങ്ങള്‍ കാണ പ്പെടു ന്നത്. സാധാരണ ഗതിയിൽ ചികിത്സ ഇല്ലാതെ തന്നെ രോഗം ഭേദമാകും.

ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സ യാണ് പ്രാഥമികമായി നൽകി വരുന്നത്.

വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയ തിനു ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക തുടങ്ങി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും രോഗം തടയുന്ന തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് രോഗ വ്യാപനം അകറ്റി നിര്‍ത്തുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം എന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

* ഷിഗെല്ല രോഗബാധ : രണ്ടു വയസ്സുകാരൻ മരിച്ചു 

* പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം
Next »Next Page » സുഗതകുമാരി അന്തരിച്ചു »



  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine