ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

kerala-civil-supplies-ration-card-ePathram
2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി

August 20th, 2019

transgenders-or-third-gender-ePathram
തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തി കളുടെ ലിംഗ പദവി രേഖ പ്പെടു ത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി.

ഹൈക്കോടതി യിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056 / 2018 ൻ മേൽ പുറപ്പെടു വിച്ച വിധി ന്യായ ത്തിന്റെ അടിസ്ഥാന ത്തിലാണ് ഉത്തരവ്.

സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫി ക്കറ്റിന്റെ അടിസ്ഥാന ത്തിൽ ട്രാൻസ്‌ ജെൻഡർ വ്യക്തി കൾക്ക് ഔദ്യോഗിക രേഖ കളിൽ ലിംഗ പദവി രേഖ പ്പെടുത്തിയിരി ക്കുന്ന തിൽ മാറ്റം വരുത്തുന്ന തിന് സംസ്ഥാന സർക്കാ രിന് കീഴിലുള്ള എല്ലാ വകുപ്പു കൾക്കും സ്ഥാപന ങ്ങൾക്കും നിർദ്ദേശം നൽകി.

ഈ ജെൻഡർ സർട്ടി ഫിക്കറ്റി ന്റെ അടി സ്ഥാന ത്തിൽ എസ്. എസ്. എൽ. സി. സർട്ടി ഫിക്കറ്റി ലെ കോളത്തിലെ രേഖ പ്പെടുത്തലു കളിൽ മാറ്റം വരുത്തു ന്നതി നായി പൊതു വിദ്യാഭ്യാസ വകുപ്പി ന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതി നുള്ള നടപടി സ്വീകരിക്കു വാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പി. എൻ. എക്സ്. 2979/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

July 10th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.

ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.

ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട്  ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.

സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

July 7th, 2019

transgenders-or-third-gender-ePathram
കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.

ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.

കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.

ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 * ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

 * ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടിക്ടോക് സൗഹൃദം : പതിനാലു കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Next »Next Page » വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine