ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്ര ശ്രദ്ധേയമായി

July 27th, 2014

queerala-epathram

കൊച്ചി: ക്വിയര്‍ പ്രൈഡ് കേരളയുടെ നേതൃത്വത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊച്ചിയില്‍ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമന ഘോഷ യാത്ര ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ലൈംഗിക ന്യൂനപക്ഷാംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഹൈക്കോടതിയുടെ മുന്നില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞും, ചായം പൂശിയും അണി നിരന്ന പ്രകടനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ളക്കാർഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് യുവതീ യുവാക്കളും ഒപ്പം ചേര്‍ന്നു.

മഹാരാജാസ് കൊളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതു സമ്മേളനം തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയുമായ കല്‍ക്കി സുബ്രമണ്യം ഉദ്‌ഘാടനം ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ പല തരത്തില്‍ വേട്ടയാടപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും, അവര്‍ക്ക് അന്തസ്സോടെ ജീവിക്കുവാന്‍ ഉള്ള അവകാശം ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. സി. ആര്‍. നീലകണ്ഠന്‍, രാജാജി മാത്യു തോമസ്, സിവിക് ചന്ദ്രന്‍, പി. ഗീത, രേഖ രാജ് എന്നിവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിച്ച മാഗസിന്‍ വിവാദത്തില്‍

June 10th, 2014

burning-books-epathram

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രൂരനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ കാമ്പസ് മാഗസിന്‍ വിവാദമാകുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം ഗവണ്മെന്റ് പോളിടെക്‍നിക്ക് പുറത്തിറക്കിയ 2012 – 2013ലെ മാഗസിനാണ് നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിനും, ബിന്‍ ലാദനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍, ജോര്‍ജ്ജ് ബുഷ് എന്നിവരുടെയും പേരുകൾ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളായ ഒരു സംഘം എഡിറ്റർമാരാണ് മാഗസിന് പുറകിൽ.

പ്രധാനമന്ത്രി മോദിയെ മോശക്കാരനായി ചിത്രീകരിച്ച സംഭവം വിവാദമായതോടെ മാഗസിനില്‍ നിന്നും വിവാദമുയര്‍ത്തിയ പേജ് പിന്‍‌വലിക്കുവാന്‍ തീരുമാനിച്ചെങ്കിലും അത് പ്രായോഗികമല്ലെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ പറയുന്നത്. കാരണം മാഗസിന്റെ അച്ഛടി പൂര്‍ത്തിയാക്കി വിതരണം പൂര്‍ത്തിയാക്കിയിരുന്നു.

മാഗസിനില്‍ ഭീകരര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേര്‍ത്തതിനെതിരെ എ. ബി. വി. പി. യും യുവ മോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ വിവാദ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു.

എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ നെഗറ്റീവ് ഫേയ്സസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് മാഗസിന്‍ കമ്മറ്റിയുടെ നിലപാട്. അച്ചടി കഴിഞ്ഞ് ഫെബ്രുവരിയിൽ 2013 എഡിഷൻ മാഗസിൻ പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പിനും മോദി പ്രധാന മന്ത്രി ആകുന്നതിനും മുൻപായിരുന്നു എന്ന് പോളിടെക്നിൿ അധികൃതരും വിശദീകരിച്ചു.

പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുന്ദംകുളം പോളി ടെക്നിക് പ്രിന്‍സിപ്പല്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബി. ജെ. പി. സംസ്ഥാന ഘടകത്തിന്റെ ആവശ്യ പ്രകാരം കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ആം വകുപ്പ് ആണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. “ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമം” എന്നതാണ് ഈ കുറ്റം. എതിർപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താൻ പ്രാപ്തമാണ് ഈ വകുപ്പ് എന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തരേന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവം; മുഖ്യ കണ്ണി പിടിയില്‍

June 5th, 2014

orphanage-kids-kerala-epathram

പാലക്കാട്: കേരളത്തിലെ യത്തീം ഖാനകളിലേക്ക് ഉത്തരേന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ മുഖ്യ ഇടനിലക്കാരന്‍ എന്ന് കരുതപ്പെടുന്ന ആള്‍ പോലീസ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പോലീസ് പിടിയിലായത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു വരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അനാഥാലയങ്ങളിലേക്ക് കൊണ്ടു വന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയ സൂചനയില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.

മുക്കം യത്തീം ഖാനയില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തുകയും അധികൃതരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മെയ് 24 നാണ് പാലക്കാട് ട്രെയിനില്‍ നിന്നും 466 ഓളം കുട്ടികളെ പോലീസ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത കുട്ടികളെ ബാല മന്ദിരത്തിലേക്ക് അയച്ചു.

ഉത്തരേന്ത്യയില്‍ നിന്നും വ്യക്തമായ രേഖകള്‍ ഇല്ലാതെയും ട്രെയിന്‍ ടിക്കറ്റ് എടുക്കാതെയും കുട്ടികളെ ട്രെയിനില്‍ കുത്തി നിറച്ച് കൊണ്ടു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യത്തീം ഖാനകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വരുന്നതിനു വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ട്. എന്നാല്‍ വേണ്ടത്ര രേഖകളും ട്രെയിന്‍ ടിക്കറ്റും ഇല്ലാതെ കുട്ടികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് കേസെടുത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. അതേ സമയം മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഉത്തരവുകളെ പോലും പാലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അനാഥാലയങ്ങളുടെ മറവില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കടത്തി ക്കൊണ്ടു വന്ന കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയമല്ലെന്നും, കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിട്ടാലും കോടതി വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍
Next »Next Page » അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine