ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ്

August 23rd, 2011

gopi-kottamurikkal-epathram

കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ കുടുംബത്തെ പറ്റി വി എസിന്റെ ആക്ഷേപം പദവിക്ക് യോജിച്ചതല്ല: ഉമ്മന്‍ ചാണ്ടി

August 22nd, 2011

oommen-chandy-epathram

തിരുവനന്തപുരം: തിരുവതാംകൂര്‍ രാജ കുടുംബത്തെ പറ്റി പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നു. പത്മനാഭ ക്ഷേത്രത്തില്‍ നിന്നും രാജ കുടുംബം സ്വര്‍ണ്ണം കവരുന്നു എന്ന പരാമര്‍ശം ഒഴിവാകെണ്ടാതായിരുന്നു എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയും പുരോഗമന സ്വഭാവമുള്ളവരുമായിട്ടാണ് എന്നും ഈ രാജാ കുടുംബത്തെ കണ്ടിട്ടുള്ളത്‌. അതിനാല്‍ ഈ പ്രസ്ഥാവാന അനവസരത്തില്‍ ആയി രമേശ്‌ ചെന്നിത്തല പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്.

August 21st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്‍ത്താണ്ഡവര്‍മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചത്‌. കൂടാതെ ‍”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മ തിരിച്ചുപോകുമ്പോള്‍ ഒരുപാത്രത്തില്‍ പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില്‍ പാത്രത്തില്‍ സ്വര്‍ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല്‍ ഒരു ശാന്തിക്കാരന്‍ ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല്‍ തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്‍പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. അപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്‍ത്താണ്ഡവര്‍മ വിചാരിച്ചാല്‍ ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ദേവപ്രശ്‌നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷനെ ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല്‍ കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് മാര്‍ത്താണ്ഡവര്‍മ രാജാവ്‌ പറയുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഎസിനെ വിശ്വസിക്കാന്‍ കൊള്ളില്ല : ആര്യാടന്‍

August 21st, 2011

aryadan-muhammad-epathram

തൃശ്ശൂര്‍: വിവാദ നായകന്‍ കെ. എ റൗഫുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ചനടത്തിയത്‌ നല്ല ഉദ്ദേശം വെച്ചുള്ള തായിരുന്നില്ല എന്നും അതിലൂടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു . തൃശൂരിലെ കൂടിക്കാഴ്ച സംബന്ധിച്ച് റൌഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ആര്യാടന്റെ അഭിപ്രായം. വി എസും റൗഫും രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു. എന്നാല്‍ അവിടെ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും. സി ഡി വിവാദത്തെ കുറിച്ച് സര്‍ക്കാരിനോട് വി എസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം കേസാണ് ചര്‍ച്ച ചെയ്തത്. വിഎസും റൗഫും

August 21st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍
Next »Next Page » ഷാരൂഖ് ഖാനും മോഹന്‍ലാലും ഒരു വേദിയില്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine