രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌

August 23rd, 2011

Thomas_Isaac-epathram

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്‌ രംഗത്ത്‌ വന്നു. രാജവാഴ്ചയും രാജ ഭരണത്തെയും എതിര്‍ത്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുറപ്പിച്ചതെന്നും രാജ കുടുംബം വിമര്‍ശനങ്ങള്‍ക്ക് അതീതരായിരിക്കണമെന്നില്ലെന്നും വി. എസിന്റെ പ്രസ്ഥാവാന പൊതു സമൂഹം ചര്‍ച്ചക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഗൌരവത്തില്‍ കാണണമെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്ക്‌ അല്ലാതെ പാര്‍ട്ടിക്കകത്ത് നിന്നുപോലും ആരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ്

August 23rd, 2011

gopi-kottamurikkal-epathram

കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ കുടുംബത്തെ പറ്റി വി എസിന്റെ ആക്ഷേപം പദവിക്ക് യോജിച്ചതല്ല: ഉമ്മന്‍ ചാണ്ടി

August 22nd, 2011

oommen-chandy-epathram

തിരുവനന്തപുരം: തിരുവതാംകൂര്‍ രാജ കുടുംബത്തെ പറ്റി പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നു. പത്മനാഭ ക്ഷേത്രത്തില്‍ നിന്നും രാജ കുടുംബം സ്വര്‍ണ്ണം കവരുന്നു എന്ന പരാമര്‍ശം ഒഴിവാകെണ്ടാതായിരുന്നു എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയും പുരോഗമന സ്വഭാവമുള്ളവരുമായിട്ടാണ് എന്നും ഈ രാജാ കുടുംബത്തെ കണ്ടിട്ടുള്ളത്‌. അതിനാല്‍ ഈ പ്രസ്ഥാവാന അനവസരത്തില്‍ ആയി രമേശ്‌ ചെന്നിത്തല പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്.

August 21st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്‍ത്താണ്ഡവര്‍മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചത്‌. കൂടാതെ ‍”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മ തിരിച്ചുപോകുമ്പോള്‍ ഒരുപാത്രത്തില്‍ പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില്‍ പാത്രത്തില്‍ സ്വര്‍ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല്‍ ഒരു ശാന്തിക്കാരന്‍ ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല്‍ തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്‍പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. അപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്‍ത്താണ്ഡവര്‍മ വിചാരിച്ചാല്‍ ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ദേവപ്രശ്‌നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷനെ ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല്‍ കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് മാര്‍ത്താണ്ഡവര്‍മ രാജാവ്‌ പറയുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഎസിനെ വിശ്വസിക്കാന്‍ കൊള്ളില്ല : ആര്യാടന്‍

August 21st, 2011

aryadan-muhammad-epathram

തൃശ്ശൂര്‍: വിവാദ നായകന്‍ കെ. എ റൗഫുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ചനടത്തിയത്‌ നല്ല ഉദ്ദേശം വെച്ചുള്ള തായിരുന്നില്ല എന്നും അതിലൂടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു . തൃശൂരിലെ കൂടിക്കാഴ്ച സംബന്ധിച്ച് റൌഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ആര്യാടന്റെ അഭിപ്രായം. വി എസും റൗഫും രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു. എന്നാല്‍ അവിടെ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും. സി ഡി വിവാദത്തെ കുറിച്ച് സര്‍ക്കാരിനോട് വി എസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷാരൂഖ് ഖാനും മോഹന്‍ലാലും ഒരു വേദിയില്‍
Next »Next Page » ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്. »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine