തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

October 22nd, 2020

election-ink-mark-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം സംസ്ഥാനത്ത് തുടരുന്ന സാഹചര്യ ത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി കളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട തായ മുൻ കരുതലു കൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിച്ച് ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാന ങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗ നിർദ്ദേശ ങ്ങൾ തയ്യാറാക്കിയത്.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തു കൾ, 86 മുനിസിപ്പാലിറ്റികൾ, ആറു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നി വിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരി ശീലനം, ഇ. വി. എം. ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീ കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെ ടുപ്പിന് മുമ്പ് വോട്ടർ പട്ടിക യിൽ പേര് ചേർക്കു ന്നതി നും മറ്റും ഒരു അവസരം കൂടി നൽകും.

(പി. എൻ. എക്സ്.  3642/2020)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

September 15th, 2020

K T Jaleel_epathram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല. വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

അതേസമയം, രണ്ട് തവണയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലെയുമായാണ് മന്ത്രിയെ ചോദ്യം ചെയ്ത്. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ജലീലില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് മന്ത്രി എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്​നക്ക്​ സ്വാധീനമെന്ന്​ എൻ.ഐ.എ

August 6th, 2020

pinarayi-vijayan-epathram

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻ.ഐ.എ കോടതിയിൽ. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ്​ കോടതിയെ അറിയിച്ചത്​. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്​.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു. സ്വപ്നക്ക്​ സ്പേസ് പാർക്കിൽ ജോലി നൽകിയത് അദ്ദേഹമാണ്​. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചിരുന്നു. അദ്ദേഹം വഴി സ്വപ്​നക്ക്​ മുഖ്യമന്ത്രിയുടെ ഓഫിസിലും വൻ സ്വാധീനമുണ്ട്. ശിവശങ്കറുമായി സ്വപ്നയ്​ക്കുള്ള ബന്ധം നേരത്തെ പുറത്തു വന്നതാണെങ്കിലും എൻ.ഐ.എ ഔദ്യോഗികമായി ഇക്കാര്യം സ്​ഥിരീകരിക്കുന്നത്​ ഇ​പ്പോഴാണ്​. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന അപേക്ഷിച്ചിരുന്നു.

നികുതി വെട്ടിപ്പു കേസ് മാത്രമാണ്​ ഇതെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷക​െൻറ വാദം. എന്നാൽ, കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹമാണെന്നും എൻ.ഐ.എ എതിർവാദമുയർത്തി. ഈ കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സാമ്പത്തിക ഭീകരവാദമാണ്​ പ്രതികൾ ചെയ്​തതെന്ന്ായിരുന്നു ഇതിന് എൻ.ഐ.എ മറുപടി നൽകിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

July 22nd, 2020

k-surendran_epathram

തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പോലീസിൻ്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻ്റെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ.

പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊറോണ പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

July 16th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

8 of 1537892030»|

« Previous Page« Previous « സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം
Next »Next Page » കൊവിഡ്  പ്രതിരോധം : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine