ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

February 15th, 2016

onv-kurup-epathram
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി. കുറുപ്പി ന്റെ ശവ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തിരുവനന്ത പുരം തൈക്കാട് ശാന്തി കവാട ത്തിൽ നടന്നു.

വഴുതക്കാട്ടെ ഒ. എൻ. വി. യുടെ വസതി യായ ഇന്ദീ വര ത്തിൽ നിന്നും വിലാപ യാത്ര യായിട്ടാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. കവി യോടുള്ള ആദര സൂചക മായി അദ്ദേഹ ത്തിനെ ശിഷ്യരായ 84 കലാ കാര ന്മാർ അണി നിരന്ന ഗാനാർച്ചന നടന്നു.

കഴിഞ്ഞ ശനിയാഴ്ച യാണ് കവിയും ഗാന രചയി താവും ജ്ഞാന പീഠ ജേതാവു മായ ഒ. എൻ. വി. കുറുപ്പ് (84) തിരുവനന്ത പുരത്തെ സ്വകാര്യ ആശുപ ത്രി യിൽ വെച്ച് അന്തരിച്ചത്.

ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹ ത്തിന് ജ്ഞാന പീഠം കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ള ത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാര ങ്ങൾ ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതി പക്ഷ നേതാവ് വി. എസ്. അച്യുതാ നന്ദൻ, മന്ത്രിമാരും എം. എൽ. എ. മാരും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും കലാ – സാംസ്കാരിക മേഖല യിലെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങു കളിൽ സന്നിഹിതരായി.

- pma

വായിക്കുക: , , ,

Comments Off on ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

അസഹിഷ്ണുതാവിവാദം: കെ.ആര്‍.മീര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ?

December 20th, 2015

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.കേരളത്തില്‍ നിന്നും സാറടീച്ചറ് അടക്കം പലരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും, അക്കാദമി അംഗത്വം ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങള്‍ രാജിവെച്ചും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. അവരെ പിന്തുടര്‍ന്ന് അസഹിഷ്ണുതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് കെ.ആര്‍.മീരയും ആരാച്ചാര്‍ എന്ന തന്റെ കൃതിക്ക് ലഭിച്ചിരിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ അതോ സ്വീകരിച്ച ശേഷം തിരികെ നല്‍കുമോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുരോഗമന വാദികള്‍ മാത്രമല്ല കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരും മീരയുടെ നിലപാടറിയുവാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

അസഹിഷ്ണുതയെ പറ്റി കെ.ആര്‍.മീരയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ധാരാളമായി വാചാലയാകാറുണ്ട്. ഇതിനെതിരെ തനിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അവര്‍ പറയും. എഴുത്താണ് എന്റെ പ്രതിഷേധമാര്‍ഗമെന്നും എഴുത്താണ് എന്റെ ആക്ടിവിസമെന്നും പറയുന്ന മീര അസഹിഷ്ണുതയ്ക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുരസ്കാരം തിരസ്കരിക്കുമോ എന്നതു സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം കെ.ആര്‍.മീര ഇനിയും നല്‍കിയിട്ടില്ല.

അതേ സമയം അവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കും എന്നും വ്യക്തമാക്കി. ഇതില്‍ നിന്നും അവര്‍ക്ക് അവാര്‍ഡ് നിരസിക്കുവാന്‍ താല്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. താന്‍ പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തുവാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷെ അവര്‍ മറുപടി പ്രസംഗത്തിലോ അതല്ലെങ്കില്‍ പ്രസ്ഥാവനയിലൂടെയോ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ തക്ക വിധം ചില വാചകങ്ങളും ചേര്‍ത്ത് ഒരു തന്ത്രപരമായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ഒപ്പം അസഹിഷ്ണുതാ വിരുദ്ധ ചേരിയില്‍ സ്ഥാനം ഉറപ്പിക്കുകയുംചെയ്യാം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യൂസഫലി കേച്ചേരി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകീട്ട്

March 22nd, 2015

തൃശ്ശൂര്‍: കവിയും ഗാന രചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.ഇന്നലെ വൈകീട്ട് 5.30 ന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബ്രോങ്കോ ന്യൂമോണിയയാണ് മരണ കാരണം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ആഴ്‌ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ക്കും തകരാറു സംബവിച്ചിരുന്നു. ഇന്ന് രാവിലെ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ടീയ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

1934- മെയ് 16 തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയിലെ പ്രശസ്തമായ ഒരു മുസ്ലിം കുടുമ്പത്തില്‍ ചീമ്പയില്‍ അഹമ്മദിന്റേയും ഏലം കുളം നജ്‌മക്കുട്ടിയുടേയും മകനായാണ് യൂസഫലി ജനിച്ചത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും ബി.എ, തുടര്‍ന്ന് എറണാകുളം ലോകോളേജില്‍ നിന്നും ബി.എല്‍ ബിരുധം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കോഴിക്കോട് ആകാശ വാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി സേവനം അനുഷ്ടിച്ചിട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, സംഗീത നാടക അക്കാദമി അസി.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1954 മുതല്‍ കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുവാന്‍ തുടങ്ങി. സംസ്കൃതത്തില്‍ അഗാധമായ പാണിണ്ഡിത്യം ഉണ്ടായിരുന്നു. കെ.പി.നാരായണ പിഷാരടിയായിരുന്നു ഗുരു. 1964-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാന രചനയിലേക്ക് കറ്റന്നു. പ്രണയത്തെയും ഭക്തിയേയും പ്രമേയമാക്കി യൂസഫലി രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറോളം ചലച്ചിത്രങ്ങള്‍ക്കായി എഴുന്നൂറോളം ഗാനങ്ങള്‍ അദ്ദെഹം രചിച്ചു. സംസ്കൃതത്തില്‍ സിനിമാ ഗാനം എഴുതിയ ഒരേ ഒരു ഇന്ത്യന്‍ കവി അദ്ദേഹമാണ്. സൈനബ എന്ന ഖണ്ഡകാവ്യം ഏറെ പ്രശസ്തമാണ്.

2000-ല്‍ മഴ എന്ന ചിത്രത്തിലെ ഗേയം ഹരിനാമധേയം എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ജന്മാഷ്ടമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം,ബാലാമണിയമ്മ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.ആയിരം നാവുള്ള മൌനം, കേച്ചേരിപ്പുഴ, അഞ്ച് കന്യകകള്‍, പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോലെ എന്നിവയാണ് പ്രധാന കൃതികള്‍.

തിരക്കഥ രചനയിലേക്കും സംവിധാനത്തിലേക്കും കടന്ന യൂസഫലി ഏതാനും സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സിന്ദൂരച്ചെപ്പ്,മരം വനദേവത, നീലത്താമര എന്നിവ അദ്ദേഹം നിര്‍മ്മിക്കുകയും സിന്ദൂരച്ചെപ്പ് ഒഴികെ ഉള്ള സിനിമകള്‍ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. സിന്ദൂരച്ചെപ്പിനും, മരത്തിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഖദീജയാണ് ഭാര്യ, മക്കള്‍ അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

October 12th, 2014

kr-meera-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമ വര്‍മ്മയുടെ ചരമ ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് വയലാര്‍ രാമ വര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. സാനു പത്ര സമ്മേളനത്തില്‍ അറിയിച്ചു. മലയാളിയുടെ വായനാ ബോധത്തെ പിടിച്ചുണര്‍ത്തുവാനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകുവാനും ആരാച്ചാരിലൂടെ മീരക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളതാണ് ‘ആരാച്ചാര്‍’ എന്ന നോവല്‍. പരമ്പരാഗത നോവല്‍ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായാണ് ഈ നോവലിന്റെ സങ്കേതം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയെ പ്രമേയമാക്കി ക്കൊണ്ടുള്ള നോവല്‍ എപ്രകാരമാണ് ഭരണകൂടം ഓരോരുത്തരെയും ഇരകളാക്കുന്നതെന്ന് കാണിച്ചു തരുന്നു.

2013-ലെ ഓടക്കുഴല്‍ അവാര്‍ഡിനും ഈ കൃതി അര്‍ഹമായിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാ‍യ കെ. ആര്‍. മീര നിരവധി ചെറുകഥകളും ഏതാനും നോവലുകളും രചിച്ചിട്ടുണ്ട്. നേത്രോന്മലീനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാ സാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളും ആവേ മരിയ, ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും മാലാഖയുടെ മറുകുകള്‍ എന്ന നോവലൈറ്റും രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 25891020»|

« Previous Page« Previous « ഇടപ്പള്ളിയിലെ ലുലു മാളില്‍ അപകടം; പിഞ്ചു കുഞ്ഞ് മരിച്ചു
Next »Next Page » സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ് »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine