ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി

May 27th, 2018

pinarayi-vijayan-epathram
തൃശ്ശൂര്‍ : കേരളത്തിന് ഒരു ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം തെരഞ്ഞെടുക്കണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ചടങ്ങു കള്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ വിശ്വാ സികള്‍ അല്ലാത്ത വരും നിലവിളക്ക് കൊളു ത്തുന്നുണ്ട്. ദീപം എന്ന അര്‍ത്ഥ ത്തില്‍ മാത്രം അതിനെ എടുത്താല്‍ മതി. എന്നാല്‍ ചടങ്ങു കളിലെ പ്രാര്‍ത്ഥന കള്‍ ക്കു പകരം ആലപിക്കാ വുന്ന ഗാനം പൊതു ഗാന മായി രൂപപ്പെ ടുത്തേ ണ്ടത് ആവശ്യമാണ്.

പ്രാര്‍ത്ഥനാ ഗാനം എന്ന പേരില്‍ ദീര്‍ഘ സമയം എഴു ന്നേല്‍പ്പിച്ചു നിര്‍ത്തി ഔചി ത്യ മില്ലാതെ യുള്ള ആലാ പനം പല പ്പോഴും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നും പൊതു ചടങ്ങു കളിലെ ചില പ്രാര്‍ ത്ഥനാ ഗാന ങ്ങള്‍ അരോചകം ആയതിനാല്‍ ഇതിന് പ്രതി വിധി യായി സംസ്ഥാന ത്തിന്റെ തായി ഒരു ഔദ്യോഗിക ഗാനം തെരഞ്ഞെടു ക്കുവാനുള്ള ഉത്തര വാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ത്തിന്റെ ഭാഗ മായി സാംസ്‌കാരിക പ്രവര്‍ ത്തകരു മായി നട ത്തിയ കൂടി ക്കാഴ്ച യില്‍ വെച്ചാണ് മുഖ്യ മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി കെ. പി. മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ. പി. എ. സി. ലളിത, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പ രാജ്, മുന്‍ സ്​പീക്കര്‍ കെ. രാധാ കൃഷ്ണന്‍ എന്നിവരും സന്നിഹിത രായിരുന്നു.

മുന്നൂറോളം സാംസ്‌കാരിക പ്രവര്‍ ത്തകര്‍ മുഖ്യ മന്ത്രി യുമായുള്ള കൂടി ക്കാഴ്ച യില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

May 9th, 2018

aa- malayalam-compulsory-in-kerala-schools-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളു കളിലും ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ മലയാളം പഠിപ്പിക്കണം എന്ന് നിര്‍ ബ്ബന്ധ മാക്കുന്ന നിയമം ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രാബല്യ ത്തില്‍ വരും.

സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, തുട ങ്ങിയ കേന്ദ്ര സിലബസ്സ് സ്‌കൂളു കള്‍, ഭാഷാ ന്യൂന പക്ഷ സ്‌കൂളു കള്‍, ഓറിയന്റല്‍ സ്‌കൂളു കള്‍ എന്നിവിട ങ്ങളില്‍ അടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പി ക്കണം.

2017 ജൂണ്‍ ഒന്നിന് മലയാള ഭാഷാ നിയമം ഗവര്‍ണ്ണര്‍ അംഗീ കരിച്ചു എങ്കിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ആകാത്ത തിനാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഇത് നടപ്പായി രുന്നില്ല. ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടര്‍ ഇത് ഉറപ്പാക്കണം. മാത്രമല്ല മലയാളം പഠിപ്പി ക്കുന്നുണ്ട് എന്ന് എല്ലാ വര്‍ ഷാ രംഭവും പരി ശോധന യുണ്ടാകും.

വിദ്യാ ഭ്യാസ ഓഫീസര്‍ മാരും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളു കളിലെ മലയാളം അദ്ധ്യാപ കരുടെ പ്രതി നിധി കളും അട ങ്ങുന്ന പാനല്‍ ആയി രിക്കും പരിശോധന നടത്തുക. എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കുന്ന പാഠ പുസ്തകം മാത്രമേ പഠിപ്പിക്കാവൂ. മൂല്യ നിര്‍ണ്ണയത്തിന് പരീക്ഷ യും ഉണ്ടാകും.

ഭാഷാ ന്യൂന പക്ഷ സ്‌കൂളു കളിലും ഓറിയ ന്റല്‍ സ്‌കൂളു കളിലും നിലവിലെ പാഠ്യ പദ്ധതി പ്രകാരം മല യാള ഭാഷാ പഠനം നിര്‍ബ്ബന്ധമല്ല. ഇത്തരം സ്‌കൂളു കള്‍ക്ക് എസ്. സി. ഇ. ആര്‍. ടി. പ്രത്യേക പാഠ പുസ്തകം നല്‍കും. ഇവിടെ പരീക്ഷയും ഉണ്ടാകും.

             

മലയാളം ,  *  വെബ് സൈറ്റ്  

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

October 8th, 2017

ayalar-award-for-td-ramakrishnan-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി. ഡി. രാമ കൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് പുരസ്‌കാരം. വയലവാര്‍ രാമ വര്‍മ്മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

2014 ല്‍ പ്രസിദ്ധികരിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന നോവലി ലൂടെ യാണ് ടി. ഡി. രാമ കൃഷ്ണനെ വയലാര്‍ പുരസ്കാരം തേടി എത്തിയത്. പ്രൊഫസര്‍. തോമസ് മാത്യു, ഡോ. കെ. പി. മോഹനന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആയി രുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

March 3rd, 2017
ogo-norka-roots-ePathram

കണ്ണൂർ : നോർക്ക – റൂട്ട്സ് ചീഫ് എക്‌സി ക്യൂ ട്ടീവ് ഓഫീ സര്‍ ഡോ. കെ. എന്‍. രാഘവന്‍ ചുമ തല യേറ്റു. കോഴിക്കോട് മെഡി ക്കല്‍ കോളേ ജില്‍ നിന്ന് എം. ബി. ബി.എസ്. ബിരു ദവും തിരു വന ന്ത പുരം മെഡി ക്കല്‍ കോളേ ജില്‍ നിന്ന് ഫിസി ക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേ ഷ നില്‍ ബിരു ദാനന്തര ബിരു ദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവ ന്യൂ സര്‍വ്വീ സില്‍ പ്രവേ ശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീ ഷണർ ആയിരി ക്കെ യാണ് നോർക്ക – റൂട്ട്സ് നിയമനം.

സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീ ഷനില്‍ ആദ്യ ത്തെ വാണിജ്യ സെക്രട്ടറി ആയി രുന്നു.

കൂടാതെ, കേരള സഹകരണ റബ്ബര്‍ മാര്‍ക്ക റ്റിംഗ് ഫെഡ റേഷന്‍ മാനേ ജിംഗ് ഡയറ ക്ടറാ യും കൊച്ചി സഹ കരണ മെഡി ക്കല്‍ കോളേജ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്ര ഡിറ്റേ ഷനുള്ള ഡോ. രാഘവന്‍ അന്താ രാഷ്ട്ര ഏക ദിന മത്സര ങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സര ങ്ങളിലും അംപയര്‍ ആയി ട്ടുണ്ട്.

ക്രിക്കറ്റിനെ ക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണി ക്കിള്‍’, ഇന്ത്യ – ചൈന സംഘ ര്‍ഷ ത്തെ ക്കു റിച്ച് ‘വിഭജന ത്തിന്റെ നേര്‍ ക്കാഴ്ച കള്‍’, ‘വാനി ഷിംഗ് ഷാംഗ്രില’ എന്നീ പുസ്തക ങ്ങ ളുടെ രചയിതാവു കൂടി യാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

8 of 2578920»|

« Previous Page« Previous « ചന്ദ്രാവത്തിനെ ജയിലില്‍ അടക്കണം : സി. പി. എം.
Next »Next Page » പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine