യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

October 15th, 2020

poet-akkitham-achuthan-namboothiri-ePathram
തൃശ്ശൂര്‍ : ജ്ഞാനപീഠ ജേതാവ്‌ മഹാ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്ത രിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ യാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന്‌ ചികില്‍സയില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശി യാണ്.

‘വെളിച്ചം ദു:ഖമാണുണ്ണി…
തമസ്സല്ലോ സുഖ പ്രദം!

എന്ന് കുറിച്ചിട്ട മഹാകവിയെ ജ്ഞാനപീഠ പുരസ്‌കാരം തേടി എത്തിയത് 2019 ൽ ആയിരുന്നു.

കേരള സാഹിത്യഅക്കാദമി (1972),  കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012), പത്മശ്രീ പുരസ്‌കാരം (2017), ജ്ഞാനപീഠ സമിതി യുടെ മൂര്‍ത്തി ദേവി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിരുന്നു.

കവിത, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗ ങ്ങളിലായി നാലപത്തി അഞ്ചോളം രചനകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡ ങ്ങളായി എഴുതി), ഭാഗവതം, ബലിദർശനം, നിമിഷ ക്ഷേത്രം, മാനസ പൂജ, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസ്സാക്ഷി യുടെ പൂക്കള്‍, പഞ്ച വര്‍ണ്ണ ക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അമൃത ഗാഥിക, കളിക്കൊട്ടിലില്‍, സമത്വ ത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതി കാര ദേവത, മധു വിധുവിനു ശേഷം, സ്പര്‍ശ മണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസ പൂജ, അക്കിത്ത ത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കോട്ടയം സാഹിത്യ പ്രവർത്തക സഹ കരണ സംഘം ഡയറക്ടർ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡണ്ട്, തപസ്യ കലാ സാഹിത്യ വേദി പ്രസി ഡണ്ട്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡണ്ട്, പൊന്നാനി കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ ചുമതല കൾ വഹിച്ചിട്ടുണ്ട്.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ,  ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം’ – അക്കിത്തം  

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു

May 29th, 2020

mp-veerendra-kumar-passes-away-ePathram

കോഴിക്കോട് : മുൻ കേന്ദ്രമന്ത്രിയും രാജ്യ സഭാ അംഗ വുമായ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. പി. വീരേന്ദ്ര കുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര മന്ത്രി, എഴുത്തു കാരന്‍, എന്നീ നിലകളില്‍ രാഷ്ട്രീയത്തിലും സാഹിത്യ- സാംസ്‌കാരിക- സാമൂഹിക- മണ്ഡല ങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വം ആയി രുന്നു എം. പി. വീരേന്ദ്ര കുമാർ.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമ സഭാം ഗവും ആയിരുന്ന എം. കെ. പത്മ പ്രഭാ ഗൗഡറു ടെയും മരുദേവി അവ്വ യുടെ യും മകനായി 1936 ജൂലായ് 22 ന് വയനാട്ടിലെ കല്‍പറ്റ യിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍ : എം. വി. ശ്രേയാംസ്‌ കുമാര്‍, ആഷ, നിഷ, ജയ ലക്ഷ്മി എന്നിവര്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി മാധ്യമ പ്രവർത്ത കരുടെ വിവര ശേഖരം തയ്യാറാക്കുന്നു

October 15th, 2019

write-with-a-ink-pen-ePathram
തിരുവനന്തപുരം : കേരളത്തിനു പുറത്തുള്ള കേരളീയ രായ മാധ്യമ പ്രവർ ത്തകരുടെ വിവര ശേഖരം കേരള സർക്കാർ തയ്യാറാക്കുന്നു.

സംസ്ഥാന ത്തി ന്റെ സാദ്ധ്യതകൾ വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകു പ്പാണ് നിർവ്വഹിക്കുന്നത്.

പരിചയമുള്ള മാധ്യമ പ്രവർത്ത കരെ കുറിച്ച് അറി യാവുന്നവർക്കും അവരു ടെ വിവര ങ്ങൾ ഇ – മെയില്‍ ചെയ്യാവുന്നതാണ്.

പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്ത്, ഏതു മാധ്യമം, മേൽവിലാസം, പേഴ്‌സണൽ ബ്ലോഗ് ലിങ്ക്, ലിങ്ക്ഡിൻ പ്രൊഫൈല്‍ ലിങ്ക്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മാധ്യമ രംഗ ത്തെ മുൻകാല പ്രവർത്തന ചരിത്രം, പ്രധാന സംഭാവനകൾ, പുരസ്കാര നേട്ടങ്ങള്‍, ഏറ്റവും ശ്രദ്ധേയ മായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുട ങ്ങിയ വിവരങ്ങ ളൊക്കെ ഇതിനായി ആവശ്യമുണ്ട്.

പ്രവാസി മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള വിവര ങ്ങൾ infohubkerala @ gmail. com എന്ന ഇ- മെയിലിൽ അയക്കുക.

പി. എൻ. എക്‌സ്. 3649/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പഴവിള രമേശന്‍ അന്തരിച്ചു

June 13th, 2019

തിരുവനന്തപുരം : കവിയും ഗാന രച യി താവു മായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ദ്ധ ക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന്‍ ചികില്‍സ യില്‍ ആയിരുന്നു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള യില്‍ എന്‍. എ. വേലായുധന്‍ – കെ. ഭാനു ക്കുട്ടി അമ്മ ദമ്പതി കളുടെ മകനാ ണ് പഴവിള രമേശന്‍.

1961 മുതൽ 1968 വരെ കൗമുദി ആഴ്ച പ്പതിപ്പിൽ സഹ പത്രാ ധിപര്‍ ആയി രുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ജോലി ചെയ്തിരുന്നു.

മഴ യുടെ ജാലകം, ഞാന്‍ എന്റെ കാടു കളിലേക്ക് (കവിതാ സമാ ഹാര ങ്ങള്‍), ഓര്‍മ്മ യുടെ വര്‍ത്ത മാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാര ങ്ങള്‍) എന്നിവ യാണ് പ്രധാന കൃതി കള്‍. ഞാറ്റടി, ആശംസ കളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ സിനികള്‍ക്കു വേണ്ടി ഗാന രചന നിര്‍വ്വ ഹിച്ചു.

സമഗ്ര സംഭാവന ക്കുള്ള കേരള സാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചി ട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞി രാമൻ നായർ അവാർഡ്, അബു ദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല
Next »Next Page » ജൂൺ 18 ന് സംസ്ഥാനത്ത് വാഹന പണി മുടക്ക് »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine