കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

January 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളി ലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനു കളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാന മാർഗ്ഗം തിരുവനന്തപുരത്തും കൊച്ചി യിലും എത്തിച്ചത്.

കൊച്ചിയില്‍ എത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്ത പുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്സിനു കൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിലേക്ക് ഉള്ളതാണ് എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനുവരി 16 ശനിയാഴ്ച മുതല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 133 കേന്ദ്ര ങ്ങളില്‍ വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്ര ങ്ങളിലും കൊവിഡ് വാക്സി നേഷനു വേണ്ടി വിപുലമായ സംവി ധാന ങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതു വരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖല യിലെ 1,73,253 പേരും സ്വകാര്യ മേഖല യിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

(പി. എൻ. എക്സ്. 238/2021) 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

December 31st, 2020

covid-19-test-kit-ePathram
തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.

നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.

സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം

December 21st, 2020

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരാതെ ശ്രദ്ധ ചെലുത്തു വാന്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

കേടു വന്ന ഭക്ഷണങ്ങള്‍, മലിന ജലം എന്നിവ യിലൂടെ പകരുന്ന രോഗമാണ്. ഷിഗല്ല വിഭാഗ ത്തിൽ പെടുന്ന ബാക്റ്റീരിയ കൾ ആണ് ഷിഗല്ലോസിസ് രോഗ ബാധക്കു കാരണം.

വയറിളക്കം, പനി, വയറു വേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജ്ജലീ കരണം എന്നിവ യാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധി ക്കുന്നു. അതു കൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണ ങ്ങള്‍ ഗുരുതര അവസ്ഥ യില്‍ എത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്.

വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണ ങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കോളി ഫോം ബാക്ടീ രിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെയും വെള്ള ത്തിലൂടെ യുമാണ്ഷിഗല്ല എന്ന ബാക്ടീരിയ കുട ലിൽ രോഗം പകര്‍ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.

ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ല എങ്കില്‍ രോഗ വ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗ ലക്ഷണ ങ്ങള്‍ കാണ പ്പെടു ന്നത്. സാധാരണ ഗതിയിൽ ചികിത്സ ഇല്ലാതെ തന്നെ രോഗം ഭേദമാകും.

ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സ യാണ് പ്രാഥമികമായി നൽകി വരുന്നത്.

വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയ തിനു ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക തുടങ്ങി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും രോഗം തടയുന്ന തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് രോഗ വ്യാപനം അകറ്റി നിര്‍ത്തുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം എന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

* ഷിഗെല്ല രോഗബാധ : രണ്ടു വയസ്സുകാരൻ മരിച്ചു 

* പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

November 14th, 2020

face-mask-to-avoid-spread-of-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.

അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.

പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

October 22nd, 2020

logo-ayurveda-ePathram
തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി മരുന്നുകളിൽ ചേർക്കുന്ന അസംസ്കൃത ഔഷധ ങ്ങളുടെ (അങ്ങാടി പച്ച മരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറായി.

പ്രായോഗിക പരിജ്ഞാനം ഉള്ളവർക്കും പൊതു ജന ങ്ങൾക്കും ഇതിലേക്കായി അഭിപ്രായ ങ്ങളും നിർദ്ദേശ ങ്ങളും 2020 ഒക്ടോബര്‍ 31 നു മുമ്പ് സമർപ്പിക്കാം.

വിലാസം:
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം),
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം,
ആരോഗ്യഭവൻ, എം. ജി. റോഡ്,
തിരുവനന്തപുരം-695001,
ഇ-മെയിൽ: dcayur @ gmail. com. ഫോൺ: 0471-2335393.

(പി. എൻ. എക്സ്. 3647/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 2610111220»|

« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ
Next »Next Page » നാഫെഡിൽ നിന്നും 50 ടൺ സവാള എത്തിക്കും : കൃഷി വകുപ്പു മന്ത്രി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine