ചിന്ത രവി അന്തരിച്ചു

July 4th, 2011

തൃശ്ശൂര്‍: എഴുത്തുകാരനും സംവിധാകനും ഇടത് സഹയാത്രികനുമായ ചിന്ത രവി (65) അന്തരിച്ചു. വൈകീട്ട് എട്ടുമണിയോടെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്  കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, മനുഷ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രവി അരവിന്ദനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. യാത്രാവിവരണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സ്വിസ് സ്കെച്ചുകള്‍, എന്റെ കേരളം, ബുദ്ധപഥം, കലാവിമര്‍ശനം ഒരു മാര്‍ക്സിയന്‍ മാനദണ്ഡം തുടങ്ങിയവയാണ്. സമാന്തര സിനിമയുടെ വക്താക്കളായിരുന്ന പി.എ.ബക്കര്‍, പവിത്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അത്തരം സിനിമകള്‍ ഒരുക്കുന്നതിലേക്ക് നയിച്ചു. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രവി ഒരു സ്വകാര്യ ടി.വി ചാനലിനു വേണ്ടി യാത്രാവിവരണ പരിപാടികള്‍ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ രവീന്ദ്രന് ചിന്ത പബ്ലിക്കേഷനില്‍ ജോലിചെയ്തതിനെ തുടര്‍ന്നാണ് ചിന്ത രവി എന്ന പേരു ലഭിച്ചത്. കോഴിക്കോടുനിന്നും പിന്നീട് തൃശ്ശൂ‍രിലേക്ക് താമസം മാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. സുജനപാല്‍ അന്തരിച്ചു

June 23rd, 2011

a-sujanapal-epathram

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ. സുജനപാല്‍ (62) അന്തരിച്ചു. ഇന്നു രാവിലെ ഏഴേ മുക്കാലോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം കോഴിക്കോട് ഗോപാലപുരത്തുള്ള വസതിയിലും തുടര്‍ന്ന് ഡി. സി. സി. ഓഫീസ്, കോഴിക്കോട് ടൌണ്‍ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിനു വെക്കും.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായിരുന്നു സുജനപാലിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും നേതൃ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ ഇരുന്നിട്ടുണ്ട്. ഒരു തവണ വനം മന്ത്രിയും രണ്ടു തവണ എം. എല്‍. എ. യുമായിരുന്നിട്ടുള്ള സുജനപാല്‍ 1991-ല്‍ കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നുമാണ് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2001-ല്‍ ഇതേ മണ്ഡലം നില നിര്‍ത്തി. അന്നത്തെ യു. ഡി. എഫ്. മന്ത്രി സഭയില്‍ വനം പരിസ്ഥിതി മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. “മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതു കൂടാതെ “കറുത്ത ബ്രിട്ടണ്”‍, “യുദ്ധ സ്മാരകങ്ങളിലൂടെ” തുടങ്ങി നിരവധി യാത്രാ വിവരണങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ധാരാളം യാത്രകള്‍ നടത്തിയിരുന്ന സുജനപാല്‍ പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്. കെ. പൊറ്റേക്കാടിന്റെ സ്മരണാര്‍ഥം കോഴിക്കോട് ഒരു സാംസ്കാരിക കേന്ദ്രം ഒരുക്കുന്നതിനായി പ്രയത്നിച്ചിരുന്നു.

സ്വാതന്ത്ര്യ സേനാനിയും മുന്‍ എം. എല്‍. എ. യുമായ എ. ബാലഗോപാലിന്റേയും ആനന്ദ ലക്ഷ്മിയുടെയും മകനാണ് സുജനപാല്‍. ജയശ്രീയാണ് ഭാര്യ. അമൃത സുജനപാല്‍, മനു ഗോപാല്‍ എന്നിവര്‍ മക്കളാണ്.രാഷ്ടീയ – സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലെ നിറ സാന്നിധ്യമായിരുന്നു സുജനപാല്‍. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

June 1st, 2011

kaththa-epathram

തിരുവല്ല: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പത്‌നി കാത്ത (91) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നൂ അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

1934 സെപ്തംബര്‍ 15നായിരുന്നു കമലാക്ഷിഅമ്മ എന്ന കാത്തയെ തകഴി വിവാഹം ചെയ്തത്. ആദ്യം തകഴിയില്‍ താമസമാക്കിയിരുന്ന ഇവര്‍ പിന്നീട് ശങ്കരമങ്കലത്തെക്ക് മാറി. ഭാര്യ കാത്തയെ കുറിച്ച് തന്റെ ആത്മകഥയായ ഓര്‍മ്മയുടെ തീരങ്ങളില്‍ തകഴി എഴുതിയിട്ടുണ്ട്. ഒരിക്കലും പരിഭവം പറയാതെ ഒരു ഭാര്യയുടെ കടമകള്‍ എല്ലാം നിറവേറ്റി തന്റെ കുടുംബത്തിനും തനിക്കും താങ്ങായിരുന്ന കാത്തയെ കുറിച്ച് തകഴി ഇതില്‍ വിവരിച്ചിരുന്നു.

1999 ഏപ്രില്‍ 10-നാണ് തകഴി അന്തരിച്ചത്.അതിനു ശേഷം ശങ്കരമംഗലത്ത് ഇവരുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടെ ഒരു രൂപ വാടക കൊടുത്ത് തകഴിയെ കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുകയായിരുന്നു കാത്ത. തകഴിയെന്ന എഴുത്തുകാരന് താങ്ങും തണലും ആയിരുന്ന അവര്‍ ഇനി ഓര്‍മ്മ മാത്രം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാസു പ്രദീപ് അന്തരിച്ചു

May 3rd, 2011

vasu-pradeep-epathram
കോഴിക്കോട് : പ്രശസ്ത നടനും നാടക സംവിധാകനും ചിത്രകാരനും ആയിരുന്ന വാസു പ്രദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു അന്ത്യം.

മികച്ച നാടക ത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നടനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അഞ്ചു തവണ അദ്ദേഹത്തിന് ലഭിച്ചു. 150 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 20ഓളം നാടക ങ്ങള്‍ പ്രസിദ്ധീ കരിക്കുകയും ചെയ്തു.

കണ്ണാടി ക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും തുടങ്ങിയവ യാണ് ശ്രദ്ധേയമായ നാടക ങ്ങള്‍. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താദേവി എന്നിവരെ അരങ്ങി ലേക്ക് എത്തിച്ചത് വാസു പ്രദീപ്‌ ആയിരുന്നു. തിക്കോടിയന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയ വരുടെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു.

നിരവധി നാടക ങ്ങളിലും അങ്ങാടി അടക്കം ഏതാനും സിനിമ കളിലും അഭിനയിച്ചു. 1954 മുതല്‍ കോഴിക്കോട്ട് പ്രദീപ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. പ്രദീപ് ആര്‍ട്‌സ് കോഴിക്കോട്ടെ കലാ സാസ്‌കാരിക കേന്ദ്രം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. കെ. ശേഖര്‍ അന്തരിച്ചു

April 21st, 2011

b-k-shekar-epathram
തിരുവന്തപുരം : ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. കെ. ശേഖര്‍ (51) അന്തരിച്ചു. ഉച്ചക്ക് രണ്ടു മണിയോടെ കൊച്ചി യിലെ അമൃത ആശുപത്രി യില്‍ വച്ചായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദ മായിരുന്നു മരണ കാരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡല ത്തില്‍ നിന്നും ജനവിധി തേടി ഫലം കാത്തിരിക്കുക യായിരുന്നു ബി. കെ. ശേഖര്‍. പ്രചാരണ ത്തിനിടെ ക്ഷീണം തോന്നി യതിനെ തുടര്‍ന്ന് നടത്തിയ പരിശോധന യിലായിരുന്നു കരളിനെ ഗുരുതരമായ വിധത്തില്‍ അര്‍ബുദം ബാധിച്ച തായി തിരിച്ചറിഞ്ഞത്. നല്ലൊരു വാഗ്മി കൂടിയായ ബി. കെ. ശേഖര്‍ സംഘപരിവാര്‍ പ്രസ്ഥാന ങ്ങളുടെ മികച്ച പ്രചാരകന്‍ കൂടെ യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 10 ഓര്‍മ്മപ്പെടുത്തലുകള്‍
Next »Next Page » എനിക്കും വിവാഹം ആലോചിക്കുന്നുണ്ട് : ശ്രീശാന്ത് »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine