ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു

February 19th, 2011

olympian-suresh-babu-epathram

റാഞ്ചി: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ സുരേഷ് ബാബു (58) റാഞ്ചിയില്‍ അന്തരിച്ചു. ഹൃദയാഘാത ത്തെത്തുടര്‍ന്നാ യിരുന്നു അന്ത്യം. റാഞ്ചിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ദേശീയ ഗെയിംസില്‍ മത്സരിക്കുന്ന കേരള ടീമിന്റെ സംഘ ത്തലവനായിട്ടാണ് റാഞ്ചിയില്‍ എത്തിയത്.

ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യ മുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ റാഞ്ചി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശി പ്പിക്കുകയായിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാകുകയും രണ്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.

തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത് വ്യത്യസ്ത ഇനങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ള അപൂര്‍വ താരങ്ങളില്‍ ഒരാളാണ് സുരേഷ് ബാബു. 1974 ലില്‍ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഡെക്കാത്തലാണില്‍ വെങ്കലവും 78 ല്‍ ബാങ്കോക്ക് ഗെയിംസില്‍ സ്വര്‍ണ മെഡലും നേടി.

1953 ല്‍ കൊല്ലത്തായിരുന്നു സുരേഷ് ബാബു ജനിച്ചത്. 1973 ല്‍ ഹൈജംപില്‍ ദേശീയ ചാമ്പ്യനായി. പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷക്കാലവും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.

കേരളം കണ്ട എക്കാലത്തേയും മികച്ച പുരുഷ അത്‌ലറ്റുകളില്‍ ഒരാളായ സുരേഷ് ബാബു ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൃതദേഹം ഹെലികോപ്റ്ററില്‍ ദില്ലിയിലോ കൊല്‍ക്കത്തിയിലോ എത്തിച്ച ശേഷം അവിടെ നിന്നും ഇന്നു തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഛായാഗ്രാഹകന്‍ വിപിന്‍ദാസ് അന്തരിച്ചു

February 12th, 2011
പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ദാസ് (71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക്  ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള വിപിന്‍‌ദാസ് തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി വയനാട്ടില്‍ ആയിരുന്നു താമസം.
എഴുപതുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ക്യമറാമാന്‍ എന്ന നിലയില്‍ വിപിന്‍‌ദാസ് ഏറെ സജീവമായിരുന്നു. പി.എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിന്റെ ഛായാഗ്രഹണത്തിനു 1976- ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് വിപിന്‍‌ദാസിനു ലഭിച്ചിട്ടുണ്ട്. പത്മരാജന്‍, ഭരതന്‍, കെ.മധു, ഐ.വി ശശി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  അവളുടെ രാവുകള്‍, ചില്ല്, ഒരിടത്തൊരു ഫയല്‍‌വാന്‍, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, ഒരു സി.ബി.ഐ ഡയറികുറിപ്പ്,  ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ,ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എണ്‍പതുകളില്‍ വിപിന്‍‌ദാസ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.    

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ

February 8th, 2011

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.

ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍

February 7th, 2011

തൃശ്ശൂര്‍: സൗമ്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മരണത്തിന് വിട്ടുകൊടുത്ത കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍. പ്രതിയുടെ കഴുത്തിന് താഴെ നഖം കൊണ്ടുള്ള 21 പോറലുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ നഖത്തിന് അടിയില്‍ നിന്നും ഇയാളുടേതെന്നു കരുതുന്ന തൊലിയും ലഭിച്ചു. പ്രതിയുടെ ശരീരത്തില്‍ സൗമ്യയുടെ രക്തം പുരണ്ടിട്ടുണ്ട്. മാനഭംഗം നടന്നതിനും തെളിവുകള്‍ ശക്തമാണ്. എല്ലാം പരിശോധനകള്‍ക്ക് അയച്ചു.

സംഭവത്തിന് മുന്‍പും ശേഷവും പ്രതിയെ കണ്ടവരുണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമി എടുക്കുകയും പാലക്കാട് വെച്ച് പഴനിച്ചാമി എന്നൊരാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് കണ്ടെത്താനായി ഞായറാഴ്്ച്ച ചേലക്കര പോലീസ് തിരുപ്പൂരില്‍ തിരച്ചില്‍ നടത്തി. എങ്കിലും ഫോണ്‍ കണ്ടുകിട്ടിയില്ല. വൈകാതെ ഫോണ്‍ കണ്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിചാരണക്ക് കേസ് നല്‍കാനാണ് നീക്കം.

-

വായിക്കുക: , , ,

1 അഭിപ്രായം »

35 of 391020343536»|

« Previous Page« Previous « സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്
Next »Next Page » കല്ലുവാതുക്കല്‍ മദ്യദുരന്തം: ശശിയുടെ ആരോപണം അസംബന്ധം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine