പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

June 2nd, 2013

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ അയ്യന്തോളിലെ കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെ ആണ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു
മടങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ക്ഷേത്രമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റേയും വ്യക്തി വൈരാഗ്യത്തിന്റേയും
പേരിലാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രേംലാലിനെ വെട്ടിയ കെസിലെ പ്രതിയായ മധു കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അടാട്ട് പ്ലാച്ചല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32), അയ്യന്തോള്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ സുരേഷ്, അടക്കേ കുന്നമ്പത്ത് പ്രവീണ്‍, ചാവക്കാട് സ്വദേശി മാങ്ങാട്ട് ഷീനോജ് എന്നിവരെ സി.ഐ എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റുചെയ്തത്. ക്ഷേത്രപരിസരത്ത് ഓട്ടോയില്‍ എത്തിയ ഗുണ്ടാസംഘം മധുവിനെ ഓട്ടോകൊണ്ട് ഇടിച്ചിടുകയായിരുന്നു. ക്ഷേത്രത്തിന്റെ കല്‍‌വിളക്കിനു സമീപത്തേക്ക് വീണ മധുവിനെ കഴുത്തിലും തലയ്ക്കും തുരുതുരാ വെട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സംഭവം നടക്കുമ്പോള്‍ മധുവിന്റെ ഭാര്യ ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ മാര്‍ട്ടിനും മധുവുമായും വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മഞ്ജു, മിഥുന്‍ എന്നിവരാണ് മധുവിന്റെ മക്കള്‍. സംസ്കാരം പുഴക്കല്‍ ശാന്തി തീരത്ത് നടത്തും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

May 31st, 2013

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ചോര്‍ത്തിയിട്ടില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി. കെ.പത്മകുമാറിന്റെ റിപ്പോര്‍ട്ട്. തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ എറണാകുളം റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നമ്പറുകള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ രണ്ടു നമ്പറുകളിലെ സംഭാഷണങ്ങള്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഐ.ജി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍

May 28th, 2013

കോഴിക്കോട്: ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും അമേരിക്കന്‍ പൌരനുമായ വില്യം സ്കോട്ട് പിന്‍‌ക്നി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കേരളത്തില്‍ മണിചെയ്യിന്‍ തട്ടിപ്പു നടത്തിയ കേസിലാണ് പിന്‍‌ക്നിയേയും ഡയറക്ടര്‍മാരായ അന്‍ഷു ബുദ്ധ് രാജ്, സഞ്ജയ് മല്‍‌ഹോത്ര എന്നിവരേയും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പോലീസും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീംസ് ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. കമ്പനി വാഗ്ദാനം ചെയ്ത പ്രകാരം തനിക്ക് സ്‍ാമ്പത്തിക ലാഭം ലഭിച്ചില്ലെന്ന് കാണിച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതി പ്രകാരമായിരുന്നു ആംവേയുടെ എം.ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം ഉണ്ടായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് വയനാട്ടില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യത്തില്‍ വിട്ട ഉടനെ അറസ്റ്റു ചെയ്ത് അവിടേക്ക് കൊണ്ടു പോയത്.

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വിപുലമായ സൃംഘലയാണ് ആംവേയ്ക്കുള്ളത്. ഡയറക്ട മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കണ്ണിചേര്‍ക്കല്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നും ഉല്പന്നങ്ങള്‍ കൊള്ളലാഭത്തിനു വില്‍ക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ആംവേയുടെ ഓഫീസുകളിലും ഗോഡൌണുകളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്ന് ആംവേക്ക് എതിരെ കേസെടുക്കുകയും 2.5 കോടിയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യാജ സി.ഡി. റെയ്ഡ്: നാലു പേര്‍ അറസ്റ്റില്‍; 20000 സിഡികള്‍ പിടിച്ചെടുത്തു

May 21st, 2013

തിരുവനന്തപുരം: ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20000- ല്‍ പരം വ്യാജ സിഡികള്‍ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കൊട്ടാരക്കരയില്‍ അറസ്റ്റിലായ പള്ളിക്കല്‍ നവാസ് നിവാസില്‍ സെയ്‌ദലവിയില്‍ നിന്നും അറുന്നൂറില്‍പരം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാനൂറിലധികം വ്യാജ സിഡികളുമായാണ് പത്തനംതിട്ട സ്വദേശി ഷിബുവിനെ അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ അറസ്റ്റിലായ രഞ്ജിത് കുമാറില്‍ നിന്നും 2800ഉം ഗുണശേഖരനില്‍ നിന്നും 2300 ഉം വ്യാജ സിഡികള്‍ പിടികൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നിന്നും വ്യാജസിഡികള്‍ കണ്ടെടുത്തെങ്കിലും ഉടമകളെ കണ്ടെത്തുവാന്‍ ആയില്ല. അടുത്തിടെ റിലീസ് ചെയ്ത ലേഡീസ് ആന്റ് ജന്റില്‍മാന്‍, ലോക്‍പാല്‍, കര്‍മ്മയോദ്ധ തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ വ്യാജ സിഡികള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മലയാളത്തെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടേയും വ്യാജ സിഡികള്‍ ഇതില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്
Next »Next Page » സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍ »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine