ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

July 20th, 2012

തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനി യായ യുവതിക്ക് നേരെ യാണ് പീഡനശ്രമം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുക യായിരുന്ന ട്രെയിനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു സംഭവം. ബര്‍ത്തില്‍ ഉറങ്ങുക യായിരുന്നയുവതിയെ കയറി പ്പിടിച്ച് മാനഭംഗ പ്പെടുത്താന്‍ ശ്രമിക്കുക യുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ടി. ടി. ഇ. യോട് പരാതി പ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്ന് യുവതി പറഞ്ഞു. യുവതി തിരുവനന്തപുരം ചിറയന്‍ കീഴ് പൊലീസില്‍ പരാതി നല്‍കി.

തീവണ്ടി യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിത്യസംഭവം ആയിട്ടും ആവശ്യമായ നടപടി എടുക്കാന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി

July 4th, 2012

m.m.mani-epathram

ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാ‍യില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.

പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.

മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരട്ടക്കൊല: ഏറനാട് ലീഗ് എം.എല്‍.എ ബഷീരിനെതിരെ കൊലക്കേസ്‌

June 12th, 2012

p k basheer mla-epathram

അരീക്കോട്: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് മുസ്ലീം ലീഗ് എം. എല്‍. എ പി. കെ. ബഷീറടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം. എല്‍. എ ബഷീര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളായ ഇവരെ വകവരുത്തണമെന്ന് എം. എല്‍. എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം. ഹതീഖ് റഹ്മാന്‍ ‍ കൊല്ലപ്പെട്ട കേസില്‍  പ്രതികളായ   അബൂബക്കര്‍  കൊളക്കാടന്‍ ആസാദ് എന്നിവരെ കൊല്ലണമെന്ന്  ജനുവരി 15ന് ബഷീര്‍ പ്രസംഗിച്ചതായാണ് പരാതിയുള്ളത്.  ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇതോടെയാണ് ഏറനാടന്‍ എം. എല്‍. എ. ആയ ബഷീര്‍ മുമ്പ് നടത്തിയ പ്രസംഗം അദ്ദേഹത്തിനു വിനയായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോലീസിലെ ‍ ക്രിമിനലുകള്‍ക്കെതിരെ ഉടന്‍ നടപടി : മുഖ്യമന്ത്രി

June 7th, 2012

oommen-chandy-epathram

തിരുവനന്തപുരം : പോലീസ്‌ സേനയില് 533  ക്രിമിനലുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും  ‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.  ക്രിമിനലുകളെ വച്ചുപൊറുപ്പിക്കുമെന്ന് ആരും കരുതേണ്ട എന്നും,  നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും  ഒരുതരത്തിലും പിന്തുണ നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. പോലീസ്‌ സേനയിലെ 13 പേരെ ‍ ഗുരുതരമായ കുറ്റം ചെയ്‌തു എന്ന് തെളിഞ്ഞതിനാല്‍  പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി. തലത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. 123 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഴുവന്‍ പേരും ‍ ക്രിമിനലുകളല്ല. വാഹനം ഓടിച്ച്‌ അപകടമുണ്ടായവര്‍, വീട്ടുതര്‍ക്കം, അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി ക്രിമിനല്‍ സ്വഭാവമുള്ള കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടും. അതിനാല്‍ എല്ലാവരും കുഴപ്പക്കാരന് എന്ന വിലയിരുത്തല്‍ ശരിയല്ല. വീടുകളില്‍ മുളകുപൊടി കലക്കിവയ്‌ക്കണമെന്ന്‌ ആരെങ്കിലും പറഞ്ഞതുകൊണ്ട്‌ പോലീസിന്റെ ആത്മവിശ്വാസം നശിക്കില്ല. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. പോലീസ്‌ പോലീസിന്റെ വഴിക്കുപോകും. തെറ്റായ ഒരു നടപടിയും സ്വീകരിക്കില്ല. അദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള പൊലീസില്‍ ക്രിമിനല്‍ മയം

June 6th, 2012

kerala police-epathram

തിരുവനന്തപുരം: ഡി. ജി. പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വെളിപെടുത്തി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ബി. ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ആവശ്യപെട്ടത്‌ പ്രകാരം പോലീസിലെ ക്രിമിനല്‍ കേസ്‌ പ്രതികളുടെ ലിസ്റ്റ് പുറത്തു വിട്ടത്‌. ഇത് കൂടാതെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി. ബി. ഐ. അന്വേഷണം നേരിടുന്നുണ്ടെന്നും ഡി. ജി. പി. കോടതിയെ അറിയിച്ചു. ക്രിമിനല്‍ പ്രതികളായ കണക്കില്‍  ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തരപുരമാണ് മുന്നില്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി
Next »Next Page » വികസനം അടുത്ത തലമുറയെകൂടി ചിന്തിച്ചുവേണം -മുഖ്യമന്ത്രി »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine