- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം

കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.
വന്‍ മാഫിയയുടെ പിന്‍ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.
രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പോലീസ്, വിവാദം

താമരശ്ശേരി: ആംവേയുടെ കേരളത്തിലെ മേധാവി രാജ്കുമാറിനെ ഈ മാസം 23 വരെ റിമാന്റ് ചെയ്തു. ആംവേ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആംവേയുടെ ചില ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. മണി ചെയിന്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയ തോതിലാണ് ആംവേ കേരളത്തില്‍ കണ്ണികള്‍ വഴി ഉല്പന്നങ്ങള്‍ വിറ്റഴിച്ചു വരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്നാണ് പേരെങ്കിലും മണി ചെയിന്‍ രൂപത്തില്‍ കണ്ണികള്‍ ചേര്‍ത്താണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കോടതി, പോലീസ്, സാമ്പത്തികം

കണ്ണൂര്‍: കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവർ എ. കെ. വിനോദ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വിനോദിനെ ഇന്നലെ പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് പിടികൂടിയത്. വ്യാജ നമ്പര്‍ പതിച്ച കാറുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിനോദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ സ്പിരിറ്റ് കടത്തു കേസും ഉള്ളതായി സൂചനയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്

വളപട്ടണം: മണല്‍ ലോറി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വളപട്ടണം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കെ. സുധാകരന്‍ എം. പി. യുടെ വക അസഭ്യ വര്‍ഷം. പോലീസ് കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് നേതാവിനെ കെ. സുധാകരന്‍ എം. പി. കുത്തിയിരുപ്പ് സമരം നടത്തി പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കല്ലിക്കോടന്‍ രാഗേഷിനെയാണ് സുധാകരന്റെ ഇടപെടല്‍ മൂലം പോലീസ് വിട്ടയച്ചത്. സ്റ്റേഷനിലെത്തിയ കെ. സുധാകരന്‍ കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വിടണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെങ്കിലും സുധാകരന്‍ സമ്മര്‍ദ്ദം ചെലുത്തി കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആളെ പുറത്തിറക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെ. എം. ഷാജി എം. എല്‍. എ. ഉള്‍പ്പെടെ ഒരു സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
 
 