പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

March 21st, 2012
anoop-jacob-epathram
പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന്‍ കൂടിയായ  അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയ‍പ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബജറ്റ് ചോര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം -സ്പീക്കര്‍

March 21st, 2012

g-karthikeyan-epathram
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നിട്ടിന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. പത്രവാര്‍ത്തയിലെയും ബജറ്റിലെയും സാമ്യങ്ങള്‍ യാദൃശ്ചികമാണ്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം വസ്തുതാപരമല്ല. അതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതിയും മന്ത്രി കെ.എം. മാണിയുടെ വിശദീകരണവും കേട്ടശേഷം നല്‍കിയ റൂളിങ്ങിലാണ് സ്പീക്കര്‍  നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി രാജിവയ്ക്കണം: വി. എസ്

March 20th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് പുറത്തായിരിക്കുന്നു.  നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കണം ചോര്‍ന്ന ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇതിന് ഉത്തരവാദിയായ ധനമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നും  പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു‍. അവതരണത്തിന് മുന്‍പ് പുറത്ത് വന്ന ബജറ്റ് ഭരണഘടനാ പരമായി അസാധുവാണെന്നും അദ്ദേഹം വി. എസ്‌ പറഞ്ഞു. ബജറ്റിലൂടെയാണെങ്കിലും അല്ലാതെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് പ്രതിരോധം തീര്‍ക്കുവാന്‍ എ. കെ ആന്റണിയും

March 13th, 2012
ak-anthony-epathram
പിറവം: പിറവത്ത് യു. ഡി. എഫിനു പ്രതിരോധം തീര്‍ക്കുവാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും എത്തി. മുളന്തുരുത്തിയില്‍ ആരംഭിച്ച് മൊത്തം ഏഴു കേന്ദ്രങ്ങളില്‍ ആയിരിക്കും ആന്റണി പ്രസംഗിക്കുക.  സിന്ധു ജോയിയും അദ്ദെഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍. സെല്‍‌വരാജിന്റെ രാജിയും തുടര്‍ന്ന് സാന്ദര്‍ഭികമായി സിന്ധുജോയിയെ കുറിച്ചുള്ള പരാ‍മര്‍ശത്തിനിടെ “അഭിസാരികാ” പ്രയോഗം കടന്നു വന്നതുമാണ് യു. ഡി. എഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായിക്കൂടെയാകണം പൊതുരംഗത്തുനിന്നും കുറച്ചുനാളായി വിട്ടു നില്‍ക്കുന്ന മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് ഇറക്കുന്നത്. ഇതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ആകും എന്നാണ് യു. ഡി. ഫ് കരുതുന്നത്.
ഇടതു പക്ഷത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആണെങ്കിലും അവസാന നിമിഷം പടനയിക്കുന്നതിനായി ഇറക്കിയത് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെയാണ്. വി. എസിനുള്ള ജന പിന്തുണ ഇടതു പക്ഷത്ത് മറ്റൊരു നേതാവിനും ഇല്ലെന്നതു തന്നെയാണ് അദ്ദേഹത്തെ മുന്‍‌നിര്‍ത്തി പ്രാചാരണം കൊഴുപ്പിക്കുവാന്‍ എല്‍. ഡി. എഫിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി,കെ. ബാബു തുടങ്ങി നിരവധി മന്ത്രിമാര്‍ രംഗത്തുണ്ടെങ്കിലും അച്യുതാനന്ദനെന്ന അതികായനോട് തുല്യം നില്‍ക്കുവാന്‍  എ. കെ .ആന്റണി തന്നെ വേണമെന്ന് യു. ഡി. എഫ് നേതാക്കള്‍ക്ക് അറിയാം. ഇതാണ് പാര്‍ലമെന്റില്‍ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുന്ന വേളയിലും എ. കെ. ആന്റണിയെ കളത്തിലിറക്കിയത്. ആര്‍. ശെല്‍‌വരാജിന്റെ രാജിയും വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ നിയമസഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും യു. ഡി. എഫ് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാ‍തെ അവസാനവട്ട പ്രചാരണത്തിനായി എ. കെ. ആന്റണിയുടെ വരവ് അതിന്റെ ആക്കം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു


« Previous Page« Previous « സിന്ധു ജോയിയെവിടെ, എന്ന് വി. എസ്
Next »Next Page » വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine