പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വാര്‍ത്തകള്‍ വ്യാജം ഞാന്‍ ഒളിവിലല്ല : മനോജ് നിരക്ഷരന്‍

January 14th, 2015

കൊച്ചി: കൊച്ചിമേയര്‍ ടോണി ചമ്മിണിയെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലൈക്കും കമന്റും അടിച്ചു എന്നതിന്റെ പേരില്‍ കേസെടുത്തത് വിവാദമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിരക്ഷരന്‍ എന്ന പ്രൊഫൈലിന്റെ ഉടമയെ പോലീസ് തിരയുന്നു എന്ന്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മനോജ് പറയുന്നു. അദ്ദേഹം പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 16 ന് പോയി സ്റ്റേറ്റ്മെന്റ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ പോകുവാന്‍ മടികാണിക്കുന്ന ആളല്ല എന്ന് ഇതില്‍ നിന്നും വ്യക്തം.

കൊച്ചിയില്‍ സ്ഥിരതാമസക്കാരനാനാണ് മനോജ്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മനോജ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടെയാണ്. പൊതു സമൂഹവുമായി ഫേസ്ബുക്ക് വഴിയും നേരിട്ടും നിരന്തരം സംവദിക്കുന്ന വ്യക്തി ഒളിവിലാണെന്ന ധ്വനിയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

മാലിന്യ സംസ്കരണ രീതികള്‍ പഠിക്കുന്നതിനായും മറ്റും മൂന്ന് വര്‍ഷത്തിനിടെ 12 തവണ മേയര്‍ ടോണി ചമ്മിണി വിദേശ യാത്ര നടത്തിയതായ വാര്‍ത്ത വന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാര സാഹിത്യകാരനുമായ മനോജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.

‘മാലിന്യസംസ്ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി. അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.
കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിക് ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.‘
ഇതായിരുന്നു വാര്‍ത്തയുടെ സ്ക്രീണ്‍ ഷോട്ടിനൊപ്പം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്. ഈ വാര്‍ത്തയും പോസ്റ്റും തീര്‍ച്ചയായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുകയും അതേ സമയം പ്രായോഗികമായി കാര്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാം. കൊച്ചിയില്‍ ഇപ്പോളും രൂക്ഷമായ മാലിന്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

‘ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു
ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.’ മനോജ് പറയുന്നു.

വസ്തുതകളുടെ പിന്‍ബലത്തോടെ നവ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതില്‍ ഉള്ള അമര്‍ഷമാകാം ഒരു പക്ഷെ ഐടി ആക്ട് പ്രകാരം കേസെടുക്കുവാന്‍ പ്രേരിപ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

January 14th, 2015

തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു

December 22nd, 2014

ആലപ്പുഴ: ഹിന്ദുമതത്തില്‍ നിന്നും ആയിരക്കണക്കിനു ആളുകള്‍ ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തില്‍ എട്ടു കുടുമ്പങ്ങളില്‍
നിന്നായി മുപ്പത്തഞ്ചോളം പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത് വന്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്നും ഉള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചു. നേരത്തെ
ക്രിസ്ത്യന്‍ മതവിവിശ്വാസം സ്വീകരിച്ച ഹിന്ദു കുടുമ്പങ്ങളില്‍ നിന്നുമുള്ള മുപ്പത്തഞ്ച് പേര്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തി. ആലപ്പുഴയിലെ
കിളിച്ചനെല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ അഞ്ചുമണിയോടെ ഗണപതി ഹോമത്തോടെ ആണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് ശുദ്ധികലശം, ഗായത്രീമന്ത്രം ചൊല്ലിക്കൊടുക്കല്‍ വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.

ഹിന്ദു ഹെല്പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ ആണ് ഇവര്‍ ക്രിസ്തുമതം വിട്ട് തിരികെ വന്നതെന്ന് സൂചനയുണ്ട്. വി.എച്ച്.പി.പ്രവര്‍ത്തകര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉത്തരേന്ത്യയിലെ ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങിവരിക) എന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ സംഭവം ദേശീയ തലത്തിലും ശ്രദ്ധനേടി. നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല ഇവിടെ നടന്നതെന്ന് സംഘപരിവാര്‍ വ്യക്തമാക്കി.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഘര്‍ വാപസിക്കെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ളമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത്. ഗുജറാത്തില്‍ 225 പേര്‍ കഴിഞ്ഞ ദിവസം തിരികെ ഹിന്ദുമതം സ്വീകരിച്ചിരുന്നു. മത പരിവര്‍ത്തന നിരോധനം നടപ്പിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

മദ്യനയം; വി. എം. സുധീരന്‍ ഒറ്റപ്പെടുന്നു

December 20th, 2014

vm-sudheeran-epathram

തിരുവനന്തപുരം: മദ്യ നയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്‍ പുറത്തിറക്കിയ പ്രസ്ഥാവനയ്ക്കെതിരെ ഗ്രൂപ്പ് വൈരം
മറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. മദ്യ നയം അട്ടിമറിക്കപ്പെട്ടു എന്ന സുധീരന്റെ പ്രസ്ഥാവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം. എം. ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്തുവാനുള്ള ബാധ്യത കെ. പി. സി. സി. പ്രസിഡണ്ടിനുമുണ്ടെന്ന് ഹസന്‍ സുധീരനെ ഓര്‍മ്മപ്പെടുത്തി.

മദ്യ നയത്തില്‍ ഇനി മാറ്റമില്ലെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞത് സുധീരനുള്ള വ്യക്തമായ സന്ദേശമാണ്. സര്‍ക്കാര്‍ ഒരു മദ്യ ലോബിക്കും കീഴടങ്ങിയിട്ടില്ലെന്നും സുധീരന്റെ ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു.

കെ. പി. സി. സി. പ്രസിഡണ്ടിനെ നോക്കുകുത്തി യാക്കിക്കൊണ്ട് പുതിയ ബിയര്‍, വൈന്‍ പാര്‍ളറുകള്‍ തുറക്കുന്നതിനും നിലവില്‍ പൂട്ടിയ പല ബാറുകളും തുറക്കുന്നതിനും സാഹചര്യം ഒരുക്കുകയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ചെയ്തിരിക്കുന്നത്. ജനപക്ഷ യാത്രയില്‍ തന്റെ പ്രതിച്ഛായക്ക് ഉതകും വിധം കാര്യങ്ങള്‍ നീക്കിയ സുധീരനു സര്‍ക്കാറിന്റെ പുതിയ നിലപാട് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

മദ്യ നയവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടിനെ തള്ളിക്കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ നീക്കം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അംഗീകരിച്ചു എന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. തനിക്ക് പറയുവാനുള്ളത് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിവാദങ്ങളില്‍ നിന്നും വിട്ടു നിന്നു. ഫലത്തില്‍ കെ. പി. സി. സി. പ്രസിഡണ്ട് ബാര്‍ വിഷയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കയാണ്. കെ. പി. സി. സി. പ്രസിഡണ്ട് എന്ന നിലയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും മണ്ഡലം നേതാക്കന്മാര്‍ക്കെതിരെ അച്ഛടക്ക നടപടിയെടുത്തിരുന്ന സുധീരന്‍ ബാര്‍ വിഷയത്തില്‍ നിലപാട് മാറ്റുകയും തനിക്കെതിരെ പരസ്യ പ്രസ്ഥാവനകള്‍ നടത്തുന്ന മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആകാത്ത അവസ്ഥയിലാണ്.

ബാര്‍ കോഴക്കേസില്‍ കെ. എം. മാണിയ്ക്ക് അനുകൂലമായ നിലപാടാണ് സുധീരന്‍ എടുത്തത്. എന്നാല്‍ മാണിക്കെതിരെ നിലപാട് കടുപ്പിച്ചു കൊണ്ട് ബാറുടമകളുടെ സംഘടനാ നേതാവ് ബിജു രമേശ് രംഗത്ത് നിലയുറപ്പിച്ചതോടെ സുധീരന്‍ വെട്ടിലാകുകയും ചെയ്തു. പ്രതിപക്ഷവും ഇത് സുധീരനെതിരെ ഫലപ്രദമായി ഉപയോഗിച്ചു. മദ്യ നയം അട്ടിമറിക്ക പ്പെട്ടിരിക്കുകയാണെന്ന് വിവിധ കൃസ്ത്രീയ സഭകളുടെ നേതാക്കന്മാരും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുധീരന്‍ രാജി വെച്ച് ആദര്‍ശ ശുദ്ധി പ്രകടിപ്പിക്കണമെന്നും വിവിധ കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.എം. മാണിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി വി. ശിവന്‍ കുട്ടി എം.എല്‍.എ.
Next »Next Page » ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine