പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരെ ‘മനുഷ്യ മഹാ ശൃംഖല’ തീര്‍ത്തു

January 26th, 2020

kerala-ldf-human-chain-against-citizenship-amendment-act-ePathram
തിരുവനന്തപുരം : നമ്മുടെ ഭരണ ഘടനയെ അതിന്റെ എല്ലാ മൂല്യങ്ങ ളോടും കൂടി സംര ക്ഷിക്കുവാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കു വാന്‍ എല്ലാവരും സന്നദ്ധരാവണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. രായി ഇടതു ജനാധിപത്യ മുന്നണി സംഘടി പ്പിച്ച മനുഷ്യ മഹാ ശൃംഖല തിരു വനന്ത പുര ത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു മുഖ്യ മന്ത്രി.

നമുക്ക് വിശ്രമിക്കാനുള്ള സമയം ആയിട്ടില്ല. പൗരത്വ ഭേദ ഗതി നിയമം രാജ്യ ത്തിന്റെ ഭരണ ഘടന യെ അപകട പ്പെടുത്തു ന്നതാണ്, നാടിന്റെ സ്വൈര്യത യെ അപകട പ്പെടുത്തു ന്നതാണ്. മത നിരപേക്ഷത തകര്‍ക്കു വാനുള്ള ശ്രമം ആണ് നട ക്കുന്നത്. ഈ പറയുന്ന തൊന്നും നടപ്പാക്കുന്ന നാടല്ല കേരളം എന്ന് നമ്മള്‍ നേരത്തെ പറ ഞ്ഞി ട്ടുണ്ട്.

അത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും അതൊ ന്നും കേരള ത്തിന്റെ മണ്ണില്‍ നടക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.

പക്ഷെ നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നമ്മുടെ ഭരണ ഘടന യെ അതിന്റെ എല്ലാ മൂല്യ ങ്ങ ളോടും കൂടി സംര ക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണം

പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരായ പ്രതിഷേധം എങ്ങനെ സമാധാന പരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണ മായി കേരളം നില നില്‍ക്കുന്നു എന്ന തില്‍ നമുക്ക് അഭിമാനിക്കാം.

ഭാരതത്തിന്റെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിന ത്തില്‍ വൈകുന്നേരം നാലു മണി മുതല്‍ കാസര്‍ ഗോഡ് മുതല്‍ കന്യാകുമാരി വരെ തീര്‍ത്ത മനുഷ്യ മഹാ ശൃംഖല യില്‍ സമൂഹ ത്തിലെ നാനാ തുറകളില്‍ ഉള്ളവര്‍ അണി ചേര്‍ന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല

January 8th, 2020

ramesh-chennithala-epathram
തിരുവനന്തപുരം : ടി. പി. സെന്‍കുമാറിനെ ഡി. ജി. പി. ആക്കിയതില്‍ പശ്ചാത്തപിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ജീവിത ത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് അതായിരുന്നു.

മറ്റൊരു ഉദ്യോ ഗസ്ഥനെ മറി കടന്നാണ് സെൻ കുമാറിനെ ഡി. ജി. പി. ആക്കിയത്. അതിന്റെ ഫലം അനുഭവിച്ചു കൊണ്ടി രിക്കുക യാണ് ഒരു മലയാളി ഡി. ജി. പി. ആകട്ടെ എന്നു കരുതി ചെയ്തതാണ്. അതില്‍ കുറ്റബോധം ഉണ്ട്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല : കെ. മുരളീധരന്‍

January 3rd, 2020

MURALEEDHARAN-epathram
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയ ത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശവു മായി കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ എം. പി.

ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നും നരേന്ദ്ര മോഡി യുടെയും അമിത് ഷാ യുടെയും ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണ്ണര്‍ എന്നു വിളിക്കുവാന്‍ കഴിയില്ല എന്നും കെ. മുരളീധരന്‍.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍ പരിധി വിട്ടാല്‍ നിയന്ത്രി ക്കുവാന്‍ ഭരണ ഘടനാ പ്രകാരം കൂടുതല്‍ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാ കണം എന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

January 1st, 2020

maradu flat_epathram

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയ തോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴും ഇതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാകുന്നു. ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇതിൽ അനുകൂല നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതുവത്സര ദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരവുമായി ഇവർ രംഗത്തു വന്നിരിക്കുന്നത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉപതെരഞ്ഞെടുപ്പ് ; സിപിഎം, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി
Next »Next Page » രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല : കെ. മുരളീധരന്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine