ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരുമായും മത നേതാക്കളുമായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കുവാനും സ്വീകരിക്കുവാനും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്നതിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മതപണ്ഡിതരുമായും മുസ്ലിം മത നേതാക്കളുമായും വീഡിയോ കോൺഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളി കളി ലെയും ഈദ് ഗാഹുകളിലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി

May 30th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ശബരി മല വിഷയ ത്തില്‍ നില പാടില്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീക ളുടെ സംരക്ഷണ ത്തിനും നവോ ത്ഥാന സംരക്ഷണ ത്തിനും വേണ്ടി സർക്കാർ നില കൊള്ളും എന്നും വര്‍ഗ്ഗീയത യെ ചെറു ക്കു ന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനി യും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

നിയമ സഭ യില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച ക്കു മറു പടി പറയുന്ന തിനിടെ ആയി രുന്നു മുഖ്യ മന്ത്രി യുടെ പ്രസ്താവന. ശബരിമല യില്‍ കോടതി വിധി നടപ്പാ ക്കുക യാണ് സര്‍ക്കാര്‍ ചെയ്തത്.

കോടതി വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് എത്തി യവര്‍ക്ക് സംര ക്ഷണം നല്‍കി. നിയമ വാഴ്ച നില നില്‍ക്കുന്നി ടത്ത് ഈ നിലപാടു മാത്രമേ സ്വീക രി ക്കാന്‍ കഴിയൂ.

വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് വരുന്ന വരേ സര്‍ക്കാരിന് തട യാന്‍ കഴി യുമോ എന്നും തടഞ്ഞാല്‍ കോടതിയലക്ഷ്യം ആകും എന്നും മുഖ്യ മന്ത്രി സൂചിപ്പിച്ചു. ദര്‍ശന ത്തിന് വന്ന സ്ത്രീ കള്‍ക്ക് അക്രമി കളില്‍ നിന്നും സംരക്ഷണം നല്‍കുക യാണ് സര്‍ക്കാര്‍ ചെയ്തത്. വര്‍ഗ്ഗീയ ശക്തി കളെ പ്രതി രോധി ച്ചതാണ് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു

May 12th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
കൊച്ചി : ക്രൈസ്തവരുടെ പിന്തുണ ഉറപ്പു വരുത്തു വാനായി’ക്രൈസ്തവ സംര ക്ഷണ സേന’ രൂപീ കരി ക്കുവാന്‍ ബി. ജെ. പി. സംസ്ഥാന ഘടകം ഒരു ങ്ങുന്നു. ബി. ജെ. പി. യുടെ തന്നെ ന്യൂന പക്ഷ മോര്‍ച്ച യെ മുന്‍ നിര്‍ത്തി യാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുക.

ഇതിനായി വിവിധ ക്രൈസ്തവ സഭ കളുടെ പിന്തുണ ഉറ പ്പാക്കും എന്ന് ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടന ത്തിന്റെ പശ്ചാ ത്തല ത്തിലാണ് ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീ കരി ക്കുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന ത്തില്‍ മരിച്ചവ രുടെ ചിത്ര ങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ ത്ഥനയും ഉപ വാസവും മെയ് 29 ന് സംഘടി പ്പിക്കും.

സംരക്ഷണ സേനയുടെ ഭാഗ മായി കൂടു തല്‍ സമര പരി പാടി കള്‍ ഭാവി യില്‍ നടത്തും എന്നും കൊച്ചിയില്‍ നടന്ന ന്യൂന പക്ഷ മോര്‍ച്ച സംസ്ഥാന സമ്മേളന ത്തില്‍ ശേഷം പി. എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം

April 29th, 2019

kanthapuram-epathram
കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ  ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.

കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.

samastha-kerala-jammiyyathul-ulama-against-kanthapuram-musliyar-ePathram

ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.

അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.

എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.

ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫാനി ശക്തി പ്രാപിക്കുന്നു: കനത്ത ജാഗ്രതയില്‍ തീര മേഖല
Next »Next Page » ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍ »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine