കോഴിക്കോട് കടപ്പുറത്ത് സ്ത്രീകളുടെ രാത്രിനടപ്പ്

December 1st, 2014

കോഴിക്കോട്: രാത്രി സ്ത്രീകളുടേതു കൂടെ ആണെന്നും സ്വാതന്ത്ര്യത്തോടെ നടക്കുവാന്‍ അവകാശമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സ്ത്രീകള്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തു ചേരുന്നു. ‘ഇരുട്ടു നുണയാമെടികളെ’ എന്ന പേരില്‍ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടും കവിതകളും ചൊല്ലിക്കൊണ്ട് അവര്‍ കോഴിക്കോടിന്റെ തെരുവും കടപ്പുറവും സ്വാതന്ത്ര്യ പ്രഖ്യാപനം വേദിയാക്കും. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുതെന്ന പൊതു സമൂഹത്തിന്റെ മനോഭാവത്തിനും മതവിഭാഗങ്ങളുടെ വിലക്കിനും എതിരായിട്ടാണ് ഈ കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. സദാചാരപോലീസിനെതിരെ നടന്ന ചുമ്പന സമരത്തിനു ശേഷം നടക്കുന്ന ‘ഇരുട്ടു നുണയാമെടികളെ’ കൂട്ടായ്മക്ക് വന്‍ പിന്തുണയാണ്‍` ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈനിലും ഈ വ്യത്യസ്ഥമായ കൂട്ടായ്മ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് ആരു പറഞ്ഞു നിന്നോട് രാത്രി പുറത്തിറങ്ങുവാന്‍ എന്നു ചോദിക്കുന്നവരോട് ‘ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ’ എന്ന് ഉറക്കെ പറയുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് സംഘാടകരുടേതെന്ന കുറിപ്പില്‍ പറയുന്നുണ്ട്.

ഈ മാസം 7നു കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്ന പരിപാറ്റിക്ക് മുന്നോടിയാണ്‍` ഈ പരിപാടി. ഡൌണ്‍‌ടൌണ്‍ ഹോട്ടലിനു നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തിനു ശേഷം എറണാകുളത്ത് നടന്ന കിസ് ഓഫ് ലൌ എന്ന പരിപാടി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നേഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

November 13th, 2014

നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലര വയസ്സുകാരിയായ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി.സംഭവം പ്രതിഷേധിച്ചും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ സംഭവം ഒത്തു തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ 30 നാണ് സംഭവം നടന്നതാ‍യി പറയുന്നത്. സ്കൂളിലെ ടോയ്‌ലറ്റിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇവര്‍ പിന്നീട് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടി ഇപ്പോളും ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പന്നിയിറച്ചി വിളമ്പിയതിനു അധ്യാപകര്‍ക്ക് സസ്പെന്‍ഷനും മര്‍ദ്ദനവും

July 27th, 2014

pork-serves-suspension-epathram

എരുമേലി: സ്കൂളില്‍ ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചി വിളമ്പിയതിന്റെ പേരില്‍ പ്രധാന അധ്യാപകനും എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനും സസ്പെന്‍ഷന്‍. എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായ തോമസ് വര്‍ഗീസ്, രാജു ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റാഫ് റൂം മാറ്റുന്നതിന്റെ ഭാഗമായി ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചിയും കപ്പയും ഒരുക്കിയിരുന്നു. ഇതില്‍ ബാക്കി വന്നത് എന്‍. സി. സി. ക്യാമ്പിലെ കാഡറ്റുകള്‍ക്കും നല്‍കി.

സ്കൂളില്‍ പന്നിയിറച്ചി വിളമ്പിയതിനെ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തു. മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എരുമേലി – കാഞ്ഞിരപ്പള്ളി പാത മൂന്നു മണിക്കൂറോളം ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം അധ്യാപകരെ മര്‍ദ്ദിച്ചതായും സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.

സംഭവ സ്ഥലത്ത് പോലീസെത്തി സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കി. എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനെ പോലീസ് സംഭവ സ്ഥലത്തു നിന്നും മാറ്റി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

പന്നിയിറച്ചി കഴിക്കുന്ന ധാരാളം കുട്ടികള്‍ സ്കൂളില്‍ ഉണ്ട്. എന്നാല്‍ മുസ്ലിം കുട്ടികളോട് പന്നിയിറച്ചി കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുസ്ലിം കുട്ടികള്‍ പന്നിയിറച്ചി കഴിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

കപ്പയും ബീഫും എന്നതു പോലെ കപ്പയും പന്നിയിറച്ചിയും നാട്ടില്‍ സാധാരണമാണ്. മുസ്ലിം മത വിശ്വാസികള്‍ പന്നിയിറച്ചി കഴിക്കാറില്ല എന്നതു പോലെ തന്നെ ഒരു വിഭാഗം ഹിന്ദു മത വിശ്വാസികള്‍ ബീഫും കഴിക്കാറില്ല എന്നിരിക്കെ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം

July 13th, 2014

കൊച്ചി: പ്രധാമന്ത്രി നരേന്ദ്ര മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തിക്കൊണ്ട് കത്തോലിക്ക പ്രസിദ്ധീകരണമായ സണ്‍ഡെ ശാലോമിന്റെ മുഖപ്രസംഗം. മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്നും മോദി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഒരോ കത്തോലിക്കന്റേയും കടമയാണെന്നും മുഖലേഖനത്തില്‍ പറയുന്നു. ശത്രുവെന്ന് കരുതുന്നവരിലൂടെ പോലും ദൈവത്തിനു വിശ്വാസികളെ അനുഗ്രഹിക്കാം. അതുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിലൂടെ ദൈവം നാടിനേയും സഭയേയും അനുഗ്രഹിക്കും എന്നാണ് ലേഖനം പ്രത്യാശപ്രകടിപ്പിക്കുന്നത്. രാജ്യ നന്മയ്ക്കും നല്ല സര്‍ക്കാരിനും വേണ്ടിയാണ് പ്രാര്‍ഥിച്ചതെങ്കില്‍ ദൈവം നല്‍കിയത് ഏറ്റവും നല്ലതതു തന്നെ എന്ന് വിശ്വസിച്ച് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം.

മോദിയെ പുകഴ്ത്തുന്നതിനൊപ്പം യു.പി.എയെ കണിശമായി വിമര്‍ശിക്കുവാനും മടിക്കുന്നില്ല സണ്‍ഡെ ശാലോം. അധികാരം ദുഷിപ്പിക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ്സിന്റേയും സഖ്യകക്ഷികളുടേയും പരാജയം ഇന്തയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടേ നല്ല ഭാവിക്കും അത്യാവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഒരേ പാര്‍ട്ടി തന്നെ അധികാരം കയ്യാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാകുമെന്നും ഭരണം ജീര്‍ണ്ണിക്കുമെന്നും ലേഖനം പറയുന്നു. ആഹ്വാനം ചെയ്യുന്നു.

ഒറ്റക്ക് ഭരിക്കുവാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങേണ്ടിവരുമെന്നും അതിനാല്‍ ഭരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭരണം കാഴ്ചവെക്കുക സാധ്യമല്ല. പ്രാദേശിക പാര്‍ട്ടികളുടെ അഴിമതിയും സ്വാര്‍ഥതയും രാജ്യത്തിനു വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.ഒറ്റക്ക് ഭൂരിപക്ഷം ഉള്ള പാര്‍ട്ടി ഭരിക്കുന്നത് കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും ഭരണത്തിനുണ്ടക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ദൈവ കരങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ദൈവ കൃപ ലഭിക്കുവാന്‍ പ്രാര്‍ഥിക്കണമെന്നാണ് സണ്‍ഡെ ശാലോം വിശ്വാസികളോട് പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 259101120»|

« Previous Page« Previous « ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു
Next »Next Page » ഇന്ത്യയുടെ അപൂര്‍ണ്ണ ഭൂപടം; ചാവക്കാട് ടെക്സ്റ്റൈത്സ് അടച്ചു പൂട്ടി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine