കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍‌ പ്രഖ്യാപിച്ചു

August 1st, 2012

subhash-chandran-epathram

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍: സുഭാഷ്‌ ചന്ദ്രന്‍ (മനുഷ്യന് ഒരാമുഖം), കവിത: കുരീപുഴ ശ്രീകുമാര്‍ (കീഴാളന്‍ ),  ചെറുകഥ: യു. കെ. കുമാരന്‍ (പോലീസുകാരന്റെ പെണ്മക്കള്‍), നാടകം: ബാലസുബ്രമണ്യം (ചൊല്ലിയാട്ടം), സാഹിത്യ വിമര്‍ശനം: ബി. രാജീവന്‍ (വാക്കുകളും വസ്തുക്കളും), ഹാസ്യ സാഹിത്യം: ലളിതാംബിക (കളിയും കാര്യവും), ജീവചരിത്രം: കെ. ആര്‍. ഗൌരിയമ്മ (ആത്മകഥ), യാത്രാവിവരണം: ടി. എന്‍ . ഗോപകുമാര്‍ (വോള്‍ഗയുടെ തരംഗങ്ങള്‍), വൈജ്ഞാനിക സാഹിത്യം: എന്‍ . എസ്. രാജഗോപാലന്‍ (ഈണവും താളവും), വിവര്‍ത്തനം: കെ. ബി. പ്രസന്നകുമാര്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ  പുരസ്കാരങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും അവാര്‍ഡ്‌

January 11th, 2012

kavaalam sreekumar-epathram

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീതം: രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ (വായ്പാട്ട്), ലളിത സംഗീതം: സെല്‍മാ ജോര്‍ജ്, ഗുരുവായൂര്‍ ഗോപി (നാദസ്വരം), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), നാടകം: കെ. ജി. രാമു (ചമയം), മീനമ്പലം സന്തോഷ്, ദീപന്‍ ശിവരാമന്‍ (സംവിധാനം), പൂച്ചാക്കല്‍ ഷാഹുല്‍ (ഗാനരചന), കഥകളി:  ഈഞ്ചക്കാട് രാമചന്ദ്രന്‍പിള്ള, നൃത്തം: സുനന്ദ നായര്‍ (മോഹിനിയാട്ടം) ഗിരിജ റിഗാറ്റ (ഭരതനാട്യം), പാരമ്പര്യകല: മാര്‍ഗി മധു (കൂത്ത്,കൂടിയാട്ടം) കേളത്ത് അരവിന്ദാക്ഷമാരാര്‍ (ചെണ്ട), നാടന്‍ കല: തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കല: ആര്‍.കെ. മലയത്ത് (മാജിക്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സംഗീത നാടക അക്കാദമി നല്‍കുന്ന ഇന്‍ഷുറന്‍സും മെഡിക്കല്‍ ക്ലെയ്മും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേത്ര വാദ്യകലാകാരന്മാര്‍ക്ക് കൂടി അനുവദിക്കാന്‍ തീരുമാനിച്ചെന്ന് ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകാരന്മാര്‍ക്കുള്ള മൂന്നുവര്‍ഷത്തെ പ്രീമിയം തുക വ്യവസായി ഡോ. ബി. ആര്‍. ഷെട്ടി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് അടയ്ക്കും. ഒരാള്‍ക്ക് രണ്ടായിരം രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് ഒരുവര്‍ഷം അടയ്ക്കേണ്ടത്. പെരുവനം കുട്ടന്‍മാരാരുടെ അധ്യക്ഷതയിലുള്ള സമിതി അര്‍ഹരായ ക്ഷേത്രവാദ്യ കലാകാരന്മാരെ കണ്ടെത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈസ്ചെയര്‍മാന്‍ ടി. എം. എബ്രഹാം, അക്കാദമി സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

December 22nd, 2011

pm-antony-epathram

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത്‌ തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്‌.

ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.

-

വായിക്കുക: , ,

Comments Off on നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു

October 26th, 2011

film-director-mohan-raghavan-ePathram
തൃശൂര്‍ : ‎’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത്‌ വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.

1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.

സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.

cinema-poster-t-d-dasan-6b-ePathramസ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.എം.താജ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

July 27th, 2011

p.m.taj-epathram

കോഴിക്കോട്: കേരളത്തിന്റെ സഫ്ദര്‍ ഹഷ്മി എന്നറിയപ്പെടുന്ന പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം താജിന്റെ അനുംസരണ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കമായി.  തെരുവുനാടകങ്ങളോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. 27 മുതല്‍ 30 വരെ നീളുന്നതാണ് അനുസ്മരണ പരിപാടികള്‍. നാടകങ്ങള്‍, അനുസ്മരണ പരിപാടികള്‍, മുഖാമുഖം, നാടകപ്രവര്‍ത്തകരുടെ കൂട്ടായമ, കുട്ടികളുടെ നാടകാവതരണം തുടങ്ങി വിപുലമായ പരിപാടികളാണ് താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ചിട്ടുള്ളത്.  28 നു വൈകുന്നേരം സെന്‍‌ട്രല്‍ ലൈബ്രറി ഹാള്‍ പരിസരത്ത് അനുസ്മരണം നടക്കും.

1956 ജനുവരി 3ന് പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം.താജ് കോഴിക്കോട്ടെ ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ നാടകങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിലനിന്നിരുന്ന നാടക സങ്കല്പങ്ങളില്‍ നിന്നും വിഭിന്നമായി ജനകീയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരുവു നാടകങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന രീതിയിലായിരുന്നു താജിന്റെ നാടകങ്ങള്‍. അമ്മാവനും പ്രമുഖ നാടക കൃത്തുമായിരുന്ന കെ.ടി.മുഹമ്മദിന്റേതില്‍ നിന്നും വിഭിന്നമായി തെരുവുനാടക പ്രസ്ഥാനത്തിന്റെ വേറിട്ട വഴിയിലൂടെയായിരുന്നു താജ് ആദ്യകാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസ്സില്‍ 1977-ല്‍ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ പെരുമ്പറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രെഹതിന്റേയും ഗ്രോട്ടോവ്സ്കിയുടേയും മറ്റും നാടക സങ്കല്പങ്ങള്‍ താജിന്റെ നാടകങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സോ പ്രചോദനമോ ആയിത്തീര്‍ന്നിട്ടുണ്ട്. കനലാട്ടം എന്ന നാടകം ഇതിന്റെ സാക്ഷ്യമാണ്. തുടര്‍ന്ന് വന്ന രാവുണ്ണിയെന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്കെണിയില്‍ കുടുങ്ങി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയെ വരച്ചുകാട്ടിയ ആ നാടകം ഇന്നും പ്രസക്തമാണ്. കുടുക്ക, കുടിപ്പക, കണ്‍കെട്ട്, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ മറ്റു രചകളില്‍ ചിലതാണ്. രചയിതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. 1979-ല്‍ “കനലാട്ടം“ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താജ് “യുവധാര” എന്ന മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവുനാടകങ്ങളിലൂടെ  കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍  1990- ജൂലൈ 29ന്  അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി
Next »Next Page » ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി »



  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine