സ്പെയിന്‍ : നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഗു അന്തരിച്ചു 87 വയസ്സ് ആയിരുന്നു. ‘ബ്ലൈന്‍ഡ് നെസ്’ എന്ന നോവലിന് 1998 – ല്‍ നൊബേല്‍ സമ്മാനം നേടിയ സരമാഗു വിന്‍റെ കൃതികള്‍, മലയാളം ഉള്‍പ്പെടെ ഇരുപതിലേറെ ഭാഷ കളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കടുത്ത രാഷ്ട്രീയ നിലപാടുകളെ മാജിക്കല്‍ റിയലിസം ശൈലിയില്‍ അവതരിപ്പിച്ചവ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭൂരിഭാഗവും. ഉറച്ച കമ്യൂണിസ്റ്റാ യിരുന്ന സരമാഗു വിന്‍റെ നിലപാടുകള്‍, അദ്ദേഹത്തെ മാതൃ രാജ്യ ത്തിന് അനഭിമതനാക്കി.
പേരില്ലാ നഗരത്തി ലെ ജനത്തിന് മുഴുവന്‍ നിഗൂഢ മായ അന്ധത ബാധിച്ച കഥ പറയുന്ന കൃതിയാണ് നൊബേല്‍ സമ്മാനം നേടിയ ബ്ലൈന്‍ഡ്‌നസ്. 2008-ല്‍ ഈ കൃതി ഇതേ പേരില്‍ ചലച്ചിത്രമായി.
1989-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഹിസ്റ്ററി ഓഫ് ദ സീജ് ഓഫ് ലിസ്ബണ്‍’, 1986-ല്‍ പുറത്തിറങ്ങിയ ‘ദ സ്റ്റോണ്‍ റാഫ്റ്റ്’ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു ശ്രദ്ധേയ കൃതികള്‍. ബ്ലൈന്‍ഡ്‌നസ്, ‘അന്ധത’ എന്ന പേരിലും ദ സ്റ്റോണ്‍ റാഫ്റ്റ്, ‘കല്‍ച്ചങ്ങാടം’ എന്ന പേരിലും മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഒടുവില്‍ പ്രസിദ്ധീകരിച്ച ‘കെയ്‌നാ’ണ് അവസാനത്തെ നോവല്‍. മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറി നെയും മാര്‍പാപ്പ യെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് രചനകള്‍ ഉള്‍പ്പെടുത്തി ‘ദ നോട്ട്ബുക്ക്’ എന്ന പുസ്തകം ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചു.
1922 നവംബര്‍ 16-ന് പോര്‍ച്ചുഗല്‍ തലസ്ഥാന മായ ലിസ്ബണിന് സമീപം അസിന്‍ ഹാഗ യില്‍ ജനിച്ച സരമാഗു വിന് കുടുംബത്തി ലെ ദാരിദ്ര്യം മൂലം പഠനം പൂര്‍ത്തി യാക്കാന്‍ സാധിച്ചില്ല. പിന്നീട് ലോഹ പ്പണി ചെയ്ത് പണം കണ്ടെത്തി പഠിച്ചു. 1947 – ല്‍ പ്രസിദ്ധീകരിച്ച ‘കണ്‍ട്രി ഓഫ് സിന്‍’ ആണ് ആദ്യ നോവല്‍. കാര്യമായി വിറ്റഴിക്ക പ്പെട്ടില്ല എങ്കിലും ഇത് അദ്ദേഹത്തിന് എഴുത്തു കാരന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കി ക്കൊടുത്തു.
തുടര്‍ന്ന് ഒരു മാസിക യില്‍ ജോലി കിട്ടി. പത്ര പ്രവര്‍ത്തക നായി ജോലി ചെയ്ത 18 വര്‍ഷം അദ്ദേഹം നോവലുകള്‍ ഒന്നും എഴുതിയില്ല. ഏതാനും കവിതാ പുസ്തക ങ്ങളും യാത്രാ വിവരണങ്ങളും അദ്ദേഹത്തി ന്‍റെതായി പുറത്തു വന്നു.
1974-ല്‍ അന്റോണിയോ സലാസറിന്‍റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ച തിനു ശേഷമാണ് അദ്ദേഹം നോവല്‍ രചന യിലേക്ക് തിരിച്ചു വന്നത്. 1982 – ല്‍ അദ്ദേഹം എഴുതിയ ചരിത്ര നോവല്‍ ‘ബല്‍താസര്‍ ആന്‍ഡ് ബ്ലിമുണ്ട’ 1988 – ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കത്തോലിക്കാ സഭ യുടെ ഇന്‍ക്വിസിഷന്‍ കാലം പശ്ചാത്തലം ആക്കിയുള്ള ഈ കൃതി യിലൂടെ സരമാഗു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.
മരണം വരെ പോര്‍ച്ചു ഗലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ അംഗമായിരുന്ന സരമാഗു, പോര്‍ച്ചുഗീസ് ചരിത്ര ത്തിന്‍റെയും യാഥാ സ്ഥിതിക മനോ ഭാവത്തിന്‍റെ യും കത്തോലിക്കാ സഭ യുടെയും കടുത്ത വിമര്‍ശകന്‍ ആയിരുന്നു.
ക്രിസ്തുവിനെ ജോസഫിന്‍റെ മകനും മഗ്ദലന മറിയ ത്തിനൊപ്പം ജിവിച്ച ആളുമായി ചിത്രീകരിച്ച ‘ദ ഗോസ്പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന നോവല്‍, സാഹിത്യ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ തയ്യാറാകാത്ത തില്‍ പ്രതിഷേധിച്ച് 1992-ല്‍ അദ്ദേഹം മാതൃരാജ്യം വിട്ടു.
അന്നു മുതല്‍ സ്‌പെയിനിലെ കാനറി ദ്വീപു കളിലെ ലാന്‍സെറൊട്ടിയിലാണ് താമസം. ‘ദ ഗോസ്പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന ഈ നോവലിന്‍റെ പേരില്‍ കത്തോലിക്കാ സഭ യുമായും അദ്ദേഹം ഏറ്റു മുട്ടി.
സ്വരാജ്യത്ത് നിന്ന് പലായനം ചെയ്തു എങ്കിലും പോര്‍ച്ചുഗലില്‍ ഏറ്റവുമധികം വിറ്റഴിക്ക പ്പെടുന്ന പുസ്തകങ്ങളില്‍ സരമാഗുവിന്‍റെ രചന കള്‍ ഒട്ടനവധിയുണ്ട്.
.



ന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.
ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍ കൊമ്പു കോര്‍ക്കുന്നു. ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ നേരിടുന്നു. കളി നിരൂപകര്‍ ഈ ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് സപെയിന്‍. ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
ജൊഹാനസ്ബര്‍ഗ് : ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ ബ്രസീല്‍ – ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍ കഴിയാതെ പോയ ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍ ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.
ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ് നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.
ന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ് പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ജൊഹാനസ്ബര്‍ഗ് : ലോക കപ്പില്‍ ചാമ്പ്യന്മാര്‍ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്‍പ്പിക്ക പ്പെടുന്ന ടീമും, ഫിഫാ വേള്‍ഡ് റാങ്കില്‍ ഒന്നാം സ്ഥാന ക്കാരു മായ ബ്രസീല്‍, ഏഷ്യന്‍ ഫുട്ബോളില്‍ അധികം പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ഉത്തര കൊറിയ യുമായി ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12 മണിക്ക് ഏറ്റു മുട്ടുന്നു. കക്കാ, റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അടങ്ങുന്ന ബ്രസീല്‍ നിരയെ, തുടക്ക ക്കാരായ ഉത്തര കൊറിയ എങ്ങിനെ പിടിച്ചു നിര്‍ത്തും എന്നുള്ളത് കളി പ്രേമികള്‍ ആകാംക്ഷ യോടെ യാണ് കാത്തിരിക്കുന്നത്. 
ജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ – ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം. കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്. എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. പെസ്കി, മുള്ളര്‍, ക്ലാസേ, കാക്കൂവ് എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്. കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച ആസ്ത്രേലിയ, പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്. കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച ആസ്ത്രേലിയന്‍ ടീം, നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ് കാര്‍ഡും ഇരന്നു വാങ്ങി. ലോക കപ്പ് പോലുള്ള വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍, ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട് എന്ന് ഈ കളി വ്യക്തമാക്കുന്നു.
























