നൊബേല്‍ സമ്മാന ജേതാവ്‌ ഷൂസെ സരമാഗു അന്തരിച്ചു

June 19th, 2010

nobel-winner-saramago-epathramസ്പെയിന്‍ : നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ  പോര്‍ച്ചുഗീസ് സാഹിത്യകാരന്‍  ഷൂസെ സരമാഗു അന്തരിച്ചു 87 വയസ്സ് ആയിരുന്നു.  ‘ബ്ലൈന്‍ഡ് നെസ്’ എന്ന നോവലിന് 1998  – ല്‍ നൊബേല്‍ സമ്മാനം നേടിയ സരമാഗു വിന്‍റെ കൃതികള്‍,  മലയാളം ഉള്‍പ്പെടെ ഇരുപതിലേറെ ഭാഷ കളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  കടുത്ത രാഷ്ട്രീയ നിലപാടുകളെ മാജിക്കല്‍ റിയലിസം ശൈലിയില്‍ അവതരിപ്പിച്ചവ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭൂരിഭാഗവും.  ഉറച്ച കമ്യൂണിസ്റ്റാ യിരുന്ന സരമാഗു വിന്‍റെ നിലപാടുകള്‍,  അദ്ദേഹത്തെ മാതൃ രാജ്യ ത്തിന് അനഭിമതനാക്കി.

പേരില്ലാ നഗരത്തി ലെ ജനത്തിന് മുഴുവന്‍ നിഗൂഢ മായ അന്ധത ബാധിച്ച കഥ പറയുന്ന കൃതിയാണ് നൊബേല്‍ സമ്മാനം നേടിയ ബ്ലൈന്‍ഡ്‌നസ്.  2008-ല്‍ ഈ കൃതി ഇതേ പേരില്‍ ചലച്ചിത്രമായി.

1989-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഹിസ്റ്ററി ഓഫ് ദ സീജ് ഓഫ് ലിസ്ബണ്‍’, 1986-ല്‍ പുറത്തിറങ്ങിയ ‘ദ സ്റ്റോണ്‍ റാഫ്റ്റ്’ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു ശ്രദ്ധേയ കൃതികള്‍.  ബ്ലൈന്‍ഡ്‌നസ്,  ‘അന്ധത’ എന്ന പേരിലും ദ സ്റ്റോണ്‍ റാഫ്റ്റ്,    ‘കല്‍ച്ചങ്ങാടം’ എന്ന പേരിലും മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഒടുവില്‍ പ്രസിദ്ധീകരിച്ച ‘കെയ്‌നാ’ണ് അവസാനത്തെ നോവല്‍.  മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറി നെയും മാര്‍പാപ്പ യെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് രചനകള്‍ ഉള്‍പ്പെടുത്തി ‘ദ നോട്ട്ബുക്ക്’ എന്ന പുസ്തകം ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചു.

1922 നവംബര്‍ 16-ന് പോര്‍ച്ചുഗല്‍ തലസ്ഥാന മായ ലിസ്ബണിന് സമീപം അസിന്‍ ഹാഗ യില്‍ ജനിച്ച സരമാഗു വിന് കുടുംബത്തി ലെ ദാരിദ്ര്യം മൂലം പഠനം പൂര്‍ത്തി യാക്കാന്‍ സാധിച്ചില്ല.  പിന്നീട് ലോഹ പ്പണി ചെയ്ത് പണം കണ്ടെത്തി പഠിച്ചു.  1947 – ല്‍ പ്രസിദ്ധീകരിച്ച ‘കണ്‍ട്രി ഓഫ് സിന്‍’ ആണ് ആദ്യ നോവല്‍. കാര്യമായി വിറ്റഴിക്ക പ്പെട്ടില്ല എങ്കിലും ഇത് അദ്ദേഹത്തിന് എഴുത്തു കാരന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കി ക്കൊടുത്തു. 

തുടര്‍ന്ന് ഒരു മാസിക യില്‍ ജോലി കിട്ടി. പത്ര പ്രവര്‍ത്തക നായി ജോലി ചെയ്ത 18 വര്‍ഷം അദ്ദേഹം നോവലുകള്‍ ഒന്നും എഴുതിയില്ല.  ഏതാനും കവിതാ പുസ്തക ങ്ങളും യാത്രാ വിവരണങ്ങളും അദ്ദേഹത്തി ന്‍റെതായി പുറത്തു വന്നു.

1974-ല്‍ അന്റോണിയോ സലാസറിന്‍റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ച തിനു ശേഷമാണ് അദ്ദേഹം നോവല്‍ രചന യിലേക്ക് തിരിച്ചു വന്നത്. 1982 – ല്‍ അദ്ദേഹം എഴുതിയ ചരിത്ര നോവല്‍ ‘ബല്‍താസര്‍ ആന്‍ഡ് ബ്ലിമുണ്ട’ 1988 – ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.  കത്തോലിക്കാ സഭ യുടെ ഇന്‍ക്വിസിഷന്‍ കാലം പശ്ചാത്തലം ആക്കിയുള്ള ഈ കൃതി യിലൂടെ സരമാഗു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.
മരണം വരെ പോര്‍ച്ചു ഗലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ അംഗമായിരുന്ന സരമാഗു, പോര്‍ച്ചുഗീസ് ചരിത്ര ത്തിന്‍റെയും യാഥാ സ്ഥിതിക മനോ ഭാവത്തിന്‍റെ യും കത്തോലിക്കാ സഭ യുടെയും കടുത്ത വിമര്‍ശകന്‍ ആയിരുന്നു.

ക്രിസ്തുവിനെ ജോസഫിന്‍റെ മകനും മഗ്ദലന മറിയ ത്തിനൊപ്പം ജിവിച്ച ആളുമായി ചിത്രീകരിച്ച ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന നോവല്‍, സാഹിത്യ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ തയ്യാറാകാത്ത തില്‍ പ്രതിഷേധിച്ച് 1992-ല്‍ അദ്ദേഹം മാതൃരാജ്യം വിട്ടു. 

അന്നു മുതല്‍ സ്‌പെയിനിലെ കാനറി ദ്വീപു കളിലെ ലാന്‍സെറൊട്ടിയിലാണ് താമസം.  ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന ഈ നോവലിന്‍റെ പേരില്‍ കത്തോലിക്കാ സഭ യുമായും അദ്ദേഹം ഏറ്റു മുട്ടി.
 
സ്വരാജ്യത്ത് നിന്ന്  പലായനം ചെയ്തു എങ്കിലും  പോര്‍ച്ചുഗലില്‍ ഏറ്റവുമധികം വിറ്റഴിക്ക പ്പെടുന്ന പുസ്തകങ്ങളില്‍ സരമാഗുവിന്‍റെ  രചന കള്‍ ഒട്ടനവധിയുണ്ട്.
.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ – 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി

June 18th, 2010

kyrgyzstan-mapന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ്‌ എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ഇന്ന്‍ കളിക്കാന്‍ ഇറങ്ങുന്നു

June 16th, 2010

xavier fernandez- captain- spain-epathramജൊഹാനസ്ബര്‍ഗ് :  യൂറോപ്യന്‍  ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍  കൊമ്പു കോര്‍ക്കുന്നു.  ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും  ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ  നേരിടുന്നു. കളി നിരൂപകര്‍  ഈ  ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ്  സപെയിന്‍.  ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
 
ഹോണ്ടുറാസ് –  ചിലി മല്‍സരം  വൈകീട്ട് 5 മണിക്ക്.
 
രാത്രി 12 മണിക്ക്  ദക്ഷിണാഫ്രിക്ക –  ഉറുഗ്വെ മല്‍സരം നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീല്‍ ജയിച്ചു, പക്ഷേ…

June 16th, 2010

brazil-player-elano-epathramജൊഹാനസ്ബര്‍ഗ് :   ആരാധകരുടെ പ്രതീക്ഷക്ക്  ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ  ബ്രസീല്‍ –  ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍  ഇരു ടീമുകളും  ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍  കഴിയാതെ പോയ   ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍  ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.

പേരിന് ഒത്ത പ്രകടനം കക്കാ, റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാരില്‍ നിന്നും  കാണാനായില്ല. അമ്പത്തി അഞ്ചാം മിനുട്ടില്‍  ബ്രസീലിയന്‍ ഡിഫെന്‍ഡര്‍  മൈക്കാന്‍, കൊറിയന്‍ ഡിഫെന്‍സിനെ ഭേദിച്ച് കൊണ്ട് ആദ്യത്തെ ഗോള്‍ സ്കോര്‍ ചെയ്തു . തുടര്‍ന്ന്‍  എഴുപത്തി രണ്ടാം മിനുട്ടില്‍  മിഡ്ഫീല്‍ഡര്‍ എലാനോ യിലൂടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി. 

എന്നാല്‍ വിട്ടു കൊടുക്കാന്‍ കൊറിയന്‍ ചുവപ്പന്‍ പട തയ്യാറാ യിരുന്നില്ല. കളിയുടെ എണ്‍പത്തി എട്ടാം മിനുട്ടില്‍  ഏവരെയും ഞെട്ടിച്ചു കൊണ്ട്‌ കൊറിയ യുടെ  ജീയൂം, ബ്രസീലിയന്‍ വല പിടിച്ചു കുലുക്കി.  മുഴുവന്‍ സമയ കളിക്ക് ശേഷം  ലോകം കീഴടക്കിയ  വിജയികളെ പ്പോലെ കാണികളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് കൊറിയ ഗ്രൌണ്ട് വിട്ടകന്നത്.
 
ന്യൂസിലാന്‍ഡ് സമനില പിടിച്ചു
 
കളി അവസാനിക്കാന്‍ കേവലം ഇരുപത്‌ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ , കരുത്തരായ സ്ലോവാക്യ ക്കെതിരെ ന്യൂസിലാന്‍ഡ് സമനില ഗോള്‍ നേടിക്കൊണ്ട്  വിലപ്പെട്ട ഒരു പോയിന്‍റ് സ്വന്തമാക്കി. കിവീസ്‌ പ്രതിരോധ നിര യിലെ  വിന്‍സ്റ്റണ്‍ റീഡ്‌ ആയിരുന്നു ആ ഗോള്‍ സ്കോര്‍ ചെയ്തത്. കളിയുടെ അന്‍പതാം മിനുട്ടില്‍  സ്ലോവാക്യ യുടെ റോബര്‍ട്ട്‌ നേടിയ  ഗോളിലൂടെ  അവര്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ സമയത്താണ് ന്യൂസിലാന്‍ഡ് കളിക്കാരന്‍  വിന്‍സ്റ്റണ്‍ റീഡ്‌  അവസാന സെക്കണ്ടില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സമനില പുലര്‍ത്തിയത്‌.
 
പോര്‍ച്ചുഗലിനെ ഐവറികോസ്റ്റ് തടഞ്ഞിട്ടു
 
ഗ്രൂപ്പ്‌  ജി – യില്‍  ലോകത്തിലെ ഏറ്റവും വില പിടിച്ച താരം ക്രിസ്ത്യാനോ  റൊണാള്‍ഡോ നയിച്ച  പോര്‍ച്ചുഗീസിനെ  ആഫ്രിക്കന്‍ ഫുട്ബോളര്‍ ദ്രോഗ്ബ നയിച്ച  ഐവറികോസ്റ്റ് സമനില യില്‍ തളച്ചു. ആവേശം അതിര് കടക്കാതിരുന്ന മല്‍സരത്തില്‍  ഓര്‍ത്തു വെക്കാന്‍ റൊണാള്‍ഡോ ക്ക് ലഭിച്ച  മഞ്ഞക്കാര്‍ഡ് മാത്രം.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
 

- pma

വായിക്കുക: ,

1 അഭിപ്രായം »

ചൈന പാക്കിസ്ഥാന്‍ ആണവ കരാറിനു സാധ്യത

June 15th, 2010

pakistan-chinaന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ്‌ നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ കലാപത്തില്‍ നൂറിലേറെ മരണം

June 15th, 2010

kyrgyzstan-riotsന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ്‌ പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 78 വിദ്യാര്‍ഥികളെയും ഒരു ഇന്ത്യന്‍ അദ്ധ്യാപകനെയും ഇവിടെ നിന്നും രക്ഷപ്പെടുത്തി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകില്‍ എത്തിച്ചിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓഷില്‍ കുടുങ്ങി കിടക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കലാപ ബാധിത പ്രദേശത്തു നിന്നും എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായാണ് ഇന്ത്യന്‍ എംബസിയും വിദേശ കാര്യ വകുപ്പും അവകാശപ്പെടുന്നത്.

കലാപത്തില്‍ 114 പേര്‍ കൊല്ലപ്പെട്ടതായും 80,000 ത്തിലധികം ഉസ്ബെക്കുകള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസീല്‍ ഇന്ന് ഉത്തര കൊറിയ യോട്‌ ഏറ്റു മുട്ടുന്നു

June 15th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് : ലോക കപ്പില്‍ ചാമ്പ്യന്മാര്‍ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്‍പ്പിക്ക പ്പെടുന്ന  ടീമും,  ഫിഫാ വേള്‍ഡ്‌ റാങ്കില്‍ ഒന്നാം സ്ഥാന ക്കാരു മായ ബ്രസീല്‍,  ഏഷ്യന്‍ ഫുട്ബോളില്‍ അധികം പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത   ഉത്തര കൊറിയ യുമായി  ഇന്ന് രാത്രി ഇന്ത്യന്‍ സമയം  12  മണിക്ക് ഏറ്റു മുട്ടുന്നു.  കക്കാ,  റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അടങ്ങുന്ന  ബ്രസീല്‍ നിരയെ, തുടക്ക ക്കാരായ  ഉത്തര കൊറിയ എങ്ങിനെ പിടിച്ചു നിര്‍ത്തും എന്നുള്ളത് കളി പ്രേമികള്‍ ആകാംക്ഷ യോടെ യാണ് കാത്തിരിക്കുന്നത്. 
 
ക്രിസ്ത്യാനോ  റൊണാള്‍ഡോ യുടെ നേതൃത്വ ത്തില്‍  പറങ്കി പ്പട  ഇന്ന് രാത്രി 7 : 30   നു ഐവറി കോസ്റ്റു മായി ഏറ്റു മുട്ടുന്നു.
 
വൈകീട്ട്  5 മണിക്ക് ന്യൂസിലാന്‍ഡ് –  സ്ലോവാക്യ മല്‍സരം നടക്കും.
 
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാമ്പ്യന്മാരെ പിടിച്ചു കെട്ടി

June 15th, 2010

ജൊഹാനസ്ബര്‍ഗ് :  ഇന്നലെ മൂന്നാമതായി നടന്ന ഇറ്റലി – പരാഗ്വെ കളി,  ഈ ലോക കപ്പില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവുമധികം ആവേശം നിറഞ്ഞു നിന്ന മല്‍സര മായിരുന്നു.  ചാമ്പ്യന്മാരെ  സമനിലയില്‍ തളച്ചു കൊണ്ട് പരാഗ്വെ ശക്തി തെളിയിച്ചു.  ഒന്നാം പകുതിയിലെ ഇരുപത്തി ഒന്‍പതാം മിനുട്ടില്‍ പരാഗ്വെ മിഡ്‌ ഫീല്‍ഡര്‍ അന്‍റ്ളിന്‍ അല്‍കാറസ് നേടിയ ഗോളിലൂടെ  ലീഡ്‌ എടുത്ത പരാഗ്വെ, പകുതി സമയത്തേക്ക് കളി പിരിയുമ്പോഴും തങ്ങളുടെ ലീഡ്‌ നില നിര്‍ത്തുക യായിരുന്നു.  ആദ്യ പകുതിക്ക് ശേഷം വെടിയുണ്ടയേറ്റ ചീറ്റ പ്പുലിയെ പ്പോലെ ആഞ്ഞടിച്ച ചാമ്പ്യന്മാര്‍ അറുപത്തി രണ്ടാം മിനുട്ടില്‍  ഇറ്റാലിയന്‍ മിഡ്‌ ഫീല്‍ഡര്‍ ഡിരോസ്സേ നേടിയ ഗോളിലൂടെ സമനില നേടുക യായിരുന്നു.  തുടര്‍ന്നും കാണികള്‍ക്ക്‌ ഇമ്പമേറിയ കളി കാണാന്‍ കഴിഞ്ഞെങ്കിലും ഇരു പ്രതിരോധ നിരകളും വളരെ ശക്തമായി തന്നെ  ബോളിനെ നേരിട്ടതോടെ  കളി സമനിലയില്‍ അവസാനിക്കുക യായിരുന്നു.
 
ഹോണ്ട ഹീറോ: ജപ്പാന്‍ ജയിച്ചു
 
ലോകകപ്പ്‌  ഫുഡ്ബോളിലെ ഏഷ്യന്‍ പ്രതിനിധി യായ  ജപ്പാനും ആഫ്രിക്കന്‍ പ്രതിനിധി യായ കാമറൂണും തമ്മില്‍ നടന്ന മല്‍സരത്തില്‍ ജപ്പാന് മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയം.  തകര്‍പ്പന്‍ കളി പുറത്തെടുത്ത കാമറൂണി നെതിരെ പിടിച്ചു നില്‍ക്കാന്‍  ജപ്പാന്‍ ഡിഫന്‍ സിനു  വല്ലാതെ പണിപ്പെടേണ്ടി വന്നു. കളിയുടെ ഒന്നാം പകുതിയില്‍  ജപ്പാന്‍ സ്ട്രൈക്കര്‍ ഹോണ്ട നേടിയ ഗോളിലൂടെ ജപ്പാന്‍ ഏഷ്യ യുടെ ഹീറോ ആയി മാറി.
 
ഹോളണ്ടിനു വിജയം
 
ലോക കപ്പില്‍ ആദ്യത്തെ സെല്‍ഫ്‌ ഗോള്‍   കണ്ട മല്‍സരത്തില്‍ നെതര്‍ ലാന്‍ഡ്‌ ഡെന്മാര്‍ക്കിനെ 2  –  0 എന്ന സ്കോറിന് മറി കടന്നു.  ഒപ്പത്തിനൊപ്പം കളിച്ച  ഇരു ടീമുകളും നല്ലൊരു മല്‍സരമാണ് കാഴ്ച വെച്ചത്.  ഡെന്മാര്‍ക്ക്‌  ഡിഫെന്‍ഡര്‍ ഒന്നാം പകുതിയില്‍  വരുത്തിയ വീഴ്ചയിലൂടെ യാണ് സെല്‍ഫ്‌ ഗോള്‍ പിറന്നത്.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ചാമ്പ്യന്മാര്‍ കളിക്കള ത്തില്‍

June 14th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് :  കായിക പ്രേമികളെ അത്ഭുത പ്പെടുത്തി ക്കൊണ്ട്,  ലോക കപ്പ് 2006 ല്‍ അസൂയാ വഹ മായ മുന്നേറ്റം നടത്തി കളി നിരൂപകരു ടേയും   ആരാധക രുടേയും  കണക്കു കൂട്ടലുകള്‍ ക്കപ്പുറം മികവിന്‍റെ പര്യായമായി മാറി ലോക ഫുട്ബോളിന്‍റെ നിറുകയില്‍ വിരാജിച്ച  ഇറ്റലി  ഇന്ന് കളിക്കള ത്തില്‍ ഇറങ്ങുന്നു. 

ഏതൊരു ടീമിനും പേടി സ്വപ്നമായി മാറുന്ന അതിവേഗ ഫുട്ബോളിന്‍റെ വക്താക്കളായ പരാഗ്വെ യാണ് ചാമ്പ്യന്മാരെ എതിരിടുന്നത്. കിരീടം നില നിര്‍ത്താന്‍ ഉള്ള  പോരാട്ട ത്തില്‍  ഇറ്റലി എത്ര കണ്ട് മുന്നോട്ടു പോകും എന്നുള്ള തിന്‍റെ ഒരു കണക്കെടുപ്പും  കൂടിയാകും   ഇന്ത്യന്‍ സമയം രാത്രി 12  മണിക്ക്   നടക്കുന്ന ഈ മല്‍സരം.
 
ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, ആഫ്രിക്കന്‍ ശക്തിയായ കാമറൂണ്‍ ടീമുമായി ഇന്ത്യന്‍ സമയം  വൈകീട്ട് 7 : 30 ന് ഏറ്റുമുട്ടും. 

 
ഫുട്ബോള്‍ നിരൂപകര്‍ ഏറ്റവും അധികം സാദ്ധ്യത കല്പിക്കുന്ന  ടീമുകളില്‍ ഒന്നായ ഹോളണ്ട്,  ഇന്ത്യന്‍ സമയം  വൈകീട്ട് 5 ന്  ഡെന്മാര്‍ക്കു മായി കളിക്കും.
 
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം

June 14th, 2010

german- player-epathramജൊഹാനസ്ബര്‍ഗ് :  2010 ലോക കപ്പ്‌ ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ –  ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം.  കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്.  എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്.  പെസ്കി, മുള്ളര്‍,  ക്ലാസേ,  കാക്കൂവ്‌ എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്.  കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച  ആസ്ത്രേലിയ,  പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്‌.  കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച  ആസ്ത്രേലിയന്‍ ടീം,   നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ്‌ കാര്‍ഡും ഇരന്നു വാങ്ങി.  ലോക കപ്പ്‌ പോലുള്ള  വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍,  ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട്    എന്ന് ഈ കളി വ്യക്തമാക്കുന്നു.
 
ഗ്രൂപ്പ്‌  – സി യില്‍ നടന്ന സ്ലോവാനിയ –  അള്‍ജീരിയ മല്‍സരം ലോക കപ്പിന്‍റെ ആവേശ ത്തിലേക്ക് ഉയരാതെ പോയ ഒരു കളിയായിട്ടാണ്  വിലയിരുത്ത പ്പെടേണ്ടത്.  തീര്‍ത്തും ഉല്ലാസ രഹിതമായ കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.  എഴുപത്തി ഒന്‍പതാം മിനുട്ടില്‍  നേടിയ ഒരു ഗോളിലൂടെ ഏകപക്ഷീയ  വിജയം കരസ്ഥ മാക്കുക യായിരുന്നു സ്ലോവാനിയ.
 
ലോക കപ്പിലെ ആദ്യ പെനാല്‍ട്ടി കണ്ട ഘാന  – സെര്‍ബിയ മത്സരത്തിലും ആവേശം തീരെ കുറവായിരുന്നു.  അലക്ഷ്യമായ പാസുകളും,  ഗോള്‍ പോസ്റ്റ്‌  ലക്ഷ്യമാക്കാതെ യുള്ള ഷോട്ടുകളുമായി തീര്‍ത്തും വിരസത തോന്നിക്കുന്ന മല്‍സരത്തില്‍ എടുത്തു പറയാവുന്നത് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ വരുത്തിയ പിഴവില്‍ ഘാനക്ക്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ആയിരുന്നു. അത് ഗോള്‍ ആക്കുന്നതില്‍ ഘാന  വിജയം നേടുകയും ചെയ്തു.  ഈ ലോക കപ്പിലെ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീം ആയി തീര്‍ന്നു ഘാന.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ഇന്ന് ലോക കപ്പില്‍ മൂന്നു കളികള്‍
Next »Next Page » ചാമ്പ്യന്മാര്‍ കളിക്കള ത്തില്‍ »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine