അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒന്നാമന്‍ ഒബാമ തന്നെ

November 7th, 2012

barack-obama-epathram

വാഷിങ്ങ്ടണ്‍: ഒന്നാമന്‍ താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. വാശിയേറിയ മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മീറ്റ് റോംനിയെ പരാജയപ്പെടുത്തി ക്കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബറാക് ഒബാമയെന്ന കറുത്ത വംശജന്‍ ഒരിക്കല്‍ കൂടെ ചരിത്രത്തെ തിരുത്തിക്കുറിച്ചത്.

ഇത്രയും ഉദ്വേഗം നിറഞ്ഞ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അമേരിക്ക ഇതു വരെ കണ്ടിട്ടുണ്ടാകില്ല. 274 ഇലക്ടറല്‍ വോട്ടുകള്‍ ഒബാമയ്ക്ക് ലഭിച്ചപ്പോള്‍ മീറ്റ് റോംനിക്ക് 203 ഇലക്ടറല്‍ വോട്ടുകളേ നേടുവാന്‍ ആയുള്ളൂ. 23 സ്റ്റേറ്റുകളില്‍ ഒബാമയും 22 എണ്ണത്തില്‍ മീറ്റ് റോംനിയും വിജയിച്ചു. കൊളറാഡോ, മിഷിഗണ്‍, ഒഹായോ, വിസ്കോണ്‍സിന്‍ , പെന്‍സിൽവാനിയ, അയോവ, ന്യൂഹാംഷയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയുടെ വിജയത്തിലേക്ക് വഴി തെളിച്ചത്.

ഒബാമയുടെ വിജയം ഉറപ്പായതോടെ ഡെമോക്രാറ്റുകള്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. ലോക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. യു. എസ്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ തോല്‍‌വി സമ്മതിച്ചതായി മീറ്റ് റോംനി വ്യക്തമാക്കി. രാജ്യം ഏറെ വിഷമതകള്‍ നേരിടുന്ന സമയമാണെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഒബാമയ്ക്ക് ആകട്ടെ എന്നും റോംനി പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിനു യു. എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ വച്ചായിരിക്കും ഉണ്ടാകുക. സത്യപ്രതിജ്ഞ അടുത്ത വര്‍ഷം ജനുവരിയില്‍ ആയിരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഹലോ ആന സ്പീക്കിങ്ങ്

November 3rd, 2012

koshik-talking-elephant-epathram

മനുഷ്യരുമായി ഇടപെടുമ്പോള്‍ സ്നേഹപ്രകടങ്ങള്‍ക്കായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ആനകള്‍ സാധാരണമാണ്. എന്നാല്‍ മനുഷ്യരെ പോലെ ചില വാക്കുകള്‍ സംസാരിക്കുന്ന ആന എന്ന് കേട്ടാല്‍ വിശ്വസിക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ട് അല്ലേ? എങ്കില്‍ ഇതാ ഹലോ, നല്ലത്, ഇല്ല, ഇരിക്കൂ, കിടക്കൂ തുടങ്ങിയ വാക്കുകള്‍ സംസാരിക്കുന്നത് 22 കാരനായ കോഷിക്കാണ്. സംഗതി മലയാളത്തില്‍ അല്ല കൊറിയന്‍ ഭാഷയിലാണ് എന്ന് മാത്രം. വായില്‍ തുമ്പിക്കൈ തിരുകിയാണ് കോഷിക് ഇതെല്ലാം പറയുന്നത്.

ദക്ഷിണ കൊറിയയിലെ എവര്‍ ലാന്റ് മൃഗശാലയിലാണ് ഈ ഏഷ്യന്‍ ആന ഉള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇവന്‍ മനുഷ്യരുമായി ഇടപെടുവാന്‍ തുടങ്ങിയതാകാം ഇങ്ങനെ ശബ്ദം അനുകരിക്കുവാന്‍ കാരണമെന്നാണ് ആന ഗവേഷകര്‍ പറയുന്നത്. ആനയോട് ഈ അഞ്ചു വാചകങ്ങള്‍ പറഞ്ഞാല്‍ ഉടനെ അവന്‍ അത് തിരിച്ചു പറയും. ഇത് റെക്കോര്‍ഡ് ചെയ്ത് നടത്തിയ പഠനങ്ങളില്‍ ശരിക്കുള്ള ഉച്ചാരണമാണെന്ന് വ്യക്തമായിട്ടുണ്ട്. തത്തയും മൈനയുമെല്ലാം മനുഷ്യരെ പോലെ സംസാരിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരാന ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുരാണേതിഹാസങ്ങളിലും ചരിത്രത്തിലുമെല്ലാം പേരെടുത്ത ആനകള്‍ ഉണ്ടെങ്കിലും അവയില്‍ ഒന്നും ആനകള്‍ സംസാരിച്ചിരുന്നതായി പറയുന്നില്ല. ആനകള്‍ക്ക് പണ്ട് പറക്കുവാന്‍ കഴിഞ്ഞിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.  പിന്നീട് വന്ന ചിത്രകഥകളില്‍ പറക്കുന്ന ആനകള്‍ കുട്ടികളെ ആകര്‍ഷിച്ചിട്ടുമുണ്ട്.  എന്തായാലും കോഷിൿ എന്ന ഈ സംസാരിക്കുന്ന കൊമ്പന്‍ ഇപ്പോള്‍ കൊറിയക്കാരുടെ ഇടയില്‍ മാത്രമല്ല കേരളത്തിലും സംസാര വിഷയമായിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാൻഡി : ഒബാമയ്ക്ക് അനുകൂലമായി വീശിയ കൊടുങ്കാറ്റ്

November 2nd, 2012

obama-sandy-rescue-epathram

സാൻഡി കൊടുങ്കാറ്റിനെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മറ്റും അമേരിക്കൻ പ്രസിഡണ്ട് പദം രണ്ടാം വട്ടവും നിലനിർത്താനായി തെരഞ്ഞെടുപ്പ് നേരിടുന്ന ഒബാമയെ തുണച്ചു എന്ന് കണക്കെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. പ്രവചന ഫലങ്ങൾ പ്രകാരം തെരഞ്ഞെടുപ്പിൽ തന്റെ പ്രതിയോഗിയായ മിറ്റ് റോമ്നിയേക്കാൾ 0.7 ശതമാനം പുറകിൽ ആയിരുന്ന ഒബാമ ഇപ്പോൾ റോമ്നിക്ക് ഒപ്പമെത്തി എന്നാണ് കണക്കുകൾ. ഒക്റ്റോബർ 26ന് ഒരു ഓൺലൈൻ സർവ്വേ പ്രകാരം റോമ്നിയുടെ വോട്ട് നില 47.7 ശതമാനവും ഒബാമയുടേത് 47.0 ശതമാനവും ആയിരുന്നു. എന്നാൽ ഇന്നത്തെ കണക്കു പ്രകാരം ഒബാമ 47.4 ശതമാനം നേടി റോമ്നി നേടിയ 47.3 ശതമാനത്തേക്കാൾ ഒരു പടി മുന്നിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

October 31st, 2012

sandy-storm-epathram

ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്ക ഭീതിയിൽ

October 28th, 2012

sandy-hurricane-epathram

ന്യൂയോർക്ക് : സാൻഡി ചുഴലിക്കാറ്റ് അമേരിക്കൻ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി വെയ്ക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടർന്ന് അമേരിക്ക ഭീതിയിലായി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരു സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരണ പരിപാടികൾ വരാനിരിക്കുന്ന ചുഴലിക്കാറ്റ് മൂലം മാറ്റി വെച്ചിരിക്കുകയാണ്. പൊതു ജന സുരക്ഷയേക്കാൾ തങ്ങൾക്ക് പ്രധാനം തെരഞ്ഞെടുപ്പ് പ്രചരണമാണ് എന്ന് ജനം കരുതിയാലോ എന്ന ആശങ്കയും ഇരു സ്ഥാനാർത്ഥികൾക്കും ഉണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വസിക്കുന്ന കിഴക്കൻ അമേരിക്കയിലെ കോടിക്കണക്കിന് ജനങ്ങളോട് അധികൃതർക്ക് ഒഴിഞ്ഞു പോവാനല്ലാതെ മറ്റൊന്നും പറയുവാനുമില്ല. നോർത്ത് കാറൊലീന മുതൽ കണക്ടിക്കട്ട് വരെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബസും തീവണ്ടിയും സരവീസ് നിർത്തി വെച്ചു. ഇന്ന് രാവിലെ മാത്രം മൂവായിരത്തിലേറെ വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാൻഡി ആഞ്ഞടിക്കുന്നു

October 26th, 2012

hurricane-sandy-epathram

നാസൊ : ബഹാമാസ് ദ്വീപുകളിൽ ആഞ്ഞടിക്കുന്ന സാൻഡി ചുഴലിക്കാറ്റിന്റെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം ചുഴലിക്കാറ്റിന്റെ സ്വരൂപത്തിൽ കാര്യമായ പരിണാമം വരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഉത്തര ധ്രുവ കാറ്റിനൊപ്പം ചേരുന്ന പക്ഷം സാൻഡിയുടെ സംഹാര ശേഷി പതിന്മടങ്ങാവും. ഇത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ വൻ നാശ നഷ്ടം വരുത്തി വെയ്ക്കും എന്നാണ് പ്രവചനം. ഇന്നലെ വൈകുന്നേരത്തോടെ ഒരൽപ്പം ശക്തി ക്ഷയിച്ച സാൻഡി ജന സാന്ദ്രത കുറഞ്ഞ തെക്കു കിഴക്കൻ ദ്വീപുകളിൽ നാശം വിതച്ചു കടന്നു പോയി. സാൻഡി മൂലം ഉണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും 21 പേരാണ് കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കന്യകാത്വം ലേലത്തിൽ : ലേലത്തുക 4.18 കോടി

October 25th, 2012

catarina-migliorini-virginity-auction-epathram

കാൻബെറ : ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിൽ ബ്രസീലിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിറ്റു. 4.18 കോടി രൂപയ്ക്കാണ് പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താനുള്ള ലേലം ജപ്പാൻകാരനായ ഒരു ധനികൻ വിളിച്ചെടുത്തത്. കാതറീന എന്ന 20 കാരി പെൺകുട്ടിയെ ലേലം സംഘടിപ്പിച്ച കമ്പനി ഓസ്ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടു പോയി ലേലം വിളിച്ചടുത്ത നാറ്റ്സു എന്നയാൾക്ക് “സമ്മാനിക്കും”. അടുത്ത ഏതാനും ആഴ്ച്ചകൾക്കകം ഇവരെ വെളിപ്പെടുത്താത്ത ഒരു സ്വകാര്യ ഇടത്തേക്ക് കൊണ്ടു പോകും. അവിടെ വെച്ചാവും നാറ്റ്സു കാതറീനയുടെ കന്യകാത്വം നഷ്ടപ്പെടുത്തുക. ചടങ്ങിന് മുൻപും പിൻപും കാതറീനയുമായുള്ള അഭിമുഖ സംഭാഷണം ചിത്രീകരിക്കും. എന്നാൽ “സംഭവം” ചിത്രീകരിക്കില്ല എന്ന് ഡോക്യുമെന്ററിയുടെ നിർമ്മാതാവായ ജെയ്സൺ അറിയിച്ചു.

“കന്യകകളെ ആവശ്യമുണ്ട്” എന്ന ഇവരുടെ പരസ്യം വൻ വിവാദങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർത്തിയത്. ഓൺലൈൻ ആയിരുന്നു ലേലം. അവസാന റൌണ്ടിൽ 15 പേരാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അവസാനം ജപ്പാൻകാരനായ നാറ്റ്സു 4.18 കോടി രൂപയ്ക്ക് ലേലത്തിൽ വിജയിച്ചു.

ലേലത്തിന്റെ നിബന്ധനകൾ പ്രകാരം ഗർഭ നിരോധന ഉറ ഉപയോഗിക്കണം. മാത്രമല്ല നാറ്റ്സുവിനെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

ലേലം അവസാനിച്ച കാര്യം അറിഞ്ഞ കാതറീൻ അത്യന്തം ആഹ്ലാദവതിയായിരുന്നു. ബ്രസീലിൽ ഉള്ള തന്റെ കുടുംബാംഗങ്ങളെ ഉടൻ തന്നെ കാതറീൻ വിവരം അറിയിച്ചു. ഇത്തരമൊരു കാര്യം കാതറീൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നിലെങ്കിലും അവരും ഏറെ സന്തോഷിച്ചു എന്നാണ് ജെയ്സൺ പറയുന്നത്.

ഇത് താൻ ഒരു ബിസിനസ് സംരംഭമായാണ് കാണുന്നത് എന്നാണ് കാതറീൻ പറയുന്നത്. തനിക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യാം, സിനിമയിൽ അഭിനയിക്കാം എന്നതിന് പുറമെ ഒരു ബോണസ് കൂടി. അത്രയേ ഉള്ളൂ – കാതറീൻ വിശദീകരിക്കുന്നു. ജീവിതത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താൻ ഒരു അഭിസാരികയൊന്നുമാവില്ല. ഒരു തവണ ഒരു നല്ല ഫോട്ടോ എടുക്കുന്നയാൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആകുമോ? കാതറീൻ ചോദിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു

October 20th, 2012

North-Korea-Nuclear-epathram

സോൾ : ദക്ഷിണ കൊറിയക്കെതിരെ അടുത്ത ആഴ്ച്ച സൈനിക ആക്രമണം തുടങ്ങും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ഉത്തര കൊറിയയിൽ നിന്നും കൂറ് മാറി ഇപ്പോൾ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന ഒരു സംഘം അതിർത്തിക്ക് ഇപ്പുറത്തേയ്ക്ക് ബലൂൺ മാർഗ്ഗം ഉത്തര കൊറിയക്കെതിരെയുള്ള നോട്ടീസുകൾ പറത്തി വിടും എന്ന ഭീഷണിയെ തുടർന്നാണ് ഉത്തര കൊറിയ സൈനിക നടപടിക്ക് ഒരുങ്ങുന്നത്. ഒരു നോട്ടീസെങ്കിലും ഇത്തരത്തിൽ ഉത്തര കൊറിയയിൽ എത്തിയാൽ ദയാ ദാക്ഷിണ്യമില്ലാത്ത ആക്രമണമായിരിക്കും അനന്തര ഫലം എന്നാണ് ഉത്തര കൊറിയ നൽകിയിരിക്കുന്ന താക്കീത്. അതിർത്തിക്ക് അടുത്ത് താമസിക്കുന്ന ജനം അവിട വിട്ട് പോവണം എന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി
Next »Next Page » ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine