ഇറാഖിൽ സ്ഫോടന പരമ്പര

December 18th, 2012

Iraq-explosion-epathram

ബാഗ്ദാദ് : ഇറാഖിൽ വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇറാഖ് സർക്കാരും കുർദ് ന്യൂനപക്ഷവും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തെ ആളിക്കത്തിച്ച് രാജ്യമെമ്പാടും വർഗ്ഗീയ വിദ്വേഷം പടർത്താനുള്ള ഭീകരരുടെ ശ്രമമാണിത് എന്ന് കരുതപ്പെടുന്നു. സുന്നി ഷിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും അനുദിനം വർദ്ധിച്ചു വരികയാണ്. സ്വന്തമായ ഭാഷയും മത വിശ്വാസങ്ങളുമുള്ള ഷബൿ വിഭാഗം താമസിക്കുന്ന ഗ്രാമത്തിലാണ് ഏറ്റവും അധികം മരണം സംഭവിച്ചത്. ഇവിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം

December 12th, 2012

stephen-hawking-epathram

ലണ്ടൻ : വിഖ്യാത ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശാസ്ത്ര പുരസ്കാരമായ യൂറി മിൽനർ ഫണ്ടമെന്റൽ ഫിസിക്സ് പുരസ്കാരത്തിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം, “ദൈവ കണം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇന്നേ വരെ കേവലം സൈദ്ധാന്തിക തലത്തിൽ നിലനിന്നിരുന്ന ഹിഗ്ഗ്സ് ബോസൺ എന്ന അണുവിന്റെ ഘടകഭാഗത്തിന് സമാനമായ കണങ്ങളെ കണ്ടെത്തുവാൻ മനുഷ്യരാശിയെ സഹായിച്ച സേർൺ ഗവേഷണ കേന്ദ്രത്തിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ നിർമ്മാണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്കും ഈ പുരസ്കാരം ലഭിക്കും.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്.

കഴിഞ്ഞ വർഷം മുതൽ നൽകി തുടങ്ങിയ ഈ പുരസ്കാരം ആദ്യ വർഷം തന്നെ അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെന്ന് ലഭിക്കുകയുണ്ടായി.

21ആം വയസിൽ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച സ്റ്റീഫൻ ഹോക്കിങ്ങ് കേവലം 2 വർഷം മാത്രമേ ഇനി ജീവിക്കൂ എന്നാണ് ഡോക്ടർമാർ അദ്ദേഹത്തോട് 1963ൽ പറഞ്ഞിരുന്നത്. ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട അദ്ദേഹത്തെ ശാസ്ത്രത്തിലുള്ള അടങ്ങാത്ത കൌതുകവും, നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുമാണ് മുന്നോട്ട് നയിച്ചത്. രണ്ടു തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് കുട്ടികളുമുണ്ട്. മുഖത്തെ പേശികളുടെ ചെറിയ ചലനങ്ങളെ വാക്കുകളായി രൂപാന്തരപ്പെടുത്തി അവയ്ക്ക് ശബ്ദം നൽകുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്പീച്ച് സിന്തസൈസർ ഉപയോഗിച്ചാണ് ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങ് സംസാരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രോഗം പുരോഗമിക്കുന്നതോടെ മുഖപേശികളുടെ ശേഷിയും നഷ്ടമാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചിന്തകളെ തന്നെ വാക്കുകളായി രൂപാന്തരപ്പെടുത്താൻ സഹായിക്കുന്ന ഒരു ബ്രെയിൻ – കമ്പ്യൂട്ടർ ഇന്റർഫേസ് നിർമ്മാണത്തിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂറോ ശാസ്ത്രജ്ഞരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു സ്റ്റീഫൻ ഹോക്കിങ്.

തനിക്ക് കിട്ടിയ സമ്മാനത്തുകയായ 30 ലക്ഷം ഡോളർ ഓട്ടിസം ഉള്ള തന്റെ ചെറുമകനെ സഹായിക്കുവാനും ചിലപ്പോൾ ഒരു പുതിയ വീട് വാങ്ങുവാനും താൻ ഉപയോഗിക്കും എന്ന് സ്റ്റീഫൻ ഹോക്കിങ് അറിയിച്ചു. സമ്മാനം പ്രതീക്ഷിച്ചല്ല ആരും ഭൌതിക ശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെടുന്നത്. ആർക്കും അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ആഹ്ലാദത്തിന് വേണ്ടിയാണ്. എന്നാൽ ഇത്തരം പുരസ്കാരങ്ങൾ സമൂഹത്തിൽ ഭൌതിക ശാസ്ത്ര ഗവേഷണ നേട്ടങ്ങൾക്ക് അംഗീകാരം നൽകാൻ ഒരു സുപ്രധാന പങ്ക്‍ വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റേയും, പ്രത്യാശയുടേയും ജീവിക്കുന്ന ഉദാഹരണമായ സ്റ്റീഫൻ ഹോക്കിങ്ങ് കഴിഞ്ഞ ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന പാരാലിമ്പിൿ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കവെ പറയുകയുണ്ടായി – “നിങ്ങൾ നിങ്ങളുടെ പാദങ്ങളെയല്ല, ആകാശത്തിലെ താരങ്ങളെ നോക്കുവിൻ. എപ്പോഴും കൌതുകം ഉള്ളവരാകുവിൻ.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു

December 11th, 2012

nuclear-protest-epathram

വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം

December 3rd, 2012

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റുകാരന്‍ പൊളിച്ചു നീക്കിയത്. വിശ്വാസികള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടയിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സമീപത്തെ നാല്പതോളം വീടുകളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രവും വീടുകളും തകര്‍ത്തതിനെതിരെ പാക്കിസ്ഥാനിലെ ഹിന്ദു കൌണ്‍സില്‍ അംഗങ്ങള്‍ കറാച്ചിയിലെ പ്രസ് ക്ലബിനു മുന്നില്‍ പ്രകടനം നടത്തി. ക്ഷേത്രം തകര്‍ത്തതിലൂടെ തങ്ങളുടെ വിശ്വാസത്തെ മുറിവേല്പിച്ചതായും ദൈവങ്ങളെ അവഹേളിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം തകര്‍ത്തില്ലെന്നാണ് മിലിട്ടറി ലാന്റ് ആന്റ് കണ്‍‌റോണ്മെന്റ് ഡയറക്ടര്‍ പറയുന്നത്. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്

November 27th, 2012

captain-saurabh-kalia-epathram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലാലയ്ക്കെതിരെ ഫത്വ

November 21st, 2012

malala-yousufzai-epathram

താലിബാന്റെ വെടിയേറ്റതിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ മലാല യൂസഫ്സായി അധിനിവേശ ശക്തിയായ അമേരിക്കയുടെ പ്രചാരണ വേലയാണ് ചെയ്യുന്നത് എന്ന് ആരോപിച്ച് ഒരു ബ്രിട്ടീഷ് ഇസ്ലാമിക സംഘം മലാലയ്ക്കെതിരെ ഫത്വ പുറപ്പെടുവിക്കും എന്ന് അറിയിച്ചു. ഇസ്ലാമിന്റെ പ്രധാന പ്രതീകങ്ങളായ ജിഹാദിനും മുഖാവരണത്തിനും ഒക്കെ എതിരെ മലാല സംസാരിക്കുന്നതും അമേരിക്കൻ സൈന്യത്തെ അനുകൂലിക്കുന്നതും ഒക്കെയാണ് മലാലയ്ക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ലാൽ മസ്ജിദിൽ നവംബർ 30ന് ചേരുന്ന യോഗത്തിൽ വെച്ചാവും ഫത്വ പുറപ്പെടുവിക്കുക എന്ന് സംഘം തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഗാസയിൽ യുദ്ധം വ്യാപിക്കുന്നു

November 19th, 2012

israel-air-strike-gaza-epathram

ഗാസ : ഗാസയിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തു വിട്ട 500ൽ പരം മിസൈലുകൾക്കുള്ള പ്രതികാര നടപടികൾ ഇസ്രയേൽ ആരംഭിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ അടക്കം പതിനൊന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ അധീനതയിലുള്ള ഗാസയിലേക്ക് തങ്ങൾ കരയുദ്ധം ആരംഭിക്കും എന്നതിന്റെ സൂചനകൾ ഇസ്രയേൽ നൽകുന്നുണ്ട്. തങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും ഗാസയിലേക്ക് സൈന്യം ആക്രമണം നടത്താതിരിക്കുന്നതാണ് നല്ലത് എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. ഗാസ പോലെ ജന സാന്ദ്രത ഏറെയുൾല പ്രദേശത്ത് കരയുദ്ധം നടത്തിയാൽ അത് വൻ തോതിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടാൻ ഇടയാക്കുകയും അന്താരാഷ്ട്ര തലത്തിൽ വൻ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും എന്നാണ് ഒബാമ ഇസ്രയേലിന് നൽകിയ ഉപദേശം.

കഴിഞ്ഞ 5 ദിവസമായി ഹമാസ് 500 ലേറെ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളിലേക്ക് ഉതിർത്തതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ തങ്ങൾ പരമാവധി സംയമനം പാലിക്കുകയും സാധാരണക്കാരെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു വരികയാണ് എന്നും ഇസ്രയേൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രം : ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു

November 16th, 2012

savita-halappanavar-epathram

ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു
Next »Next Page » മെക്കഫി പോലീസിൽ നിന്നും ഓടുന്നു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine