ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

August 18th, 2012

julian-assange-wikileaks-cablegate-epathram
ലണ്ടന്‍‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ ബ്രിട്ടന്‍ നിറുത്താതെ  തുടരുന്നു. മാനഭംഗ കേസില്‍ ആരോപിതനായ അസാഞ്ജിനെ വിചാരണക്കായി സ്വീഡനു വിട്ടുനല്‍കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം.  എന്നാല്‍ ഇക്വഡോര്‍ എംബസിയില്‍  രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജിനെ ബ്രിട്ടന് കൈമാറാതെയുള്ള ഇക്വഡോറിന്റെ തീരുമാനത്തെ ബ്രിട്ടനും സ്വീഡനും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നു. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോറുമായുള്ള ബ്രിട്ടന്റെയും സ്വീഡന്റെയും നയതന്ത്രബന്ധത്തെ ബാധിച്ച്ചിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ്  അസാഞ്ജെ പ്രശസ്തനാകുന്നത്. വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010-ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നയതന്ത്ര രഹസ്യരേഖകള്‍
അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അന്ന് മുതല്‍ തുടങ്ങിയ വേട്ടയാടല്‍ ആണ് ഇന്നും തുടരുന്നത്. ജൂണ്‍മാസത്തിലാണ് അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

സ്ത്രീ ലൈംഗിക വിപ്ലവം : ഹെലെൻ ഓർമ്മയായി

August 14th, 2012

helen-gurley-brown-epathram

മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.

cosmopolitan-magazine-epathram

1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.

young-helen-gurley-brown-epathram
ഹെലെൻ : ഒരു പഴയ ഫോട്ടോ

സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.

യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

August 13th, 2012

olympics-2012-closing-ceremony-ePathram
ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.

പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.

ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത്‌ സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.

ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.

ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈനിക കപ്പൽ ടാങ്കറിൽ ഇടിച്ചു

August 12th, 2012

uss-porter-epathram

മനാമ : ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ നാവിക സേനാ കപ്പൽ ഒരു എണ്ണക്കപ്പലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അമേരിക്കൻ നാവിക സേനയുടെ കപ്പലായ യു. എസ്. എസ്. പോർട്ടറിന്റെ വലതു ഭാഗം തകർന്നു. എന്നാൽ ആളപായം ഉണ്ടായില്ല എന്നും എണ്ണ മലിനീകരണം സംഭവിച്ചില്ല എന്നും നാവിക സേന അറിയിച്ചു. കപ്പലുകൾ തമ്മിൽ ഇടിക്കാൻ ഉള്ള കാരണത്തെ കുറിച്ചു അന്വേഷണം തുടങ്ങി. ബഹറൈനിൽ നിലയുറപ്പിച്ച അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽ പടയിൽ അംഗമാവാൻ പുറപ്പെട്ടതായിരുന്നു യു. എസ്. എസ്. പോർട്ടർ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ ശക്തമായ ഭൂകമ്പം 227 മരണം

August 12th, 2012

earthquake-epathram

ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ ചുരുങ്ങിയത് 227 പേരെങ്കിലും മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങളിലാണ് ശക്തമായ ചലനങ്ങള്‍ ഉണ്ടായത്. ഇരുപതോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 60-ഓളം ഗ്രാമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും വന്‍ നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതിയും റോഡുകളും പാടെ തകരാറില്‍ ആയതിനാല്‍ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അണക്കെട്ട് തകര്‍ന്നു 10 പേർ കൊല്ലപ്പെട്ടു

August 12th, 2012

dam-burst-china-epathram

ബെയ്ജിങ്ങ് : ചൈനയിലെ ഷൌഷാൻ പട്ടണത്തിൽ അണക്കെട്ട് തകർന്ന് 10 പേർ കൊല്ലപ്പെട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് അണക്കെട്ട് പൊട്ടിത്തർകർന്നത്. തകർന്ന അണക്കെട്ട് അറ്റകുറ്റ പണികൾ ചെയ്ത് പൂർവ്വസ്ഥിതിയിൽ ആക്കുവാനായി ഒരു സംഘം വിദഗ്ദ്ധരെ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഹൈകുയി ചുഴലിക്കാറ്റിനെ തുടർന്ന് പെയ്ത കനത്ത മഴ കാരണമാണ് ഇവിടെ വെള്ളം പൊങ്ങിയത്. തകർന്ന അണക്കെട്ടിൽ നിന്നും ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ 10 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി

August 11th, 2012

mary-nursing-jesus-epathram

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

maryann-sahoury-epathram

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ചുഴലി : 5 മരണം

August 9th, 2012

typhoon-haikui-epathram

ബെയ്ജിംഗ് : കിഴക്കൻ ചൈനയിൽ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ 5 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ഒട്ടേറെ പ്രദേശങ്ങളെ ദുരിതത്തിൽ ആഴ്ത്തി. ചൈനയിലെ വാണിജ്യ നഗരമായ ഷാംഗ്ഹായിൽ 130 മില്ലീമീറ്ററോളം മഴ രേഖപ്പെടുത്തി എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ നിന്നും 2 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഹൈകുയി എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് ചൈനയിലെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി

August 6th, 2012

nasa-curiosity-mars-rover-ePathram
കാലിഫോര്‍ണിയ : ജീവന്റെ പുതിയ സാന്നിദ്ധ്യം തേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ യുടെ ചൊവ്വാ പര്യവേഷണ റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം 11 മണിയോടെ യാണ് ക്യൂരിയോസിറ്റി ചുവന്ന ഗ്രഹ ത്തില്‍ ഇറങ്ങിയത്.

2011 നവംബര്‍ 26നു ഫ്ലോറിഡ യിലെ കേപ് കനവറില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. 56.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയുടെ ഉപരിതല ത്തിലെ ഗേല്‍ ഗര്‍ത്ത ത്തിനു മുകളില്‍ പേടകം ഇറങ്ങിയത്. നാസയുടെ മറ്റ് ചൊവ്വ പര്യവേഷണ ങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ യാണു വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. ആകാശ ക്രെയിന്‍ എന്ന ആധുനിക സാങ്കേതിക വിദ്യയാണ് ക്യൂരിയോസിറ്റി യുടേത്.

nasa-curiocity-in-mars-ePathram
സ്പിരിറ്റ്, ഓപര്‍ച്യുണിറ്റി തുടങ്ങിയ മുന്‍ പേടകങ്ങള്‍ ‘എയര്‍ ബാഗു’കളുടെ സഹായ ത്തോടെ യാണ് ചൊവ്വയില്‍ ഇറങ്ങി യിരുന്നത്. മുന്‍കാല പേടക ങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതു കൊണ്ടാണു ആകാശ ക്രെയിന്‍ ‘ക്യൂരിയോസിറ്റി’ ക്കു വേണ്ടി പരീക്ഷിക്കേണ്ടി വന്നത്.

1969 ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്ര സംഭവം ആയാണത് ഇത് വിശേഷിപ്പിക്ക പ്പെടുന്നത്. ഈ ദൌത്യത്തിന് 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്.

- pma

വായിക്കുക: ,

1 അഭിപ്രായം »

വേഗതയുടെ ചക്രവര്‍ത്തി ഉസൈന്‍ ബോള്‍ട്ട്‌

August 6th, 2012

usain-bolt-wins-mens-100m-olympics-2012-ePathram
ലണ്ടന്‍ : ഭൂമുഖത്തെ അതിവേഗ ക്കാരനെ കണ്ടെത്തു ന്നതിനായുള്ള 100 മീറ്റര്‍ സ്‌പ്രിന്റില്‍ ജമൈക്ക യുടെ ഉസൈന്‍ ബോള്‍ട്ട്‌ ഒളിമ്പിക്‌ റെക്കോര്‍ഡോടെ സ്വര്‍ണം നില നിര്‍ത്തി. ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബീജിംഗില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

olympics-2012-usain-bolt-wins-gold-chart-ePathram
ഈ സീസണില്‍ ഇതു വരെ രണ്ടു തവണ ബോള്‍ട്ടിനെ അട്ടിമറിക്കുകയും, ഒളിമ്പിക്‌സില്‍ കനത്ത ഭീഷണി ഉയര്‍ത്തി 9.75 സെക്കന്‍ഡില്‍ ഫിനിഷിംഗ്‌ ലൈന്‍ കടന്ന ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനാണ്‌ വെള്ളി. 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ വെങ്കലം നേടി. അമേരിക്ക യുടെ ടൈസന്‍ ഗേ നാലാമതും, റ്യാന്‍ ബെയ്‌ലി അഞ്ചാമതായും ഫിനിഷ്‌ ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈനയ്ക്ക് വെങ്കലം : ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍
Next »Next Page » നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine