വേഗതയുടെ ചക്രവര്‍ത്തി ഉസൈന്‍ ബോള്‍ട്ട്‌

August 6th, 2012

usain-bolt-wins-mens-100m-olympics-2012-ePathram
ലണ്ടന്‍ : ഭൂമുഖത്തെ അതിവേഗ ക്കാരനെ കണ്ടെത്തു ന്നതിനായുള്ള 100 മീറ്റര്‍ സ്‌പ്രിന്റില്‍ ജമൈക്ക യുടെ ഉസൈന്‍ ബോള്‍ട്ട്‌ ഒളിമ്പിക്‌ റെക്കോര്‍ഡോടെ സ്വര്‍ണം നില നിര്‍ത്തി. ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബീജിംഗില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

olympics-2012-usain-bolt-wins-gold-chart-ePathram
ഈ സീസണില്‍ ഇതു വരെ രണ്ടു തവണ ബോള്‍ട്ടിനെ അട്ടിമറിക്കുകയും, ഒളിമ്പിക്‌സില്‍ കനത്ത ഭീഷണി ഉയര്‍ത്തി 9.75 സെക്കന്‍ഡില്‍ ഫിനിഷിംഗ്‌ ലൈന്‍ കടന്ന ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനാണ്‌ വെള്ളി. 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ വെങ്കലം നേടി. അമേരിക്ക യുടെ ടൈസന്‍ ഗേ നാലാമതും, റ്യാന്‍ ബെയ്‌ലി അഞ്ചാമതായും ഫിനിഷ്‌ ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈനയ്ക്ക് വെങ്കലം : ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

August 5th, 2012

saina-nehwal-wins-bronze-in-olympics-2012-ePathram
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്കു വേണ്ടി സൈന നെഹ്വാളാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഇതോടെ രണ്ട് വെങ്കലവും ഒരു വെള്ളിയും അടക്കം ഇന്ത്യയ്ക്ക് മൂന്നു മെഡലുകള്‍ സ്വന്തമായി.

എതിരാളി ചൈനയുടെ സിന്‍ വാങ് പരുക്കേറ്റു പിന്‍മാറിയതിനെ ത്തുടര്‍ന്നാണ് സൈനക്ക് വെങ്കല മെഡല്‍ നേടാനായത്. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടാം ഗെയിമിന്റെ തുടക്ക ത്തിലാണ് ലോക രണ്ടാം റാങ്കുകാരി യായയ സിന്‍ വാങ് കാലിലെ പരിക്ക് മൂലം മത്സര ത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കളിയുടെ ആദ്യ സെറ്റിന്റെ അവസാനമാണ് സിന്‍ വാങ് ന് പരിക്കേറ്റത്. ഇത് സൈനയുടെ വിജയ ത്തിന്റെ മാറ്റു കുറച്ചു എങ്കിലും മെഡല്‍ നേട്ടം എന്ന സൈനയുടെ സ്വപ്നം സഫലമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ : വിജയ്കുമാര്‍ ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി

August 4th, 2012

vijayakumar-wins-silver-medal-in-olympics-2012-ePathram
ലണ്ടന്‍ : 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ ന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ അണിഞ്ഞത്. നാലാമന്‍ ആയി ഫൈനലില്‍ എത്തിയ വിജയ് കുമാര്‍ 30 പോയിന്റോടെയാണ് വെള്ളി നേടിയത്.

സൈന്യ ത്തില്‍ സുബദാറാണു വിജയ് കുമാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണ്ണം നേടിയിരുന്നു. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോക കപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇതു വരെ ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയൻ വിമതർക്ക് ഒബാമയുടെ രഹസ്യ പിന്തുണ

August 2nd, 2012

obama-epathram

വാഷിംഗ്ടൺ : സിറിയൻ പ്രസിഡണ്ട് ബഷർ അസദിന് എതിരെ വിമതർക്ക് അമേരിക്കൻ പിന്തുണ ഉറപ്പു നല്കുന്ന ഒരു രഹസ്യ രേഖയിൽ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഒപ്പിട്ടതായി സൂചന. അമേരിക്കൻ ചാര സംഘടനയായ സി. ഐ. എ. അടക്കമുള്ള അമേരിക്കൻ ഏജൻസികൾക്ക് വിമതരെ ഔദ്യോഗികമായി തന്നെ സഹായിക്കാൻ ഈ രേഖ അംഗീകാരം നല്കുന്നു. ഇതിനെ ഒരു ഇന്റലിജൻസ് രേഖയായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഡമാസ്കസിന് എതിരെ കൂടുതൽ കർശനമായ ഉപരോധ നടപടികൾ ഏർപ്പെടുത്താനുള്ള നീക്കം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമതർക്ക് നേരിട്ട് പിന്തുണ നല്കാനുള്ള അമേരിക്കൻ നീക്കങ്ങളുടെ ഭാഗമായാണ് ഈ രേഖയിൽ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഒപ്പു വെച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ശാസ്ത്രജ്ഞന് യൂറി മിൽനർ പുരസ്കാരം

August 1st, 2012

ashoke-sen-yuri-milner-epathram

ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.

yuri-milner-epathram
യൂറി മിൽനർ

30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.

ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ നരംഗിന്‌ വെങ്കലം : ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍

July 31st, 2012

gagan-narang-wins-london-olympics-2012-bronze-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ല്‍ ഗഗന്‍ നരംഗ് ഇന്ത്യക്ക് ആദ്യ മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടിയാണ് ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായത്.

സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്‌. എന്നാല്‍ അതേ മത്സര ഇനത്തില്‍ നില വിലെ ഒളിമ്പിക്സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ യുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.

പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമന്‍ ആകാനേ ബിന്ദ്രക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റു കളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.

ഒളിമ്പിക്സ്‌ 2012ല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്‌. ബീജിങ്‌ ഒളിമ്പിക്സില്‍ നരംഗിന്‌ ഫൈനലില്‍ എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന്‌ ലോക ചാമ്പ്യന്‍ ഷിപ്പുകളിലും, രണ്ട്‌ കോമണ്‍ വെല്‍ത്ത്‌ ഗെയിംസു കളിലുമായി എട്ട്‌ സ്വര്‍ണ്ണം നേടിയിട്ടുണ്ട്‌ നരംഗ്‌ ഇതുവരെ.

ഇത്‌ മൂന്നാം തവണ യാണ്‌ നരംഗ്‌ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്‌. എന്നാല്‍ ആദ്യമായാണ്‌ അദ്ദേഹത്തിന്‌ മെഡല്‍ നേടാനാവുന്നത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ നടന്ന യുവതിയെ തിരിച്ചറിഞ്ഞു

July 29th, 2012

madhura-hony-in-olympics-indian-march-past-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം നുഴഞ്ഞു കയറിയ യുവതിയെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ പതാകയേന്തിയ സുശീല്‍ കുമാറിനൊപ്പം ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണിയാണ് ചുവപ്പു ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നടന്നു നീങ്ങിയത്.

മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടത് മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമ സംഘം വിശദീകരണം തേടിയിരുന്നു. ഇന്ത്യന്‍ സംഘ ത്തലവന്‍ ബ്രിഗേഡിയര്‍ പി. കെ. മുരളീധരന്‍ രാജ, സംഘാടക സമിതിക്ക് പരാതി നല്‍കി. യുവതി യോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നു എങ്കിലും അയാള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചില്ല എന്ന് മുരളീധരന്‍ രാജ പറഞ്ഞു.

india-march-past-in-london-olympics-2012-ePathram

ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയ ത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിന് അടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണ് ഇവരെ. ഗ്രൗണ്ട് വരെ മാത്രമേ ഇവര്‍ ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും അവര്‍ ഗ്രൗണ്ട് മുഴുവന്‍ ടീമിനൊപ്പം വലം വച്ചു. അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച് ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെ ഒരു അപരിചിത പങ്കെടുത്തത് നാണക്കേട് ആണെന്ന് രാജ പറഞ്ഞു.

മഞ്ഞസാരി ധരിച്ച വനിതാ അത്‌ലറ്റു കള്‍ക്ക് ഇയില്‍ ഇവര്‍ ഏറെ ശ്രദ്ധിക്ക പ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന് ടി. വി. സംപ്രേഷണ ത്തില്‍ ആകെ കുറച്ചു സമയമാണ് കിട്ടിയത്. ഈ സമയമത്രയും അത്‌ലറ്റുകള്‍ക്ക് പകരം ഈ യുവതി യെയാണ് ക്യാമറകള്‍ ഫോക്കസ് ചെയ്തത്. ഇന്ത്യന്‍ സംഘ ത്തില്‍ പ്പെട്ടതാണ് എന്ന ധാരണയില്‍ ആയിരുന്നു കാഴ്ചക്കാര്‍.

എന്നാല്‍ മാര്‍ച്ച് പാസ്റ്റിനു ശേഷമാണ് ഇവര്‍ ആരെന്ന് ടീമംഗങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഈ യുവതി സ്ഥലം വിട്ടിരുന്നു.

മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി യാണ്. ലണ്ടനില്‍ താമസമാക്കിയ ഇവര്‍ മാര്‍ച്ച് പാസ്റ്റിലെ തന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ബാംഗ്ലൂരിലെ സഹപാഠികളാണ് ഇവരെ തിരിച്ചറിഞ്ഞത്.
എന്നാല്‍ സംഭവം വിവാദം ആയതോടെ ഫെയ്‌സ് ബുക്ക് എക്കൗണ്ട് നിര്‍ജ്ജീവമാക്കി.

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണ്ണം ചൈനക്ക്

July 29th, 2012

ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ലെ ആദ്യ സ്വര്‍ണ്ണം ചൈനീസ് വനിതാ ഷൂട്ടിംഗ് താരം യി സിലിംഗിന്. ബ്രിട്ടീഷ് റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സര ത്തില്‍ 502.9 പോയിന്റ് നേടിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സിലിംഗ് സ്വര്‍ണം നേടിയത്.

ഇന്ത്യയ്ക്ക് ഈയിനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രതീക്ഷിച്ച പോലെ മെ‌ഡല്‍ നേടിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ പലതും ഇന്നലെ തകര്‍ന്നു. പോളണ്ടിന്റെ സിൽവിയ ബോഗാക്ക വെള്ളിയും ചൈനയുടെ തന്നെ യുഡാൻ വെങ്കലവും നേടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

July 29th, 2012

india-march-past-in-london-olympics-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നീങ്ങി യപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതി.

ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം ഏറ്റവും മുന്‍ നിരയില്‍ തന്നെ കാണപ്പെട്ടത്‌.

mystery-women-in-olympics-march-past-2012-ePathram

ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥയോ ഇന്ത്യന്‍ കായിക താരമോ അല്ലാത്ത ഒരു വ്യക്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ കണ്ട് സംഘാടകരും ഉദ്യോഗസ്ഥരും ആകെ ആങ്കലാപ്പില്‍ ആയിരിക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്ക ത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും ദയനീയവുമായ കാര്യം.

ഇക്കാര്യം ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക രുടെ ശ്രദ്ധ യില്‍ പ്പെടുത്തു വാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷെര്‍ളിന്‍ ചോപ്ര നഗ്നയായി പ്ലേബോയ് മാസികയിൽ

July 29th, 2012

sherlyn-chopra-playboy-epathram

ലോസ് ഏഞ്ചലസ് : പ്ലേബോയ് മാസികയുടെ മോഡലാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഷെര്‍ളിന്‍ ചോപ്ര. ഇരുപത്തെട്ടുകാരിയായ ഷെര്‍ളിന്‍ നടിയും മോഡലും ഗായികയുമാണ്. ക്യാമറക്കു മുമ്പില്‍ നഗ്നയായി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് നാണമോ ബുദ്ധിമുട്ടോ തോന്നിയില്ലെന്നും ഷെര്‍ളിന്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. പ്ലേബോയിക്കു വേണ്ടി നഗ്നയാകുന്ന ആദ്യ ഇന്ത്യക്കാരി താനാണെന്നും ആ പദവി മറ്റാര്‍ക്കും തട്ടിയെടുക്കുവാന്‍ ആകില്ലെന്നും ഷെര്‍ളിന്‍ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു ഫോട്ടോ ഷൂട്ട്.

സ്ത്രീകളുടെ നഗ്നതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന പ്ലേബോയ് മാസിക 1953-ല്‍ ഹഗ് ഹെര്‍ഫെനര്‍ ആണ് ആരംഭിച്ചത്. സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരു പറഞ്ഞ് പല ഏഷ്യന്‍ രാജ്യങ്ങളിലും ഈ മാസിക നിരോധിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നടിമാരും മോഡലുകളും പ്രൊഫഷണലുകളും ഇവരുടെ മോഡലായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി പ്ലേ ബോയിയുടെ കവര്‍ പേജില്‍ സ്ഥാനം പിടിക്കുന്നത്.

1984-ല്‍ ഹൈദരാബാദില്‍ ജനിച്ച ഷെര്‍ളിന്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് യാഷ് ചോപ്ര ഫിലിം പ്രോഡക്ഷന്‍സിന്റെ “ദില്‍ ബോലെ ഹഡിപ്പ“ പോലുള്ള ചിത്രങ്ങളില്‍ അവസരം ലഭിച്ചു. വളരെ സെക്സിയായ വേഷങ്ങളാണ് ഈ ചിത്രത്തില്‍ ഷെര്‍ളിന്‍ ധരിച്ചിരുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതിനിടെ പ്ലേ ബോയ് മാസികയ്ക്കു വേണ്ടി ഷെർളിൻ നടത്തിയ നഗ്നതാ പ്രദര്‍ശനം വന്‍ വിവാദമായിരിക്കുകയാണ്. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ ഷെര്‍ളിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ വന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « വിൻസന്റ് വാൻഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍
Next »Next Page » ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ? »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine