
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.
വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, പീഡനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
ഹവാന: പ്രസിഡന്റ് ഹ്യൂഗോ ഷവേസ് അര്‍ബുദത്തിനുള്ള ചികിത്സ കഴിഞ്ഞ് ക്യൂബയില്‍ നിന്നും വെനസ്വേലയിലേക്ക് തിരിച്ചു പോകുന്നു. ഹവാനയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനലില്‍ ഷാവേസ് തന്നെയാണ് താന്‍ സുഖം പ്രാപിക്കുന്നുവെന്നും തിരിച്ചു പോകാനൊരുങ്ങു എന്നുള്ള വിവരം അറിയിച്ചത്. റേഡിയേഷന്‍ ചികിത്സ തുടരും എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് നടത്തിയ ശസ്ത്രക്രിയയില്‍ 2 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ എടുത്തു കളഞ്ഞിരുന്നു.
- ന്യൂസ് ഡെസ്ക്
ഡമസ്കസ്: സിറിയയില്‍ കലാപം രൂക്ഷമായി, സര്‍ക്കാര്‍ അനുകുലികള്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 21 സ്ത്രീകളുടേയും 26 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ മുന്‍ സെക്രെട്ടറി കോഫി അന്നന്‍ സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. എന്നാല്‍ ആയുധധാരികളായ പോരാളികളാണ് അക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം
ബെയ്ജിംഗ് : 2015ന് മുൻപായി 100 ഉപഗ്രഹങ്ങളും 100 റോക്കറ്റുകളും വിക്ഷേപിക്കുവാൻ ചൈന തയ്യാറെടുക്കുന്നു. തങ്ങളുടെ ബഹിരാകാശ പദ്ധതി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 20 വിക്ഷേപ പദ്ധതികൾ വെച്ചാണ് ഈ ലക്ഷ്യം കൈവരിക്കാൻ ചൈന ഒരുങ്ങുന്നത്. 2011ൽ തുടങ്ങിയ പദ്ധതി പ്രകാരം കഴിഞ്ഞ ആണ്ടിൽ 19 വിക്ഷേപണങ്ങൾ നടപ്പിലാക്കി. ഇതോടെ ചൈന എറ്റവും അധികം വിക്ഷേപണങ്ങൾ നടത്തുന്ന കാര്യത്തിൽ അമേരിക്കയെ പുറകിലാക്കി. 2011ൽ അമേരിക്ക 18 വിക്ഷേപണങ്ങളാണ് നടത്തിയത്. 36 വിക്ഷേപണങ്ങൾ നടത്തിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.
- ജെ.എസ്.
ജർമ്മനിയിലെ “ബിൽഡ്” ദിനപത്രത്തിന്റെ മുൻപ്പേജിൽ ദിവസവും സ്ത്രീകളുടെ നഗ്ന ചിത്രം അടിച്ചു വരുന്ന പതിവ് അവസാനിപ്പിച്ചു. ജർമ്മനിയിലെ ഒന്നാംകിട ടാബ്ലോയ്ഡ് ആയ ബിൽഡിന്റെ ഈ തീരുമാനത്തെ അവിടുത്തെ ഹിന്ദുക്കൾ സ്വാഗതം ചെയ്യുന്നതായി യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസത്തിന്റെ പ്രസിഡണ്ട് രാജൻ സെദ് പറഞ്ഞു.
28 വർഷമായി തുടർന്നുപോന്ന ഈ നഗ്നചിത്രമിടൽ നിർത്തിയത് വളരെ വൈകിവന്ന മനംമാറ്റമാണെങ്കിലും അത് ശരിയായ ദിശയിലേയ്ക്കുള്ള കാൽ വെപ്പാണ്. രാജ്യം ഇനിയും സ്ത്രികളുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് രാജന്റെ പറഞ്ഞു.
2012 ലോക വനിതാ ദിനമായ മാർച്ച് 8 ആണ് ബിൽഡ് ഈ നല്ല തീരുമാനം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ദിനം.
- ജെ.എസ്.
വായിക്കുക: ജർമ്മനി, മാദ്ധ്യമങ്ങള്‍, വിവാദം, സ്ത്രീ
യെരൂശലേം : ഹമാസ് അധീനതയിലുള്ള ഗാസാ മുനമ്പിൽ ഇസ്രയേൽ തുടർന്നു വരുന്ന വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ഇനിയും ആക്രമണം തുടരും എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
ഹമാസ് അധീന പ്രദേശത്തിന്റെ തെക്കേ ഭാഗത്ത് ഇന്നലെ നടന്ന അക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഉള്ള വൈദ്യസംഘമാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.
ഇസ്രയേലി പൌരന്മാരെ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ആരെയും ഇസ്രയേൽ സൈന്യം ആക്രമിക്കും എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട അറിയിപ്പിൽ പ്രതിരോധ മന്ത്രി എഹൂദ് ബറാൿ പ്രസ്താവിച്ചിരുന്നു.
അക്രമണം അവസാനിച്ചിട്ടില്ലെന്നും ഇത് ഒന്നു രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും എന്നും മന്ത്രി റേഡിയോയിലും അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ഇസ്രായേല്‍, പലസ്തീന്, യുദ്ധം
വാഷിംഗ്‌ടണ്‍: അതിഭീഷണമായ സൗരക്കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക വലയത്തിലേക്കു പ്രവേശിച്ചതായി ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹമായ ഈ പ്രതിഭാസം ഭൂമിയെ നേരിട്ടു ബാധിക്കാനിടയില്ലെന്നാണു ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. പക്ഷെ വിമാന സഞ്ചാരപഥങ്ങളെയും പവര്‍ ഗ്രിഡുകളെയും ഉപഗ്രഹങ്ങളെയും സൗരക്കൊടുങ്കാറ്റ് ബാധിച്ചേക്കാന്‍ സാധ്യത ഏറെയാണ്. ധ്രുവപ്രദേശങ്ങള്‍ക്കു സമീപത്തുകൂടി പറക്കുന്ന വിമാനങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലാകാനിടയുണ്ട്. അതിനാല്‍ പല വിമാനസര്‍വീസുകളും പ്രതിവിധികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ രൂപപെട്ട സൗരക്കൊടുങ്കാറ്റ് ശാസ്‌ത്രലോകം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന സൗരക്കൊടുങ്കാറ്റാണ് ഇത്.
- ന്യൂസ് ഡെസ്ക്
ടെഹ്‌റാന്‍: ഇറാനിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ഭൂരിപക്ഷം സീറ്റുകളിലും പ്രസിഡന്റ് അഹമ്മദി നെജാദിന്റെ എതിരാളികളായ കണ്‍സര്‍വേറ്റീവുകള്‍ വിജയം നേടി. ഫലം പുറത്തുവന്ന 60 സീറ്റുകളില്‍ 46 സീറ്റുകളിലാണ് കണ്‍സവേറ്റീവ് പാര്‍ട്ടി വിജയം നേടിയത്. ഫലം പുറത്തുവരാനുള്ള 11 സീറ്റുകള്‍ നെജാദിന്റെ പാര്‍ട്ടിയും എതിരാളികളും സമാസമം ആകുമെന്നാണ് കരുതുന്നത്. നെജാദിന്റെ ജന്മനഗരത്തിലെ ഗര്‍സര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ച നെജാദിന്റെ ഇളയ സഹോദരി പര്‍വീണ്‍ അഹ്‌മദി നെജാദ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്‌ഥാനാര്‍ഥിയോട് പരാജയപ്പെട്ടത് നെജാദിന്റെ പാര്‍ട്ടിക്കു വലിയ പ്രഹരമായി. പര്‍വീണ്‍ നിലവില്‍ ടെഹ്‌റാന്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്.
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം കൂടി ബാക്കിയുണ്ട്, ഈ വിജയത്തോടെ പ്രതിപക്ഷം കൂടുതല്‍ ശക്‌തമായിരിക്കെ ഇനി പാര്‍ലമെന്റില്‍ നെജാദിന്റെ നില കൂടുതല്‍ പരുങ്ങലിലാവും ഇനി നേരിടേണ്ടിവരിക.
- ന്യൂസ് ഡെസ്ക്
ആംസ്റ്റർഡാം : ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യമായ നെതർലാൻഡ്സിൽ ദയാ വധം ഇനി ഹോം ഡെലിവറി ആയും ലഭിക്കും. 2002ൽ സർക്കാർ ദയാ വധത്തിന് നിയമ സാധുത നൽകിയ നടപടിക്ക് തുടർച്ച ആയാണ് ഇപ്പോൾ നെതർലാൻഡ്സിൽ മൊബൈൽ ദയാ വധ യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ഇവരുടെ ഫോൺ നമ്പരിൽ വിളിച്ചാൽ മതി ഒരു സംഘം വിദഗ്ദ്ധർ നിങ്ങളുടെ വീട്ടിൽ എത്തി നിങ്ങൾക്ക് വേദന അറിയാതെ മരിക്കുവാനുള്ള എർപ്പാടുകൾ ചെയ്തു തരും. ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന സംഘം ആദ്യം നിങ്ങൾക്ക് ഉറങ്ങുവാനുള്ള മരുന്ന് കുത്തിവെയ്ക്കും. ഗാഢമായ ഉറക്കം ഉറപ്പു വരുത്തിയ ശേഷം ഹൃദയവും ശ്വാസകോശവും പ്രവർത്തന രഹിതമാക്കാനുള്ള മരുന്ന് കുത്തി വെയ്ക്കും. ഇതാണ് ഇവരുടെ പ്രവർത്തന രീതി.
ഫെബ്രുവരി ആദ്യം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതു വരെ എഴുപതോളം ഫോൺ സന്ദേശങ്ങൾ തങ്ങളുടെ സേവനം ആവശ്യപ്പെട്ടു കൊണ്ട് ലഭിച്ചു എന്ന് ഇവർ വ്യക്തമാക്കുന്നു. പ്രതിവർഷം ആയിരം അവശ്യക്കാരെങ്കിലും ഉണ്ടാവും എന്നാണ് ഇവരുടെ കണക്ക്കൂട്ടൽ.
നെതർലാൻഡ്സിലെ “റൈറ്റ് റ്റു ഡൈ” (മരിക്കാനുള്ള അവകാശം) എന്ന സംഘടനയാണ് ഈ പദ്ധതിയ്ക്ക് പുറകിൽ.
- ജെ.എസ്.
വായിക്കുക: നെതര്‍ലന്‍ഡ്സ്, വിവാദം, വൈദ്യശാസ്ത്രം