സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്

April 6th, 2012

kareena-smoking-epathram

വാഷിംഗ്ടൺ : സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണ് എന്നത് ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ കുഴക്കിയ ഒരു സമസ്യയാണ്. പലപ്പോഴും സിഗരറ്റ് വലി നിർത്തുന്നതിനുള്ള ചികിൽസ സ്ത്രീകളിൽ പരാജയപ്പെടുന്നു. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന ഗവേഷകർ ഒടുവിൽ വിജയം കണ്ടതായാണ് യേൽ സർവ്വകലാശാലയിൽ നിന്നുമുള്ള റിപ്പോർട്ട്.

സിഗരറ്റ് വലിക്കുന്ന പുരുഷന്മാരുടെ തലച്ചോറിൽ നിക്കോട്ടിൻ സ്വീകരണികളുടെ എണ്ണം സിഗരറ്റ് വലിക്കാത്ത ആളേക്കാൾ കൂടുതലാണ്. ഈ സ്വീകരണികളാണ് നിക്കോട്ടിനുമായുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് സിഗരറ്റ് വലി ഒരു ശീലമാക്കി തീർക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇവയുടെ എണ്ണം സിഗരറ്റ് വലിക്കാത്തവരിലും വലിക്കുന്നവരിലും തുല്യമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. അതിനാൽ സ്ത്രീകളിൽ പുകവലി ശീലം നിക്കോട്ടിൻ ആഭിമുഖ്യവുമായി ബന്ധപ്പെട്ടല്ല രൂപപ്പെടുന്നത് എന്നാണ് നിഗമനം. പുകയിലയുടെ ഗന്ധം, സിഗരറ്റ് കൈവിരലുകളിൽ പിടിക്കുന്നതിന്റെ രീതി, അതിന്റെ ശരീരഭാഷ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾക്ക് പുകവലി ഒരു ശീലമായി തീരുന്നത് എന്ന് ഗവേഷകർ അനുമാനിക്കുന്നു. അതിനാൽ തന്നെ നിക്കോട്ടിൻ ആഭിമുഖ്യം കുറയ്ക്കുക എന്ന പരമ്പരാഗതമായ പുകവലി വിരുദ്ധ ചികിൽസാ രീതികൾ സ്ത്രീകളിൽ വിജയം കാണുന്നില്ല എന്നും ഇവർ കണ്ടെത്തി. മറിച്ച് ജീവിത രീതി മാറ്റുക, വ്യായാമം, വിശ്രമ മുറകൾ പരിശീലിക്കുക എന്നിങ്ങനെ സ്വഭാവ പരിവർത്തന ചികിൽസാ വിധികളാണ് സ്ത്രീകളിൽ കൂടുതൽ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിനു പുറകിൽ സയീദ് തന്നെ

April 6th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറകിൽ പ്രവർത്തിച്ചത് ലെഷ്ക്കർ എ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് തന്നെയാണ് എന്ന കാര്യം തങ്ങൾക്ക് ഉറപ്പാണ് എന്നും സയീദിനെ നിയമത്തിന് മുൻപിൽ കൊണ്ടു വരുവാൻ വേണ്ടിയാണ് സയീദിന്റെ തലയ്ക്ക് വിലയിട്ടത് എന്നും അമേരിക്ക അറിയിച്ചു. സയീദിനെ പിടികൂടാനോ വധിക്കാനോ അല്ല ഈ പ്രതിഫലം എന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി. സയീദിനെ പിടികൂടാൻ സഹായകരമായ വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കും. സയീദ് എവിടെയാണ് എന്നതിൽ ആർക്കും സംശയമില്ല. അയാൾ പാക്കിസ്ഥാനിൽ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നത് എല്ലാവർക്കും അറിയാം. എന്നാൽ സയീദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സഹായകരമായ വിവരങ്ങൾ ആണ് തങ്ങൾക്ക് വേണ്ടത്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാവില്ല

April 6th, 2012

indian-students-britain-epathram

ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.

എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സയീദിന്റെ തലയ്ക്ക് 50 കോടി രൂപ

April 4th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : ലെഷ്കർ എ തയ്ബ സ്ഥാപകൻ ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ വില നിശ്ചയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സയിദ് പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ റാലികൾ സംഘടിപ്പിച്ചു സ്വതന്ത്രനായി പ്രവർത്തിച്ചു വരികയാണ്. സയിദിനെതിരെ ഒട്ടേറെ തെളിവുകൾ നൽകിയിട്ടും പാക്കിസ്ഥാൻ സയിദിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനു മേൽ സമ്മാർദ്ദം ചെലുത്തും എന്ന് കരുതപ്പെടുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6 അമേരിക്കക്കാരും ഉൾപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇത് ജനങ്ങളുടെ വിജയം : സൂ ചി

April 4th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഓങ് സാൻ സൂ ചി ഈ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. തന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച വൻ ജനാവലിയെ അഭിസംബോധന ചെയ്താണ് ഇത് തങ്ങളുടെ വിജയമല്ല, മറിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ ജനങ്ങളുടേയും വിജയമാണിത് എന്ന് പറഞ്ഞത്.

സൂ ചി യുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ മൽസരിച്ച 44 സീറ്റുകളിൽ മുഴുവനും വിജയിച്ചു.

50 വർഷത്തിലേറെ കാലമായി സൈനിക ഭരണത്തിന് കീഴിലായ മ്യാന്മറിൽ സൂ ചി യുടെ വിജയം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ പുത്തൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. എന്നാൽ വിജയം ഇനിയും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖാപിച്ചിട്ടില്ല.

എന്നാൽ ഈ വിജയത്തോടെ സൂ ചി കഴിഞ്ഞ 15 വർഷത്തോളം തന്നെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് കാരണക്കാരായ പലരുടേയും കൂടെ പാർലമെന്റിൽ സ്ഥാനം നേടും.

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തിയാൽ മ്യാന്മറിന് എതിരെയുള്ള കർശ്ശനമായ ഉപരോധം പിൻവലിക്കാം എന്ന അമേരിക്കയുടേയും യൂറോപ്യൻ യൂണിയന്റേയും വാഗ്ദാനം ഭരണത്തിൽ ഇരിക്കുന്ന സൈനിക ഭരണകൂടത്തിനും ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സിറിയ സമാധാനത്തിന്റെ പാതയിൽ

April 4th, 2012
syrian protests-epathram
ഐക്യരാഷ്ട്ര സഭ : കോഫി അന്നന്റെ മദ്ധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മദ്ധ്യസ്ഥനായ കോഫി അന്നന്റെ നിർദ്ദേശ പ്രകാരം തങ്ങളുടെ സൈന്യത്തെ തെരുവുകളിൽ നിന്നും ഏപ്രിൽ 10ന് മുൻപായി പിൻവലിക്കാം എന്ന് സിറിയ സമ്മതിച്ചതായി കോഫി അന്നന്റെ വക്താവ് അറിയിച്ചു.
എന്നാൽ ചില പാശ്ചാത്യ രാഷ്ട്രങ്ങൾ സിറിയയുടെ ഈ പ്രഖ്യാപനത്തിൽ അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര യുദ്ധത്തിന്റെ വക്കോളമെത്തിയ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിച്ചു വരികയാണ് സിറിയയിലെ ഭരണകൂടം. ഇതിന് മുൻപും സിറിയ പലപ്പോഴും പ്രക്ഷോഭകാരികൾക്ക് നേരെയുള്ള ആക്രമണം നിർത്തി വെയ്ക്കും എന്ന് സിറിയ അവകാശപ്പെട്ടിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചൈനയില്‍ മൈക്രോ ബ്ലോഗ്‌ വെബ് സൈറ്റുകള്‍ നിശ്‌ചലമായി

April 2nd, 2012

internet-censorship-epathram

ബീജിംഗ്‌ : പട്ടാള വിപ്ലവമെന്ന അഭ്യൂഹം പരത്തിയ ചൈനയിലെ ഔദ്യോഗിക മാധ്യമ കുത്തകയ്‌ക്കു വെല്ലുവിളിയായിരുന്ന സൈറ്റുകള്‍ നിശ്ചലമായി. 30 കോടിയോളം അംഗങ്ങളുള്ള വെയ്‌ബോ ഡോട്ട്‌കോം, ടിക്യു ഡോട്ട്‌കോം തുടങ്ങിയ സൈറ്റുകളും നിശ്‌ചലമാണ്‌. 16 വെബ്‌ സൈറ്റുകള്‍ അധികൃതര്‍ ഇടപെട്ട്‌ പൂട്ടിച്ചു. രണ്ടു ലക്ഷത്തോളം ഓണ്‍ലൈന്‍ മെസേജുകള്‍ നീക്കം ചെയ്‌തു. ഇന്‍റര്‍നെറ്റില്‍ കിംവദന്തി പരത്തിയത്തു ഉള്‍പ്പെടെയുള്ള കുറ്റത്തിന് 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ബോ ക്‌സിലായ്‌ എന്ന നേതാവിനെ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത ശക്‌തമായെന്ന അഭ്യൂഹവും  പ്രചരിച്ചു. പട്ടാള ടാങ്കുകള്‍ ബീജിംഗിലേക്കു നീങ്ങുന്നതിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹിതമാണു പട്ടാള അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം അഭ്യൂഹം പരത്തുന്ന എല്ലാ പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യണമെന്നു ചൈനീസ്‌ അധികൃതര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം

April 2nd, 2012

aung-san-suu-kyi-epathram

കാവ്ഹ്മു: മ്യാന്‍‌മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.

മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും

March 30th, 2012

sheikh-hamad-bin-jassim-bin-jabor-al-thani-epathram

ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി
Next »Next Page » മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine