ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

October 26th, 2011

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെ മരണം

October 26th, 2011

fuel-tank-explosion-libya-epathram

ട്രിപോളി: ഗദ്ദാഫിയുടെ അന്ത്യത്തോടെ ആഭ്യന്തര യുദ്ധം കുറഞ്ഞ ലിബിയയിലെ സിര്‍ത്‌ പട്ടണത്തില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്‌ച രാത്രിയാണു സംഭവം. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി ഇന്ധനം നിറയ്‌ക്കുന്നതിനായി ആളുകള്‍ വാഹനങ്ങളുമായി ടാങ്കിനടുത്ത്‌ കാത്തുനില്‍ക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്‌. മാനംമുട്ടെ ഉയര്‍ന്ന അഗ്നിനാളങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ 24 മണിക്കൂറിനുശേഷവും അധികൃതര്‍ക്കു കഴിഞ്ഞില്ല. സമീപത്തെ വൈദ്യുതി ജനറേറ്ററിലുണ്ടായ തീപ്പൊരിയാണ് സ്‌ഫോടനത്തിനു കാരണമെന്നു സംശയം. എന്നാല്‍ അട്ടിമറി സാധ്യതയും തള്ളികലയാനകില്ല വിമത സേന വെടിവെച്ചുകൊന്ന മുന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മസ്‌ഥലമാണു സിര്‍ത്‌. ഗദ്ദാഫിയെ പിടികൂടുന്നതിനായി നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പട്ടണത്തിലെ മിക്ക കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്‌. നാറ്റോ ആക്രമണം ശക്‌തമായാതോടെ മുമ്പു 1.2 ലക്ഷത്തോളം വരുന്ന പട്ടണവാസികളില്‍ ഭൂരിപക്ഷം പേരും പലായനം ചെയ്‌തിരുന്നു. അവശേഷിക്കുന്ന സ്വത്തും മറ്റു സമ്പാദ്യങ്ങളും തേടി അവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കെയാണ്‌ ഇന്ധന ടാങ്കര്‍ സ്‌ഫോടനം ഉണ്ടായത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അനുയായികളെ വെടിവെച്ചുകൊന്നു

October 25th, 2011

gaddafi followers executed-epathram

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ 50 ഓളം അനുയായികളെ വിമതര്‍ വെടിവെച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തല്‍. സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ ഹോട്ടല്‍ വിമതരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ്‌ പറഞ്ഞു ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം. നാറ്റോയുടെ പക്കല്‍നിന്നും ലഭിച്ച ആയുധങ്ങള്‍ കൊണ്ട് വിമത സേനാംഗങ്ങള്‍ തങ്ങള്‍ക്കു തോന്നിയ പോലെ അതാത് മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇത് വലിയ അരാജകത്വം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്തു

October 25th, 2011

gaddafi-dead-body-epathram

ട്രിപോളി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലിബിയയിലെ മുന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെയും മകന്‍ മുതസിമിന്റെയും മൃതദേഹം മരുഭൂമിയിലെ രഹസ്യകേന്ദ്രത്തില്‍ മറവുചെയ്തതായി റിപ്പോര്‍ട്ട്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മിസ്രത്തില്‍ നിന്നും കൊണ്ടുപോയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലുദിവസമായി ഗദ്ദാഫിയുടെ മൃതദേഹം മിസ്രത്തിലെ മാംസസൂക്ഷിപ്പുകേന്ദ്രത്തിലെ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയയതായി ആംനസ്റ്റിയുടെ വക്താവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതിനെതിരെ രംഗത്ത്‌ വന്നു. ഗദ്ദാഫിയുടെ മൃതദേഹത്തോട്‌ കാണിച്ച അനാദരവ് നീതികരിക്കാനാവില്ല എന്ന് മുന്‍ ക്യുബന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ പറഞ്ഞു.
ജന്മസ്ഥലമായ സിര്‍ത്തില്‍ തന്നെ ഖബറടക്കണമെന്ന് ഗദ്ദാഫിയുടെ മരണപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്രകാരം ചെയ്യില്ലെന്നും സിര്‍ത്തില്‍ ഖബറടക്കം ചെയ്താല്‍ ഭാവിയില്‍ ഗദ്ദാഫി അനുകൂലികള്‍ക്ക് അദ്ദേഹത്തെ എക്കാലത്തുംസ്മരിക്കുന്നതിന്അവസരമൊരു ക്കലാണെന്നും എന്‍ടിസി പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെച്ചൊല്ലി ഭരണകൂടത്തില്‍ ഭിന്നതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ 20ന് വ്യാഴാഴ്ചയാണ് ഗദ്ദാഫിയെ എന്‍ടിസി സേന വധിച്ചത്. നാറ്റോ ആക്രമണത്തില്‍ പരുക്കേറ്റ് മലിനജലക്കുഴലില്‍ അഭയം തേടി ഗദ്ദാഫിയെ എന്‍ടിസി സേന പിടികൂടി വധിയ്ക്കുകയായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ് നിര്ത്തുന്നു

October 24th, 2011

wikileaks-epathram

ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിമൂലം  വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍‌ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്. വിക്കിലീക്സ്‌സര്‍ വെളിപ്പെടുത്തലുകള്‍  ഏറ്റവും തലവേദന സൃഷ്ടിച്ചത് അമേരിക്കക്കായിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍‌ജ് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു

October 24th, 2011

അങ്കാറ‌: തുര്‍ക്കിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. 217 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വാന്‍ പ്രവിശ്യ പ്രധാനമന്ത്രി ആര്‍. തായിപ്‌ എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷത്തോളം ആളുകര്‍ താമസിക്കുന്ന എര്‍കിസ്‌ നഗരത്തിലെ 55 അപാര്‍ട്ടുമെന്റുകള്‍ നിലംപൊത്തിയതായും നിരവധി ആളുകള്‍ ഇതില്‍ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. നൂറിലേറെപ്പേര്‍ വാന്‍ നഗരത്തിലും 117 പേര്‍ എര്‍സിസിലും മരിച്ചതായി ആഭ്യന്തരമന്ത്രി നയിം സാഹിന്‍ അറിയിച്ചു. 1090 പേര്‍ക്കു പരുക്കേറ്റു. ഫ്‌ളഡ്‌ലൈറ്റുകളുടെ സഹായത്തോടെയാണ്‌ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്‌ഥാപിച്ചിട്ടില്ലെന്നും വാന്‍ മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തുടര്‍ചലനങ്ങളുണ്ടാകുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്കു പുറത്തിറങ്ങിനില്‍ക്കുകയാണ്‌. 1275 തിരച്ചില്‍-രക്ഷാസേനകളും ആറു ബറ്റാലിയന്‍ സൈന്യവും 145 ആംബുലന്‍സുകളുമാണ്‌ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. നാല്‌ ഹെലികോപ്‌റ്റര്‍ ആംബുലന്‍സും സൈനിക കാര്‍ഗോ വിമാനങ്ങളും രംഗത്തുണ്ട്‌. എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. ഇറാന്‍ അതിര്‍ത്തിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി വധം അന്വേഷിക്കണമെന്ന് ശ്രീലങ്ക

October 23rd, 2011

gaddafi-rajapakse-epathram

കൊളമ്പോ : ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയുടെ വധം ശ്രീലങ്ക അപലപിച്ചു. വധം നടക്കാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. ഗദ്ദാഫിയുമായി ദീര്‍ഘ നാളത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന രാഷ്ട്രമാണ് ശ്രീലങ്ക. വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഗദ്ദാഫിയുടെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു

October 23rd, 2011

rupert-murdoch-epathram

ലണ്ടന്‍ : വധിക്കപ്പെട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി വാര്‍ത്ത ശേഖരിച്ചു വിറ്റ മാധ്യമ രാജാവ്‌ റൂപേര്‍ട്ട് മര്‍ഡോക്ക്‌ അവസാനം പ്രായശ്ചിത്തത്തിന്റെ വഴിയിലേക്ക്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 32 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മര്‍ഡോക്ക്‌ സമ്മതിച്ചത്‌. ഇതിന് പുറമെ 16 ലക്ഷം ഡോളര്‍ പെണ്‍കുട്ടിയുടെ കുടുംബം പറയുന്ന ജീവകാരുണ്യ നിധിയിലേക്ക് മര്‍ഡോക്ക്‌ സംഭാവനയായി നല്‍കുകയും ചെയ്യും.

2002 ല്‍ കാണാതായ മില്ലി എന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് എന്ന് വെളിപ്പെട്ടത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഈ പത്രം തന്നെ അടച്ചു പൂട്ടാന്‍ മര്‍ഡോക്ക്‌ നിര്‍ബന്ധിതനായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ റിയോ ഡി ജനെയ്‌റോവില്‍

October 21st, 2011

2014-world-cup-football-epathram

സൂറിച്ച് : 2014 ലോക കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരം റിയോ ഡി ജനെയ്‌റോവില്‍ ആവുമെന്ന് ഫിഫ അറിയിച്ചു. ആദ്യ മല്‍സരം സാവോ പോളോയില്‍ ആയിരിക്കും അരങ്ങേറുക. സെമി ഫൈനല്‍ മല്‍സരങ്ങള്‍ സാവോ പോളോയിലും ബെലോ ഹോറിസോണ്ടെയിലും ആയിരിക്കും നടക്കുക എന്നും ഫിഫ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി കൊല്ലപ്പെട്ടു എന്ന് വിമത സൈന്യം

October 20th, 2011

gaddafi-killed-epathram

ട്രിപോളി : സിര്തെയില്‍ നടന്ന കടുത്ത യുദ്ധത്തിനൊടുവില്‍ ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയെ തങ്ങള്‍ വധിച്ചു എന്ന് വിമത സൈന്യം അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഗദ്ദാഫിയുടെ രക്തം ഒളിക്കുന്ന തലയുമായുള്ള ഫോട്ടോ സൈന്യം പുറത്തു വിട്ടു. തലയ്ക്ക് വെടിയേറ്റാണ് ഗദ്ദാഫി കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഇതോടെ “അറബ് വസന്തത്തില്‍” കടപുഴകുന്ന അധികാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖമാവും ഈ സംഭവ വികാസം. 42 വര്‍ഷക്കാലം ലിബിയ ഭരിച്ച ഏകാധിപതി ആയിരുന്നു ഗദ്ദാഫി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മറ്റൊരു ഉപഗ്രഹം കൂടി താഴേക്ക്‌ വീഴുന്നു
Next »Next Page » 2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ റിയോ ഡി ജനെയ്‌റോവില്‍ »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine