ലിബിയ : ഇന്ത്യാക്കാര്‍ തിരിച്ചു വരുന്നു

February 28th, 2011

airport-passengers-epathram

ട്രിപ്പോളി : ഗദ്ദാഫിക്കെതിരെ ജനകീയ പ്രക്ഷോഭം മുറുകിയതോടെ ഇന്ത്യാക്കാര്‍ വന്‍ തോതില്‍ ലിബിയയില്‍ നിന്നും ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു വരുന്നു. ഇന്നലെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിലായി അഞ്ഞൂറോളം പേര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇനിയും ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ലിബിയയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

തദ്ദേശീയരുടെ കൈവശം തോക്കുകള്‍ ഉള്ളത് സ്ഥിതി ഏറെ ഗുരുതരമാക്കുന്നു എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല എന്നാണ് പരാതി. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ വന്നു പോകുന്നത് നോക്കി ആകുലപ്പെടുകയാണ് ഇവിടത്തെ ഇന്ത്യക്കാര്‍. ഇന്ന് വൈകീട്ട് രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങള്‍ കൂടി ഇന്ത്യാക്കാരെ കൊണ്ട് വരാനായി ലിബിയയില്‍ ഇറങ്ങും. പത്തു ദിവസത്തിനകം മൂന്നു കപ്പലുകളും ഇവിടെ നിന്നും ഇന്ത്യാക്കാരെ തിരികെ കൊണ്ട് വരാനായി ഇവിടെയെത്തും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ന്യൂസീലാന്‍ഡ്‌ ഭൂചലനം മരണം 75 ആയി

February 23rd, 2011

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസീലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നലെ രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും പള്ളികളും തകര്‍ന്നു വീണു.

കെട്ടിടാവശി ഷ്ടങ്ങള്‍ക്കിടയില്‍ 400 ല്‍ അധികം പേര്‍ കുടുങ്ങി ക്കിടക്കുകയാണ്. പ്രധാനമന്ത്രിയായ ജോണ്‍ കീ ഇത് ഒരു ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ 80 വര്‍ഷങ്ങളില്‍ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രസിദ്ധമായ ക്രൈസ്‌റ്റ് ചര്‍ച്ച്‌ കത്തീഡ്രല്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. കാന്‍റര്‍ബറി ടി. വി. യുടെ ആറു നിലയുള്ള ഓഫിസും തകര്‍ന്നിട്ടുണ്ട്. രണ്ടു ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇടിഞ്ഞു വീണ കെട്ടിടങ്ങള്‍ക്ക് അടിയില്‍ പെട്ടു തകര്‍ന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ ത്തുടര്‍ന്ന് തെരുവുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു

February 22nd, 2011

libya-upsurge-epathram

ബെന്ഗാസി : ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകയ്യയാണ് മരിച്ചത്. ഹ്യുണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മറ്റൊരു ഇന്ത്യന്‍ പൌരന്  വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ആണ് ബെന്ഗാസി നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടുത്ത വിപ്ലവം പാക്കിസ്ഥാനില്‍ : ഇമ്രാന്‍ ഖാന്‍

February 20th, 2011

imran-khan-epathram

ന്യൂഡല്‍ഹി : ജനവിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് എതിരെ ടുണീഷ്യയില്‍ നിന്നും ആരംഭിച്ച് മറ്റ് സമീപ രാജ്യങ്ങളിലേക്കും ഈജിപ്റ്റിലേക്കും മറ്റും പടര്‍ന്ന വിപ്ലവത്തിന്റെ അലകള്‍ അടുത്തു തന്നെ പാക്കിസ്ഥാനിലും എത്തുമെന്ന് മുന്‍ പാക്‌ ക്രിക്കറ്റ്‌ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1996ല്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്സാഫ്‌ പാര്‍ട്ടിയാണ് പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട അദ്ദേഹം തന്റെ പാര്‍ട്ടിക്കാണ് ഏറ്റവും അധികം യുവാക്കളുടെ പിന്തുണ എന്നും അറിയിച്ചു. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ മുപ്പതു വയസിനു താഴെ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഉണ്ടായിരുന്നില്ല എന്നും അമേരിക്കയ്ക്ക് വേണ്ടി പാക്‌ സൈന്യം നടത്തിയ ചില സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനി താലിബാന്‍ ജന്മം കൊണ്ടത്‌ എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചുമകനെ പ്രസവിച്ച അമ്മൂമ്മ

February 18th, 2011

surrogate-mother-epathram

ഷിക്കാഗോ: കൊച്ചു ഫിന്നയാന്നിനു അമ്മൂമ്മയും അമ്മ. മാതൃ സ്നേഹത്തിന് അതിരുകള്‍ ഇല്ല എന്ന് അടിവരയിട്ടു കൊണ്ട് അറുപത്തി യൊന്നുകാരി ഷിക്കാഗോയില്‍ സ്വന്തം കുഞ്ഞിനെയല്ല, ചെറു മകനെ പ്രസവിച്ചു. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് ഫെബ്രുവരി 14 നു സിസേറിയനിലൂടെ ജന്മം നല്കിയത്. അമ്മൂമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകളായ സാറ കൊണേലിന് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ തോടെയാണ് കെസിയുടെ മനസ്സില്‍ വാടക ഗര്‍ഭ പാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭ പാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണ സമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.

മൂന്നു മക്കളുള്ള കെസി മുപ്പതു വര്‍ഷം മുമ്പാണ്‌ അവസാനമായി പ്രസവിച്ചത്‌. മകളെ സഹായിക്കാ നായതിനാല്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ടെന്നും മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.

അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന്‌ വിധേയയാക്കിയത്‌. ഗര്‍ഭിണി യായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണ ത്തിലായിരുന്നു.ശസ്ത്രക്രിയയ്ക്ക്‌ ശേഷം നേരിയ വൃക്ക തകരാറുകള്‍ നേരിട്ടെങ്കിലും അവ പെട്ടന്നു തന്നെ സുഖപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണ വിവര വ്യവസ്ഥകള്‍ സ്വിസ് സര്‍ക്കാര്‍ ലളിതമാക്കി

February 16th, 2011

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചു തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലളിതമാക്കി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടാന്‍ കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ സമ്മര്‍ദം നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനു താത്കാലിക ആശ്വാസമാണ് ഇത്.

ഇതുവരെ, കള്ളപ്പണം നിക്ഷേപിച്ചയാളുടെ പേരും വിലാസവും ബാങ്കിനെക്കുറിച്ചുള്ള വിവരവും നല്‍കിയാല്‍ മാത്രമേ സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂ. പേരിനും വിലാസത്തിനും പുറമേ മറ്റു വിവരങ്ങളും അംഗീകരിക്കുന്ന തരത്തിലാണു വ്യവസ്ഥകള്‍ ലളിതമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതൊക്കൊയാണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊക്ക കോളയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി

February 16th, 2011

coca-cola-secret-recipe-7x-epathram

വാഷിംഗ്ടണ്‍: യുഎസിലെ അറ്റ്‌ലാന്റയില്‍ ഉരുക്കു നിലവറയില്‍ 24 മണിക്കൂര്‍ കനത്ത കാവലിലും സൂക്ഷിച്ചിരുന്ന കൊക്ക കോളോയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി. വാണിജ്യ ലോകത്തെ ആണവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക രുചിക്കൂട്ടാണ് ദിസ് അമേരിക്കന്‍ ലൈഫ് എന്ന വെബ്‌സൈറ്റ് പുറത്തു വിട്ടത്.

രഹസ്യ ഫോര്‍മുല രേഖപ്പെടുത്തിയ പുസ്തകത്താളിന്റെ 1979ല്‍ പകര്‍ത്തിയ ചിത്രം വെബ്‌സൈറ്റിനു ലഭിച്ചതോടെയാണ് 125 വര്‍ഷമായി കൊക്കകോള പരമര ഹസ്യമായി സൂക്ഷിച്ചിരുന്ന പാചകക്കൂട്ട് പുറത്തായത്. ജോണ്‍ പെംബര്‍ടന്‍ 1886 മേയിലാണ് കോക്ക കോള തുടങ്ങിയത്. വെബ്‌സൈറ്റിനു ലഭിച്ച ചിത്രത്തിലെ പുസ്തകത്താളില്‍ കൊക്ക കോളയുടെ പാചകക്കൂട്ടും അവ ഉപയോഗിച്ച് എങ്ങനെ കോള തയാറാക്കമെന്നുള്ള പാചക വിധിയും വ്യക്തമാക്കുന്നുണ്‌ടെന്ന് വെബ്‌സൈറ്റ് പറയുന്നു. കോക്ക കോളയില്‍ 90% വെള്ളമാണ്. പിന്നെയുള്ള പാചകക്കൂട്ടില്‍ ഏഴാമതായി രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങളെ വാണിജ്യ ലോകം ഇതുവരെ ‘7 എക്‌സ്’ എന്ന പേരിലാണ് കേട്ടിരുന്നത്. ഓറഞ്ചു നീര്, നാരങ്ങാ നീര്, കൊത്തമല്ലി സത്ത്, കറുവപ്പട്ട സത്ത്, ആല്‍ക്കഹോള്‍, നട്‌മെഗ് ഓയില്‍, നിരോലി എന്നിവയാണ് ‘7 എക്‌സ്’ ഘടകങ്ങള്‍.

ഈ പാചകക്കൂട്ട് ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

കൊളംബിയയില്‍ ലഹരിമരുന്നു മാഫിയയുടെ അന്തര്‍വാഹിനി പിടികൂടി

February 15th, 2011

ബൊഗോട്ട: മെക്‌സിക്കോയിലേയ്ക്കു കൊക്കെയ്ന്‍ കടത്താന്‍ ലഹരിമരുന്നു മാഫിയ ഉപയോഗിച്ചിരുന്ന അന്തര്‍വാഹിനി കൊളംബിയന്‍ നാവികസേന പിടികൂടി. തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലെ തിംബിക്വി വനമേഖലയിലെ നദിയില്‍ ഒളിപ്പിച്ച നിലയിലാണ് അന്തര്‍വാഹിനി കണ്‌ടെത്തിയത്. 31 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനി ഫൈബര്‍ ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അത്യാധുനിക നാവിഗേഷന്‍ സൗകര്യങ്ങളുള്ള ഇതില്‍ മെക്‌സിക്കോ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കൊളംബിയന്‍ നാവികസേന പറഞ്ഞു. ഇത്തരത്തില്‍ കണ്‌ടെത്തുന്ന ഏറ്റവും സാങ്കേതികതികവാര്‍ന്ന അന്തര്‍വാഹിനിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. ജലോപരിതലത്തില്‍ നിന്നു ഒമ്പതു മീറ്റര്‍ താഴ്ചയിലൂടെ സഞ്ചരിക്കാന്‍ ഈ മുങ്ങിക്കപ്പലിനു കഴിയും. തിംബിക്വിയില്‍ കണ്‌ടെത്തിയ അന്തര്‍വാഹിനി എട്ടു ടണ്‍ ചരക്കും നാലു യാത്രക്കാരേയും വഹിക്കാന്‍ കഴിവുള്ളതാണ് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ ഈ അന്തര്‍വാഹിനിയ്ക്കു 20 ലക്ഷം ഡോളറിലധികം വിലവരും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ ബോംബ് സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

February 15th, 2011

മോസ്‌കോ: റഷ്യയിലെ വടക്കന്‍ കോക്കസസ് നഗരമായ ഡജിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവുമാണ് നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

വസ്ത്രത്തിലൊളിപ്പിച്ച ബോംബുമായെത്തിയ വനിതാ ചാവേര്‍ ഗുബ്‌ദെന്‍ പോലീസ് സ്റ്റേഷനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു 1631 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആദ്യ സംഭവം നടന്ന പോലീസ് പരിശോധന കേന്ദ്രത്തിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ പ്രതിപക്ഷ നേതാവ് മൂസാവി വീട്ടുതടങ്കലില്‍

February 15th, 2011

mousavi-epathram

ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ചൈന കുതിക്കുന്നു
Next »Next Page » റഷ്യയില്‍ ബോംബ് സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine