സെല്‍ ഫോണ്‍ പ്രേമികള്‍ സൂക്ഷിക്കുക

November 26th, 2011

texting-while-driving-epathram

ഡാലസ്: അര്ലിംഗ്ടോന് സിറ്റി കൌണ്സില്‍ ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്‌. താങ്ക്സ് ഗിവിംഗ് അവധി കാലത്തിനു തൊട്ടു മുന്പ് ആയിട്ടാണ് പുതിയ ഉത്തരവ് സിറ്റി പുറപ്പെടുവിച്ചത്. അടുത്ത കാലങ്ങളില്‍ റിപ്പോര്ട്ട് ചെയ്തിട്ടുള്ള വാഹന അപകടങ്ങളില്‍ കൂടുതലും ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതാണ് എന്ന് വിലയിരുത്തുന്നു. പുതിയ ട്രാഫിക് നിയമം ലഘിക്കുന്നവര്ക്ക് 200 ഡോളര്‍ പിഴയാണ് ശിക്ഷ. സെല്‍ ഫോണ്‍ ടെക്സ്റ്റ് ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുവാന്‍ അര്‍ലിംഗ്ടോണ്‍ പോലീസ്‌ അതീവ ജാഗ്രതയിലാണ്.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കയ്‌റോയില്‍ വീണ്ടും മുല്ലപ്പൂ മണം

November 26th, 2011

jasmine-revolution-egypt-epathram

കയ്‌റോ: ദീര്‍ഘ കാലത്തെ ഹുസ്‌നി മുബാറക് യുഗത്തിന് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിനു ശേഷം അധികാരത്തില്‍ കയറിയ പട്ടാള ജനറല്‍മാര്‍ അധികാരം കൈമാറാന്‍ മടിക്കുകയാണെന്നും അധികാരം പൂര്‍ണമായും ജനങ്ങള്‍ക്ക് കൈമാറണം എന്നാവശ്യപ്പെട്ട സമരത്തോടെ തഹ്‌രീര്‍ ചത്വരം വീണ്ടും സജീവമാകുന്നു. ഇടക്കാല ഭരണം നടത്തുന്ന പട്ടാള ജനറല്‍മാര്‍ക്ക് എതിരെയുള്ള ജന രോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയും തഹ്‌രീര്‍ ചത്വരത്തില്‍ പടുകൂറ്റന്‍ പ്രകടനവും പ്രതിഷേധ മാര്‍ച്ചും നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ 41 പേരാണ് ഇവിടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യെമനില്‍ രൂക്ഷമായ പോരാട്ടം

November 26th, 2011

സനാ: യെമന്‍ സമാധാന ഉടമ്പടിക്ക് വക്കിലെത്തി നില്‍ക്കെ തലസ്ഥാനമായ സനായില്‍ വിമതസൈനികരും പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ വീണ്ടും രൂക്ഷ ഏറ്റുമുട്ടല്‍. ജനറല്‍ അലി മൊഹ്‌സെന്‍ അല്‍-അമര്‍ നയിക്കുന്ന വിമത സൈനികരെ നയിക്കുന്നത്. യമന്‍ സുരക്ഷാ സൈനികരെ സാലിയുടെ മരുമകന്‍ യെഹ്യയും നയിക്കുന്നു. ഇവര്‍ തമ്മിലാണ് യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടിയത്. പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയുന്നതിനുള്ള കരാറില്‍ രണ്ടു ദിവസം മുന്‍പ് ഒപ്പുവെച്ചെങ്കിലും യെമനിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ലെന്നാണ് ഏറ്റുമുട്ടല്‍ സൂചിപ്പിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി യുടെ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു

November 26th, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: മ്യാന്മാറിലെ ജനാധിപത്യ പോരാളിയായ ഔങ് സാന്‍ സൂ ചി യും രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. എല്‍. ഡി. യും മ്യാന്‍മറിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) നേതാക്കള്‍ ഔദ്യോഗികമായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. 50 വര്‍ഷത്തിനുള്ളില്‍ ആദ്യമായി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ മ്യാന്‍മറില്‍ എത്തുന്നതിന്‌ മുമ്പാണ് സൂ ചി യുടെ പാര്‍ട്ടി അപേക്ഷ നല്‍കിയത്. ബുധനാഴ്ചയാണ് ഹില്ലരി ക്ലിന്റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ജയിലില്‍ കിടന്നിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂ ചി യുടെ പാര്‍ട്ടിയായ എന്‍. എല്‍. ഡി. 2010 നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സൂ ചി യെ മത്സര രംഗത്തു നിന്നും തടയുന്നതിനാണ് സൈന്യം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യമനില്‍ അധികാര കൈമാറ്റ ഉടമ്പടി

November 24th, 2011

വാഷിംഗ്ടണ്‍: യെമനില്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്ന അധികാര കൈമാറ്റ ഉടമ്പടിയെ അമേരിക്ക സ്വാഗതം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റത്തിന് വേദിയൊരുക്കിയതില്‍ യെമന്‍ ഭരണകൂടത്തെയും പ്രതിപക്ഷ കക്ഷികളെയും പ്രശംസിക്കുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.ഈ ഉടമ്പട യെമന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായക ചവിട്ടുപടിയാകുമെന്നും, കലാപത്തില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സുതാര്യത നടപ്പിലാക്കണമെന്ന് യെമനിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായും മാര്‍ക്ക് ടോണര്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍

November 23rd, 2011

mahmoud-ahmadinejad-epathram

ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ്‌ വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ്‌ “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്‌. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.

ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.

ഇത്തരം നടപടികള്‍ക്ക്‌ മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല: അസദ്

November 21st, 2011

ദമാസ്കസ്: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദ് വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ആഭ്യന്തര യുദ്ധമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ് എന്ന് ബഷാര്‍ ആസാദ്‌ തന്നെ സമ്മതിക്കുന്നു. പക്ഷെ രാജ്യത്തിനെതിരെ ആയുധമെടുത്തിരിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കുമെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപരോധം ഒഴിവാക്കാന്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് നല്‍കിയ അന്തിമ സമയം ശനിയാഴ്ച രാത്രി അവസാനിച്ചതിന് ശേഷമാണ് അസദിന്റെ ഈ പ്രഖ്യാപനം. പ്രശ്നത്തിന് നയതന്ത്ര പരിഹാരം കാണാനാണ് ഇപ്പോഴും അറബ് ലീഗ് ശ്രമം. സമാധാന ഉടമ്പടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിറിയ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അറബ് ലീഗ് തള്ളിയിട്ടുണ്ട്. 500 നിരീക്ഷകര്‍ക്കു പകരം 40 പേരെ സ്വീകരിക്കാമെന്ന നിര്‍ദ്ദേശമാണ് നിരാകരിച്ചിരിക്കുന്നത്. എന്നാല്‍ ദമാസ്കസില്‍ പോരാട്ടം രൂക്ഷമായതായാണ് റിപ്പോര്‍ട്ട് സൈനിക വെടിവെപ്പിലും മറ്റും ശനിയാഴ്ച 27 പേരാണ് കൊല്ലപ്പെട്ടു. കൂറുമാറിയ സൈനികരുടെ സഹായത്തോടെ പ്രക്ഷോഭകര്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ദമസ്കസില്‍ ഭരണകക്ഷിയുടെ കെട്ടിടത്തിന് നേരെ ഗ്രനേഡാക്രമണമുണ്ടായി. മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായാണ് തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഹമായില്‍ രഹസ്യാന്വേണ ഉദ്യോഗസ്ഥരുടെ കാറിന് നേരെ കൂറുമാറിയ സൈനികര്‍ നടത്തിയ ഒളിയാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

എന്നാല്‍ സിറിയയിലെ ബാഹ്യ സൈനിക ഇടപെടല്‍ ഗള്‍ഫ്‌ മേഖലയെ മുഴുവന്‍ അപകടത്തിലാക്കുമെന്നാണ് അറബ് നേതാക്കളുടെ വിലയിരുത്തപ്പെടുന്നത്‍. സിരിയക്കെതിരെ ഉപരോധ മേര്‍പ്പെടുത്തുന്നതിനോട് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യതാസമുണ്ട്. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ സിറിയ തത്വത്തില്‍ അംഗീകരിച്ച സ്ഥിതിക്ക് കൂടുതല്‍ ശക്തമായ നിലപാടിലേക്ക് പോകാതെ നയതത്രപരമായി കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാകും ഗള്‍ഫ്‌ മേഖലക്ക് നല്ലതെന്ന അഭിപ്രായവും അറബ് ലീഗില്‍ ഉയര്‍ന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃപരിശോധിക്കും: ഇറാന്‍

November 21st, 2011

ali-larijani-epathram

ടെഹ്റാന്‍: ഇറാന്‍റെ ആണവോര്‍ജ പരിപാടിയെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ശാസിച്ച സാഹചര്യത്തില്‍ യു. എന്‍ ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ അലി ലാരിജാനിയാണു ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക നീക്കങ്ങളെ മാത്രം സസൂക്ഷ്മം നിരീക്ഷിക്കുന്ന നടപടിയുമായി യോജിച്ചു പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠ്യേനയാണ് ഏജന്‍സി പാസാക്കിയത്. അതേസമയം ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം അറബ് ലീഗ് തള്ളി

November 21st, 2011

arab-league-epathram

ദമാസ്കസ്: ജനങ്ങള്‍ക്കു നേരെയുളള സര്‍ക്കാരിന്‍റെ അക്രമം അവസാനിപ്പിക്കണമെന്ന സിറിയക്ക്‌ നല്‍കിയ അന്ത്യശാസനം അറബ് ലീഗിന്‍റെ അവസാനിച്ച നിലക്ക് സമാധാന ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന സിറിയയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അറബ് ലീഗ് വ്യക്തമാക്കി. അന്ത്യശാസനത്തിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. 500 അംഗ നിരീക്ഷകരെ സിറിയയിലേക്ക് അയക്കുമെന്ന അറബ് ലീഗ് നിര്‍ദേശം പിന്‍വലിക്കണമെന്നു സിറിയ ആവശ്യപ്പെട്ടു. എന്നാല്‍ അറബ് ലീഗ് ആവശ്യം തളളി. ജനങ്ങള്‍ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 3,500 കവിഞ്ഞതോടെയാണ് അറബ് ലീഗ് ശക്തമായ നടപടിയുമായി മുന്നോട്ടു പോയത്‌. ജനവാസ കേന്ദ്രങ്ങളില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെ അറബ് ലീഗ് മുന്നോട്ടു വച്ച ഉടമ്പടികള്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരുകയയാണ്. ഇതിനെ തുടര്‍ന്ന് സിറിയയെ അറബ് ലീഗില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തെ അന്ത്യശാസനവും നല്‍കിയത്. എന്നാല്‍ പ്രസിസന്ധി തുടരുന്ന സാഹചര്യത്തില്‍ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച കെയ്റോയില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രശ്നം ദമാസ്കസില്‍ പരിഹരിക്കാനായില്ലെങ്കില്‍ സിറിയയ്ക്കെതിരേ കടുത്ത നടപടികളിലേക്കു പോകാനാണു നീക്കം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

November 20th, 2011

tolstoy-epathram

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാള്‍സ്ട്രീറ്റ്‌ സമരം നിരവധി പേര്‍ അറസ്റ്റില്‍
Next »Next Page » ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം അറബ് ലീഗ് തള്ളി »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine