ബെര്‍ലുസ്കോണി പടി ഇറങ്ങും

November 9th, 2011

silvio-berlusconi-epathram

റോം : വിവാദ നായകന്‍ സില്‍വിയോ ബെര്‍ലുസ്കോണി ഇറ്റലി പ്രധാനമന്ത്രി സ്ഥാനം ഒഴിയും. ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റ് അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തതോടെ ഇനിയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് ആവില്ല എന്നാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജ്യോര്‍ജിയോ നപോളിറ്റാണോ അറിയിച്ചത്‌. ബെര്‍ലുസ്കോണി സ്ഥാനം ഒഴിയുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി താന്‍ മുന്നോട്ട് പോവും എന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഒട്ടേറെ ലൈംഗിക വിവാദങ്ങളിലെ നായകനാണ് 75കാരനായ സില്‍വിയോ ബെര്‍ലുസ്കോണി. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണി ക്കെതിരേയുള്ളത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു

November 3rd, 2011

ahmet-davutoglu-epathram

ഇസ്താംബുള്‍ : ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇന്ത്യയോട്‌ മാപ്പ് പറഞ്ഞു. ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ തുര്‍ക്കി മാപ്പ് പറയുന്നു എന്ന് തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി അഹമെറ്റ്‌ ദവുതോഗ്ലു പറഞ്ഞു. ഇസ്താംബുള്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ തുര്‍ക്കി വിദേശ കാര്യ മന്ത്രിയെ ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ തുര്‍ക്കിയുടെ പ്രധാന മന്ത്രി കാശ്മീര്‍ പ്രശ്നം പരാമര്ശിച്ചതിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി തങ്ങളുടെ പരാമര്‍ശം ഒരു തരത്തിലും പ്രശ്നത്തെ ആഗോളവല്ക്കരിക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍

November 2nd, 2011

domestic-violence-epathram

ലണ്ടന്‍ : മാസങ്ങളോളം ഭാര്യയ്ക്ക് രഹസ്യമായി ഭക്ഷണത്തില്‍ സ്റ്റിറോയ്ഡ് കലര്‍ത്തി നല്‍കിയ പ്രവാസി ഇന്ത്യാക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഭാര്യയുടെ തൂക്കം വര്‍ദ്ധിപ്പിക്കുകയും അതോടെ ഭാര്യയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ആവുകയും ചെയ്യാനാണത്രെ ദല്‍വാര സിംഗ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ വര്ഷം നവംബര്‍ മുതല്‍ ജനുവരി വരെ ഇയാള്‍ തുടര്‍ച്ചയായി ഭാര്യയുടെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി. ഇതേ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ക്രമാതീതമായി രോമം വളരുകയും ദേഹം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തനിക്ക്‌ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ട ഭാര്യയോട്‌ അകാരണമായ ആശങ്കയാണ് ഇത് എന്ന് പറഞ്ഞ് ഇയാള്‍ വിലക്കുകയും ചെയ്തു. ഒരു നാള്‍ ഇയാള്‍ രഹസ്യമായി മുറിയില്‍ ഇരുന്ന് മരുന്ന് കലര്‍ത്തുന്നത് മകള്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലില്‍ ഒരു അലമാരി നിറയെ സ്റ്റിറോയ്ഡുകള്‍ കണ്ടെടുത്തു. ഈ വിവരം പോലീസിനെ വിളിച്ചു പറഞ്ഞതോടെയാണ് ദല്‍വാര സിംഗ് പോലീസ്‌ പിടിയിലായത്‌.

ഇയാളെ ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. ഒരു വര്ഷം തടവ്‌ ശിക്ഷ കോടതി വിധിച്ചുവെങ്കിലും ഇത് രണ്ടു വര്‍ഷത്തേക്ക് ഒഴിവാക്കി ഇയാളെ ഒരു പെരുമാറ്റ ദൂഷ്യ നിവാരണ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനാണ് കോടതി തീരുമാനിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

October 31st, 2011

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവനിലയം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 30 വര്‍ഷം വേണം

October 31st, 2011

plutonium in fukushima-epathram
ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന  ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക്‌ പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെവന്‍ ബില്യന്‍ത് ബേബിയായി ഡാനികയെത്തി ലോകജനസംഖ്യ 700 കോടി

October 31st, 2011

കൂടുതല്‍ »»

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിലെ ഖനിയില്‍ വീണ്ടും സ്‌ഫോടനം; 29 മരണം

October 30th, 2011

CHINA-COAL_MINE-epathram

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. ഹുനാന്‍ പ്രവശ്യയിലെ കല്‍ക്കരി ഖനിയില്‍ ആണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയിലാണ്. 35 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വാതകചോര്‍ച്ച മൂലമാണ് സ്ഫോടനം ഉണ്ടായത്.

ചൈനയിലാണ് ലോകത്ത്‌ ഏറ്റവുമധികം ഖനി അപകടങ്ങള്‍ സംഭവിക്കുന്നത്. 2010ല്‍ വ്യത്യസ്ത ഖനി അപകടങ്ങളിലായി 2,433 പേരാണ് മരിച്ചത്.  അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഖനികള്‍ അടച്ചുപൂട്ടിയതോടെ അപകടങ്ങളുടെ എണ്ണത്തില്‍  കുറവുണ്ടായിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1947ലെ യു.എന്‍ പരിഹാര നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് അബദ്ധമായി: മഹ്മൂദ് അബ്ബാസ്

October 29th, 2011

mahmoud-abbas-epathram

തെല്‍അവീവ്: ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1948 ഓടെ ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിപ്പിച്ച് അറബികള്‍ക്കും യഹൂദര്‍ക്കും പ്രത്യേകം രാഷ്ട്രമെന്ന നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് വലിയ അബദ്ധമായിരുന്നുവെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.   ഇസ്രായേലിലെ ചാനല്‍ 2 ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അസാധാരണമായ പ്രസ്താവന നടത്തിയത്. 1947 ലാണ് ഈ നിര്‍ദേശം യു എന്‍ മുന്നോട്ടു വെച്ചത്,  എന്നാല്‍, ഭൂരിപക്ഷം വരുന്ന അറബ് ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണിതെന്ന് ആരോപിച്ച് അറബ് നേതൃത്വം ഈ നിര്‍ദേശം അംഗീകാരിക്കാന്‍ തയ്യാറായില്ല. പിന്നീട്, അധിനിവേശത്തിലൂടെ ഇസ്രായേല്‍ പ്രദേശം കൈയടക്കുകയായിരുന്നു. അക്കാലത്ത്, അറബ് നേതൃത്വം കാണിച്ച അബദ്ധത്തിന് 64 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ തങ്ങളെ ശിക്ഷിക്കുകയാണോ എന്നും അബ്ബാസ് ചോദിച്ചു. 2008ല്‍ യഹൂദ് ഒല്‍മെര്‍ട്ടുമായി സമാധാന കരാറിനടുത്തെത്തിയതാണെന്നും എന്നാല്‍  അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് പദവി ഒഴിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി, അബ്ബാസ് വെളിപ്പെടുത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴു യു എസ്‌ സൈനികരടക്കം 11മരണം
Next »Next Page » ചൈനയിലെ ഖനിയില്‍ വീണ്ടും സ്‌ഫോടനം; 29 മരണം »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine