പാക്കിസ്ഥാനില്‍ പ്രളയം: 88 പേര്‍ മരിച്ചു

September 6th, 2011

pakistan floods-epathram

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി‍. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.  കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ്‌ പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്‌. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്  പറഞ്ഞു‍. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ്‌ പ്രവിശ്യയില്‍ 1500 പേര്‍ക്ക്‌ ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്‌. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടിയേറ്റ പാമ്പ് ആസ്പത്രിയില്‍

September 5th, 2011
snake-epathram
ന്യൂയോര്‍ക്ക്: മദ്യപിച്ച് “പാമ്പായ“ മനുഷ്യന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടെല്ലിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.  പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മദ്യപിച്ചു ലക്കു കെട്ട ഡേവിഡ് സെങ്ക് എന്ന അമ്പത്തിനാലുകാരന്‍ ആണ് താന്‍ വളര്‍ത്തിയിരുന്ന പാമ്പിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്പിച്ചത്. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍ക്കാരും മറ്റും വന്നു നോക്കുകയായിരുന്നു. ഡേവിഡ് മദ്യലഹരിയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ലക്കില്ലാതെ കിടക്കുന്ന ഡേവിഡിനേയും പരിക്കേറ്റ പാമ്പിനേയും പോലീസ് വീട്ടിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് പരിക്കേറ്റ പാമ്പിനെ ഉടനെ ആസ്പത്രിയിലേക്ക് മാറ്റി.പാമ്പിനെ ഉപദ്രവിച്ചതിന്റെ പേരില്‍ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്ത്  കേസെടുക്കുകയും ചെയ്തു. അമേരിക്കയില്‍ “പെറ്റ്സിനെ” ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മദ്യലഹരിയില്‍ താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ലെന്നാണ് ഡേവിഡിന്റെ ഭാഷ്യം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

September 3rd, 2011

trade-center-attack-epathram

വാഷിംഗ്‌ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ യുഎസ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ്‌ വിദേശ കാര്യമന്ത്രാലയം ആണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്‌.  യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക്‌ ഈ സമയത്ത്‌ ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ്‌ പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച്‌ അറിയുന്നതിനായി യു.എസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന്‌ പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന്‌ അധികൃതര്‍ പറയുന്നു.

2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐറീന്‍: അമേരിക്കയില്‍ 18 മരണം

August 29th, 2011

West-Virginia-Hurricane-Irene-epathram
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, മെരിലാന്‍ഡ്‌ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ്‌ ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്‌. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ്‌ പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കണക്‌ടികട്ട്‌, ചെസ്‌റ്റര്‍ഫീല്‍ഡ്‌ കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്‌, ഡെലവാര എന്നിവിടങ്ങളിലാണ്‌ ഐറീന്‍ വലിയ നാശം വിതച്ചത്‌. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ലേക്ക്‌ ഡാമിന്‌ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന്‌ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ അവിടെനിന്ന്‌ ഒഴിപ്പിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ബോംബാക്രമണം : 29 പേര്‍ കൊല്ലപ്പെട്ടു

August 29th, 2011

iraq-explosion-epathram

ബാഗ്ദാദ് : ബാഗ്ദാദിലെ ഏറ്റവും വലിയ സുന്നി പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന 29 പേര്‍ കൊല്ലപ്പെട്ടു. ഇറാഖി പാര്‍ലമെന്റ്‌ അംഗം ഖാലിദ്‌ അല്‍ ഫഹ്ദാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പടിഞ്ഞാറേ ബാഗ്ദാദിലെ അല്‍ ജാമിയ പ്രദേശത്തെ ഉം അല്‍ ഖുറ പള്ളിയിലാണ് മനുഷ്യ ബോംബായി വന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

ആക്രമണത്തിന് പുറകില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഇത്തരം ചാവേര്‍ ആക്രമണങ്ങള്‍ അല്‍ ഖായിദയുടെ ആക്രമണ രീതിയാണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് വരെ ഒരു ഭീകര പ്രസ്ഥാനങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ ഗ്രനേഡ്‌ അക്രമം 53 പേര്‍ കൊല്ലപ്പെട്ടു

August 26th, 2011

mexico-grenade-attack-epathram

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോന്‍ടെറോയ്‌ കാസിനോ റോയല്‍ ഹോട്ടലില്‍ ഉണ്ടായ ഗ്രനേഡ്‌ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ കാസിനോ റോയല്‍ ഹോട്ടലിനു മുന്നില്‍ വാഹനത്തില്‍ എത്തിയ അക്രമി സംഘം കെട്ടിടത്തിനു നേരെ ഗ്രനേഡ്‌ തൊടുത്തു വിടുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്ന് സി. എന്‍ ‍. എന്‍ റിപ്പോട്ട് ചെയ്യുന്നു. തീവ്രവാദി അക്രമമാണ് എന്നാണു പ്രാഥമിക നിഗമനം. മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപോ കാല്‍ബെറോണ്‍ സംഭാത്തെ പറ്റി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

August 26th, 2011

naoto-kan-epathram

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി നവാറ്റോ കെന്‍ രാജിവേക്കുന്നതായി പ്രഖ്യാപിച്ചു. ജപ്പാന്‍ റേറ്റിങ്ങില്‍ താഴേക്ക്‌ പോയതും സുനാമിക്ക് ശേഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്ക്‌ കഴിയാതെ പോയി എന്ന വിമര്‍ശനത്താല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ തന്നെ അദ്ദേഹം രാജിക്കൊരുങ്ങിയിരുന്നു. ജനസമ്മിതിയില്‍ വളരെ താഴേക്ക്‌ പോയതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നു തന്നെ അദ്ദേഹത്തിനു വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഈ അഴച്ചയില്‍ തന്നെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ വക്താവ് അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റ്, ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

August 26th, 2011

Irene-hurricane-epathram

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌
Next »Next Page » ജപ്പാന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine