ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക

May 2nd, 2011

osama-bin-laden-epathram

വാഷിംഗ്ടണ്‍ : വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്ന ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു വധിച്ചു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഇന്ന് അതിരാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ “നീതി നടപ്പായി” എന്നാണ് ഇത് സംബന്ധിച്ച് ഒബാമ പറഞ്ഞത്‌.

ഏതാനും നാള്‍ മുന്‍പ്‌ തന്നെ രോഗ ബാധിതനായി മരണപ്പെട്ട ബിന്‍ ലാദന്റെ മരണ വിവരം അമേരിക്ക രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പ്‌ നേരിടുന്ന ബരാക്‌ ഒബാമയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു നാടകമാണ് ഈ അമേരിക്കന്‍ സൈനിക നാടകം എന്നും ആരോപണമുണ്ട്.

ഇത് ഒരു വന്‍ നേട്ടമാണ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ പ്രതികരിച്ചത്‌. എത്ര നാള്‍ കഴിഞ്ഞാണെങ്കിലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ സംഭവത്തോടെ അമേരിക്ക ഭീകരതയ്ക്കെതിരെ നല്‍കിയത് എന്ന് ബുഷ്‌ ചൂണ്ടിക്കാട്ടി.

ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുദ്ധം നിര്‍ത്താന്‍ ഒബാമയ്ക്ക് ഗദ്ദാഫി കത്തയച്ചു

April 7th, 2011

gaddafi-epathram

വാഷിംഗ്ടണ്‍ : ലിബിയക്ക് നേരെ സഖ്യ കക്ഷികള്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ലിബിയന്‍ നേതാവ് ഗദ്ദാഫി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയ്ക്ക്‌ കത്തയച്ചു. തെരഞ്ഞെടുപ്പിന് തയ്യാര്‍ എടുക്കുന്ന ഒബാമയ്ക്ക്‌ വിജയാശംസകള്‍ നേരാനും കത്തില്‍ ഗദ്ദാഫി മറന്നില്ല.

ഒരു തെറ്റായ നടപടിയ്ക്കെതിരെ ധീരമായ നിലപാട്‌ എടുക്കാന്‍ താങ്കള്‍ മടി കാണിക്കില്ല എന്ന് കത്തില്‍ ഗദ്ദാഫി ഒബാമയോട് പറയുന്നു. ലോക സമാധാനത്തിനും, ഭീകരതയ്ക്ക് എതിരെയുള്ള സഹകരണത്തിനും നാറ്റോ സേനയെ ലിബിയയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ഗദ്ദാഫി പറയുന്നു. സഖ്യ സേനയുടെ ആക്രമണം തങ്ങളെ മാനസികമായാണ് കൂടുതല്‍ തളര്‍ത്തിയത്. മിസൈലുകളും യുദ്ധ വിമാനങ്ങള്‍ കൊണ്ടും ജനാധിപത്യം കൊണ്ട് വരാന്‍ ആവില്ല. തങ്ങളുടെ യഥാര്‍ത്ഥ ശത്രു അല്‍ ഖാഇദ ആണെന്നും ഗദ്ദാഫി ചൂണ്ടിക്കാട്ടി.

നേരത്തെ ഗദ്ദാഫിയെ പേപ്പട്ടി എന്നു വിളിച്ച റൊണാള്‍ഡ്‌ റീഗന്‍ ലിബിയയെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ലിബിയയ്ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു

March 24th, 2011

japanese-exports-epathram

ടോക്യോ : ആണവ വികിരണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമേരിക്ക നിരോധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മറ്റു രാജ്യങ്ങളും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊക്ക കോളയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി

February 16th, 2011

coca-cola-secret-recipe-7x-epathram

വാഷിംഗ്ടണ്‍: യുഎസിലെ അറ്റ്‌ലാന്റയില്‍ ഉരുക്കു നിലവറയില്‍ 24 മണിക്കൂര്‍ കനത്ത കാവലിലും സൂക്ഷിച്ചിരുന്ന കൊക്ക കോളോയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി. വാണിജ്യ ലോകത്തെ ആണവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക രുചിക്കൂട്ടാണ് ദിസ് അമേരിക്കന്‍ ലൈഫ് എന്ന വെബ്‌സൈറ്റ് പുറത്തു വിട്ടത്.

രഹസ്യ ഫോര്‍മുല രേഖപ്പെടുത്തിയ പുസ്തകത്താളിന്റെ 1979ല്‍ പകര്‍ത്തിയ ചിത്രം വെബ്‌സൈറ്റിനു ലഭിച്ചതോടെയാണ് 125 വര്‍ഷമായി കൊക്കകോള പരമര ഹസ്യമായി സൂക്ഷിച്ചിരുന്ന പാചകക്കൂട്ട് പുറത്തായത്. ജോണ്‍ പെംബര്‍ടന്‍ 1886 മേയിലാണ് കോക്ക കോള തുടങ്ങിയത്. വെബ്‌സൈറ്റിനു ലഭിച്ച ചിത്രത്തിലെ പുസ്തകത്താളില്‍ കൊക്ക കോളയുടെ പാചകക്കൂട്ടും അവ ഉപയോഗിച്ച് എങ്ങനെ കോള തയാറാക്കമെന്നുള്ള പാചക വിധിയും വ്യക്തമാക്കുന്നുണ്‌ടെന്ന് വെബ്‌സൈറ്റ് പറയുന്നു. കോക്ക കോളയില്‍ 90% വെള്ളമാണ്. പിന്നെയുള്ള പാചകക്കൂട്ടില്‍ ഏഴാമതായി രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങളെ വാണിജ്യ ലോകം ഇതുവരെ ‘7 എക്‌സ്’ എന്ന പേരിലാണ് കേട്ടിരുന്നത്. ഓറഞ്ചു നീര്, നാരങ്ങാ നീര്, കൊത്തമല്ലി സത്ത്, കറുവപ്പട്ട സത്ത്, ആല്‍ക്കഹോള്‍, നട്‌മെഗ് ഓയില്‍, നിരോലി എന്നിവയാണ് ‘7 എക്‌സ്’ ഘടകങ്ങള്‍.

ഈ പാചകക്കൂട്ട് ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌

February 11th, 2011

wikileaks-mirror-servers-epathram

ലണ്ടന്‍ : ഇറാഖ്‌ ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക് ചെനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി വിക്കിലീക്ക്സ്‌ വെളിപ്പെടുത്തി

തന്റെ ഉപദേശങ്ങള്‍ ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക്‌ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക്‌ ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക്‌ അമേരിക്കയ്ക്ക് മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റേഡിയോ ടാഗ് : ശിക്ഷ നല്‍കേണ്ട കുറ്റം എന്ന് വയലാര്‍ രവി

January 30th, 2011

vayalar-ravi-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ റേഡിയോ ടാഗ് ധരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത് താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും എന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് നയതന്ത്ര തലത്തില്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല?

January 29th, 2011

hosni-mubarak-barak-obama-epathram

കൈറോ : ഈജിപ്റ്റ്‌ കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ്‌ തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക്‌ അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ്‌ തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക്‌ താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.

എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത്‌ ചെയ്തിട്ടുണ്ട്. ഈജിപ്റ്റ്‌ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.

അറബ് ലോകത്ത്‌ അമേരിക്കയുടെ  ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക്‌ മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ്‌ കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമ്യം ലഭിച്ചിട്ടും അസ്സാന്ജെ ജയിലില്‍

December 15th, 2010

julian-assange-wikileaks-cablegate-epathram

ലണ്ടന്‍: സ്ത്രീ പീഠനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെയ്ക്ക് ബ്രിട്ടനിലെ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,40,000 പൌണ്ട് കോടതിയില്‍ കെട്ടി വെയ്ക്കുകയും, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്യണം എന്നിവ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ജയിലില്‍ തന്നെ തുടരേണ്ടി വരും. 48 മണിക്കൂറിനകം ഇവരുടെ അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.

അസ്സാന്ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്സ് പുറത്തു വിടുന്ന രേഖകള്‍ അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിക്കിലീക്സിന്റെ പുതിയ വെബ് സൈറ്റില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

28 of 371020272829»|

« Previous Page« Previous « സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി
Next »Next Page » ഇറാനില്‍ ചാവേര്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine