ഷാവേസ് ജനാധിപത്യത്തെ അടിച്ചൊതുക്കുന്നു: നോം ചോംസ്കി

July 4th, 2011

noam-chomsky-hugo-chavez-epathram

വാഷിങ്ടണ്‍: അമിതാധികാരം കൈയടക്കി വെയ്ക്കുന്ന ഹ്യൂഗോ ഷാവേസ് വെനസ്വേലന്‍ ജനാധിപത്യത്തെ അടിച്ചൊതുക്കി ഭരണം നിലനിര്‍ത്തുകയാണെന്ന് പ്രശസ്ത ഭാഷാ പണ്ഡിതനും  ഹ്യൂഗോ ഷാവേസിന്‍റെ പാശ്ചാത്യ ലോകത്തെ ഉറ്റ സുഹൃത്തായിരുന്ന നോം ചോംസ്‌കി പറയുന്നു. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോഴും ഭരണാധികാരം മുഴുവന്‍ തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ഇട വരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഷാവേസിനെ വിമര്‍ശിക്കാന്‍ ചോംസ്‌കിയെ പ്രേരിപ്പിച്ചത്.

വെനസ്വേലയില്‍ തടങ്കലിലുള്ള മരിയ ലൂര്‍ദ് അഫ്യൂണി എന്ന ജഡ്ജിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് ചോംസ്‌കി ഷാവേസിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന വനിതാ ജഡ്ജി കടുത്ത പീഡനങ്ങള്‍ക്കി രയായതായി ചോംസ്‌കിയുടെ കത്തില്‍ പറയുന്നു. അവര്‍ക്ക് ന്യായമായ വിചാരണ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്നും 12 വര്‍ഷമായി അധികാര ത്തിലിരിക്കുന്ന ഷാവേസ് നീതി ന്യായ വ്യവസ്ഥയെ ഭീഷണിയുടെ തടങ്കലിലാക്കി യിരിക്കുകയാണെന്നും ചോംസ്‌കി പറഞ്ഞു. മനുഷ്യാവകാശ ങ്ങളുയര്‍ത്തി പ്പിടിച്ച് ജഡ്ജിക്ക് മാപ്പ് നല്കാന്‍ ഷാവേസ് തയ്യാറാകണമെന്ന് ചോംസ്‌കി ആവശ്യപ്പെട്ടു.  

ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായ ചോംസ്‌കി ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനായ അമേരിക്കക്കാരനാണ്. അമേരിക്കയിലെ ഏറ്റവും വലിയ സുഹൃത്തായാണ് വെനസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്‍റായ ഷാവേസ് അദ്ദേഹത്തെ കണ്ടിരുന്നത്. ചോംസ്‌കിയുടെ പുസ്തകം ഉയര്‍ത്തി പ്പിടിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഷാവേസ് നടത്തിയ തീപ്പൊരി പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു. വെനസ്വേലയില്‍ ചോംസ്‌കിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയ ഷാവേസ്, അദ്ദേഹത്തെ തന്റെ രാജ്യത്തെ അംബാസഡര്‍ ആക്കണമെന്ന് വരെ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോകയുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ ഹ്രസ്വ കാലത്തേക്ക് മാത്രമല്ലാതെ ഭരണാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്ന് വെനസ്വേലയിലെ രാഷ്ട്രീയ സ്ഥിതിയെ പ്പറ്റി പരാമര്‍ശിച്ചു കൊണ്ട് ചോംസ്‌കി പറഞ്ഞു. ”രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഭീഷണി നേരിടുകയാണ് വെനസ്വേല എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണിയില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ലാറ്റിനമേരിക്കന്‍ ഐക്യത്തിനും വേണ്ടി ചാവേസ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്വേച്ഛാധിപത്യ സാധ്യത ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. അതിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു” – ഒബ്‌സര്‍വറി’ന് നല്കിയ അഭിമുഖത്തില്‍ ചോംസ്‌കി പറഞ്ഞു.  അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ക്യൂബയില്‍ വിശ്രമത്തിലാണ് ചാവേസ് ഇപ്പോള്‍. ചാവേസിന്റെ അസുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചോംസ്‌കി, അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയെ അമ്പരപ്പിച്ച് ആമകള്‍ റണ്‍വേ കൈയേറി

July 1st, 2011

turtles-epathram

ന്യൂയോര്‍ക്ക്: ആമകള്‍ റണ്‍വേ കൈയേറിയാതിനാല്‍ വിമാന സര്‍വീസ് തടസ്സപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ജോണ്‍ എഫ്‌ കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേയിലാണ്‌ ആമകള്‍ അനധികൃതമായി കൈയേറ്റം നടത്തിയത്‌. മുട്ട ഇടാനായിരുന്നു നൂറു കണക്കിന്‌ ആമകള്‍ റണ്‍വേ കൈയ്യേറിയത്. രാവിലെ വിമാനത്താവള ജീവനക്കാര്‍ നോക്കുമ്പോള്‍ വിമാനത്തിന്‌ സഞ്ചരിക്കാന്‍ കഴിയാത്തവിധം റണ്‍വേ ആമകളാലും അവരിട്ട മുട്ടകളാലും നിറഞ്ഞിരിക്കുന്നു. ഇതേ തുടര്‍ന്ന്‌ നിരവധി വിമാന സര്‍വീസുകള്‍ നടത്താനായില്ല. ഒടുവില്‍ ഈ ആമകളെയെല്ലാം ഒഴിപ്പിച്ച്‌ റണ്‍വേ വൃത്തിയാക്കിയാണ്‌ വിമാന സര്‍വീസ്‌ പുനരാരംഭിച്ചത്‌.

നിരവധി ഇടങ്ങളില്‍ അധിനിവേശം നടത്തിയിട്ടുള്ള അമേരിക്കയ്ക്ക്‌ ആമകളുടെ ഈ അധിനിവേശം അമ്പരപ്പുണ്ടാക്കി. ”പാതകളെ കുറിച്ച് മുയലുകളെക്കാളേറെ ആമകള്‍ക്ക് പറയാനുണ്ട് ” എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ ആമകള്‍ കേട്ടിരിക്കുമോ? ഇവിടെ മുട്ടയിടാന്‍ ആമകള്‍ പാതകളെ തന്നെ തെരഞ്ഞെടുത്തത് യാദൃശ്ചികമാകാം. പണ്ടൊരു ഓട്ട മത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ചതോടെയാണ് നാം ആമയുടെ വേഗതയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആമകളുടെ ആവാസത്തെ പറ്റി ഇനിയും നാം കാര്യമായി ചിന്തിച്ചോ എന്ന ചോദ്യമാണ് ഈ കയ്യേറ്റങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭൂമി മനുഷ്യന്റെ മാത്രമല്ല എന്ന പ്രാഥമിക പാഠം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ആകുമോ ആമകളുടെ ഈ കയ്യേറ്റം?

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ വിരുദ്ധ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നു?

July 1st, 2011

hugo-chavez-epathram

കരാകാസ്‌ : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്‌ അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.

12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ്‌ ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.

അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ്‌ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.

ആരോഗ്യം വീണ്ടെടുത്ത്‌ കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ്‌ കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം കണ്ടു, അമേരിക്കയ്ക്ക്‌ ആശങ്ക

June 29th, 2011

iran-missile-test-epathram

ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ്‌ മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ്‌ റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 60 പേര്‍ മരിച്ചു

June 25th, 2011

kabul-bomb-explosion-epathram

കാബൂള്‍: കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലോഗാര്‍ പ്രവശ്യയിലെ ആസ്പത്രിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസത്തോടെ സൈന്യത്തിന്റെ പിന്‍വാങ്ങലിന് കളമൊരുങ്ങുമെന്നും ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിതിനു തൊട്ടു പിറകെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്.

ഒസാമ ബിന്‍ ലാദനെ വധിച്ചതോടെ അല്‍ഖ്വെയ്ദയുടെ ശക്തി ക്ഷയിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ ബിന്‍ ലാദനെ പിടികൂടിയ സമയത്ത് അമേരിക്കന്‍ സൈന്യത്തിന് ലഭിച്ചിരുന്നുവെന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌

June 21st, 2011

ട്യുണീസ്‌: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ്‌ ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന്‌ ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ  വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു.  കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന്‌ സൗദി ഭരണകൂടത്തോട്‌ ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും നാറ്റോയുടെ വ്യോമാക്രമണം

June 21st, 2011

ട്രിപ്പോളി: കിഴക്കന്‍ ട്രിപ്പോളിയില്‍ പ്രാന്തത്തിലെ അരാഡയിലെ ജനവാസ കേന്ദ്രത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന്  പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു ലിബിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്  നാറ്റോ സേന  മിസൈല്‍ പതിച്ചത്. അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്ന മൂന്നു നിലയുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്‌ട്‌. സൈനികകേന്ദ്രങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളൂ എന്നവകാശപ്പെടുന്ന നാറ്റോ സേന തുടര്‍ച്ചയായി രണ്ടാം തവണയാണ് സിവിലിയന്‍മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നു നാറ്റോ വക്താവ്‌ അറിയിച്ചതിനു പിറകെയാണ് ഈ ആക്രമണവും. സാധാരണ പൗരന്മാരുടെ വസതി ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണം പാശ്ചാത്യരാജ്യങ്ങളുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന്‌ വിദേശമന്ത്രി ഖാലിദ്‌ കെയിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നാശനഷ്ടങ്ങള്‍ നേരില്‍ക്കാണാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വീടിനു നേരെ നാറ്റോ ആക്രമണം

June 17th, 2011

nato-attacks-gaddafi-epathram

ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ്‌ അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്‌. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്‌. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്‌.

മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന്‌ എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയില്‍ നാറ്റോ ആക്രമണം

June 8th, 2011

libya-attacked-epathram

ട്രിപ്പോളി : അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ നാറ്റോ യുദ്ധ വിമാനങ്ങള്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ചൊവ്വാഴ്ച വന്‍ തോതില്‍ ബോംബ്‌ വര്ഷം നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ സൈനിക നീക്കത്തില്‍ നാറ്റോ വിമാനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ബോംബ്‌ ആക്രമണങ്ങള്‍ നടത്തി. ഇത്തരം വ്യോമാക്രമണങ്ങള്‍ നേരത്തെ രാത്രി കാലങ്ങളില്‍ മാത്രമേ നടന്നിരുന്നുള്ളൂ.

മരണം വരെ തങ്ങള്‍ ജന്മനാട്ടില്‍ തുടരുക തന്നെ ചെയ്യും എന്ന് ഒരു പൊതു പ്രഖ്യാപനത്തില്‍ ഗദ്ദാഫി ആക്രമണത്തിനുള്ള മറുപടിയായി അറിയിച്ചു. നിങ്ങളുടെ മിസൈലുകളേക്കാള്‍ കരുത്തരാണ് ഞങ്ങള്‍. നിങ്ങളുടെ യുദ്ധ വിമാനങ്ങളേക്കാള്‍ ശക്തരാണ് ഞങ്ങള്‍. ലിബിയന്‍ ജനതയുടെ ശബ്ദം ബോംബ്‌ സ്ഫോടനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധം ചെയ്യാതെ അമേരിക്കയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നാറ്റോ സഖ്യത്തെ മുന്‍പില്‍ നിര്‍ത്തി തങ്ങള്‍ക്ക് ആവശ്യമുള്ള യുദ്ധങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് അടുത്ത കാലത്തായി ഒബാമ ഭരണകൂടം സ്വീകരിച്ചു വരുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: 23 മരണം

June 7th, 2011

gaza-epathram

ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്‌. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ്‌ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ്‌ ബാങ്കും, ഗാസയും പിടിച്ചെടുത്തത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

28 of 381020272829»|

« Previous Page« Previous « പോര്‍ച്ചുഗലില്‍ പ്രതിപക്ഷത്തിനു വിജയം
Next »Next Page » ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine