ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

August 18th, 2012

julian-assange-wikileaks-cablegate-epathram
ലണ്ടന്‍‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ ബ്രിട്ടന്‍ നിറുത്താതെ  തുടരുന്നു. മാനഭംഗ കേസില്‍ ആരോപിതനായ അസാഞ്ജിനെ വിചാരണക്കായി സ്വീഡനു വിട്ടുനല്‍കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം.  എന്നാല്‍ ഇക്വഡോര്‍ എംബസിയില്‍  രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജിനെ ബ്രിട്ടന് കൈമാറാതെയുള്ള ഇക്വഡോറിന്റെ തീരുമാനത്തെ ബ്രിട്ടനും സ്വീഡനും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നു. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോറുമായുള്ള ബ്രിട്ടന്റെയും സ്വീഡന്റെയും നയതന്ത്രബന്ധത്തെ ബാധിച്ച്ചിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ്  അസാഞ്ജെ പ്രശസ്തനാകുന്നത്. വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010-ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നയതന്ത്ര രഹസ്യരേഖകള്‍
അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അന്ന് മുതല്‍ തുടങ്ങിയ വേട്ടയാടല്‍ ആണ് ഇന്നും തുടരുന്നത്. ജൂണ്‍മാസത്തിലാണ് അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി

August 11th, 2012

mary-nursing-jesus-epathram

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

maryann-sahoury-epathram

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ശാസ്ത്രജ്ഞന് യൂറി മിൽനർ പുരസ്കാരം

August 1st, 2012

ashoke-sen-yuri-milner-epathram

ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.

yuri-milner-epathram
യൂറി മിൽനർ

30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.

ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു

July 28th, 2012

paul-chambers-twitter-epathram

ലണ്ടൻ : ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റുകളുടെ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു വിധി ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ നിരാശയിൽ വിമാനത്താവളം താൻ ബോംബ് വെച്ച് തകർക്കും എന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയ യുവാവിനെ വെറുതെ വിടുകയായിരുന്നു കോടതി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ തമാശകളോ അവ എത്ര മോശമായിരുന്നാലും അത് ചെയ്യുന്ന ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തക്കതല്ല എന്നാണ് ഈ സുപ്രധാന വിധിയിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയത്.

28കാരനായ പോൾ ചേംബേഴ്സ് ആണ് ട്വിറ്ററിൽ ബോംബ് ഭീഷണി മുഴക്കിയ വിദ്വാൻ. വിമാനത്താവളം അടച്ചിട്ടത് മൂലം പോളിന്റെ യാത്ര മുടങ്ങി. ഈ നിരാശയിൽ പോൾ ട്വിറ്ററിൽ ഇങ്ങനെ എഴുതി – “റോബിൻ ഹുഡ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിമാനത്താവളം ഞാൻ തകർക്കും”

ഒരു നിമിഷത്തെ ആവേശത്തിൽ താൻ എഴുതിയ ഒരു കമന്റ് ഇത്രയേറെ ഗൌരവമുള്ളതായി തീരും എന്ന് താൻ കരുതിയില്ല എന്ന് പോൾ പറയുന്നു. 600 സുഹൃത്തുക്കൾ ട്വിറ്ററിൽ ഉള്ള പോളിന്റെ ഈ ട്വീറ്റ് പക്ഷെ പോളിന്റെ അറസ്റ്റിൽ കലാശിച്ചു.

ഒരു തമാശയായിട്ടോ, അല്ലെങ്കിൽ വിടുവായിത്തരമായിട്ടോ ഒരു അഭിപ്രായം ആരെങ്കിലും ഇത്തരം സോഷ്യൽ നെറ്റ്വർക്കുകളിൽ പറഞ്ഞാൽ, അതെത്ര കണ്ട് മോശമാണെങ്കിൽ കൂടി, അതിനെ ഒരു ഭീഷണിയായിട്ടൊന്നും കാണാൻ ആവില്ല എന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കൾക്ക് സന്തോഷകരമായ ഈ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസാന്‍ജ്‌ സഹായം ആവശ്യപെട്ടില്ല ‍: ഗില്ലാര്‍ഡ്‌

June 24th, 2012

julian-assange-wikileaks-cablegate-epathram

റിയോ ഡി ജനീറോ: ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന  വിക്കിലീക്ക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ഇതുവരെ സഹായം  ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ ഏതൊരു ഓസ്‌ട്രേലിയക്കാരനും ലഭ്യമാകുന്ന നയതന്ത്രസഹായം അസാന്‍ജിനും ലഭ്യമാക്കും എന്നാണു സര്‍ക്കാര്‍ നിലപാടെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വ്യക്തമാക്കി.  ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ വിദഗ്‌ധമായി കൈയൊഴിഞ്ഞു എന്ന അസാന്‍ജിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെറുതെ വാചകമടി മാത്രമാണ് നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ റേഡിയോയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈംഗിക പീഡനക്കുറ്റങ്ങളില്‍ അറസ്‌റ്റിലായി ജാമ്യത്തില്‍ കഴിയുന്നയാളാണ് ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജെ എന്ന് ഓര്‍മ്മിപ്പിച്ച ഗില്ലാര്‍ഡ്‌  അസാന്‍ജിന്റെ ആരോപണങ്ങള്‍ തള്ളികളഞ്ഞു.  യു.എന്‍. സമ്മേളനത്തിന്‌ പങ്കെടുക്കാന്‍ റിയോയില്‍ എത്തിയയതായിരുന്നു ഗില്ലാര്‍ഡ്‌. കഴിഞ്ഞ മൂന്നുദിവസമായി ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ്‌ ജൂലിയന്‍ അസാന്‍ജ്‌. എന്നാല്‍ അഭ്യര്‍ത്ഥന ഇക്വഡോര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !

June 7th, 2012

people-on-facebook-epathram
ഹൂസ്റ്റണ്‍: ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നും കൂടിയാല്‍ അഞ്ചു മുതല്‍ എഴു വര്ഷം വരെയെ ഈ വളര്‍ച്ച ഉണ്ടാകൂ എന്നും പിന്നെ ഗൂഗിള്‍നു വന്ന തകര്‍ച്ച പോലെ ഫേസ്ബുക്കിനും ഇതേ ഗതിയാവുമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.   ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു.  അയേണ്‍‌ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാ‍ങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഈ നിരീക്ഷണം നടത്തിയത്. . “സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

May 30th, 2012

computer-virus-epathram

മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

അസാഞ്ജെയുടെ വിധി ഇന്ന്

May 30th, 2012

julian-assange-wikileaks-cablegate-epathram

ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.

തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം

May 21st, 2012

no-twitter-epathramഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സോഷ്യല്‍ നെറ്റ്വര്‍ക് ട്വിറ്ററിനു അപ്രഖ്യാപിത നിരോധനം. പാക്കിസ്ഥാനില്‍ പല ഭാഗങ്ങളിലും ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ട്വിറ്റര്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ വാദം. എന്നാല്‍, ഇസ്ലാമാബാദും റാവല്‍ പിണ്ടിയും ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളിലൊന്നും ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു പരാതിയുണ്ട് വ്യാപകമായുണ്ട്. കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും ട്വിറ്റര്‍ ഉപയോഗിക്കാനുള്ള സൗകര്യം അപ്രഖ്യാപിതമായി വിലക്കി എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു

May 19th, 2012

hacker-attack-epathram

വാഷിംഗ്ടൺ : ചൈന ഇന്റർനെറ്റ് വഴി നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും സൈബർ യുദ്ധം നടത്തുവാനുമുള്ള ശേഷി വികസിപ്പിച്ചു വരികയാണ് എന്ന് അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തോടൊപ്പം തന്നെ ഇന്റർനെറ്റ് വഴി യുദ്ധം നടത്തുവാനുമുള്ള വഴികൾ ചൈനീസ് ഗവേഷകർ ആരായുകയും ഇതിനായി ചൈനീസ് അധികൃതർ വൻ തോതിൽ പണം ചിലവിടുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ശൃംഖലകൾ അക്രമിച്ചു കീഴടക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി ചൈനയിൽ നിന്നും ഉണ്ടാവുന്നതായി പെന്റഗൺ വ്യക്തമാക്കി. ഇത് തങ്ങൾക്ക് ഏറെ ഉൽക്കണ്ഠാജനകമാണ്. ഈകാര്യം അടുത്തയിടെ ബെയ്ജിംഗിൽ വെച്ച് നടന്ന ഒരു ഉന്നത തല സുരക്ഷാ സമ്മേളനത്തിൽ തങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്നും പെന്റഗൺ വക്താവ് വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു
Next »Next Page » യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine