ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൂടത്തായി കേസിലെ രണ്ടാം പ്രതി നെറ്റ്ഫ്ലിക്സിന് എതിരെ

January 19th, 2024

curry-and-cyanide-koodathayi-jolly-netflix-epathram

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി എം. എസ്. മാത്യു നെറ്റ്ഫ്ലിക്സിനെതിരെ കോടതിയെ സമീപിച്ചു. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സത്യ വിരുദ്ധമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

വരുന്ന 29ആം തിയതി കേസ് പരിഗണിക്കും. കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന ഡോക്യു സീരീസിൽ യഥാർത്ഥ ഫോട്ടോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

October 4th, 2022

critics-award-winner-mammootty-epathram
കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ അഭിമുഖം നടത്തുമ്പോള്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മമ്മൂട്ടി.

‘ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തീരുമാനം ശരിയല്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല’. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അത് തിരുത്തണം’ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്ക് എതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ നടനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പുതിയ സിനിമകളില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥ് ഭാസി ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കാൻ അനുവദിക്കും എന്നും തൽക്കാലം പുതിയ പടങ്ങൾ നൽകില്ല എന്നുമാണ് ശിക്ഷാ നടപടികള്‍ എന്ന് സംഘടന അറിയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

July 26th, 2022

nithya_menon-epathram
തെന്നിന്ത്യയിലെ പ്രശസ്ത നടി നിത്യാ മേനോന്‍ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു എന്നും ഇവര്‍ ഉടനെ വിവാഹിതരാവും എന്നും ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വെറും വ്യാജ വാര്‍ത്തകള്‍ എന്ന് നടിയുടെ പ്രതികരണം. വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ നിത്യാ മേനോന്‍ പുറത്തു വിട്ടിരിക്കുന്നത് അവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ്.

nithya-menen-reveal-of-marriage-fake-news-ePathram

‘ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയാന്‍ വേണ്ടി യാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ എടുക്കാറുണ്ട്. എന്നെ ത്തന്നെ തിരിച്ചു പിടിക്കാന്‍ എനിക്ക് അങ്ങനെ ഒരു സമയം ആവശ്യം തന്നെയാണ്. റോബോട്ട് പോലെ തുടര്‍ച്ചയായി ജോലി എടുക്കുവാന്‍ എനിക്കു കഴിയില്ല. അവര്‍ തുടരുന്നു…

ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതം എന്നു ആവര്‍ത്തിച്ച നിത്യ, വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നും പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.

പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണ്. അതു കൊണ്ട് വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും മെസ്സേജുകളും ദയവു ചെയ്ത് ഒഴുവാക്കൂ. എനിക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇതിനിടെ കാലിൽ പരിക്കു പറ്റിയതിനെ കുറിച്ചും ബെഡ് റസ്റ്റിൽ ആയിരുന്നു എന്നും അവർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല : വാർത്ത നിഷേധിച്ച് നേതൃത്വം

June 26th, 2022

logo-amma-association-of-malayalam-movie-artists-ePathram

കൊച്ചി : നടൻ ഷമ്മി തിലകനെ താര സംഘടനയിൽ നിന്നും പുറത്താക്കി എന്ന വാര്‍ത്ത നിഷേധിച്ച് A M M A നേതൃത്വം. ഷമ്മി ഇപ്പോഴും താര സംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കുവാന്‍ അധികാരമില്ല.

ഇന്നത്തെ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിനു പറയാനുള്ളത് എന്താണ് എന്ന് കേട്ടിരുന്നില്ല. ഷമ്മി യുടെ വിശദീകരണം കൂടി കിട്ടിയതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നും A M M A ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന A M M A യുടെ യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നു തന്നെയാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

2022 ജൂൺ 26 ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ സംഘടന യില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംഘടനാ ഭാരവാഹികൾ തന്നെ വാർത്താ സമ്മേളനം വിളിച്ച് പുറത്താക്കല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 33123...1020...Last »

« Previous « ഷമ്മി തിലകനെ A M M A യില്‍ നിന്നും പുറത്താക്കി
Next Page » പ്രതാപ് പോത്തന്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine