നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രഭുദേവയും നയന്‍താരയും ഉടന്‍ വിവാഹിതരാകും

August 9th, 2011

Nayanthara-Prabhudeva-epathram
പ്രഭുദേവയും നയന്‍‌താരയും ഓണത്തിന് മുമ്പ് വിവാഹിതരാകുമെന്നു റിപ്പോര്‍ട്ടുകള്‍. ‘ശ്രീരാമരാജ്യം’ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയജീവിതത്തിന് നയന്‍ താര  തിരശീലയിട്ടു. തന്‍റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇതിനിടെ ചിലമ്പരശന്‍ നയന്‍‌താരയെ ക്ഷണിച്ചെങ്കിലും നയന്‍സ് വിസമ്മതം അറിയിച്ചു.

വിവാഹത്തിന് മുമ്പ് പരമാവധി ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനാണ് പ്രഭുദേവയും നയന്‍‌താരയും തീരുമാനിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തി. ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നയന്‍‌താര കാറിനുള്ളില്‍ ഇരുന്നതേയുള്ളൂ. പ്രഭുദേവ കദളിക്കുല സമര്‍പ്പിച്ച് പ്രസാദം വാങ്ങി. തെന്നിന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടിയ ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാമെന്നാണ് ഇരുവരും കണക്കുകൂട്ടുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇരുവരും വിവാഹിതരാകും. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും വിവാദം സൃഷ്ടിച്ച ഒരു പ്രണയത്തിന് ശുഭാന്ത്യമുണ്ടാകുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നയന്‍‌താരയും പ്രഭുദേവയും ഗുരുവായൂരില്‍

July 15th, 2011

nayantara-prabhudeva-epathram

ഗുരുവായൂര്‍: പ്രമുഖ തെന്നിന്ത്യന്‍ നടി നയന്‍‌താരയും പ്രഭുദേവയും ബുധനാഴ്ച ഗുരുവായൂരില്‍ എത്തി. രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രഭുദേവ ഭഗവാന് പട്ടും, കദളിക്കുലയും, കാണിക്കയും സമര്‍പ്പിച്ച് ഉപദേവതകളേയും വണങ്ങി പെട്ടെന്ന് തന്നെ മടങ്ങി. അപ്രതീക്ഷിതമായി പ്രഭുദേവയെ കണ്ടതോടെ ആരാധകര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. ദേവസ്വം അധികൃതര്‍ അദ്ദേഹത്തിന് വാകച്ചാര്‍ത്തിന്റെ തീര്‍ഥവും മറ്റും നല്‍കി. പ്രഭുദേവ മാത്രമേ ക്ഷേത്രത്തില്‍ കയറിയുള്ളൂ. അന്യ മതസ്ഥര്‍ക്ക് പ്രവേശനനാനുമതി ഇല്ലാത്തതിനാല്‍ നയന്‍‌താര ശ്രീവത്സം ഗസ്റ്റ്‌ഹൌസ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തന്നെയിരുന്നു.

പ്രഭുദേവ മുന്‍‌ഭാര്യ റം‌ലത്തുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. വന്‍ ‌തുക നല്‍കിക്കൊണ്ടായിരുന്നു ഈ വിവാഹ ബന്ധം വേര്‍പെടുത്തിയത്. പ്രഭുദേവയും നയന്‍സും ഏറെ നാളായി പ്രണയ ബദ്ധരാണെന്നും ഇവരുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും വാര്‍ത്തകള്‍ ഉണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളത്തിന്റെ അന്തിക്കാടന്‍ ടച്ച്‌

January 5th, 2009

അന്തിക്കാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ തളരാതെ സഞ്ചരിച്ച്‌ സിനിമയിലേക്ക്‌ ചേക്കേറുകയും അവിടെ വേന്നി ക്കൊടി പാറിക്കുകയും ചെയ്ത സത്യന്‍ അന്തിക്കാട്‌ മലയാള സിനിമയില്‍ എത്തിയിട്ട്‌ രണ്ടര പതിറ്റാണ്ട്‌ തികയുന്നു. സിനിമയില്‍ വന്ന് അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ സ്വന്തമായി ഒരു ശൈലിയും പ്രേക്ഷക സമൂഹത്തില്‍ ഒരിടവും കണ്ടെത്തു ന്നതില്‍ അദ്ദേഹം വിജയിച്ചു. ലളിതമായ രീതിയില്‍ സാധാരണക്കാരുടെ ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച്‌ എന്നാല്‍ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.അതു മലയാള സിനിമക്ക്‌ ഒരു “അന്തിക്കാടന്‍ ടച്ച്‌” നല്‍കി. തലയണ മന്ത്രവും, സന്ദേശവും തുടങ്ങി അവയില്‍ പലതും മലയാളി സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടി ആയി മാറി. പ്രവാസി നിക്ഷേപകരോട്‌ എങ്ങിനെ കേരളത്തിലെ സാമൂഹ്യാ ന്തരീക്ഷം പ്രതികരിക്കുന്നു എന്നതിന്റെ ഉത്തമോ ദാഹരണ മായി മാറി വരവേല്‍പ്‌ എന്ന സിനിമ. വര്‍ഷങ്ങള്‍ക്കു ശേഷവും വാജ്പേയിയുടെ പ്രസംഗത്തിലൂടെ അതിന്റെ പ്രസക്തി നാം തിരിച്ചറിയുന്നു.

ഗ്രാമീണാ ന്തരീക്ഷത്തിന്റെ പച്ചപ്പും നന്മയും സ്ക്രീനില്‍ പ്രേക്ഷക മനസ്സിലേക്ക്‌ കുടിയേറി. ഒടുവിലും, മാമു ക്കോയയും, ഇന്നസെന്റും, ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തങ്ങളുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്ക് കണ്ടെടുക്കുവാന്‍ കഴിഞ്ഞു. ഒരു സംവിധായകന്റെ വിജയം എന്നു പറയുന്നത്‌ കേവലം അവാര്‍ഡുകളിലും, ബോക്സോഫീസ്‌ വിജയങ്ങ ളിലുമപ്പുറം ആണെന്നതിനു ഇതിലും വലിയ തെളിവു മറ്റെന്താണുള്ളത്‌. ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്‌ മലയാളിക്ക്‌ സമ്മാനിച്ചത്‌ ഏക്കാലത്തേയും മികച്ച ഹാസ്യ രംഗങ്ങള്‍ ആയിരുന്നു. ശ്രീനിയുടെ “കറുത്ത ഹാസ്യം” പലപ്പോഴും കൊള്ളേണ്ടിടത്ത്‌ കൊണ്ടു. സത്യന്‍ – രഘുനാഥ് പലേരി, സത്യന്‍- ലോഹിത ദാസ്‌ കൂട്ടുകെട്ടുകള്‍ സമ്മാനിച്ചത്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു പിടി കുടുംബ ചിത്രങ്ങള്‍. കൈതപ്രവും, പുത്തഞ്ചേരിയും, സത്യന്‍ തന്നെയും രചന നിര്‍വ്വഹിച്ചപ്പോള്‍ രവീന്ദ്രനും, ജോണ്‍സനും, ഇളയ രാജയുമെല്ലാം സംഗീതം പകര്‍ന്നപ്പോള്‍ അവ മലയാളിയുടെ മെലഡിയുടെ ശേഖരത്തിലേക്ക്‌ വിലമതി ക്കാനാകാത്ത മുതല്‍ക്കൂട്ടായി. എങ്കിലും ഇദ്ദേഹത്തിന്റെ സമീപ കാല സിനിമാ ഗാനങ്ങള്‍ നമ്മെ നിരാശ പ്പെടുത്തുന്നു എന്ന് പറയാതെ വയ്യ, അവയൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വയല്ലെന്നു മാത്രമല്ല ആകെ ബഹളമയവും.

മോഹന്‍ ലാലിന്റേയും, ജയറാമിന്റേയും അടക്കമുള്ള പല നടന്മാരുടേയും കരിയറില്‍ നിര്‍ണ്ണായകമായ വഴിത്തി രുവുകള്‍ക്ക്‌ സത്യന്‍ ചിത്രങ്ങള്‍ നിമിത്തമായി. അസിന്‍, നയന്‍‌താര തുടങ്ങിയ സൂപ്പര്‍ താര സുന്ദരിമാരെ സിനിമയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റും സത്യനു തന്നെ. സംയുക്തയെന്ന മികച്ച നടിയും ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ തന്നെ. മനോഹരമായി പാട്ടെഴുതുവാനും, കഥയും തിരക്കഥയും എഴുതുവാനും ഉള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രതിഭക്ക്‌ മാറ്റ് കൂട്ടുന്നു. ജീവിതാ നുഭവങ്ങളുടേയും അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും സ്വന്തം തിര ക്കഥകളുടേയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അന്തിക്കാട്ടു കാരന്റെ ലോകങ്ങള്‍ എന്ന പേരില്‍ ശ്രീകാന്ത്‌ കോട്ടക്കല്‍ എഴുതിയ പുസ്തകം സത്യനെന്ന മനുഷ്യനെ കുറിച്ച്‌ ഹൃദ്യമായ ഭാഷയിലൂടേ വായനക്കാരനു മുമ്പില്‍ അവതരി പ്പിച്ചിരിക്കുന്നു.

ഇടക്ക് ഗ്രാമന്തരീക്ഷം വിട്ട് നഗരത്തിലെ കഥ പറയുവാന്‍ തുനിഞ്ഞപ്പോള്‍ “വെറുതെ എന്തിനാ ഗ്രാമം വിട്ട്‌ നഗരത്തിന്റെ വിഷമയമായ അന്തരീക്ഷ ത്തിലേക്ക്‌ അദ്ദേഹം തന്റെ സിനിമയെ വലിച്ചു കൊണ്ടു പോകുന്നത്‌?’ എന്ന് പ്രേക്ഷകര്‍ സ്വയം ചോദിച്ചു.

അതെ, മലയാളികള്‍ സത്യന്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥകളും കഥാപാത്രങ്ങളും ബഹള മയമായ മ്യൂസിക്ക്‌ ഇല്ലാത്ത മനസ്സിനെ ശാന്തമാക്കുന്ന മെലഡിയും ആണ്‌. അവര്‍ക്കതില്‍ ആവര്‍ത്തന വിരസത ഒട്ടും ഫീല്‍ ചെയ്യുന്നുമില്ല. നാട്ടു വഴികള്‍ വിട്ട്‌ നാഗരികതയുടെ തിരക്കുകളിലേക്ക്‌ സത്യന്‍ അന്തിക്കാട്‌ ചെക്കേറുമ്പോള്‍ പലപ്പോഴും പ്രേക്ഷകര്‍ നെറ്റി ചുളിക്കുന്നതും അതു കൊണ്ടാണ്. സംവിധായകനോടുള്ള അഭിനിവേശം കൊണ്ടു മാത്രം അവര്‍ അതിനെ സ്വീകരിക്കുന്നു, എങ്കിലും ചിലപ്പോള്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുന്നില്ല എന്നതല്ലേ ഇന്നത്തെ ചിന്താ വിഷയം പോലുള്ള സിനിമകള്‍ പറയുന്നത്‌.

മലയാള സിനിമ അതിന്റെ ഏറ്റവും മോശപ്പെട്ട ഒരു കാലത്തിലൂടെ ആണ്‌ കടന്നു പോകുന്നത്‌. ഫാന്‍സ്‌ എന്ന കോമാളി ക്കൂട്ടം മലയാള സിനിമയുടെ തായ്‌ വേരറക്കുന്നു. സിബിയും, കമലും പോലുള്ള പ്രതിഭാ ധനന്മാര്‍ക്ക്‌ അടി പിഴക്കുന്നു. പലരും വഴി മാറി സഞ്ചരിക്കുവാനോ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുവാനോ നിര്‍ബന്ധി തരാകുന്നു. ഫാന്‍സിന്റെ ഇംഗിതങ്ങള്‍ക്ക്‌ അനുസരിച്ച്‌ സൃഷ്ടിച്ചെടുക്കുന്ന പന്ന പടങ്ങള്‍ മലയാള സിനിമയുടെ ശാപമായി മാറി ക്കൊണ്ടിരിക്കുന്നു. ഇവരുടെ പേക്കൂത്തുകള്‍ അതിരു വിടുവാന്‍ തുടങ്ങിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ സിനിമാ തിയേറ്ററുകളില്‍ നിന്നും അകലുവാന്‍ നിര്‍ബന്ധി തരായി ക്കൊണ്ടിരിക്കുന്ന സമയത്ത്‌ കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ അണിയി ച്ചൊരുക്കാന്‍ പോകുന്നു എന്ന് പറയുന്ന ചിത്രത്തിലൂടെ “അന്തിക്കാടന്‍ ടച്ചിനായി” പ്രേക്ഷകര്‍ കാത്തിരിക്കുന്നു… അത് അവരില്‍ വലിയ പ്രതീക്ഷ യാണുണ ര്‍ത്തുന്നത്‌.

സുദീര്‍ഘമായ തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കല്‍ പോലും അതിന്റെ വിജയാ ഹ്ലാദാരവങ്ങളും ആഡംഭരങ്ങളും ഈ മനുഷ്യനെ ഭ്രമിപ്പിച്ചിട്ടില്ല. അംഗീകാരങ്ങളുടേയും വിജയങ്ങളുടേയും ഇടയില്‍ അഹങ്കാരത്തിന്റെ പടു കുഴിയിലേക്ക്‌ കാലിടറി വിഴാതെ ഓരോ സിനിമയ്ക്കു ശേഷവും അദ്ദേഹം ഓടിയെത്തുന്നതു തന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്കാണ്‌. സിനിമയുടെ ഭ്രമാത്മകമായ ലോകത്തെ പിന്‍തള്ളി നാട്ടിന്‍ പുറത്തെ ഇടവഴിയിലും ചെളി നിറഞ്ഞ വയല്‍ വരമ്പിലൂടെയും തെന്നി വീഴാതെ മുഖത്തൊരു പുഞ്ചിരിയും വാക്കില്‍ വിനയവും ആയി സാധാര ണക്കാരുടെ ജീവിതത്തിലേക്ക്‌…

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « അറേബ്യന്‍ ട്വന്‍റി ട്വന്‍റി : ജനുവരി 2ന് ജയ് ഹിന്ദ് ടി. വി. യില്‍
Next » കഥയുടെ ഗന്ധര്‍വ്വനു ഓര്‍മ്മാഞ്ജലി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine