ബിജി ബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു

August 30th, 2017

bijibal-wife-dancer-santhi-mohandas-ePathram
കൊച്ചി : ചലച്ചിത്ര സംഗീത സംവിധായകന്‍ ബിജി ബാലി ന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാ പിക യും ഗായിക യുമായ ശാന്തി (36) അന്തരിച്ചു. ചൊവ്വാഴ്ച വൈകു ന്നേരം 4.10 ന് ആയി രുന്നു മരണം.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശു പത്രി യില്‍ പ്രവേശി പ്പിച്ചി രുന്നു. തലച്ചോ റിലെ രക്ത്രസ്രാവ മാണ് മരണ കാരണം എന്നറി യുന്നു. ഒരാഴ്ച യായി ആശുപത്രി യിൽ ചികിത്സ യിലാ യി രുന്നു.

music-director-biji-pal-with-wife-santhi-ePathram

ബിജി ബാല്‍ ഒരുക്കിയ ‘കൈയൂരുള്ളൊരു സമര സഖാ വിന്’ എന്ന ആല്‍ബ ത്തില്‍ ശാന്തി പാടു കയും അഭി നയി ക്കുക യും ചെയ്തി ട്ടുണ്ട്. ബിജി ബാലിന്റെ സംഗീത ത്തില്‍ 2017  ജനുവരി യിൽ പുറത്തിറ ങ്ങിയ ‘സകല ദേവ നുതേ’ യിലെ നൃത്തം സംവിധാനം ചെയ്ത് അവ തരി പ്പിച്ചതും ശാന്തി ആയി രുന്നു.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്ര ത്തിന്റെ നൃത്ത സം വിധാനവും ശാന്തി യാണ് നിര്‍ വ്വ ഹിച്ചത്.

ദേവദത്ത്, ദയ എന്നിവര്‍ മക്കളാണ്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒഡേസ സത്യന്‍ അന്തരിച്ചു

August 19th, 2014

odesa-sathyan-ePathram
കോഴിക്കോട് : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. അര്‍ബുദ രോഗ ത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ യായിരുന്നു. ചൊവ്വാഴ്ച രാവിലെ യായിരുന്നു മരണം.

പ്രമുഖ സംവിധായകൻ ജോണ്‍ അബ്രാഹാമിന്റെ സഹ യാത്രിക നായിരുന്ന സത്യന്‍ സ്ഥാപിച്ച ജനകീയ സിനിമാ കമ്പനിയാണ് ഒഡേസ. ജന ങ്ങളില്‍ നിന്നും ധനം സമാഹരി ച്ചാണ് സത്യന്‍ ഡോക്യു മെന്ററി കള്‍ നിര്‍മിച്ചിരുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഒഡേസ സത്യന്‍ അന്തരിച്ചു

കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

August 16th, 2014

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിത ത്തെ ആസ്പദമാക്കി നവാഗത സംവിധായ കനായ എം. ജി. രഞ്ജിത്ത് ഒരുക്കുന്ന ‘പാട്ടുകാരന്‍’ എന്ന ചിത്ര ത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു.

singer-abdul-kader-mg-ranjith-movie-pattukaran-ePathram

പാട്ടുകാരന്റെ തിരക്കഥ ഒരുക്കി യിരിക്കുന്നത് നദീം നൌഷാദ്. തിരക്കഥ കേട്ട് ഫഹദ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെയും വിവാഹ ത്തി ന്റെയും തിരക്കുകള്‍ മൂലം പ്രൊജക്ട് ഒപ്പു വെച്ചിട്ടില്ല എന്നും എന്നാൽ 2015 ആദ്യ ത്തില്‍ ചിത്രം ആരംഭിക്കാനാണ് ഉദ്ദേശി ക്കുന്ന തെന്നും സംവിധായകന്‍ എം. ജി. രഞ്ജിത് പറഞ്ഞു.

ചിത്ര ത്തിലെ മറ്റു താര ങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

- pma

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു

November 15th, 2013

actor-agustin-ePathram
കോഴിക്കോട് : ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്ര ങ്ങള്‍ക്കു മലയാള സിനിമ യില്‍ ജീവനേകിയ നടന്‍ അഗസ്റ്റിന്‍ അന്‍പത്തി ആറാം വയസ്സില്‍ തിരശ്ശീല ക്കു പിന്നിലേക്കു മറഞ്ഞു. നൂറിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ച അദ്ദേഹ ത്തിനു 2009 ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു.

ഐ. വി. ശശിയുടെ മമ്മൂട്ടി ചിത്രമായ 1921, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, ചന്ദ്രോത്സവം, വല്യേട്ടന്‍, തിരക്കഥ, അലിഭായ്, ചന്ദ്രലേഖ, സദയം, ഉസ്താദ്, കേരള കഫേ, ദാദാ സാഹിബ്, വാമന പുരം ബസ് റൂട്ട്, കാഴ്ച, കൃഷ്ണ ഗുഡി യില്‍ ഒരു പ്രണയ കാലത്ത്, ശ്രീധരന്റെ ഒന്നാം തിരു മുറിവ്, നീലഗിരി, കമ്മീഷണര്‍, ഊട്ടിപ്പട്ടണം, ബല്‍റാം വെഴ്സസ് താരാ ദാസ്, രാഷ്ട്രം, വര്‍ഗം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്ര ങ്ങളിലെ വേഷ ങ്ങള്‍ അഗസ്റ്റിനെ കാണികളുടെ ഇഷ്ട നടനാക്കി.

മമമൂട്ടിയുടെയും മോഹന്‍ലാലിന്റേയും മിക്ക സിനിമ കളിലും അഗസ്റ്റിനു വേഷങ്ങള്‍ ലഭിച്ചിരുന്നു. അസുഖ ബാധിത നായ ശേഷം ഇന്ത്യന്‍ റുപ്പി, ബാവുട്ടി യുടെ നാമ ത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ പത്തോളം സിനിമ കളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ‘മിഴി രണ്ടിലും’ എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

നാടക ക്കളരി യില്‍ നിന്നുമാണ് അഗസ്റ്റിന്‍ സിനിമാ ലോക ത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നാടക ങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സുരാസു എഴുതിയ ‘ഉപാസന’ എന്ന നാടക ത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങി.1979 ല്‍ ‘കലോപാസന’ എന്ന പേരില്‍ ഇതേ നാടകം സിനിമ യാക്കി യപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ ഈ ചിത്രം പ്രദര്‍ശന ത്തിന് എത്തിയില്ല.

കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസി യുടെയും മകനായി കോടഞ്ചേരി യില്‍ ജനിച്ചു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ നായിക യായി മലയാള സിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിന്‍ മകളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

April 20th, 2013

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : കേരള സൈഗാള്‍ എന്ന് വിശേഷിപ്പിക്ക പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വിട പറഞ്ഞിട്ട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന് പാടി സംഗീതാ സ്വാദകരുടെ ഹൃദയം കവര്‍ന്ന കോഴിക്കോട് അബ്ദുല്‍ ഖാദറി ന്റെയും നടി യായിരുന്ന ശാന്താ ദേവി യുടെയും പ്രണയ കഥയാണ് ‘പാട്ടുകാരന്‍’ എന്ന പേരില്‍ നവാഗത സംവിധായകന്‍ എം. ജി. രഞ്ജിത്ത് പറയുന്നത്.

തിരക്കഥ എഴുതി യിരിക്കുന്നത് നദീം നൌഷാദ്. ഗാന രചന : സുരേഷ് പാറപ്രം, സംഗീതം : രമേശ്‌ നാരായണന്‍. ക്യാമറ : എം. ജെ. രാധാകൃഷ്ണന്‍.

ലോഹിത ദാസിന്റേയും രാജസേനന്റേയും സഹ സംവിധായകന്‍ ആയിരുന്ന എം. ജി. രഞ്ജിത്ത്, സംഗീത ത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ‘പാട്ടുകാരന്‍’ ഒരുക്കുന്നത്.

കൈതപ്രം, ജോര്‍ജ്ജ് കിത്തു, മോഹന്‍ കുപ്ലേരി, പി. കെ. ബാബുരാജ്, പുരുഷന്‍ കടലുണ്ടി, കെ. നാരായണന്‍, സര്‍ജ്ജുലന്‍ എന്നിവ രോടൊപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക് കോഴിക്കോട് അബ്ദുല്‍ ഖാദറി നെ കുറിച്ചുള്ള സിനിമ ഒരുക്കാന്‍ സഹായകമായിട്ടുണ്ട് എന്നും മലയാളി മറന്നു തുടങ്ങിയ സംഗീത മേഖല യിലേക്ക് ഈ ചിത്രം ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൊണ്ട് ചെല്ലുവാന്‍ സഹായിക്കും എന്നും സംവിധായകന്‍ എം. ജി. രഞ്ജിത്ത് ഇ – പത്രത്തോട് പറഞ്ഞു. നടീ നടന്മാരെ തീരുമാനിച്ചിട്ടില്ല. സിനിമ യുടെ സംഗീത വിഭാഗ ത്തിന്റെ ജോലികള്‍ നടന്നു വരുന്നു എന്നും എം. ജി. രഞ്ജിത്ത് പറഞ്ഞു.

singer-kozhikkod-abdul-khader-ePathram

കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തി യിരുന്ന ജെ. എസ്. ആൻഡ്രൂസിന്റെ മകനായി 1916 ഫെബ്രുവരി 19 ന് ജനിച്ച ലെസ്ലി ആൻഡ്രൂസ് ആണ് പില്‍ക്കാല ത്ത് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി മാറിയത്. 1950-ല്‍ പൊന്‍കുന്നം വര്‍ക്കി യുടെ കഥയെ അടിസ്ഥാന പ്പെടുത്തി നിര്‍മ്മിച്ച ‘നവലോകം’എന്ന ചിത്ര ത്തിലെ ‘തങ്ക ക്കിനാക്കള്‍ക്ക് ഹൃദയേ വീശും’ എന്ന ഗാനം ആലപിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തിയ അദ്ദേഹത്തിനു പിന്നേയും നാലു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു മറ്റൊരു ചലച്ചിത്ര ത്തിനു വേണ്ടി പാടാന്‍.

1954-ല്‍ നിര്‍മ്മിച്ച ‘നീലക്കുയില്‍’എന്ന ചിത്ര ത്തിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ശോക ഗാനം ഇന്നും എന്നും നശ്വരമായി നില്‍ക്കുന്നു. മലയാള സിനിമ യില്‍ ഇത്തര ത്തിലുള്ള ഒരു ശോക ഗാനം പിന്നീടുണ്ടായിട്ടേ ഇല്ല. അര നൂറ്റാണ്ടിനു ശേഷവും ഈ ഗാനം സംഗീത പ്രേമികള്‍ മറക്കാതിരി ക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോക ഭാവമാണ്. 1977 ഫെബ്രുവരി 13 നായിരുന്നു അദ്ദേഹ ത്തിന്റെ വിയോഗം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 17« First...91011...Last »

« Previous Page« Previous « ക്ലൈമാക്സില്‍ സില്‍ക്കിന്റെ രഹസ്യങ്ങള്‍?
Next »Next Page » നയന്‍സിനെ മിന്നുകെട്ടിയത് സിനിമയിലെന്ന് ആര്യ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine