My dear Lohi, may your soul rest in peace in eternity.

July 3rd, 2009

lohithadasThe thoughts on Lohi were falling dew drops to my whole being. I feel at lose from the deep depth of my heart on his sudden demise. I feel a vacuum in my thoughts. My thoughts are shadowed. He had a pen which sketched our stories. The story of our life was born in his thoughts. The scenes in his films took us to green and serene village life. We always felt the touch of love and pain his screen plays.
 
One has to accept the Time. It brings one to the exit point. Its plays are beyond our finite thoughts. It takes gems and pearls from the earth for celestial decoration and fills in the void, with newer ones from its womb.
 
My dear departed writer, my prayer and cherished thoughts that you are a brighter spot in heavenly realm.
 
Jayaprakash T.S.
   Jayaprakashts@gmail.com
   Teacher working in the Maldives.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ക്രിമിനല്‍ വാഴ്‌ച – പ്രിയദാസ്‌ ജി. മംഗലത്ത്‌

June 24th, 2009

നിയമ നിര്‍മ്മാതാക്കളില്‍ മിക്കവരും നിയമ ലംഘകര്‍ കൂടി ആയാലോ? 2009 ജൂണ്‍ മാസം രണ്ടാം തീയതി 15-ാം ലോക്‌ സഭയിലെ 543 അംഗങ്ങളും ഭാരതത്തിന്റെ ഭരണ ഘടനയെയും നിയമ വ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യാ രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.

2009 ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം മഹാരാഷ്ട്ര ഒസ്‌മാനാബാദ്‌ നിയോജക മണ്ഡലത്തില്‍ നിന്ന്‌ ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പദം സിങ്‌ ബാജി റാവു പാട്ടീലിനെ സി. ബി. ഐ. അറസ്റ്റു ചെയ്‌തു. തിരക്കേറിയ മുംബൈ – പുണെ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ പവന്‍രാജ്‌ നിംബല്‍ക്കറെയും ഡ്രൈവര്‍ സാമുദ്‌ കാസിയെയും വെടി വെച്ചു കൊന്ന കേസിലാണ്‌ അറസ്റ്റ്‌. മൂന്നു വര്‍ഷം നീണ്ട അന്വേഷണ ങ്ങള്‍ക്കൊ ടുവിലാണ്‌ എല്ലാ തെളിവുകളുടെയും പിന്‍ബലത്തോടെ പദംസിങ്ങിനെ പിടിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞത്‌. എന്‍. സി. പി. സ്ഥാനാര്‍ഥിയായ ഈ ഇരട്ട ക്കൊലക്കേസ്‌ പ്രതിയെ നാലു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പതു പേര്‍ വോട്ടു ചെയ്‌ത്‌ ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക്‌ നിയമങ്ങള്‍ നിര്‍മിക്കുന്ന ലോക്‌ സഭയിലേക്ക്‌ അയച്ചു.

ഇതു പോലെ കുറ്റ വാസനയുള്ള മറ്റാരെങ്കിലും എം. പി. യായി പാര്‍ലമെന്റില്‍ കടന്നു കൂടിയിട്ടുണ്ടോ എന്ന അന്വേഷണം നമ്മെ ക്കൊണ്ടെത്തി ക്കുന്നത്‌, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എ. ഡി. ആര്‍.) എന്ന സംഘടന, ‘നാഷണല്‍ ഇലക്ഷന്‍ വാച്ച്‌’ എന്ന പേരില്‍ നടത്തിയ ഒരു തിരഞ്ഞെടുപ്പ്‌ വിശകലന പ്രക്രിയയുടെ രേഖകളിലേക്കാണ്‌.

ജാതി, മത, രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര എന്‍. ജി. ഒ. ആണ്‌ എ. ഡി. ആര്‍. 1999ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അഹമ്മദാബാദിലെ ഏതാനും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നു രൂപവത്‌കരിച്ച എ. ഡി. ആര്‍. 2001 ലാണ്‌ ദേശീയമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തു വിവരവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും നോമിനേഷന്‍ പേപ്പറിനോടൊപ്പം സമര്‍പ്പിക്കണമെന്ന്‌ എ. ഡി. ആര്‍. ആവശ്യപ്പെട്ടപ്പോള്‍ 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയും തുടര്‍ന്നുണ്ടായ അപ്പീലിന്‍ മേല്‍ 2003 ല്‍ സുപ്രീം കോടതിയും അത്‌ അംഗീകരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ വഴിത്തിരി വായിത്തീര്‍ന്ന ഈ വിധിയനുസരിച്ച്‌ സ്ഥാനാര്‍ഥികള്‍ സ്വയം ഒപ്പിട്ട്‌ നാമ നിര്‍ദേശ പത്രികയോടൊപ്പം കൊടുത്ത സാക്ഷ്യ പത്രത്തിലെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനം നടത്തി എ. ഡി. ആര്‍. പുറത്തു വിട്ട രേഖകളിലാണ്‌ 2009ല്‍ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരുടെ യഥാര്‍ഥ ചിത്രം നമുക്ക്‌ ലഭിക്കുന്നത്‌. ഈ രേഖകളനുസരിച്ച്‌ പതിനഞ്ചാം ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 543 പേരില്‍ 153 പേര്‍ ക്രിമിനല്‍ കുറ്റം ആരോപിക്ക പ്പെട്ടവരാണ്‌. അതായത്‌, നമ്മുടെ നിയമ നിര്‍മാണ സഭയുടെ 29 ശതമാനം അംഗങ്ങള്‍ ദേശീയ, സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ നിഗമനത്തില്‍ ശിക്ഷാര്‍ഹമായ രീതിയില്‍ നിയമ ലംഘനം നടത്തിയവരാണ്‌.

ക്രിമിനല്‍ പശ്ചാത്തലമുള്ള എം. പി. മാരുടെ എണ്ണത്തില്‍ ബി. ജെ. പി. ക്കാണ്‌ ഒന്നാം സ്ഥാനം. അവര്‍ക്ക്‌ ആകെയുള്ള 116 ലോക്‌ സഭാംഗങ്ങളില്‍ 43 പേര്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ തന്നെ 19 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ്‌. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സാണ്‌ രണ്ടാം സ്ഥാനത്ത്‌. 41 എം. പി. മാര്‍. സമാജ്‌ വാദി പാര്‍ട്ടിയുടെ 23 ലോക്‌ സഭാംഗങ്ങളില്‍ ഒന്‍പതു പേരും ക്രിമിനലുകളാണ്‌. അതില്‍ എട്ടു പേരും അതീവ ഗുരുതര കുറ്റക്കാരാണെന്ന്‌ പോലീസ്‌ പറയുന്നു. ശിവസേനയുടെ എം. പി. മാരില്‍ 73 ശതമാനം പേരും ക്രിമിനല്‍ കേസുമായി കോടതി കയറി യിറങ്ങുന്നവരാണ്‌. അതായത്‌, വിജയിച്ച 11 പേരില്‍ 8 പേരും നിയമത്തിന്റെ മുന്‍പില്‍ മാരകമായ കുറ്റങ്ങള്‍ ആരോപിക്ക പ്പെട്ടവരാണെന്ന്‌. ബി. എസ്‌. പി. യുടെ 21 എം. പി. മാരില്‍ ആറു പേരും ജനതാദളി (യു) ന്റെ 20 പേരില്‍ ഏഴു പേരും കുറ്റവാളികളുടെ പട്ടികയില്‍ വരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്‌, എന്‍. സി. പി., ഭാരതീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുടെ നാല്‌ എം. പി. മാര്‍ വീതം ഗൗരവമായ നിയമ ലംഘനം നടത്തിയി ട്ടുള്ളവരാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി, ഡി. എം. കെ., എ. ഐ. എ. ഡി. എം. കെ. എന്നിവര്‍ മൂന്നു ക്രിമിനലുകളെ വീതം ഇന്ത്യന്‍ പാര്‍ലമെന്റിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനായിരുന്നു. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നമ്മെ ഭരിച്ചിരുന്നുവെന്നും ഓര്‍ക്കുക. ഒന്നോ രണ്ടോ എം. പി. മാരുള്ള പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തല മുള്ളവരെത്ത ന്നെയാണ്‌ ലോക്‌ സഭാംഗങ്ങളാവാന്‍ നിയോഗിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

ബി. ജെ. പി. യും കോണ്‍ഗ്രസ്സും എന്‍. സി. പി. യും ശിവ സേനയും സമാജ്‌ വാദി പാര്‍ട്ടികളും ചേര്‍ന്നാണ്‌ പുതിയ ലോക്‌ സഭയുടെ കുറ്റാരോപിതരായ അംഗങ്ങളില്‍ 75 ശതമാനം പേരെയും തിരഞ്ഞെടുത്തയച്ചത്‌. സംസ്ഥാനാ ടിസ്ഥാനത്തി ലാണെങ്കില്‍ ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 236ഓളം എം. പി. മാരില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്‌. ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട്‌ എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്‌ സഭയിലേക്കും നിയമ സഭയിലേക്കും ക്രിമിനലുകള്‍ മത്സരിക്കാറുണ്ട്‌. അവര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ പോളിങ്‌ ബൂത്തുകളില്‍ എത്തിക്കാറുമുണ്ട്‌. ഇതില്‍ പകുതിയോളം പേര്‍ ജയിച്ചു വരാറുമുണ്ട്‌. ഉത്തര്‍ പ്രദേശില്‍ ഇത്തവണ വിജയിച്ച 31 ലോക്‌ സഭാംഗങ്ങള്‍ വിവിധ കേസുകളില്‍ പ്രതികളാണ്‌. അതായത്‌, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജന സംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരില്‍ 40 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണ്‌. മഹാരാഷ്ട്ര യിലാകട്ടെ, ഇത്‌ 50 ശതമാനത്തി നടുത്താണ്‌. 48 എം. പി. മാരില്‍ 23 പേര്‍ പല അവസരങ്ങളിലായി നിയമ ലംഘനത്തിന്‌ പിടിക്കപ്പെട്ടവരാണ്‌. തൊട്ടടുത്തു നില്‍ക്കുന്ന ബിഹാറില്‍ 17 എം. പി. മാര്‍ കുറ്റാരോപിതരാണ്‌. ആന്ധ്ര പ്രദേശിലും ഗുജറാത്തിലുമായി 22 എം. പി. മാര്‍ കോടതി കയറിയി യിറങ്ങുന്നവരാണ്‌. കേരളത്തിലെ ആറ്‌ ലോക്‌ സഭാംഗങ്ങള്‍ക്ക്‌ എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തിലുള്ളതാണ്‌. ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകള്‍ മിക്കതും അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌.

പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്‌പീക്കറെ ധിക്കരിക്കുന്നതും നടുത്തളങ്ങ ളിലിറങ്ങി ബഹളം വെക്കുന്നതും ബില്ലുകള്‍ വലിച്ചു കീറി, അവതരിപ്പിച്ച മന്ത്രിമാരുടെ മുഖത്തേക്ക്‌ എറിയുന്നതും ചാനലുകളിലൂടെ ഭാരത ജനത കണ്ടിട്ടുണ്ട്‌. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്ന ഈ എം. പി. മാര്‍ എല്ലാവരും ക്രിമിനല്‍ കേസില്‍ പ്രതികളാ ക്കപ്പെട്ടവരല്ല. മറിച്ച്‌, ക്രിമിനല്‍ പ്രവണതയുള്ള രാഷ്ട്രീയക്കാരാണ്‌. ഇവരുടെ പ്രൊഫഷന്‍ പൊതു ജന സേവനമാണ്‌. പൊതു ജനങ്ങളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ ഇവര്‍ ഗുണ്ടായിസത്തെ കൂട്ടു പിടിക്കുന്നു. ഗുണ്ടകളുടെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ഇവരുടെ അടുപ്പം നാം ശ്രദ്ധിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഗുണ്ടാ നേതാക്കളായി രൂപാന്തരം പ്രാപിക്കുന്നതു കാണാം. സൂക്ഷ്‌മ പരിശോധ നയ്‌ക്കായി കൂടുതല്‍ രേഖകളും സമയവും ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ്‌ ഓഫീസറെ അനുയായി വൃന്ദത്തിന്റെ പിന്‍ബലത്തോടെ അസഭ്യ വര്‍ഷം കൊണ്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ ശരീര ഭാഷ കൊണ്ടും ഒരു സ്ഥാനാര്‍ഥി (നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയ ശ്രീലാളിതനായി) ഭീഷണി പ്പെടുത്തുന്നത്‌ മലയാള ചാനലുകളൊക്കെ ത്തന്നെ പലവട്ടം സംപ്രേഷണം ചെയ്‌തതാണ്‌. പലപ്പോഴും ക്രിമിനലുകളുടെ രാഷ്ട്രീയ വത്‌കരണവും രാഷ്ട്രീയക്കാരുടെ ക്രിമിനലൈസേഷനും പരസ്‌പര പൂരകങ്ങളായി മാറുന്നു. ജാര്‍ഖണ്ഡിലെ പലമാവു നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കാമേശ്വര്‍ ബൈത്തയുടെ പേരിലുള്ള കേസുകളുടെ എണ്ണം 35 ആണ്‌. ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന റെക്കോഡിന്‌ ഉടമയായ ഈ ലോക്‌ സഭാംഗം ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുടെ മുതിര്‍ന്ന നേതാവാണ്‌.

ഗാന്ധിജിയുടെ നാടായ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നു തിരഞ്ഞെടുക്ക പ്പെട്ടിരിക്കുന്ന വിത്തല്‍ഭായ്‌ ഹാന്‍സ്‌ രാജ്‌ ഭായ്‌ – രാധാദിയ 16 കേസുകളില്‍ പ്രതിയാണ്‌. ഉത്തര്‍ പ്രദേശിലെ മിര്‍സാപുര്‍ മണ്ഡലത്തിലെ ലോക്‌ സഭാംഗമായ ബാല്‍ കുമാര്‍ പട്ടേലിന്റെ പേരില്‍ പത്ത്‌ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. അദ്ദേഹം സമാജ്‌ വാദി പാര്‍ട്ടിയുടെ പ്രതീക്ഷ നല്‍കുന്ന നേതാക്കളില്‍ ഒരാളായാണ്‌ കരുതപ്പെട്ടിരിക്കുന്നത്‌. ബിഹാറിലെ ജഹാനാബാദ്‌ ലോക്‌ സഭാംഗം ജഗദീശ്‌ ശര്‍മ, ഉത്തര്‍ പ്രദേശിലെ ഛന്ദൗളി നിയോജക മണ്ഡലത്തിലെ എം. പി. രാകിഷ്‌, ഗുജറാത്തിലെ പഞ്ച്‌ മഹല്‍ നിയോജക മണ്ഡലത്തിലെ ബി. ജെ. പി. നേതാവും ലോക്‌ സഭാംഗവുമായ പ്രതാപ്‌ സിങ്‌ ചൗഹാന്‍, ഉത്തര്‍ പ്രദേശിലെ ഫൂല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബി. എസ്‌. പി. നേതാവ്‌ കപില്‍ മുനി കര്‍വാര്യ തുടങ്ങിയ വര്‍ക്കെതിരെ ഐ. പി. സി. യിലെ ഗൗരവങ്ങളായ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. മുന്‍ റെയില്‍വേ മന്ത്രിയും സരണ്‍ ലോക്‌ സഭാംഗവുമായ ലാലു പ്രസാദ്‌ യാദവിനെതിരെ ക്രിമില്‍ കേസുകള്‍ മാത്രം ഏഴെണ്ണം നിലവിലുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇദ്ദേഹം നമ്മുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നുവെന്ന്‌ ഓര്‍ക്കുക.

ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന സംശുദ്ധമായ വ്യക്തിത്വത്തി നുടമയാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്ത്‌ മന്ത്രിമാരെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമമ നുസരിച്ച്‌ കുറ്റം ചെയ്‌തതിന്‌ പിടിക്കപ്പെട്ടവരാണ്‌. ഭക്ഷ്യ സംസ്‌കരണ വകുപ്പ്‌ മന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഐ. പി. സി. 143, 188, 283, 353 എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടികള്‍ നേരിടുന്നയാളാണ്‌. സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി മുകുള്‍ വാസ്‌നി ക്കിനെതിരായി ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുള്ള വകുപ്പുകള്‍ 147, 149, 341 എന്നിവയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി കേന്ദ്ര മന്ത്രി സഭയിലുള്ള സിസിര്‍ കുമാര്‍ അധികാരി മാരകായു ധങ്ങളുമായി ആളുകളെ ആക്രമിച്ചതിന്‌ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഉത്തര്‍ പ്രദേശിലെ ഝാന്‍സി നിയോജക മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച്‌ മന്ത്രി സ്ഥാനം കരസ്ഥമാക്കിയ പ്രദീപ്‌ കുമാര്‍ ജയിനിനെതിരായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദി ക്കാതിരിക്കല്‍, കടന്നാ ക്രമണങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ ഐ. പി. സി. 147, 283, 322, 341, 447 എന്നീ വകുപ്പുകള്‍ പ്രകാരം ഉത്തര്‍ പ്രദേശ്‌ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ വിഷന്‍ – 2012 അനുസരിച്ച്‌ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമാണ്‌ 47-കാരനായ പ്രദീപ്‌ കുമാര്‍ ജയിന്‍!

153 എം. പി. മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാ ണെങ്കില്‍ അതില്‍ 84 പേര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആരോപി ക്കപ്പെട്ടവരാണ്‌. 2009-ല്‍ കുറ്റാരോപിതരുടെ എണ്ണം 2004-നെക്കാള്‍ 20 ശതമാനം കൂടുതലാണെന്നത്‌ അപകടകരമായ ഒരു ചൂണ്ടു പലകയാണ്‌. പിടിച്ചു പറി, കൊള്ളി വെപ്പ്‌, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയാക്കപ്പെട്ട ലോക്‌ സഭാംഗങ്ങളുടെ എണ്ണം 2004-ല്‍ 55 ആയിരുന്നെങ്കില്‍, 2009 ആയപ്പോഴേക്കും അത്‌ 74 ആയി വര്‍ധിച്ചു. എം. പി. മാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി . 424-ല്‍ നിന്ന്‌ 464-ലേക്ക്‌ അത്‌ ഉയര്‍ന്നു. കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യം മാത്രമാണ്‌ ഇതെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. തെളിവുകളുടെ അഭാവം മൂലം ശിക്ഷകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട കുറ്റാരോപിതരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത വേദിയില്‍ പരിലസിക്കുന്നവരില്‍ പകുതി പേരുടെയെങ്കിലും ബയോഡാറ്റ അഭിമാനിക്കാവു ന്നതായിരി ക്കുകയില്ല. പണം വാങ്ങി ഒത്തു കളിച്ച്‌ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ നമ്മുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ അസറുദ്ദീന്‍ 49,107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഭരണ സിരാ കേന്ദ്രത്തിലെ ത്തിയിരിക്കുന്നത്‌. അഴിമതി ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിലെ പ്രതികളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും ഇടത്താവളമോ സ്ഥിരം താവളമോ ആണ്‌ ലോക്‌ സഭ എന്ന നിഗമനത്തില്‍ എത്തി ച്ചേരേണ്ടി വരും.

ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കം എന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ 2009-ലെ ഇന്ത്യയിലെ തിരഞ്ഞടുപ്പിനെ വിശേഷിപ്പിച്ചത്‌. 15-ാം ലോക്‌ സഭയിലേക്ക്‌ എഴുപത്തിയൊന്നു കോടി നാല്‌പതു ലക്ഷം വോട്ടര്‍മാരാ ണുണ്ടായിരുന്നത്‌. സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടക്കുന്ന അമേരിക്ക യുള്‍പ്പെടെയുള്ള പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളിലൊന്നും 50 ശതമാനം ആളുകള്‍ പോലും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കാറില്ല എന്ന്‌ നമുക്കറിയാം. പക്ഷേ, ഭാരതത്തില്‍ ഇക്കുറി വോട്ടു ചെയ്‌തവരുടെ ശതമാനം 58-നു മുകളിലാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഡോ. ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ബഹ്‌റൈന്‍ ടെലഗ്രാഫി ന്റെ മുഖ്യ പത്രാധിപര്‍ സോമന്‍ ബേബിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്‌, 90 ലക്ഷം തിരഞ്ഞെടുപ്പ്‌ നിരീക്ഷകരാണ്‌ തിരഞ്ഞെടുപ്പ്‌ നീതി പൂര്‍വകവും സ്വതന്ത്രവുമാക്കാന്‍ നിയോഗി ക്കപ്പെട്ടിരുന്നത്‌ എന്നാണ്‌. എട്ടു ലക്ഷത്തി മുപ്പത്തി അയ്യായിരം പോളിങ്‌ സ്റ്റേഷനുകളിലായി പന്ത്രണ്ടു ലക്ഷം വോട്ടിങ്‌ യന്ത്രങ്ങളാണ്‌ 543 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചത്‌. കഴിവുറ്റ രീതിയില്‍ പരാതികള്‍ പരമാവധി പരിഹരിച്ച്‌ ഇലക്ഷന്‍ സുതാര്യവും സ്വതന്ത്രവുമാക്കാന്‍ അക്ഷീണം പരിശ്രമിച്ച തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അഭിനന്ദിച്ചേ പറ്റൂ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ അഭിപ്രായ പ്പെട്ടതു പോലെ സത്യമായും ഇത്‌ ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്‌. ഇത്ര ഒരുക്കങ്ങളോടും സന്നാഹങ്ങളോടും കൂടി നടത്തിയ സുതാര്യവും സ്വതന്ത്രവും നീതി പൂര്‍വകവുമായ പ്രക്രിയയിലൂടെ തിരഞ്ഞടുക്കപ്പെടുന്ന ലോക്‌ സഭയുടെ അംഗങ്ങളുടെ ജീവ ചരിത്രം പഠിക്കേണ്ട സമയമായില്ലേ? കുറ്റവാളികള്‍ നിയമ നിര്‍മാണം നടത്തുന്ന ഒരു പാര്‍ലമെന്റാണോ നമുക്ക്‌ ആവശ്യം?

സ്വന്തം ജീവിതം പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള കുറെയധികം എം. പി. മാരും നമുക്കുണ്ട്‌. അവരെ കാണാതി രിക്കുകയല്ല മറിച്ച്‌, അവരുടെ എണ്ണം കുറഞ്ഞു വരികയാണ്‌ എന്ന സത്യം ബോധിപ്പിക്കുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കായി തങ്ങളുടെ മുഴുവന്‍ സമയവും മാറ്റി വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ വംശ നാശം ത്വരപ്പെടുത്തി ക്കൊണ്ട്‌ മാന്യതയ്‌ക്കും സുരക്ഷിത ത്വത്തിനുമായി കുറ്റവാളികള്‍ ലോക്‌ സഭയെ തങ്ങളുടെ താവളമാക്കി ക്കൊണ്ടിരിക്കുന്നു. 70 കോടിയിലേറെ ജനങ്ങളുടെ ദിവസ വരുമാനം 30 രൂപയില്‍ താഴെയാ ണെന്നിരിക്കെ, 30 മുതല്‍ 36 ലക്ഷം രൂപ വരെയാണ്‌ ഒരു ലോക്‌ സഭാംഗത്തിനു വേണ്ടി ഒരു വര്‍ഷം പൊതു ഖജനാവില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നത്‌. ശമ്പളം, ഡല്‍ഹിയിലെ താമസം, ഭാര്യയെയോ (ഭര്‍ത്താവിനെയോ) പ്രൈവറ്റ്‌ സെക്രട്ടറിയെയോ കൂട്ടി ട്രെയിനില്‍ ഒന്നാം ക്ലാസിലും വിമാനത്തില്‍ ബിസിനസ്‌ ക്ലാസിലുമുള്ള യാത്രകള്‍, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കമുള്ള ഗൃഹ, ഓഫീസ്‌ ചെലവുകള്‍ എല്ലാം ചേര്‍ന്ന്‌ 855 – 1000 കോടി രൂപയാണ്‌ 5 വര്‍ഷത്തേക്ക്‌ 543 എം. പി. മാര്‍ക്ക്‌ ചെലവഴിക്കാനുള്ള തുക. അറിയപ്പെടുന്ന ക്രിമിനലുക ളടക്കമുള്ളവരാണ്‌ ഈ 543 പേര്‍ എന്നു മറക്കരുതെന്നു മാത്രം.

പ്രിയദാസ്‌ ജി. മംഗലത്ത്‌


ജൂണ്‍ 21ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം. മാതൃഭൂമിയുടെ അനുവാദത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഈ ലേഖനം മാതൃഭൂമിയില്‍ ഇവിടെ വായിക്കാം

ലേഖനം പൂര്‍ണ്ണമായി പി.ഡി.എഫ്. രൂപത്തില്‍ മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രിയദാസ്‌ ജി. മംഗലത്ത്‌

ലോകമെമ്പാടും നാല്‍പ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ഥാപക അംഗമാണ് പ്രിയദാസ് ജി. മംഗലത്ത്. വിദേശ മലയാളികള്‍ക്കായി ആരംഭിച്ച ആദ്യ കാല വെബ് പോര്‍ട്ടലായ കേരള്‍ ഡോട്ട് കോം ന്റെ ഡയറക്ടര്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര സോഫ്റ്റ് വെയര്‍ കമ്പനിയായ ഗില്‍ഡ് സോഫ്റ്റിന്റെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അയ്യപ്പപണിക്കര്‍ ഫൌണ്ടേഷന്റെ സെക്രട്ടറി കൂടിയാണ്.


- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍

June 20th, 2009

news-hour-malayalam-tvലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.
 
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 
കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.
 
വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.
 
വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.
 
നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍

June 15th, 2009

athira2009 ജൂണ്‍ ഒന്നാം തിയ്യതി സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ആതിര എന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ് ഈ കുറിപ്പിന് ആധാരം.
 
സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ നിറമേറിയ കാഴ്ചകള്‍ ആയിരുന്നു നമ്മുടെ മുന്നില്‍ അടുത്ത ദിനങ്ങളില്‍ തെളിഞ്ഞത്. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക് പിച്ച വെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മളില്‍ ഗതകാല സ്‌മരണള്‍ ഉണര്‍ത്താന്‍ പര്യാപ്‌തം ആയതായിരുന്നു. അതൊന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത പ്രവാസികള്‍ അകലങ്ങളില്‍ നിന്ന് മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദ വീചികളിലൂടെ നെഞ്ചിലേറ്റി നെടുവീ ര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഘോഷ ങ്ങള്‍ക്കും ആരവങ്ങ ള്‍ക്കും ആകുലതക ള്‍ക്കുമിടയില്‍ അവഗണി ക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇതൊന്നു മറിയാതെ അറിഞ്ഞാല്‍ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമു ണ്ടാക്കിയാല്‍ അടച്ചു വെക്കാന്‍ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാന്‍ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാള്‍ ഒരു നേരത്തെ അന്നത്തി നായിരിക്കുമോ അവരുടെ തേങ്ങല്‍ !
 

Click to enlarge
സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ 2009 ജൂണ്‍ ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച ഫോട്ടോ

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
കാര്‍മേഘ ങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയര്‍ന്ന അക്ഷര വീടുകള്‍ പരിഭ്രമ ത്തിന്റെയും പരിഭവ ങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട് നിറഞ്ഞപ്പോള്‍ അതൊന്നു മറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങള്‍ സമൂഹത്തില്‍ നിന്നും അകന്ന്, അല്ലെങ്കില്‍ സാംസ്കാര സമ്പന്നമായ (?) കേരളീയ സമൂഹത്താല്‍ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വായന ക്കാരന്റെ മനസ്സിലേക്ക് കുറെ ചോദ്യങ്ങ ളുയര്‍ത്താന്‍ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫര്‍ക്കും നന്ദി… ഇത് പോലെ എത്രയോ നേര്‍ക്കാഴ്ചകള്‍ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക് അല്ലെങ്കില്‍ ഒരു ദിനം, ഒരു ആഴ്ച… അത് നമ്മെ അസ്വസ്ഥ മാക്കിയേക്കാം പിന്നെ അത് നാം വിസമരിക്കുന്നു.
 
ആതിരയെന്ന (ഇമ്പമുള്ള പേരുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ലെന്നതില്‍ കേരളീയന് അഭിമാനം കൊള്ളാം) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട് നമുക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നമ്മുടെ മക്കളെയും നമ്മുടെ സുഖ സൗകര്യ ങ്ങളുള്ള വീടിനെയും ഓര്‍ക്കുക. പിന്നെ നമ്മുടെ തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിരത്തി വെക്കുക. എന്നിട്ടതില്‍ നിന്ന് ആവശ്യങ്ങള്‍ മാറ്റി, അത്യാവശ്യങ്ങള്‍ മാറ്റി, അനാവശ്യങ്ങള്‍ക്ക് നാം എത്ര ചിലവഴിക്കുന്നുവെന്ന് ഒരു കണക്കെടുക്കുക (പ്രയാസമാണെന്നറിയാം). പിന്നെ അനാവശ്യങ്ങളില്‍ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക് ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ തയ്യാറാവേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ നാം നമുക്ക് അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും ലോക രക്ഷിതാവിന്റെ മുന്നില്‍ മറുപടി പറയാനാവാതെ നില്‍ക്കേണ്ടി വരും എന്ന കാര്യം ഓര്‍ക്കുക.
 
നമ്മുടെ അയല്‍വാ സിയുടെയും ആവശ്യക്കാ രന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായ ങ്ങളേക്കാള്‍ അനുകമ്പാ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവ ണമെന്ന് കൂടി ഉണര്‍ത്തട്ടെ.
 
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനമായി മാറി എന്നാണു തോന്നുന്നത്. ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങള്‍ക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കു ന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടാവുമോ എന്തോ !
 
മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച്, ഖബര്‍ മാന്തി, ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്ന വര്‍ക്കായി മാറ്റി വെക്കാം.
 
ബഷീര്‍ വെള്ളറക്കാട്‌
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാനോ കാര്‍ – മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം

June 11th, 2009

nano-carന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.
 
അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.
 
സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
 
കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.
 
കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.
 
കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.
 
രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.
 
ബൈജു എം. ജോണ്‍
 
 

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മനുഷ്യ ക്ലോണിങ്‌ നിഷിദ്ധം – ദാറുല്‍ ഹുദാ സെമിനാര്‍

May 29th, 2009

തിരൂരങ്ങാടി : മനുഷ്യ ക്ലോണിങ്‌ അപകടകരം ആണെന്നും അതു കൊണ്ടു തന്നെ അത്‌ നിഷിദ്ധ മാണെന്നും ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.
 
അതേ സമയം മനുഷ്യന്‌ ഉപകാര പ്രദമായ രീതിയില്‍ മറ്റ്‌ ജീവികളില്‍ ക്ലോണിങ്‌ നടത്താം.
 
വന്ധ്യതാ ചികിത്സാ വിഷയത്തില്‍ ഭര്‍ത്താവിന്റെ ബീജം ഭാര്യയില്‍ ഉപയോഗി ക്കുന്നത്‌ അനുവദ നീയമാണ്‌. അന്യ പുരുഷന്‍േറത്‌ ഉപയോഗി ക്കുന്നത്‌ നിഷിദ്ധവുമാണ്‌.
 
കുടുംബാ സൂത്രണം ഇസ്‌ലാമികമല്ല. മനുഷ്യര്‍ക്കെല്ലാം വിഭവങ്ങള്‍ നല്‍കുന്നത്‌ അള്ളാഹു ആയതിനാല്‍ രാഷ്ട്ര പുരോഗതിക്കു വേണ്ടി മാനവ വിഭവം വര്‍ധിപ്പി ക്കുകയാണ്‌ വേണ്ടതെന്നും സെമിനാറില്‍ വിഷയം അവതരി പ്പിച്ചവര്‍ പറഞ്ഞു.
 
മുടിയില്‍ ചായം തേക്കുന്നതിന്‌ ചുവപ്പ്‌, മഞ്ഞ നിറങ്ങളേ അനുവദനീയം ആയിട്ടുള്ളൂ. കറുപ്പിക്കുന്നത്‌ നിഷിദ്ധമാണ്‌.
 
നിലവിലുള്ള ഷെയര്‍ മാര്‍ക്കറ്റിങ്‌ ഇസ്‌ലാമികമല്ല. ലാഭവും നഷ്ടവും ഒരു പോലെ പങ്കു വെക്കുന്നത് ആകണം കച്ചവടം. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം ഏന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത്‌ ദുരൂഹമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
 
സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ സി. എം. അബ്ദുള്ള മുസ്‌ലിയാര്‍ വെമ്പരിക്ക സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
 
അലവി ഹുദവി മുണ്ടംപമ്പ്‌, ജഅ‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, സി. എച്ച്‌. ശരീഫ്‌ ഹുദവി, എ. പി. മുസ്‌തഫ ഹുദവി, ജഅ‌ഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
 
ഉബൈദ് റഹ്‌മാനി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

താമ്രപര്‍ണി മൂന്നാം പതിപ്പ് prakasanam – തിങ്കള്‍

May 14th, 2009

thamraparni-bookഒരുപക്ഷെ ഇത്തരത്തിലൊന്ന് മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യത ഇല്ല. ഒരു കവിതാ സമാഹാരത്തിന്റെ prakaasanam അര്‍ദ്ധ രാത്രി പുഴയോരത്തു nilaavathhu നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം… അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ നീണ്ടു നിന്നതുമല്ല പുതുമ…
 
അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പല നേരങ്ങളിലായി വന്നു പോയി എന്നതിലാണ്… അതില്‍ സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വെറും പൊതു ജനവും ഒക്കെ ഉണ്ടായിരുന്നു ennathilaanu.
 
കവിതയ്ക്ക് പുറത്തുള്ള മറ്റൊരു പാട് കലാകാരന്മാര്‍ സംഗീതവും വാദ്യോപ കരണങ്ങളുമായി കവിതയുടെ നിലാ രാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്… ആര്‍ക്കും പ്രതിഫലമായി പത്തു പൈസ പോലും വാഗ്ദാനം നല്‍കിയിരുന്നില്ല.
 
prakaasanam നടക്കുന്ന നാട്ടിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിഥേയത്വത്തിന്റെ മഹദ് ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്… അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു.
 
ശൈലന്റെ താമ്രപര്‍ണി എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് prakaasanam അര്‍ദ്ധ രാത്രി നിലാവത്തു samghatippichhathu മഞ്ചേരിയിലെ സഹൃദയ charitble ട്രസ്റ്റ് ആയിരുന്നു.
 
ശൈലനെ പോലെ തല തിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് മാക്സിമം വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് sahridayayude സെക്രട്ടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം. പ്രോഗ്രാമിന് “vellinilaappuzhayil” എന്ന് പേരിട്ടതും അത് manjerikkaduthhu ആനക്കയം പുഴയുടെ കടവില്‍ 2009 മെയ് 08 നു വെള്ളിയാഴ്ച്ച പൂര്‍ണ്ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ് തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു. ക്ഷണിച്ചവരും kettarinjavarumellam സഹകരണം മാത്രമല്ല puthumayettaanulla nirdesangalum നല്‍കി.
 
അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭീരമായി.
 
ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളി നിലാ പ്പുഴയില്‍ എത്തിയിരുന്നു. പ്രസിദ്ധ കഥകൃത്ത് പി സുരേന്ദ്രന്‍ വെള്ളി നിലാ പ്പുഴക്ക് റാന്തല്‍ തെളിയിച്ചു. പിന്നെ kala കാരന്മാരും ആസ്വാദകരും രാത്രിയെ ഏറ്റെടുത്തു. gazel, ഇടക്ക, സോപാന സംഗീതം, മാപ്പിള പ്പാട്ട്, പുല്ലാങ്കുഴല്‍, ഹാര്‍മ്മോണിയം, തബല, വട്ടപ്പാട്ട്… എന്നിങ്ങനെ രാവു നീണ്ടു അര്‍ദ്ധ രാത്രിയായത് പെട്ടെന്നായിരുന്നു.
 

thamraparni-book

 
51 മണ്‍ ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണ്ണ ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി nirthhi കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം pathippinte ആദ്യ കോപ്പി സെബാസ്റ്റ്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു. തുടര്‍ന്ന് കവികള്‍ കവിതാ ലാപനത്തിന്റെ പൂക്കാലം തീര്‍ത്തു. കേരളത്തില്‍ അങ്ങോള്‍ം ഇങ്ങോളം ഉള്ള 30il param കവികള്‍ ഉണ്ടായിരുന്നു.
 

thamraparni-book thamraparni-book

 
maayajaalavum മാപ്പിള soRakalumokkeyaayi നേരം വെളുക്കുമ്പോഴും നൂറിലധികം SAHRIADAYAR വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു.
 
താമ്രപര്‍ണി എന്ന നദിയുടെ peril “fingerprints of river” enna സബ് ടൈറ്റില്‍ മായി 2006 ഇല്‍ വന്ന പുസ്തകത്തിന്റെ 3rd edition റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആതിഥ്യമരുളിയത് ഒരു നിമിത്തമായിരിക്കണം…
 
തിങ്കള്‍
 


ലേഖികയുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷും മലയാളവും കലര്‍ത്തിയ ഈ റിപ്പോര്‍ട്ട് ഇങ്ങനെ തന്നെ കൊടുക്കുന്നത്
പത്രാധിപര്‍

 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പോലിസ്‌ പിടിയിലായിട്ടും സന്തോഷ്‌ മാധവനെ ഇപ്പോഴും ഇന്റര്‍പോള്‍ തിരയുന്നു

May 11th, 2009

santosh-madhavanന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ്‌ മാധവനും കുട്ടാളിയും പോലിസ്‌ പിടിയിലായിട്ടും ഇപ്പോഴും ഇന്റര്‍ പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടിസില്‍. 2008 മെയില്‍ കേരള പോലിസിന്റെ പിടിയിലായ സന്തോഷ്‌ മാധവനെയും ദുബായിലെ ഡ്രൈവര്‍ അലിക്കണ്‌ സൈഫുദ്ദിനെയുമാണ്‌ ദുബൈ പോലിസിന്റെ പരാതി അനുസരിച്ച്‌ സാമ്പത്തിക തട്ടിപ്പില്‍ ഇന്റര്‍ പോള്‍ ഇപ്പോഴും തിരയുന്നത്‌.
 
2004ലാണ്‌ ദുബൈ പോലിസിന്റ പരാതി അനുസരിച്ച്‌ പ്രവാസി മലയാളിയുടെ 40 ലക്ഷം തട്ടിയ കേസില്‍ ഇന്റര്‍ പോള്‍ വാണ്ടഡ്‌ നോട്ടിസില്‍ ഉള്‍പെടുത്തിയത്‌. ദുബായിലെ സൊറാഫിന്‍ എഡ്വവിനില്‍ നിന്ന്‌ ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടു ക്കുകയായിരുന്നു. പിന്നീട്‌ സന്യാസിയായി കേരളത്തില്‍ വിലസിയ അമൃത ചൈതന്യ ഇന്റര്‍ പോള്‍ തിരയുന്ന കുറ്റവാളിയാണെന്ന്‌ വാര്‍ത്തകള്‍ വന്നതോടെയാണ്‌ പോലിസ്‌ വലയിലാകുന്നത്‌.
 
സമ്പത്തിക തട്ടിപ്പിലാണ്‌ ഇന്റര്‍ പോള്‍ തിരയുന്നതെങ്കില്‍ കേരളത്തില്‍ കുടുങ്ങിയത്‌ പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനും കേരളത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലുമാണ്‌. ഇപ്പോള്‍ ജയിലിലായ സന്തോഷ്‌ മാധവനെ ക്രൈം ബ്രാഞ്ച്‌ പിടി കൂടിയ അടുത്ത ദിവസം തന്നെ സൃഹൃത്തും ദൂബായിലെ ടാക്‌സി ഡ്രൈവറുമായി സൈഫുദ്ദിന്‍ അലിക്കണ്ണ്‌ ക്രൈം ബ്രാഞ്ചില്‍ കീഴടങ്ങു കയായിരുന്നു.
 

santosh-madhavan-interpol-wanted-criminal
സന്തോഷ് മാധവനെ ഇപ്പോഴും തിരയുന്ന ഇന്റര്‍ പോള്‍ വെബ് സൈറ്റ്

 
എന്നാല്‍ ഇരുവരും ഇന്റര്‍ പോളിന്റെ പട്ടികയില്‍ പിടികിട്ടാ പ്പുള്ളികളാണ്‌. ദുബൈ പോലിസ്‌ അന്വേഷിക്കുന്ന ഇവരെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കണ മെന്നാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. കേരളത്തില്‍ സന്തോഷ്‌ മാധവനെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നയുടനെ ഇന്റര്‍ പോള്‍ വെബ്‌ സൈറ്റില്‍ നിന്ന്‌ സന്തോഷ്‌ മാധവന്റെ ചിത്രം അപ്രത്യക്ഷമായതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍ പോള്‍ സന്തോഷ്‌ മാധവന്റെ ചിത്രം പ്രസിദ്ധികരിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സന്തോഷ്‌ മാധവനെ ദുബൈ പോലിസിന്റെ പരാതി അനുസരിച്ചാണ്‌ ഇന്റര്‍ പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.
 
കേരളത്തില്‍ യാതൊരു കേസുകളും ഇല്ലാതിരുന്ന സന്തോഷ്‌ മാധവന്‌ പിടിയിലായതിനു ശേഷമാണ് ഇവിടെ കേസുകള്‍ ചുമത്തുന്നത്‌. സന്തോഷ്‌ മാധവനെയും, സൈഫുദ്ദിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. മെയ്‌ പതിമൂന്നിനാണ്‌ സന്തോഷ്‌ മാധവന്‍ പോലിസ്‌ പിടിയിലാകുന്നത്‌. ഇന്റര്‍ പോള്‍ 2004ല്‍ പ്രസിദ്ധികരിച്ച സന്തോഷ്‌ മാധവന്റെ ഫയല്‍ അവസാനമായി പുതുക്കുന്നത്‌ 2008 സെപ്‌തബംര്‍ 28നാണ്‌. അതായത്‌ പിടിയിലായി അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷവും ഇന്റര്‍ പോള്‍ നോട്ടിസില്‍ പുതുക്കല്‍ വരുത്തി. മാധവനും സൈഫുദ്ദിനും ഒരേ കേസ്‌ നമ്പര്‍ നല്‍കി കൊണ്ടാണ്‌ സെപ്‌തബറില്‍ മാറ്റം വരുത്തിയത്‌. കേരളത്തില്‍ നിന്ന്‌ കാമുകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഡോ. ഓമന ഉള്‍പ്പെടെ 20 പേരെയാണ്‌ ഇന്റര്‍ പോള്‍ തിരയുന്നത്‌.
 
ബൈജു എം. ജോണ്‍, ഡല്‍ഹി
 



 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാല്‍പ്പതാം പിറന്നാളില്‍ അപൂര്‍വ്വ സമ്മാനം

May 2nd, 2009

365-nights-charla-mullerതന്റെ ഭര്‍ത്താവിന്റെ നാല്‍പ്പതാം പിറന്നാളില്‍ ഒരു പുതുമ നിറഞ്ഞ സമ്മാനം കൊടുക്കാന്‍ ആഗ്രഹിച്ച ഷാര്‍ള കുറെ ആലോചിച്ചതിനു ശേഷം കണ്ട് പിടിച്ച സമ്മാനം പക്ഷെ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനായിലെ ഷാര്‍ള മുള്ളര്‍ തന്റെ ഭര്‍ത്താവിന് നല്‍കിയ ആ പിറന്നാള്‍ സമ്മാനം എന്തെന്നോ? അടുത്ത ഒരു വര്‍ഷം മുഴുവനും, അതായത് 365 രാത്രികളില്‍ സെക്സ്.
 
എന്നാല്‍ പിന്നീട് ഈ ഒരു വര്‍ഷത്തെ കഥ അവര്‍ ഒരു പുസ്തകം ആക്കി എഴുതുകയും ചെയ്തു. ഇപ്പോള്‍ ഈ പുസ്തകം വില്‍പ്പനക്ക് എത്തിയിട്ടുണ്ട്. 365 Nights എന്നാണ് പുസ്തകത്തിന്റെ പേര്.
 
രാത്രികളില്‍ തമ്മില്‍ അടുക്കുന്നത് തങ്ങളെ പകല്‍ കൂടുതല്‍ നല്ല ദമ്പതികള്‍ ആയി ജീവിക്കാന്‍ സഹായിച്ചു എന്ന് ഷാര്‍ള ഓര്‍ക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇത് സഹായിച്ചു.
 
പതിവായിട്ടുള്ള സെക്സ് തന്നെ വ്യത്യസ്തമായ ഒരു ദൃഷ്ടിയോടെ മറ്റുള്ളവരെ നോക്കാന്‍ പ്രേരിപ്പിച്ചു. എങ്ങനെയുള്ള സ്ത്രീകള്‍ക്കാണ് സെക്സ് കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് എന്ന് താന്‍ നിരീക്ഷിച്ചു. സൌന്ദര്യം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്കാണോ അതോ തന്നെ പോലുള്ള വീട്ടമ്മമാര്‍ക്കാണോ? പുറം മോടിയില്‍ കാര്യമൊന്നുമില്ല. പലപ്പോഴും താന്‍ ശരീരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാറില്ലായിരുന്നു. കാലുകളിലെ രോമം നീക്കം ചെയ്യാത്തപ്പോഴും എന്തിന് വായ് നാറ്റം ഉള്ളപ്പോള്‍ പോലും തന്റെ ഭര്‍ത്താവിന് തന്നില്‍ ആസക്തി തോന്നിയിരുന്നു എന്നും ഇവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
 
എന്നുമുള്ള സെക്സ് തങ്ങളെ മുഷിപ്പിക്കുമോ എന്ന് താന്‍ ഭയന്നു. കുറേ നാള്‍ കഴിയുമ്പോള്‍ പല്ല് തേക്കുന്നതു പോലെയോ കുളിക്കുന്നത് പോലെയോ കേവലം ഒരു ദിനചര്യ ആയി ഇത് മാറുമോ?
 
മൂന്നാം മാസം ഒരു രാത്രി പെട്ടെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞു : ഇന്നിപ്പോള്‍ ഇത് 88‍ാമത്തെ രാത്രിയാണ് തുടര്‍ച്ചയായി. ഇന്ന് ഇനി എനിക്കു വയ്യ. നമുക്ക് നാളെ നോക്കാം.
 
ആറ് മാസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പണ്ടൊക്കെ സെക്സ് എന്ന് മനസ്സില്‍ തോന്നുന്നത് തന്നെ തന്നെ ആവേശം കൊള്ളിപ്പിക്കുമായിരുന്നു. ഇപ്പോള്‍ ആവേശം മനഃ പൂര്‍വ്വം വരുത്തേണ്ട ഗതികേടാണ്. സെക്സ് രസകരമാക്കാന്‍ ദിവസവും എന്തെങ്കിലും പുതിയ ആശയം കണ്ടു പിടിക്കണം. എന്നാലേ അയല്‍ക്കാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്ന തരം ആവേശകരമായ സെക്സ് നടക്കൂ.
 
എന്നാല്‍ അപ്പോഴേക്കും ഞങ്ങളുടെ ഒരു വര്‍ഷ കാലാവധി തീരാറായി. എങ്ങനെയെങ്കിലും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നാല്‍ മതി എന്ന് കരുതി കിടപ്പു മുറിയിലെത്തിയാലും താന്‍ ഒരു കാര്യം മനസ്സിലാക്കി. ചിലപ്പോഴൊക്കെ തനിക്ക് വേണ്ടെങ്കിലും താന്‍ ഇത് ചെയ്യേണ്ടി വരും എന്ന്. ഉത്സവ കാലത്ത് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം താമസിക്കാന്‍ പോകുന്ന പോലെയോ തനിക്ക് ഒന്നും മനസ്സിലാവാത്ത ക്രിക്കറ്റ് കളി ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ടിവിയില്‍ കാണുന്നത് പോലെയോ ആണിതും.
 
ഒരു രാത്രി താന്‍ ഭര്‍ത്താവിനോട് പറഞ്ഞു: വരൂ, നമുക്ക് എങ്ങനെയെങ്കിലും ഇതങ്ങ് നടത്താം. അപ്പോള്‍ ഭര്‍ത്താവ് പതുക്കെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു: കണ്ണ് അടച്ച് കിടന്നോളൂ. ഞാനായിക്കോളാം. അങ്ങനെ അന്നത്തെ രാത്രിയും വിജയകരമായി കഴിഞ്ഞു.
 
തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ താന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. ഇനി ദിവസവും ഇത് വേണ്ടല്ലോ! “ഞാന്‍ അത് ചെയ്തു” എന്ന് പതുക്കെ മൂളി പാട്ട് പാടിയ താന്‍ അന്ന് തികച്ചും സന്തോഷവതിയായിരുന്നു. താന്‍ തന്റെ പ്രിയപ്പെട്ടവന് നല്‍കിയ സമ്മാനം പൂര്‍ണ്ണമാക്കിയതോര്‍ത്ത്.
 
– ഗീതു
 


ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്. (e പത്രത്തിന് ഇതില്‍ ലാഭമൊന്നുമില്ല. മുകളിലെ കഥ വായിച്ച പല വായനക്കാരും ഈ പുസ്തകം എവിടെ കിട്ടും എന്ന് ചോദിച്ചതിനാല്‍ ഈ ലിങ്ക് ഇവിടെ കൊടുക്കുന്നു എന്ന് മാത്രം!)

 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നേടി എടുത്ത അവകാശങ്ങള്‍ സം‌രക്ഷിക്കാന്‍ പോരാടുക

May 1st, 2009

may-day-logoമേയ് ഒന്ന് – ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍‌സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍‌മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍‌സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
 
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.
 
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു.
 
1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല.
 
തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.
 
പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്.
 
ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്.
 
ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍‌വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക – വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍‌പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു.
 
തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്.
 
ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്.
 
ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍‌ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍‌ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍‌പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സം‌ര‌ക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്.
 
കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം.
 
ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്.
 
തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശം‍സിക്കുന്നു.
 
നാരായണന്‍ വെളിയംകോട്, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

11 of 17101112»|

« Previous Page« Previous « തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌…
Next »Next Page » നാല്‍പ്പതാം പിറന്നാളില്‍ അപൂര്‍വ്വ സമ്മാനം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine