തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌…

April 30th, 2009

trissur-pooramതിരഞ്ഞെടുപ്പ്‌ ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
 
കണിമംഗലം ശാസ്ത്രാവ്‌ “വെയിലും മഞ്ഞും കൊള്ളാതെ” വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്‌, നെയ്തല ക്കാവ്‌, കാരമുക്ക്‌, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.
 

trissur-pooram-festival-kerala-elephants

 
പാറമേ ക്കാവ്‌ ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ്‌ ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്‌. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക്‌ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒബാമയുടെ നൂറ് ദിനങ്ങള്‍ – ഉണ്ണികൃഷ്ണന്‍ എസ്.

April 26th, 2009

താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതു കൊണ്ടു തന്നെ. പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴ മുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന്‌ വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല. 1930-ല്‍ ‘ഗ്രേറ്റ്‌ ടിപ്രഷന്‍’ സമയത്തു അധികാരത്തില്‍ എത്തിയ റൂസ്‌വെല്‍റ്റ് (FDR) ആണ് ‘100 ദിവസം’ എന്ന മാനദണ്ഡം ആദ്യമായി കൊണ്ടു വരുന്നത്. അവിടെ നിന്നിങ്ങോട്ട് മാധ്യമങ്ങള്‍ അതിനെ തോളില്‍ ഏറ്റുകയായിരുന്നു. വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചു ഭാവി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തി അധികാരത്തില്‍ എത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
 
തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്. സര്‍വ സമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാ ക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെ ക്കുറെ ഫലപ്രാപ്തി യിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വിവാദ ച്ചുഴിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റി നിര്‍ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റു പല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു, കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ) പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു.
 
ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം മുന്നോട്ടു വച്ച ആശയമാണ്. ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും, പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതി യുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ്. തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസ ഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.
 
സാമ്പത്തിക രംഗം
 
ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന, തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ്‌ ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത്. പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച ‘ഗ്രേറ്റ്‌ ടിപ്രഷന്‍’ സമര്‍ഥമായി അതിജീവിച്ച FDR ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമ രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നു കിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്‍ നിര്‍മ്മിക്കുവാനും, ധന കാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ് പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണ കുടം ശ്രമിക്കുന്നുണ്ട്. തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവസങ്ങള്‍‍ക്കുള്ളില്‍ ഒബാമയ്ക്കായി.
 
ഹെല്‍ത്ത്‌ കെയര്‍
 
അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്‍വ്വാധി പത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണില്‍ അധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു, കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു, പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി. വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കാര്യക്ഷമം ആക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറു ദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി.
 
വിദ്യാഭ്യാസ രംഗം
 
വിദ്യാഭ്യാസ രംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെ അധികം പിന്നോക്കം പോകുന്നു എന്ന ആക്ഷേപം മുന്‍‌നിര്‍ത്തി ആണ് ഈ രംഗത്തെ പല പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാ ശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്‍ധിപ്പി ക്കുന്നതു വരെയുള്ള വിലുപമായ നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. സ്കൂള്‍ അദ്ധ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്‍ഷി ക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്.
 
ഊര്‍ജ്ജ രംഗം
 
എണ്ണ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പദ് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ്‌ മറ്റ് ഊര്‍ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചു എങ്കിലും സമഗ്രമായ ഒരു ഊ‌ര്‍ജ്ജ നയം മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹത്തിനായി. ക്ലീന്‍ കോള്‍, വിന്‍‌ഡ് മില്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും.
 
സൈനികവും ആഭ്യന്തര സുരക്ഷയും
 
ഒബാമയെ അധികാരത്തില്‍ എത്തിച്ച ഒരു പ്രധാന ഘടകം ഇറാഖ് യുദ്ധമായിരുന്നു. അതു കൊണ്ട് തന്നെ ഇറാഖ് സേനാ പിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധ ലഭിച്ചു. 2012 ല്‍ മാത്രമേ പിന്മാറ്റം പുര്‍ണ്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്‍ണ്ണയിച്ചതും എടുത്തു പറയത്തക്കതാണ്. ഗോണ്ടാനാമോ യുദ്ധ തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കു പാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തീവ്ര വാദികളെന്നു സംശയിക്കു ന്നവരോട്, വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള, മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശവും ഏറെ സ്വാഗതാര്‍ഹമാണ് .
 
വിദേശ കാര്യ രംഗം
 
നയ തന്ത്ര ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യമുള്ള ഒരു പശ്ചാത്ത ലത്തിലാണ് ഒബാമ അധികാര ത്തിലെത്തുന്നത്. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും, സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെ ത്തുടരെ ആക്രമിച്ചപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് പക്വതയുള്ള തായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അയല്‍ രാ‍ജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്ത്ര ബന്ധത്തിനു ഒബാമ തയ്യാറെടു ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
 
സുതാര്യത
 
ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയം ആയിരുന്നു ഭരണ സുതാര്യത. ലോബി യിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങ്ങള്‍ക്കും വൈറ്റ് ഹൌസിനെ സ്വധീനിക്കുന്നതിനു ഒട്ടേറെ നിയന്ത്രണങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. AIG പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍ കൈപ്പറ്റുന്ന തിനെതിരെ യുള്ള കടുത്ത നിലപാടും ഒബാമയെ ജന പ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെ ടുന്നുവെന്ന് സാധാരണ ക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടു വന്നു. ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ന്റെ ഗുണ വശങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അദ്ദേഹം അമേരിക്ക യിലുടനീളം സഞ്ചരിച്ചു.
 
അപ്രൂവല്‍ റേറ്റിങ്ങും ജനപ്രിതിയും
 
ആദ്യ നൂറ് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62 – 68% ഇടയിലാണ്. ഇതേ കാലയളവില്‍ ക്ലിന്റണ്‍ന്റേത് 55% വും ബുഷിന്റെത് 68% ആയിരുന്നു എന്നുള്ളത് രസകരമായ ഒരു യാഥാര്ത്ഥ്യമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന അഭിപ്രായ സര്‍വേയിലും ഭൂരിപക്ഷം ജനങ്ങളും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെ ആണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു. തൊഴിലില്ലായ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ്. ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയി ക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന്‍ മുതിര്‍ന്ന പല നിരീക്ഷകരും വിലയിരുത്തുന്നു.
 
 
 
വാലറ്റ കുറിപ്പുകള്‍ :
 
 
വ്യക്തി ജീവിതം
 
പൊതു ജീവിതത്തില്‍ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങി കൊടുക്കുന്നതിലും ഒബാമ കൃത്യത കാട്ടി.
 
ഇന്ത്യക്കാരും ഒബാമയും
 
ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശം ആക്കുമോ എന്നത് നാം എല്ലാവരും ഉറ്റു നോക്കി കൊണ്ടിരുന്ന ഒരു വസ്തുതയാണ്. സ്റ്റിമുലസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അതാകട്ടെ ഇന്ത്യക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം നാമ മാത്രവും.
 
വാഗ്മിയായ ഒബാമ
 
ഒബാമയുടെ പ്രസംഗങ്ങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരം ആയാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കാതെ ഇങ്ങനെ പ്രസംഗിക്കുന്നത് എങ്ങനെ എന്ന ജനങ്ങളുടെ ആശ്ചര്യത്തിനും 100 ദിവസ ത്തിനുള്ളില്‍ അറുതി ആയിരിക്കുന്നു. പ്രസംഗങ്ങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലി പ്രോം‌ടര്‍ സംവിധാനത്തിന്റെ അടിമയാണ് അദ്ദേഹം എന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതു കൊണ്ടു തന്നെ ‘ടെലി പ്രോംടെര്‍ പ്രസിഡണ്ട്‌’ എന്നാണ് അദ്ദേഹത്തിന്റെ ചെല്ല പ്പേര്.
 
ഉണ്ണികൃഷ്ണന്‍ എസ്.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

The ugliness and brutality of Indian politics

April 21st, 2009
The heat of elections is towards the end. The electoral propaganda fools us always. I lament on the ugliness and brutality of politicians and their parties. How they twist the fact to their selfish ends! They are ready to go to any extremes to win votes. They support even terrorists to win a community’s vote. We have seen how some religious leaders go hand in hand with these stained politicians.
 
Even the places of worship are used for political mileage. We are in such a pathetic situation that sanctum Santorum is unable to give us peace. God has already gone out of many places of worship, being unable bear with the torture, bargain and trade in his name. Blacksheeps in religion are growing in large number. Everything is communalized. Man is unable to see another man. Really feel suffocated. Where should we go to get peace? Feel ashamed of exercising democratic rights. Do not know whom to caste vote. Everywhere see treachery and betrayal. My heart bleeds.
 
The treacherous politicians ought to remember that our country and its democracy is all merciful. That is why many of you are not behind bars for looting her. That is why a few Lalloos, Pinarayis and karunakarans, George Fernandez are still in this country’s soil. Tell your brigades to withdraw their deposits in Swiss banks and return it to our country which was looted. If not, time will declare you one day as extinct.
 
You and your followers will have an abrupt end like the Dina users which ruled the earth a few million years before.
 
May our great writers and thinkers and other visionaries lead us to positive thoughts for a peaceful life. All can’t go to caves and solitude for peace.
 
Let us pray our Great benefactor to shed light on our journey to the other end.
 
Jayaprakash T.S. (A teacher working in the Maldives.)
jayaprakashts at gmail dot com

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രശസ്ത പ്രക്ഷേപണ കലാകാരി എം. തങ്കമണി സന്ദര്‍ശനത്തിനായി ദുബായിലെത്തി

April 6th, 2009

നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.
 
1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
 
ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി നിരവധി ചലചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു. തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്ന എം. തങ്കമണിയുടെ ഇഷ്ട ഗായകര്‍ എസ്. ജാനകിയമ്മയും യേശുദാസുമാണ്. നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി.
 
1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച തങ്കമണി ഭര്‍ത്താവായ ശ്രീ. ശിവനുമൊത്ത് ചെമ്പുക്കാവു തുഷാരയില്‍ താമസിക്കുന്നു. ഏക മകന്‍ ഹരീഷ് ഭാര്യ ധന്യയുമൊത്ത് ബാംഗളുരില്‍ താമസം.
 
– അഭിലാഷ്, ദുബായ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇത്‌ ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌

April 1st, 2009

ഇപ്പോഴത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവിലോ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ജന സമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാ വാനിടയില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണ കാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത എ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്‌.
 
ഇപ്പോള്‍ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തങ്ങളെ ആരു ഭരിക്കണം, എന്നു ജനങ്ങള്‍ക്ക്‌ തീരുമാനിക്കാനുള്ള പൊതു തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ (ഐ) നേതൃത്വം നല്‍കുന്ന യു.പി.എ. മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഡോ. മന്‍മോഹന്‍ സിംഗിനെ തന്നെയാണ്‌. എ. കെ. ആന്റണി ഇത്തവണയും ജനങ്ങളെ അഭിമുഖീകരിക്കുന്നില്ല.
 
ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സഭയുടെ തലവനായ മന്‍മോഹന്‍ സിംഗ്‌ ‘ജനമറിയാതെ’ യാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. എന്നു വച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, പ്രതിനിധി അഥവാ രാജ്യ സഭ‍ാംഗ മായിട്ടാണ്‌ അധികാര ത്തിലേറി ഭരണം നടത്തിയത്‌.
 
മന്‍മോഹന്‍ സിംഗിന്റെ 79 അംഗ മന്ത്രി സഭയിലെ 23 പേര്‍ ജന പ്രതിനിധി കളായിരുന്നില്ല. ജന പ്രതിനിധി യാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവായ ശിവ രാജ്‌ പാട്ടീലിനു അഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയാണ്‌ ജനത്തെ അവഹേളിച്ചത്. പി. എം. സെയ്ദിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയിട്ടും രാജ്യ സഭയിലൂടെ കൊണ്ടു വന്ന്‌ ഊര്‍ജ്ജ വകുപ്പു മന്ത്രിയാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമെ അര്‍ജുന്‍ സിംഗ്‌, സുശീല്‍ കുമാര്‍ ഷിന്‍ഡേ, എച്ച്‌. ആര്‍. ഭരദ്വാജ്‌, ഈയിടെ രാജി വെച്ച ഡോ. അന്‍പു മണി രാം ദാസ്‌, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രോഫ. സൈഫുദ്ദീന്‍ സോസ്‌, പ്രേം ചന്ദ് ഗുപ്ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത കാബിനറ്റ്‌ മന്ത്രിമാരും രാജി വെച്ച ഓസ്ക്കര്‍ ഫെര്‍ണാണ്ടസ്‌, ജി. കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും, സുരേഷ്‌ പച്ചൗരി, ഡോ. ദാസരി നാരായണ റാവു, എം. വി. രാജ ശേഖരന്‍, പൃഥ്വി രാജ്‌ ചൗഹാന്‍, ഡോ. സുബ്രഹ്മണ്യം റെഡ്ഢി, ആനന്ദ് ശര്‍മ്മ, ഡോ. അഖിലേഷ്‌ ദാസ്‌, ജയറാം രമേശ്‌, അശ്വനി കുമാര്‍ എന്നിവര്‍ സഹ മന്ത്രിമാരുമായിരുന്നു.
 
ജനാധിപത്യ മെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്‌. ജനാധിപത്യ ഭരണ ക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ യിലൂടെയാണ്‌ ഇന്ത്യയില്‍ ജന പ്രതിനിധികളെ കണ്ടെത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ നിയമ മനുസരിച്ച്‌ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ പാര്‍ലമന്റ‍് ‌- നിയമ സഭ – ജില്ലാ പഞ്ചായത്ത‍് ‌- മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ – ഗ്രാമ പഞ്ചായത്ത്‌ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണ സമിതികള്‍ അധികാര ത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി.
 
ലോക രാജ്യങ്ങള്‍ അത്ഭുത ത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി ക്കാണാറുള്ളത്‌. വിവിധ ദേശ – ഭാഷാ – വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെ യൊക്കെ പേരിലും ജനാധിപത്യ ത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ്‌ നാം.
 
ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത്‌ പക്ഷേ ജനാധിപത്യ ഭരണ ക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചു കാലം മുമ്പ്‌ വരെയും. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനാധിപത്യ മെന്നത്‌ ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറി ക്കഴിഞ്ഞിരിക്കുന്നു.
 
പ്രസിഡന്‍ഷ്യല്‍ ഭരണ ക്രമമല്ല ഇന്ത്യയില്‍ നില നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. പാര്‍ലമന്ററി ഭരണ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത്‌ പ്രധാന മന്ത്രിയാക്കു കയായിരുന്നു ചെയ്തു വന്നിരുന്നത്‌. ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വി. പി. സിംഗ്‌, ചന്ദ്ര ശേഖര്‍, ദേവ ഗൗഡ, പി. വി. നരസിംഹ റാവു തുടങ്ങിയ വരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാന മന്ത്രി പദം അലങ്കരിച്ചവരാണ്‌.
 
നിര്‍ഭാഗ്യ കരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാന മന്ത്രിയും യു. പി. എ. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി യുമായ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളാല്‍ തെരഞ്ഞെടുക്ക പ്പെട്ടയാളല്ല. രാജ്യ സഭ എന്ന പിന്‍ വാതിലിലൂടെ അധികാരത്തി ലേറുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമന്റ‍്‌ എന്നത്‌ പ്രസിഡന്റും ലോക് സഭയും രാജ്യ സഭയും ചേര്‍ന്നതാണ്‌. ഇതില്‍ ലോക് സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്‌. രാജ്യ സഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടു ന്നവരാണ്‌. എന്നാല്‍ വക്ര ബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര മോഹികള്‍ രാജ്യ സഭയെ അധികാര ത്തിലേറാനുള്ള കുറുക്കു വഴിയായി മാറ്റിയിരിക്കുന്നു. രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാര ത്തിലേറ രുതെന്നെഴുതി വയ്ക്കാത്ത ചെറിയ പിഴവ്‌ വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ്‌.
 
ഇവര്‍ പ്രഗല്‍ഭ മതികളെന്നാണ്‌ വാദം. എത്ര പ്രഗല്‍ഭ രാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജന ഹിത മറിയാത്തവരും ഭരണാ ധികാരികള്‍ ആകുന്നത്‌ ഉചിതമല്ല. അതു ജനാധി പത്യത്തിനു കളങ്കം തന്നെയാണ്‌. അതു പോലെ തന്നെ മന്ത്രി ആയിട്ട്‌ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധി പത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ? മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പി ച്ചിരിക്കുന്നത്‌ അധികാര കൊതി മൂത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്‍മോഹന്‍ സിംഗിനെ പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ത്തി ക്കാട്ടിയതിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ യുക്തി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.
 
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.
 
പ്രസിഡന്‍ഷ്യല്‍ ഭരണമ ല്ലാത്തതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. വൈസ്‌ പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.
 
ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, ജന പ്രതിനിധിയല്ലാത്ത മന്‍മോഹന്‍ സിംഗ്‌ പ്രധാന മന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയ ശിവ രാജ്‌ പാട്ടീല്‍ അഭ്യന്തര മന്ത്രിയായി!! ജന വിധിയെ പേടിയുള്ള മറ്റ്‌ ഇരുപതൊന്നു പേര്‍ രാജ്യ സഭയിലൂടെ മന്ത്രിമാരായി!!!
 
പ്രധാന സ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌. ഈ ജനാധിപത്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധി പത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ ജനതയ്ക്ക്‌ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ഈ അവസരം വിനിയോഗി ക്കേണ്ടിയിരിക്കുന്നു.
 
എബി ജെ. ജോസ്‌

(ചെയര്‍മാന്‍, മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കിഴതടിയൂര്‍, പാലാ – 686 574)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാടകത്തിന്റെ മികവില്‍ മണത്തല എല്‍പി സ്കൂള്‍ ദേശീയ അംഗീകാരത്തിലേക്ക്

March 9th, 2009

മണത്തല എല്‍പി സ്കൂളിലെ കൊച്ചു മിടുക്കന്‍മാരുടെ കൂട്ടായ്മയില്‍ അവതരിപ്പിച്ച നാടകങ്ങളും ഊഞ്ഞാല്‍ എന്ന ആനിമേഷന്‍ സിഡിയുമാണ് മികവിന്റെ കയ്യൊപ്പോടെ ദേശീയ അംഗീകാരത്തി ലേക്കുയര്‍ന്നത്. നാടക ക്കൂട്ടം അവതരിപ്പിച്ച കൊതുകു പുരാണം, മതിലുക ള്‍ക്കപ്പുറം, ബഷീറിയന്‍ രംഗാവതരണം, ഹര്‍ത്താല്‍ ദിന പരിപാടികള്‍ തുടങ്ങിയ നാടകങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.

ഭാഷാധ്യാപ നത്തിനുതകും വിധം കടംകഥകളും പഴഞ്ചൊല്ലുകളും ശൈലികളും പ്രയോഗങ്ങളും ഉള്‍ക്കൊ ള്ളിച്ചാണ് സിഡി തയാറാക്കി യിരിക്കുന്നത്. എസ് എസ് എ യും ഡയറ്റും സംഘടിപ്പിച്ച മികവ് 2008 – 09 പരിപാടികളിലെ ജില്ലാ – റീജിയണല്‍ തലങ്ങളില്‍ പ്രശംസ നേടിയാണ് സ്കൂളിലെ നാടക ക്കൂട്ടത്തിന്റെ നാടകങ്ങള്‍ ദേശീയ സെമിനാറില്‍ അവതരി പ്പിക്കാനുളള അവസരം കൈ വന്നിരിക്കുന്നത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരിശ്രമമാണ് പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ വിജയ രഹസ്യം. തീരദേശ മത്സ്യ തൊഴിലാളി കളുടെയും ബീഡി തൊഴിലാളി കളുടെയും മക്കള്‍ പഠിക്കുന്ന വിദ്യാലയം കലയുടെയും പഠനത്തിന്റെയും മികവില്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃക ആവുകയാണ്.

മുഹമ്മദ് യാസീന്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആയിരം കണ്ണി : മണപ്പുറത്തിന്റെ മഹോത്സവം

March 4th, 2009

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ മാര്‍ച്ച്‌ നാലിനാണ്‌. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.

നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.

പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തിമൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയര ക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യന്‍ ആകും തിടമ്പേറ്റുക. വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും, മന്ദലാംകുന്ന് അയ്യപ്പനും തുടര്‍ന്ന് ബാസ്റ്റ്യന്‍ വിനയ ശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടു വരുന്ന പുത്തംകുളം അനന്ത പദ്മനാഭന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇടയുണ്ട്‌. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥാനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.

ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. പ്രവാസികള്‍ മനസ്സു കൊണ്ട്‌ ആ ഉത്സവാരവങ്ങളില്‍ പങ്കാളികള്‍ ആകുന്നു.

– എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിശുദ്ധ വി.എസ്.

February 26th, 2009

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ … വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ്‌ വി എസ്‌ ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ്‌ കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന്‌ നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ്‌ പുണ്യവാളനായി അവരോധിക്കപ്പെട്ടത്‌. കാല്‍ കാശിന്‌ വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്‌ തന്തക്ക്‌ പിറക്കാത്ത വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു … പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ … എ ഡി ബിക്കെതിരെ … പിന്നെ മൂന്നാറിനു വേണ്ടി … ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ … നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു … ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും … അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക … മൂന്ന്‌ വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ചെറുതെങ്കിലുമായ ജനോപകാര പദ്ധതികളെ വിവാദങ്ങളില്‍ മുക്കി ഇല്ലാതാക്കി യതാരാണ്‌ … രാജ്യത്തെ എറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ അഴിമതിക്കാരാക്കാന്‍ വാര്‍ത്തകള്‍ മെനഞ്ഞതാരാണ്‌? സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും …

“വി എസ്‌ ഒരു തീപ്പെട്ടി കൊളളിയാണ്‌. തീപ്പെട്ടിയില്‍ നിന്ന്‌ ഉരസി കത്തുന്ന തീയാണ്‌ ആളി പടരുന്നത്‌” – പ്രൊഫസര്‍ എം എന്‍ വിജയന്‍.

പക്ഷെ സാഖാവ്‌ വി എസ്‌ തീപ്പെട്ടി കൊളളിയാണ്‌. അത്‌ മരുന്നില്ലാത്ത കൊള്ളിയാണെന്ന്‌ തെളിഞ്ഞു …

ബൈജു എം. ജോണ്‍, ഡല്‍ഹി

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!

February 23rd, 2009

ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക്‌ നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട്‌ തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച്‌ മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.

ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ “സ്ലം ഡോഗ്‌ മില്യണയര്‍” ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട്‌ മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത്‌ “സ്ലം ഡോഗ്‌ മില്യണേയര്‍” എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.

ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച്‌ “തുണിയുരിയാതെ നേടിയ” ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.

(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച്‌ ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)

എസ്. കുമാര്‍



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബജറ്റ്‌ പ്രവാസികളെ കയ്യൊഴിഞ്ഞു – നാരായണന്‍ വെളിയം‌കോട്

February 17th, 2009

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.

ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

12 of 17111213»|

« Previous Page« Previous « ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി
Next »Next Page » തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍! »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine